Connect with us

kerala

കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ചതായി പരാതി

സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും കോളേജ് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല

Published

on

കോഴിക്കോട് ഗവ.ലോ കോളേജില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ജാതീയമായി അധിക്ഷേപിച്ചതായി പരാതി. എല്‍.എല്‍.ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥി നിദുല്‍ ബാബുവാണ് പരാതിക്കാരന്‍. സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും കോളേജ് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കുറ്റാരോപിതരെ കോളേജ് അധികൃതര്‍ സംരക്ഷിക്കുകയാണെന്നാണ് കെ എസ് യുവിന്റെ ആക്ഷേപം.

മെസില്‍വച്ച് ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് നിദുല്‍ ബാബുവിന്റെ പരാതി. കോളേജ് മെസ് കമ്മിറ്റി അംഗമായ നിദുലിന് മറ്റു വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കാനുള്ള ഡ്യൂട്ടിയുണ്ട്. സെപ്റ്റംബര്‍ 7ന് ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴായിരുന്നു സംഭവമെന്ന് പരാതിയില്‍ പറയുന്നു.

സുഹൃത്തിനുവേണ്ടി ഭക്ഷണം ചോദിച്ചെത്തിയ മനു വിജയന്‍ എന്ന വിദ്യാര്‍ഥി അനാവശ്യമായി കയര്‍ത്തുസംസാരിക്കുകയും വംശീയത നിറഞ്ഞ തെറികള്‍ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് മനുവിന്റെ സുഹൃത്തുക്കളായ മറ്റ് എസ്.എഫ്.ഐ പ്രവര്‍ത്തകരെത്തി ജാതീയമായി അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു.

‘നീ ഭക്ഷണത്തില്‍ തുപ്പിയിട്ടിട്ടാണോ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതെന്ന് മനു ചോദിച്ചു. എന്താണുദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പ്രശ്‌നമുണ്ടാക്കാന്‍ വന്നതാണെന്ന് പറഞ്ഞുകൊണ്ട് വംശീയത നിറഞ്ഞ തെറികള്‍ വിളിച്ചു.

ഇതിനുപിന്നാലെ എത്തിയ അഭിഷേക് ടി എം, വരുണ്‍ പി എന്നീ ത്രിവത്സര ബാച്ചിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ സീനിയറിനോട് മോശമായി സംസാരിച്ചുവെന്ന് കുറ്റപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു. നിന്നെപ്പോലെ ഓസിനല്ല, 3000 രൂപ കൊടുത്താണ് ഭക്ഷണം കഴിക്കുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചു” നിദുല്‍ പരാതിയില്‍ പറയുന്നു.

പരാതിയില്‍ നടപടി വൈകുന്നുവെന്ന ആരോപണം കോളേജ് അധികൃതര്‍ നിഷേധിച്ചു. പരാതി കിട്ടിയശേഷം നിരവധി അവധികളുണ്ടായിരുന്നതിനാലാണ് നടപടി വൈകിയതെന്നും നിയമപ്രകാരം പരിശോധിച്ചാല്‍ പരാതി ലഭിച്ച് മൂന്നാമത്തെ പ്രവൃത്തി ദിനത്തില്‍ തന്നെ പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് പ്രൊഫസറും ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതലയുള്ള ധ്യാപകന്‍ അനീസ് പറഞ്ഞു.

”സെപ്റ്റംബര്‍ എട്ടിനാണ് പരാതി ലഭിക്കുന്നത്. അതിനുശേഷം നാല് ദിവസം കോളേജില്‍ പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് നടക്കുകയായിരുന്നു. പിന്നാലെ നിപ മൂലം സെപ്റ്റംബര്‍ 24 വരെ കോളേജ് അടച്ചിട്ടു. അതിനാലാണ് പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കഴിയാതിരുന്നത്. നിയമപ്രകാരം പരിശോധിക്കുകയാണെങ്കില്‍ പരാതി ലഭിച്ച് മൂന്നാമത്തെ പ്രവൃത്തി ദിനത്തില്‍ തന്നെ പ്രാരംഭനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇരുകൂട്ടര്‍ക്കും നോട്ടീസ് നല്‍കുകയും ബുധനാഴ്ച ഇരുവരുമായും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇനി അന്വേഷണം നടത്തേണ്ടത് കോളേജിലെ ആന്റി റാഗിങ് സെല്ലും എസ്.സി/എസ്.ടി അട്രോസിറ്റീസ് പ്രിവന്‍ഷന്‍ കമ്മിറ്റിയുമാണ്”അനീസ് പറഞ്ഞു.

നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ് യു നേതൃത്വത്തില്‍ ബുധനാഴ്ച പ്രതിഷേധജാഥ സംഘടിപ്പിച്ചിരുന്നു. ‘കഴിഞ്ഞ ദിവസം ഇരുകൂട്ടരുമായി കോളേജ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷവും നിദുല്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നിട്ടും ഇതുവരെ അന്വേഷണ സമിതികള്‍ രൂപീകരിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ 29ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്’ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹ്‌സിന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘അല്‍പം ഉശിര് കൂടും; ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതപിച്ചോളൂ’: സ്പീക്കര്‍ക്കെതിരെ കെ.ടി ജലീലിന്റെ വിമര്‍ശനം

Published

on

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. നിയമസഭയില്‍ ജലീലിന്റെ പ്രസംഗം നീണ്ടു പോയതോടെ ചുരുക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമര്‍ശത്തിനാണ് പേരു സൂചിപ്പിക്കാതെ സമൂഹമാധ്യമത്തിലൂടെ ജലീല്‍ മറുപടി നല്‍കിയത്. പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ എന്ന് ജലീലിന്റെ പോസ്റ്റില്‍ പറയുന്നു. പ്രസംഗത്തിന്റെ വിഡിയോയും ജലീല്‍ പങ്കുവച്ചു.

Continue Reading

kerala

ലഹരി ഉപയോഗം; മലപ്പുറം വളാഞ്ചേരിയില്‍ എച്ച്ഐവി ബാധ

ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്

Published

on

രണ്ട് മാസത്തിനിടെ മലപ്പുറം വളാഞ്ചേരിയില്‍ മാത്രം എച്ച്ഐവി ബാധിതരായത് പത്ത് പേര്‍. ലഹരി ഉപയോഗിക്കുന്നവര്‍ക്കിടയിലാണ് എച്ച്ഐവി ബാധ. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സൂചികള്‍ ഉപയോഗിക്കുകയായിരുന്നു.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് 65,880 രൂപയായി. ഗ്രാമിന് 40 രൂപയും വര്‍ധിച്ചു. 8235 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വില ഉയര്‍ന്നിരിക്കുന്നത്.

വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത. ഗോള്‍ഡ്മാന്‍ സാചസ് പോലുള്ള ഏജന്‍സികള്‍ തുടര്‍ന്നും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് പ്രവചിച്ചിട്ടുണ്ട്.

സ്വര്‍ണവില ഔണ്‍സിന് 3250നും 3520 ഡോളറിനും ഇടയിലേക്ക് ഉയരുമെന്നാണ് ഗോള്‍ഡ്മാന്‍ സാചസിന്റെ പ്രവചനം. ഏഷ്യന്‍ കേന്ദ്രബാങ്കുകള്‍ അടുത്ത ആറ് വര്‍ഷത്തേക്ക് കൂടി വന്‍തോതില്‍ സ്വര്‍ണം വാങ്ങികൂട്ടുമെന്നാണ് വിലയിരുത്തല്‍ ഇതും സ്വര്‍ണവില ഉയരുന്നത് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending