Connect with us

Article

ത്രിപുരയേക്കാള്‍ വലുതാണ് സഖാവെ ഇന്ത്യ

യാത്രയില്‍ രാഹുല്‍ഗാന്ധി ബി.ജെ.പി സംഘ്പരിവാര്‍ വിരുദ്ധ പ്രസംഗം അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്ര കോണ്‍ഗസ് പാര്‍ട്ടിയുടെ കേവലം ജനസമ്പര്‍ക്ക യാത്ര മാത്രമല്ല. വിളിപ്പാടകലെ എത്തിനില്‍ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും പരീക്ഷിച്ച വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗം തന്നെയാണ്. ആത്മാര്‍ത്ഥയുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ് സി. പി.എം നടത്തുന്നതെങ്കില്‍ ആ മുന്നൊരുക്കത്തില്‍നിന്ന് എങ്ങിനെയാണ് സി. പി.എമ്മിന് മാറിനില്‍ക്കാനാവുക.

Published

on

അഡ്വ. കെ.എ ലത്തീഫ്

2023 ജനുവരി 21ന് ത്രിപുരയിലെ അഗര്‍ത്തലയില്‍ നടന്ന റാലി കൗതുകകരമായിരുന്നു. സി.പി.എമ്മും കോണ്‍ഗ്രസുമാണ് ത്രിപുരയില്‍ സംയുക്ത റാലി നടത്തിയത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടി പതാകകള്‍ക്ക്പകരം ദേശീയ പതാകയുമായാണ് രബീന്ദ്രഭവന് മുന്നില്‍ റാലി നടത്തിയത്. ത്രിപുര മുന്‍മുഖ്യമന്ത്രിയും സി.പി. എം പോളിറ്റ് ബ്യൂറോ അംഗവുമായ മാണിക്ക് സര്‍ക്കാര്‍, മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ രജ്ജന്‍ ബര്‍മന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, ഇടതുമുന്നണി ചെയര്‍മാന്‍ നാരാണ്‍കര്‍, കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന പ്രസിഡണ്ട് ബിരാജിക് സിന്‍ഹ, ത്രിപുരയുടെ ചുമതലയുള്ള എ.സി.സി ജനറല്‍ സെക്രട്ടറി അജയ്കുമാര്‍ എന്നിവരാണ് റാലിക്ക് നേതൃത്വം കൊടുത്തത്.

ഇരുപാര്‍ട്ടികളുടെയും അഖിലേന്ത്യ തലത്തില്‍തന്നെ അറിയപ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ എന്ത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആരൊക്കെ ഉന്നയിച്ചാലും റാലി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യവും അത് നല്‍കുന്ന സന്ദേശവും മതേതര ഭാരതത്തിന്റെ ഭാവി അപകടകരമായിനില്‍ക്കുന്ന ഘട്ടത്തില്‍ പ്രതീക്ഷയുടെ പുതുനാമ്പാണ്. ഒരു കാലത്ത് ത്രിപുര സംസ്ഥാനം ഭരിച്ച, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതിപക്ഷ രാഷ്ട്രീയത്തേയും കായികമായി ഉള്‍പ്പെടെ അടിച്ചൊതുക്കി സ്റ്റാലിനിസ്റ്റ് രീതിയില്‍ ഭരണം നടത്തിയ, സി.പി.എം പാര്‍ട്ടി ഇന്ന് നിലനിലപ്പിന്റെ ജീവവായു തേടുന്ന ഘട്ടത്തിലാണ് പിടിവള്ളിയായി കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ തയ്യാറായത്.

