Connect with us

GULF

അഡിപെകിന് സമാപനം; ചരിത്രം തിരുത്തി

10 ബില്യന്‍ ഡോളറിന്റെ ഇടപാടുകള്‍

Published

on

ചിത്രം : അഡിപെക്

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്താരാഷ്ട്ര പെട്രോളിയം പ്രദര്‍ശനത്തിന് സമാപനമായി. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ളതും വാണിജ്യപരമായി വിജയകരവുമായ ഒന്നായി അഡിപെക് ലോകശ്രദ്ധനേടുകയും ചെയ്തു. നാലുദിവസത്തിനിടെ പത്ത് ബില്യന്‍ ഡോളറിന്റെ ഇടപാടുകള്‍ നടത്തി ചരിത്രം തിരുത്തിയാണ് അഡിപെകിന് തിരശ്ശീല വീണത്. കഴിഞ്ഞ 40 വര്‍ഷമായി നടന്നുവരുന്ന അഡിപെകിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനവും പ്രദര്‍ശനവുമാണ് ഇക്കുറി നടന്നതെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

172 രാജ്യങ്ങളില്‍നിന്നുള്ള 205,139 സന്ദര്‍ശകര്‍ എത്തിയെന്നതും വിജയത്തിന്റെ മാറ്റുകൂട്ടി. ഊര്‍ജ്ജം, സാങ്കേതികവിദ്യ, നൂതനാശയങ്ങളുടെ ആഗോള കേന്ദ്രമായി മാറാന്‍ അബുദാബിയിലെ പ്രദര്‍ശനത്തിന് കഴിഞ്ഞുവെന്ന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഉന്നതര്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20,000 ലധി കംപേരാണ് ഈ വര്‍ഷം അധികമായി അഡിപെകില്‍ പങ്കെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. 370 സെഷനുകളിലായി 40 മന്ത്രിമാരുള്‍പ്പെടെ 1,800-ലധികം അന്താരാഷ്ട്ര പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിച്ചു. മുപ്പത് രാജ്യങ്ങളില്‍നിന്നായി 2200 കമ്പനികളാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി എത്തിയത്.
ഊര്‍ജ്ജരംഗത്തെ ഏറ്റവും വലിയ വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്താനും വിവിധ രാജ്യങ്ങളുമായി കരാറുകളിലേര്‍പ്പെടുവാനും ഇവര്‍ക്ക് സാധ്യമായി.

അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങി ലോകത്തിലെ വന്‍കിട ഉല്‍പ്പാദകരും ആ രാജ്യങ്ങളിലെ ഉന്നതരും അഡിപെകിന്റെ ഭാഗമാ യിമാറാന്‍ എത്തിയിരുന്നു. ഇന്ത്യയില്‍നിന്ന് അമ്പതില്‍പരം കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി എത്തിയിരുന്നു. ഇടപാടുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും കഴിഞ്ഞു. കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി സംബന്ധിച്ചു. യുഎഇ യില്‍നിന്നുള്ള ചെറുതും വലുതുമായ നിരവധി നിര്‍മ്മാതാക്കളും ഇറക്കുമതിക്കാരും അതിനൂതന സാധന സാമഗ്രികളുടെ വന്‍ശേഖരം തന്നെ ലോകത്തിന് പരിചയപ്പെടുത്തി. പെട്രോളിയം മേഖലയിലെ വിസ്മയം പകരുന്ന അതിനൂതന സംവിധാനങ്ങ ള്‍ അബുദാബിയില്‍ എത്തിക്കുന്നതില്‍ വിവിധ രാജ്യങ്ങളിലെ ഉല്‍പ്പാദകര്‍ പ്രത്യേകം താല്‍പര്യം കാട്ടി.

