Connect with us

kerala

കലോത്സവ വേദിയിലെ സംഘര്‍ഷം: എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍

കലോത്സവ വേദി തമ്മില്‍ തല്ലാനുള്ളതല്ലെന്ന് സുധാകരന്‍ പറഞ്ഞു.

Published

on

കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവ വേദിയിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയെ വിമര്‍ശിച്ച് ജി. സുധാകരന്‍. കലോത്സവ വേദി തമ്മില്‍ തല്ലാനുള്ളതല്ലെന്ന് സുധാകരന്‍ പറഞ്ഞു.

‘എസ.്എഫ്.ഐ സ്ഥാപക നേതാക്കളില്‍ ഒരാളാണ് താന്‍. വലിയ സമരവേദികളില്‍ പൊലീസിനെ കല്ലെറിഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികളെ തല്ലുന്നത് ശരിയല്ല. അടിക്കുന്നത് ഏത് കക്ഷിയാണെന്നുള്ളത് പ്രസക്തമല്ല. ബന്ധപ്പെട്ടവര്‍ പറഞ്ഞ് തിരുത്തണം’ ജി. സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെല്ലുവിളികളില്‍ പതറാതെയാണ് മുസ്‌ലിം ലീഗ് വളര്‍ന്നത്: പി കെ കുഞ്ഞാലിക്കുട്ടി

വര്‍ഗീയതയും തീവ്രവാദവുമായി പലരും പല പാര്‍ട്ടികളുണ്ടാക്കി ശ്രമിച്ച് നോക്കിയെങ്കിലും അതെല്ലാം പരാജയപ്പെട്ടതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

രാജ്യം ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിതെന്നും എന്നാല്‍ ഇതിലും വലിയ വെല്ലുവിളികളെ നേരിട്ട് തന്നെയാണ് പിതാമഹന്മാര്‍ സംഘടനയെ ഈ മണ്ണില്‍ വളര്‍ത്തിയതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെല്ലുവിളികളില്‍ പതറാതെയാണ് മുസ്‌ലിം ലീഗ് വളര്‍ന്നത്. മതേതരത്വവും ബഹുസ്വരതയും മൂല്യങ്ങളായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ ഈ യാത്ര തുടരും. സമുദായ സമുദ്ധാരണവും ബഹുസ്വര സമൂഹത്തില്‍ സ്വീകരിക്കേണ്ട സമീപനങ്ങളും എന്തായിരിക്കണം എന്ന് മുസ്‌ലിം ലീഗിന് കൃത്യമായ ധാരണയുണ്ട്. മുസ്‌ലിം ലീഗ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ആര്‍ക്കും കാണാവുന്നതാണ്.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചൂഷണത്തിന്റെ നാളുകള്‍ക്ക് ശേഷം സമുദായത്തിന് അവഗണനയുടെ നാളുകളാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഖാഇദെ മില്ലത്ത് മുസ്ലിംലീഗിന് രൂപം നല്‍കിയത്. ആ മുസ്‌ലിം ലീഗാണ് പില്‍ക്കാലത്ത് ചരിത്രം സൃഷ്ടിച്ചത്. മുസ്‌ലിം ലീഗിന്റെ ആശയത്തോട് കിടപിടിക്കുന്ന ഒരു ആശയധാര പിന്നീട് ആര്‍ക്കും ഇന്ത്യയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മുസ്‌ലിം ലീഗ് അതേ പ്രൗഢിയോടെ നിലനില്‍ക്കുന്നത് അത് കൊണ്ടാണ്. വര്‍ഗീയതയും തീവ്രവാദവുമായി പലരും പല പാര്‍ട്ടികളുണ്ടാക്കി ശ്രമിച്ച് നോക്കിയെങ്കിലും അതെല്ലാം പരാജയപ്പെട്ടതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ കേരളം രാജ്യത്തിന് മാതൃക: പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍

‘ഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് തന്നെ വിവിധ സംസ്ഥാനങ്ങളിലേക്ക് മുസ്‌ലിംലീഗിന്റെ സന്ദേശം എത്തിക്കാന്‍ സാധിക്കും’

Published

on

ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പുരോഗതിക്കും ഐക്യത്തിനും മതസാഹോദര്യത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വേണ്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് ഖാഇദെ മില്ലത്ത് വ്യക്തമാക്കിയിട്ടുണ്ട്. കേരളമാണ് ആ സന്ദേശം ഏറ്റെടുത്ത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിലനില്‍പിന് മാതൃക കാണിച്ചത്. കേരളത്തിലാണ് അടിത്തട്ടില്‍ പാര്‍ട്ടിയെ സംഘടിപ്പിച്ചത്. തമിഴ്നാടിന് കേരളം പോലെ ഒരു മുന്നേറ്റം സാധിച്ചിട്ടില്ല. ഇപ്പോഴും ഞങ്ങള്‍ അതിന് വേണ്ടി ശ്രമിക്കുകയാണ്. ദേശീയ കമ്മിറ്റി മറ്റു സംസ്ഥാനങ്ങളില്‍ മുസ്‌ലിംലീഗിനെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് തന്നെ വിവിധ സംസ്ഥാനങ്ങളിലേക്ക് മുസ്‌ലിംലീഗിന്റെ സന്ദേശം എത്തിക്കാന്‍ സാധിക്കും.- അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗ് വ്യത്യസ്തമായ ഒരു രാഷ്ട്രീയ സമാജമാണ്. ഭരണഘടന രാജ്യത്തിന്റെ പേരെഴുതിയത് ഇന്ത്യന്‍ യൂണിയന്‍ എന്നാണ്. ആ പേര് തന്നെയാണ് മുസ്‌ലിംലീഗും അതിന്റെ ഒന്നാമത്തെ അടയാളമായി സ്വീകരിച്ചത്. മുസ്‌ലിംലീഗ് ഒരു പാരമ്പര്യമാണ്. മുസ്ലിംലീഗിന്റെ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു ഇ. അഹമ്മദ് സാഹിബെന്നും ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ലോകത്തെ മുസ്‌ലിംകള്‍ക്കാകെ മാതൃകയാണ് ഈ രാഷ്ട്രീയ കൂട്ടായ്മ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സമുദായ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മുസ്ലിംലീഗിന്റെ സന്ദേശത്തെ ഹൃദയത്തില്‍ സ്വീകരിക്കുകയായിരുന്നു കേരളം. കേരളത്തെ എല്ലാ സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

‘എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയിലേക്കില്ല’; സിപിഎം നേതാവ് എ പത്മകുമാര്‍

സിപിഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു.

Published

on

എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയിലേക്കില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാര്‍. ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താന്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ വന്നിരുന്നെന്നും അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയതെന്നും എ പത്മകുമാര്‍ പറഞ്ഞു. മുറിയുടെ ചിത്രം പകര്‍ത്തിയെന്നും പത്മകുമാര്‍ പ്രതികരിച്ചു. ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് വി എ സൂരജിനെ അറിയിക്കുന്നുതായും അദ്ദേഹം പറഞ്ഞു.

എ പത്മകുമാറിന്റെ വീട്ടില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടിലെത്തിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.

15 മിനിറ്റ് നേരം ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ ചെലഴിച്ചിരുന്നു. എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല.

സിപിഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

Continue Reading

Trending