ആ തീരുമാനത്തെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രിയ കൂട്ടായ്മ സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്. രബീന്ദ്രഭവന് മുന്നില്‍ നടന്ന റാലിക്ക്‌ശേഷം ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെ സമീപിച്ച് ഫിബ്രവരി 16ന് നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ അവസരം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

ഇന്ത്യ എന്ന പ്രവിശാലമായ രാജ്യത്തെ ഒരു കൊച്ചു സംസ്ഥാനം മാത്രമാണ് ത്രിപുര. 60 അസംബ്ലി മെമ്പര്‍മാര്‍ മാത്രമുള്ള നിയമസഭ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 42.22 ശതമാനം വോട്ടും 16 എം.എല്‍. എമാരുമുള്ള സി.പി.എം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ ഉണ്ടായ ചേതോവികാരം 2021ല്‍ നടന്ന ത്രിപുര ട്രൈബല്‍ ഏരിയ ഓട്ടേണമെസ് ജില്ല കൗണ്‍സില്‍ തിരെഞ്ഞടുപ്പ് ഫലത്തിലെ ചില സൂചനകളാണ്. ആ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും സി.പി.എമ്മിനെയും ഞെട്ടിച്ചാണ് ഇന്‍ഡീജിയസ് നാഷനിലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര 28 കൗണ്‍സില്‍ സീറ്റുകളില്‍ 18 ഉം പിടിച്ചെടുത്തത്. കൗണ്‍സിലില്‍ ബി.ജെ.പി 9 ലേക്ക് ചുരുങ്ങിയപ്പോള്‍ സി.പി.എമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. മുമ്പ് കൈയ്യില്‍ ഉണ്ടായിരുന്ന 25 സീറ്റ്കളാണ് സി.പി.എമ്മിന് നഷ്ടപ്പെട്ടത്.

കൂടാതെ കഴിഞ്ഞതവണ ലഭിച്ച 49 ശതമാനം വോട്ട് 12 ശതമാനമായി കുറഞ്ഞു. അതായത് 37 ശതമാനത്തിന്റെ വോട്ട് ചോര്‍ച്ച. നിയമസഭയിലെ ആകെ 60 സീറ്റില്‍ 20 എണ്ണവും ഈ മേഖലയില്‍ നിന്നാണ്. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വരട്ട് തത്വശാസ്ത്രം ഉപേക്ഷിച്ച് ആവശ്യമായ ജാഗ്രത കാണിച്ചില്ലെങ്കില്‍ ത്രിപുരയുടെ മണ്ണില്‍ എന്നന്നേക്കുമായി പാര്‍ട്ടി അവസാനിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് സി.പി.എം അഞ്ച് ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസുമായി ചേര്‍ന്ന് ജനാധിപത്യ മതേതര സംഖ്യം എന്ന പേരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങുന്നത്. അതിന്റെ മുന്നോടിയായാണ് സംയുക്ത റാലി നടത്തിയത്. ബി.ജെ.പിക്ക് എതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും യോഗത്തില്‍ പ്രസംഗിച്ചെങ്കിലും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞതാണ് ഏറെ രസകരം.

ത്രിപുരയില്‍ സി.പി.എം കോണ്‍ഗ്രസുമായി ആശയപരമായ സഖ്യമല്ലെന്നും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് റാലി എന്നുമായിരുന്നു. കേരളത്തില്‍നിന്നുള്ള തമ്പ്രാക്കന്‍മാരുടെ കണ്ണുരുട്ടലാകാം ഈ വിചിത്ര വാദത്തിന് കാരണം. ഇന്ത്യയിലും കേരളത്തിലും ഇന്നുള്ള ഒരു മുന്നണിയിലേയും പാര്‍ട്ടികള്‍ തമ്മില്‍ ആശയപരമായ സംഖ്യമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. സി. പി.എം സെക്രട്ടറി പറഞ്ഞതുപോലെ ജനാധിപത്യവും ഭരണഘടനയും രാജ്യതാല്‍പര്യവും സംരക്ഷിക്കുന്നതിന് അത്തരം ആശയങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷട്രീയ മുന്നേറ്റത്തിന് എതിരെയുള്ള വിഷയാധിഷ്ഠിത കൂട്ടായ്മയാണ് മുന്നണികളും സഖ്യങ്ങളും. ആശയപരമായ സഖ്യമാണെങ്കില്‍ പിന്നെ രണ്ട് പാര്‍ട്ടികളായി നിലകൊള്ളണ്ട ആവശ്യമില്ലല്ലോ.

