Connect with us

kerala

ആഫ്രിക്കയില്‍ നിന്നെത്തിയ സെവന്‍സ് കളിക്കാരനെ കരാര്‍ തുക നല്‍കാതെ വഞ്ചിച്ചെന്ന് പരാതി

രണ്ട് മത്സരങ്ങള്‍ക്കായി 5,000 രൂപ വാഗ്ദാനം ചെയ്‌തെങ്കിലും പാലിച്ചില്ല എന്നാണ് പരാതി

Published

on

മഞ്ചേരി: മഞ്ചേരിയില്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനെത്തിയ വിദേശതാരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി. മലപ്പുറം എസ്.പി. ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. ഐവറി കോസ്റ്റ് താരം കാങ്കെ കുവാസിക്കാണ് ദുരനുഭവമുണ്ടായത്. രണ്ട് മത്സരങ്ങള്‍ക്കായി 5,000 രൂപ വാഗ്ദാനം ചെയ്‌തെങ്കിലും പാലിച്ചില്ല. ഭക്ഷണത്തിനുപോലും പണം നല്‍കിയില്ലെന്നും കുവാസിയുടെ പരാതിയില്‍.

കഴിഞ്ഞ ജനുവരിയില്‍ ഐവറി കോസ്റ്റില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയ കാങ്കെ കുവാസി, തുടര്‍ന്ന് അവിടെനിന്ന് മലപ്പുറത്തെത്തി. മഞ്ചേരിയിലെ ഫുട്‌ബോള്‍ ക്ലബിനു വേണ്ടി ബൂട്ടണിയുന്നതിനാണ് എത്തിയത്. സുഹൃത്തുക്കള്‍ ആരും കൂടെയുണ്ടായിരുന്നില്ലെന്ന് കുവാസി. രണ്ട് മത്സരങ്ങള്‍ നെല്ലിക്കുത്ത് എഫ്.സി.ക്കായി കളിച്ചു. തുടര്‍ന്ന് ടീം അധികൃതര്‍ ബന്ധപ്പെട്ടില്ല.

വാഗ്ദാനം ചെയ്ത 5,000 നല്‍കിയില്ല എന്നതിനു പുറമേ, ഭക്ഷണത്തിനുള്ള വകപോലും അനുവദിച്ചില്ലെന്നും കുവാസി. ഡല്‍ഹിയില്‍നിന്നെത്തിയ മറ്റു ആഫ്രിക്കന്‍ താരങ്ങളുടെ സഹായത്താലാണ് ഇതുവരെ ഭക്ഷണം കഴിച്ചത്. ജനുവരി മുതല്‍ ഇതാണ് അവസ്ഥ. ജൂലായ് മൂന്നിന് വിസാ കാലാവധി അവസാനിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്.

കുവാസിയില്‍നിന്ന് ഏജന്റിന്റെ നമ്പര്‍ ലഭിച്ചു. ഇദ്ദേഹത്തോട് മലപ്പുറം എസ്.പി. ഓഫീസില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ സെവന്‍സ് ഫുട്‌ബോളിന് കൊണ്ടുവരുന്ന വിദേശ താരങ്ങള്‍ക്ക് യാത്ര ടിക്കറ്റുകളും ഭക്ഷണ അലവന്‍സും താമസ സൗകര്യവും ഉള്‍പ്പെടെയുള്ളവ നല്‍കാറുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അഫാനെ കാണാന്‍ ആഗ്രഹമില്ലെന്ന് പിതാവ്; ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ പറഞ്ഞിരുന്നു

ബന്ധു പണം വായ്പ നല്‍കിയത് പലിശക്കാണ്

Published

on

തിരുവനന്തപുരം കൊലക്കേസ് പ്രതി അഫാനെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പിതാവ് റഹീം. സഹോദരനടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ മകനെ കാണണമെന്ന് ആഗ്രഹമില്ല. ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ പറഞ്ഞിരുന്നുവെന്നും റഹീം വ്യക്തമാക്കി.

അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ല. ഭാര്യക്ക് സെന്‍ട്രല്‍ ബാങ്കിലെയും ബന്ധുവിന്റെ സ്വര്‍ണം പണയം വച്ചതിന്റെയും ബാധ്യത ഉണ്ടായിരുന്നു. ബന്ധു നിരന്തരം ബാധ്യത തീര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വായ്പ സമയത്ത് അടക്കാതിരുന്നത് ബാധ്യതക്ക് കാരണമായി.

വായ്പ അടച്ചു തീര്‍ക്കുന്നതിനായി പണം കൃത്യമായി താന്‍ അയച്ചു കൊടുത്തിരുന്നു. 20 വര്‍ഷ കാലാവധിയില്‍ 15 ലക്ഷം രൂപയാണ് എടുത്തിരുന്നത്. അഞ്ച് വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു താന്‍. എന്നാല്‍, വായ്പ അടച്ചു തീര്‍ത്തില്ല. ആ ബാധ്യതയാണ് വര്‍ധിച്ചു വന്നത്.

അഫാനും മാതാവിനും തട്ടത്തുമലയിലെ ബന്ധു പണം വായ്പ നല്‍കിയത് പലിശക്കാണ്. പലിശ വൈകിയാല്‍ ബന്ധു ഭീഷണിപ്പെടുത്തുമെന്നും മുന്നോട്ടു പോകാന്‍ വഴിയില്ലെന്നും പിതാവ് റഹീം വ്യക്തമാക്കി. ബന്ധുക്കള്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നതായും റഹീം പറഞ്ഞു.

88കാരിയായ പിതൃ മാതാവ് സല്‍മ ബീവി, 13 വയസുള്ള അനുജന്‍ അഫ്‌സാന്‍, അഫാന്റെ പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെണ്‍സുഹൃത്ത് ഫര്‍സാന (19) എന്നിവരെയാണ് പ്രതി അഫാന്‍ കൊലപ്പെടുത്തിയത്.

Continue Reading

kerala

തിരുവല്ലയില്‍ വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ചു; ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍

ലാപ്ലത്തില്‍ വീട്ടില്‍ സന്തോഷ് (48) ആണ് മാതാവ് സരോജിനിയെ (76) മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായത്.

Published

on

തിരുവല്ലയില്‍ പടിഞ്ഞാറ്റും ചേരിയില്‍ വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍. ലാപ്ലത്തില്‍ വീട്ടില്‍ സന്തോഷ് (48) ആണ് മാതാവ് സരോജിനിയെ (76) മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സന്തോഷും മാതാവ് സരോജിനിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന സന്തോഷ് മാതാവിനെ പതിവായി ഉപദ്രവിച്ചിരുന്നു.

വ്യാഴാഴ്ച രാത്രിയും മര്‍ദിച്ചതോടെ സമീപത്ത് താമസിക്കുന്ന സന്തോഷിന്റെ സഹോദരി പുത്രന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍ തിരുവല്ല പൊലീസിന് വിവരമറിയിച്ചു.

തുടര്‍ന്ന് പൊലീസ് എത്തി സരോജിനിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Continue Reading

kerala

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

സംഭവത്തില്‍ മംഗലാപുരം പൊലീസ് കേസെടുത്തു

Published

on

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ശ്രീ ശാരദവിലാസം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സ്‌നേഹ സുനിലാണ് ജീവനൊടുക്കിയത്. സോഫ്റ്റ് ബോള്‍, ബെയ്‌സ് ബോള്‍ താരമാണ് സ്‌നേഹ. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ മംഗലാപുരം പൊലീസ് കേസെടുത്തു

Continue Reading

Trending