കഴിഞ്ഞ നാലു ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലെ ഹോട്ടലുകളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പ്രമുഖ വ്യക്തികളും 2200 കമ്പനികളില്‍നിന്നുള്ള പ്രതിനിധികളും അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിനുപേരാണ് ഹോട്ടലുകളില്‍ മുറിയെടുത്തത്. ഇവര്‍ക്ക് പ്രദര്‍ശനം നടക്കുന്ന അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററി ലേക്കും തിരിച്ചുമുള്ള യാത്രക്കായി നൂറുകണക്കിന് വാഹനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരിയിലെ റോഡുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

GULF

ഇടത് സംഘടനാ നേതൃത്വവും അധ്യാപകരും റാഗിങ്ങിനെ നിസാരവത്കരിക്കുന്നു – ദിശ തൃത്താല ഖത്തർ കെഎംസിസി

ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റിയുടെ പഠന ഗവേഷണ പരിശീലന വിഭാഗം “ദിശ തൃത്താല” ആന്റി റാഗിങ് നിയമങ്ങൾ കർശനമാക്കുകയും, കുറ്റവാളികൾക്കെതിരെ ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കാൻ പോലീസും അധികാരികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചു.

Published

on

ദോഹ: കോളേജുകളിൽ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിവരുന്ന ക്രൂരമായ റാഗിങ് വാർത്തയാവുകയും വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരുകയും ചെയത സാഹചര്യത്തിൽ ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റിയുടെ പഠന ഗവേഷണ പരിശീലന വിഭാഗം “ദിശ തൃത്താല” ആന്റി റാഗിങ് നിയമങ്ങൾ കർശനമാക്കുകയും, കുറ്റവാളികൾക്കെതിരെ ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കാൻ പോലീസും അധികാരികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചു.

തുമാമ കെഎംസിസി ഹാളിൽ നടന്ന ദിശ ഫെബ്രുവരി സെഷനിൽ അവതരിപ്പിച്ച പ്രമേയത്തിൽ റാഗിങ്ങിലൂടെ ഇടത് വിദ്യാർത്ഥി സംഘടനയുടെ നേതൃ നിരയിലുള്ള വിദ്യാർത്ഥികൾ സഘടിതമായി നടത്തുന്ന ക്രൂരമായ റാഗിങ്ങും, അതിന് മൗന സമ്മതം നൽകുകയും, പ്രസ്താവനകളിലൂടെ നിസാരവത്കരിക്കുകയും ചെയ്യുന്ന ഇടതു സംഘടനാ അധ്യാപകരും രാഷ്ട്രീയ നേതൃത്വവും വിദ്യാർത്ഥികൾക്കിടയിൽ ഭയവും അഭമാനബോധവും അതിലൂടെ ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്കും, ആത്മഹത്യയിലേക്കും വിദ്ധ്യാർതികളെ കൊണ്ടെത്തിക്കുകയാണെന്നും, റാഗിങ്ങിനിരയായ വിദ്യാർത്ഥികൾക്ക് മാനസികവും നിയമപരവുമായ പിന്തുണയും, അവശ്യമായ സാഹചര്യത്തിൽ കൗൺസിലിംങും നൽകാൻ അധ്യാപക വിദ്യാർത്ഥി സംഘടനകൾ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

Continue Reading

FOREIGN

കെ.എം.സി.സി ജുബൈൽ പെനാൽട്ടി ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു

ടൂർണമെന്റിൽ ജുബൈലിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്തു.

Published

on

‘എലിവേറ്റ് 2025’ന്റെ ഭാഗമായി കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ടൗട്ട് ടൂർണമെന്റ് ഫിഫ അറീന സ്റ്റേഡിയത്തിൽ നടന്നു. ടൂർണമെന്റിൽ ജുബൈലിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്തു.

സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഫവാസ് ആദ്യ പെനാൽട്ടി കിക്കെടുത്തു. കെ.പി. അബു (എച്ച്.എം.ടി) കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ ടീമിന്റെ ജഴ്സി പ്രകാശനം നിർവഹിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച അലയൻസ് എഫ്‌.സി കിമ്മിച്ചി മാർട്ട് പെനാൾട്ടി ടൂർണമെന്റിന്റെ വിജയികളായി.