ഒന്ന് മറ്റേതില്‍ ലയിക്കുന്നതോടെ തീരാവുന്ന പ്രശ്‌നമല്ലേഉള്ളൂ. ഇതു പറയുമ്പോള്‍ ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സി.പി. എം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സംഖ്യത്തെ പാര്‍ട്ടി എന്ത് ഓമനപേരിട്ടാണ് വിളിക്കുക. തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ കീഴില്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും ഉള്‍പ്പെടെയുള്ള മുന്നണിയില്‍നിന്ന് മത്സരിക്കുക. പ്രചാരണ പരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കുക എന്തിന് ഏറെ സി.പി.എം സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ സാമഗ്രികളിലും മറ്റും രാഹുല്‍ ഗാന്ധിയുടെയും ഖാദര്‍ മൊയ്തീന്റെയും ഉള്‍പ്പെടെ ഫോട്ടോ വെച്ച് വോട്ട് തേടുക. അങ്ങനെ വിജയിച്ചു വരുന്നവരെ മാലയിട്ട് സ്വീകരിച്ച് വിജയാരവം മുഴക്കുക. ഇതിന്റെ പേര് എന്താണ് എന്ന് സി.പി.എം വിശദീകരിക്കണം.

പ്രത്യയശാസ്ത്രപരമായ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന ഒരേയൊരു പാര്‍ട്ടി സി. പി.എം ആണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീനഗറില്‍ നടക്കുന്ന രാഹുല്‍ഗാന്ധിയുടെ ഭാരത ജോഡോ യാത്രയില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ ക്ഷണം നിരസിച്ചതിലൂടെ സി.പി.എം ചെയ്ത്‌രിക്കുന്നത്. ക്ഷണം നിരസിക്കാന്‍ പാര്‍ട്ടി പറഞ്ഞ ന്യായമാണ് പരിഹാസ്യ മാകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായി ജോഡോ യാത്ര തുടങ്ങിയതിന് ശേഷം സമാപനത്തില്‍ യാത്രയെ പ്രതിപക്ഷത്തിന്റെ വേദിയാക്കി മാറ്റുന്നതിനോട് യോജിക്കുന്നില്ലെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യേച്ചൂരി പറഞ്ഞത്, അല്ലെങ്കില്‍ അദ്ദേഹത്തിന് മുകളിലുള്ള ചില അദൃശ്യ ശക്തികള്‍ പറയിപ്പിച്ചത്.

യാത്ര കോണ്‍ഗ്രസിന്റെ പരിപാടിയാണെന്നും അതിന് വിജയം ആശംസിക്കുന്നതായും സെക്രട്ടറി തുടര്‍ന്ന് പറയുന്നു. കന്യാകുമാരിയില്‍നിന്ന് കശ്മീര്‍ വരെ ഒരു മനുഷ്യന്‍ നടക്കുന്നു. രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ-വിദ്യാഭ്യാസ-കലാരംഗത്ത അതികായകര്‍ അദ്ദേഹത്തോടൊപ്പം നടക്കുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റം. ഭരണഘടനയും ജനാധിപത്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ കുളിര്‍മഴ പെയ്യിപ്പിക്കുന്ന അനുഭവം.

വെയിലും മഴയും മഞ്ഞും പൊടിയും വകവെക്കാതെ നടക്കുന്ന ആ മനുഷ്യന്‍ കന്യാകുമാരിയില്‍നിന്ന് സ്റ്റാലിന്റെ കൈയ്യില്‍നിന്ന് ഏറ്റ്‌വാങ്ങിയത് ദേശീയ പതാകയായിരുന്നു. അഗര്‍ത്തലയിലെ രബീന്ദ്രഭവന് മുന്നിലേക്ക് സി.പി.എമ്മും കോണ്‍ഗ്രസും നടത്തിയ സംയുക്ത റാലിയില്‍ പിടിച്ച അതേ ദേശീയ പതാക. യാത്ര ആരംഭിച്ചത് മുതല്‍ രാഹുല്‍ ഗാന്ധി പറഞ്ഞുകൊണ്ടേയിരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെയും ഫാസിസത്തില്‍ നിന്ന് മോചിപ്പിച്ച് ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനെ കുറിച്ചുമാണ്.

