Connect with us

kerala

ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക; കരുത്തായി മുസ്‌ലിം യൂത്ത് ലീഗ് ഡേ നൈറ്റ്

വൈകാരികതയല്ല വിവേകമാണ് മുസ്‌ലിംലീഗിനെ നയിക്കുന്നത്:
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

മലപ്പുറം: നവ ഫാഷിസത്തിന്റെ ഭീഷണിക്ക് മുമ്പിൽ അടിപതറാതെ മുന്നോട്ടെന്ന് പ്രഖ്യാപിച്ച് യൂത്ത് ലീഗ് ഡേ – നൈറ്റ്‌ മാർച്ച്‌ കരുത്തുറ്റതായി. നേടിയെടുത്ത അവകാശത്തിന്റെ സംരക്ഷണത്തിനായി ഒഴുകിയെത്തിയ സമര യൗവ്വനം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഓർമകളുറങ്ങുന്ന പൂക്കോട്ടൂരിൽനിന്ന് മലപ്പുറത്തേക്ക് അടിവെച്ചുനീങ്ങി. മുസ്ലിംലീഗ് നേതാക്കളുടെ ശ്രമഫലമായി നിയമമായ ആരാധനാലയ സംരക്ഷണ നിയമം പാലിക്കണമെന്ന ഉറച്ച മുദ്രാവാക്യമുയർത്തി ഫാഷിസത്തിന്റെ ഭീഷണിക്കെതിരെ യൂത്ത് ലീഗ് മുന്നോട്ടു നടന്നു.

വൈകാരികതയല്ല, വിവേകപൂര്‍വ്വമായ നിലപാടാണ് ലീഗിനുള്ളതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖി ശിഹാബ് തങ്ങള്‍. പറഞ്ഞു.  ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക എന്ന മുദ്രാവാക്ക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഡേ നൈറ്റ് മാര്‍ച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ഇലക്ഷന്‍ കണ്ട് സീസണ്‍ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടികളില്‍ മുസ്‌ലിംലീഗിനെ കാണില്ല.

വിഷയാദിഷ്ടിതമായി പക്വമായി നിലപാട് പറയുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. തെരഞ്ഞെടുപ്പ് ഒരു വിഷയമല്ലെന്ന് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പഠിപ്പിച്ചതാണ്. അന്ന് പലരും അതിനെ തള്ളി പറഞ്ഞപ്പോഴും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിലപാടില്‍ തങ്ങള്‍ ഉറച്ചുനിന്നു. ന്യൂനപക്ഷ വേട്ടക്കെതിരെ ശക്തമായി പോരാടാന്‍ എന്നും മുസ്‌ലിംലീഗ് മാത്രമാണ് മുന്നില്‍ ഉണ്ടായിട്ടുള്ളത്. മറ്റുള്ളവര്‍ പലരും വോട്ടിനും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയും നിലപാടുകളെടുക്കുമ്പോള്‍ വോട്ടും തിരഞ്ഞെടുപ്പുമൊന്നും നോക്കാതെ പക്വതയോടെ നിലപാട് പറയുന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. മുസ്‌ലിംലീഗ് പോരാടി നേടിയ ആരാധനാലയ സംരക്ഷണ നിയമം ഉണ്ടെന്നിരിക്കെ പള്ളികളും ചര്‍ച്ചുകളമുടക്കം ഒരു ആരാധനാലയങ്ങള്‍ക്കെതിരെയും നീങ്ങാന്‍ ഭരണകൂടത്തെ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ മുസ്‌ലിംലീഗ് ഉണ്ടാകും.

രാജ്യത്തെ ആരാധനാലയങ്ങള്‍ക്കെതിരെ തിരിയുന്നവരെ നേരിടാനുള്ള ഏക ആയുധമാണ് മുസ്‌ലിംലീഗ് നേതാവ് ജിഎം ബനാത്ത്‌വാല പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയ ആരാധനാലയ സംരക്ഷണ നിയമം. മുസ്‌ലിംലീഗ് എന്തു ചെയ്തുവെന്നതിന് മറുപടി ഇതാണ്. ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കണമെന്ന് പറഞ്ഞ് കേരള നിയമസഭയില്‍  പ്രമേയം അവതരിപ്പിച്ചത് മുസ്‌ലിംലീഗാണ്.  പൗരത്യ നിയമത്തിനെതിരെയും പാര്‍ലമെന്റിന് അകത്തും പുറത്തും ധീരമായി ഇടപെട്ടത് മുസ്‌ലിംലീഗാണ്. ഇതെല്ലാമാണ് മുസ്‌ലിംലീഗ് ചെയ്തത്. വികാര പ്രകടനത്തോടെ മതേതരത്വത്തിനും സമുദായ ഐക്യത്തിനും ഭിന്നിപ്പുണ്ടാക്കുന്ന നിലപാട് സ്വീകരിച്ച പാരമ്പര്യം ലീഗിനില്ലെന്നും തങ്ങള്‍ ഓരമ്മിപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ടി.പി.എം ജിഷാന്‍, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്റഫലി, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, അന്‍വര്‍ മുള്ളമ്പാറ, പിഎ സലാം പങ്കെടുത്തു.

പൂക്കോട്ടൂര്‍ പിലാക്കല്‍ നിന്നും ആരംഭിച്ച മാർച്ച്
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഉത്ഘാടനം മുസ്‌ലിം ലീഗ് അഖിലേന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ്എം. പി അബ്ദുസമദാനി എം. പി നിർവ്വഹിച്ചു. മാര്‍ച്ചില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍

അടുത്ത 3 മണിക്കൂറില്‍ കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്. ജൂണ്‍ 12 മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായേക്കും. ഇതിന്‌റെ ഭാഗമായി ജൂണ്‍ 12 ന് എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 13ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

അതേ സമയം അടുത്ത 3 മണിക്കൂറില്‍ കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും

കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Published

on

കേരള തീരത്തിനു സമീപം ചരകക്കുകപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്ര (INCOIS) ത്തിന്റെ മുന്നറിയിപ്പ്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീ നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീയണയ്ക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാന്‍ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല.

കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്നു 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനു പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

kerala

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു

ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.

Published

on

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

Trending