കെ.എം.സി.സി ജൂബൈൽ ദാഖിൽ മഹദൂദ് ടീം റണ്ണേഴ്സ് അപ്പ് ആയി. സോനാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും സഫ്‌റോൺ റസ്റ്റാറന്റ് സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് ട്രോഫിയും വിജയികൾക്ക് കൈമാറി. ജുബൈൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി റാഫി കൂട്ടായി, വൈസ് പ്രസിഡന്റ് ഷിബു കവലയിൽ, അബൂബക്കർ കാസർകോട് എന്നിവരും സെൻട്രൽ ഏരിയ കമ്മിറ്റി നേതാക്കളും ചേർന്ന് വിജയികൾക്കുള്ള മെഡലുകൾ സമ്മാനിച്ചു.

ഷിയാസ് താനൂർ ടൂർണമെന്റ് നിയന്ത്രിച്ചു. സിറ്റി കമ്മിറ്റിയുടെ നേതാക്കളായ പ്രസിഡന്റ് സൈദലവി പരപ്പനങ്ങാടി, സെക്രട്ടറി ഷഫീഖ് താനൂർ, ട്രഷറർ മുജീബ് കോഡൂർ, ചെയർമാൻ ഡോ. ഫവാസ്, ഹബീബ് റഹ്‌മാൻ, ഇല്യാസ് പെരിന്തൽമണ്ണ, റിയാസ് വെങ്ങര, സിറാജുദ്ദീൻ ചെമ്മാട്, ജമാൽ, റഷീദ് ഒട്ടുമ്മൽ, ബാവ ഹുസൈൻ, റഷീദ് അലി, സമദ് കണ്ണൂർ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Continue Reading

GULF

ഇന്ത്യൻ കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പിൽ

ഹജ്ജ് വേളയിൽ സന്നദ്ധ സേവന പ്രവർത്തകർക്കുള്ള നിയന്ത്രണം മൂലമുള്ള പ്രയാസങ്ങൾ ഉന്നയിക്കപ്പെട്ടു.

Published

on

ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ ഷാഫി പറമ്പിൽ എം.പി ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മക്കയിൽ ഇന്ത്യൻ സ്കൂൾ (കമ്യൂണിറ്റി സ്കൂൾ) ആരംഭിക്കുക എന്ന ദീർഘനാളായുള്ള ആവശ്യം വിശദമായി ചർച്ച ചെയ്തു.

ഹജ്ജ് വേളയിൽ സന്നദ്ധ സേവന പ്രവർത്തകർക്കുള്ള നിയന്ത്രണം മൂലമുള്ള പ്രയാസങ്ങൾ ഉന്നയിക്കപ്പെട്ടു. ഹജ്ജ് എംബാർക്കേഷൻ പോയന്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ, ഹാജിമാരുടെ വിമാനയാത്ര നിരക്കിലുള്ള വർധന, വിവിധ കാരണങ്ങൾ മൂലം നിയമക്കുരുക്കിൽ പെടുന്ന ഇന്ത്യക്കാർക്ക് നിയമസഹായം ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ കോൺസുൽ ജനറലുമായുള്ള ചർച്ചയിൽ പ്രതിപാദിച്ചു. ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും നിരവധി സാധാരണക്കാർ എം.പിയെ കാണുകയും നിവേദനങ്ങൾ നൽകുകയുമുണ്ടായി.

സർക്കാർ തലത്തിൽ വിദേശകാര്യ വകുപ്പ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിലും കോൺസുലേറ്റ്, എംബസി ഇടപെടേണ്ട വിഷയങ്ങളിൽ അങ്ങിനെയും ചെയ്യുമെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. കോൺസുൽ ജനറലിനോടൊപ്പം ഹജ്ജ് കോൺസുൽ അബ്ദുൽ ജലീലുമുണ്ടായിരുന്നു.

ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, ഒ.ഐ.സി.സി നേതാക്കളായ ആസാദ് പോരൂർ, ശരീഫ് അറക്കൽ, സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായി, അലി തേക്കുതോട്, മനോജ് മാത്യു, ഷൗക്കത്ത് പരപ്പനങ്ങാടി, ഷമീർ നദ്‌വി കുറ്റിച്ചൽ, ഹർഷദ് ഏലൂർ എന്നിവർ ഷാഫി പറമ്പിൽ എം.പി യെ അനുഗമിച്ചു.

Continue Reading

Trending