ഈ യാത്രയില്‍ രാഹുല്‍ഗാന്ധി ബി.ജെ.പി സംഘ്പരിവാര്‍ വിരുദ്ധ പ്രസംഗം അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്ര കോണ്‍ഗസ് പാര്‍ട്ടിയുടെ കേവലം ജനസമ്പര്‍ക്ക യാത്ര മാത്രമല്ല. വിളിപ്പാടകലെ എത്തിനില്‍ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും പരീക്ഷിച്ച വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗം തന്നെയാണ്. ആത്മാര്‍ത്ഥയുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ് സി. പി.എം നടത്തുന്നതെങ്കില്‍ ആ മുന്നൊരുക്കത്തില്‍നിന്ന് എങ്ങിനെയാണ് സി. പി.എമ്മിന് മാറിനില്‍ക്കാനാവുക. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും സ്റ്റാലിനും നീതിഷും പവാറും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഉഴുത് മറിച്ച മണ്ണില്‍ അവസാനമായി വിളവെടുക്കാന്‍ നേരത്ത് അരിവാളുമായി സി.പി.എം ഇറങ്ങും എന്നതാണ് മുന്‍ അനുഭവം.

ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ബദലായി അംഗബലം കൊണ്ടും അധികാര പങ്കാളിത്തം കൊണ്ടും ജനപിന്തുണകൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമേ ഉള്ളൂ എന്ന് കുട്ടികള്‍ക്കു പോലും അറിയാമെന്നിരിക്കെ രാഷ്ട്രീയ ട്രിപ്പീസ് കളിക്കുന്ന സി.പി.എം ചില വസ്തുതകള്‍ തിരിച്ചറിയേണ്ടതുണ്ട്. 2019 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആകെ വോട്ടവകാശം ഉണ്ടായിരുന്നവര്‍ തൊണ്ണൂറ്റി ഒന്ന് കോടി പത്തൊമ്പത് ലക്ഷത്തി അമ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിനാല് ആണ്. 37.36 ശതമാനം വോട്ട് മാത്രം വാങ്ങിയാണ് ബി.ജെ.പി 303 സീറ്റ് തനിച്ച് കരസ്ഥമാക്കിയത്. സി.പി.എം പാര്‍ട്ടിക്ക് ലഭിച്ചത് 1.75 ശതമാനം വോട്ടുകള്‍ മാത്രം.

71 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി ജയിച്ചത് 3 സീറ്റില്‍ മാത്രം. 1980ല്‍ ഏഴാം ലോക്‌സഭയില്‍ 64 സീറ്റില്‍ മത്സരിച്ച് 37 എം.പിമാരുണ്ടായ പാര്‍ട്ടിക്ക് 2019 ല്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയത് അനുഭവത്തില്‍ നിന്ന് പാഠം പടിക്കാന്‍ പാര്‍ട്ടി തയ്യാറാവുന്നില്ല എന്നതുകൊണ്ടാണ്. ഇന്ത്യയുടെ ജനസംഖ്യയായ നൂറ്റി നാല്‍പത് കോടിയാണോ വലുത് ത്രിപുരയിലെ ജനസംഖ്യയായ നാല്‍പ്പത്തി ഒന്ന് ലക്ഷമാണോ വലുത് എന്ന് തിരിച്ചറിയാനാവാത്തവിധം അന്തമായ കോണ്‍ഗ്രസ് വിരോധം ചുമലിലേറ്റിയവര്‍ തെറ്റ് തിരുത്തി ജോഡോ യാത്രയില്‍ പങ്കെടുത്ത് ത്രിപുരയേക്കാള്‍ വലുതാണ് സഖാക്കളെ ഇന്ത്യ എന്ന് ഉറക്കെ വിളിച്ച് പറയുക. അതല്ലെങ്കില്‍ സി.പി.എം പാര്‍ട്ടിയുടെ ബി.ജെ.പി വാചോടകം തട്ടിപ്പ് മാത്രമാണെന്ന് മതേതര ഇന്ത്യ വിധിയെഴുതും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Trending