Connect with us

kerala

പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി

ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപിക തന്നെ ചോര്‍ത്തിയെന്നാണ് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതി.

Published

on

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വിജിലന്‍സിനും പി.എസ്.സിക്കും പരാതി ലഭിച്ചു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപിക തന്നെ ചോര്‍ത്തിയെന്നാണ് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതി.

2023 ജൂലൈ 3ന് സംസ്‌കൃതം വേദാന്തം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പി.എസ്.സി എഴുത്തുപരീക്ഷ നടന്നിരുന്നു. പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ആഗസ്റ്റില്‍ ചുരുക്കപ്പട്ടികയും പി.എസ്.സി പ്രസിദ്ധീകരിച്ചു. 26 പേരാണ് വിവിധ കാറ്റഗറികളിലായി പട്ടികയിലുള്ളത്. എന്നാല്‍ പട്ടികയില്‍ സംശയം തോന്നിയ ഉദ്യോഗാര്‍ഥികള്‍ നടത്തിയ അന്വേഷണത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നോ എന്ന സംശയത്തിലേക്ക് എത്തിക്കുകയായിരുന്നു.

‘ചോദ്യപേപ്പര്‍ തയ്യാറാക്കിയ സംഘത്തില്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ സംസ്‌കൃത അധ്യാപികയായ ഡോ. ഗായത്രിദേവി ജി ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവരും മറ്റ് രണ്ട് അധ്യാപകരും തയ്യാറാക്കിയ ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നതായാണ് സംശയം. ഈ ചോദ്യപ്പേപ്പറുകള്‍ ഗായത്രിദേവിയുടെ സുഹൃത്തും ഉദ്യോഗാര്‍ഥിയുമായ ഡോ. ശാന്തിനി വി.എം എന്ന ഉദ്യോഗാര്‍ഥിക്ക് നല്‍കിയോ എന്നാണ് സംശയമുള്ളത്. പരീക്ഷയുടെ തലേദിവസങ്ങളില്‍ ശാന്തിനി ഗായത്രിദേവിയുടെ വീട്ടിലാണ് താമസിച്ചത്. അതിനാല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി തങ്ങള്‍ സംശയിക്കുന്നെന്നാണഅ ഉദ്യോഗാര്‍ഥികള്‍ പരാതിയില്‍ പറയുന്ന ആരോപണം.

ചുരുക്കപ്പട്ടികയിലും ശാന്തിനിയുടെ പേര് ഉള്‍പ്പെട്ടതും ഉദ്യോഗാര്‍ഥികള്‍ക്ക് സംശയം കൂട്ടാനിടയായി. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ വിജിലന്‍സ് മേധാവി, പി.എസ്.സി വിജിലന്‍സ്, പി.എസ്.സി ചെയര്‍മാന്‍, പി.എസ്.സി സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി.

 

kerala

വര്‍ക്കലയില്‍ പൊലീസ് സ്റ്റേഷനു സമീപം യുവാവ് മരിച്ച നിലയില്‍

വര്‍ക്കല ഡിവൈഎസ്പി ഓഫീസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

Published

on

വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ യുവാവ് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫീസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

kerala

നാദാപുരത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് നാദാപുരം വേളത്താണ് സംഭവം.

Published

on

കോഴിക്കോട് നാദാപുരത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം വേളത്താണ് സംഭവം. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

എന്നാല്‍ മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം: കലക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും.

Published

on

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കലക്ടറേറ്റിലെത്തിയാകും പൊലീസ് മൊഴിയെടുക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും.

വകുപ്പു തല അന്വേഷണത്തിന് നിയോഗിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനില്‍ നിന്നും മൊഴിയെടുത്തിരുന്നു. പി പി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്നും, ദിവ്യയ്ക്ക് പങ്കെടുക്കാനായി യോഗത്തിന്റെ സമയം മാറ്റിയിട്ടില്ലെന്നും കലക്ടര്‍ മൊഴി നല്‍കിയിരുന്നു. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിനെത്തിയതെന്നാണ് ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

സംഭവത്തില്‍ ആരോപണ വിധേയയായ പി പി ദിവ്യയുടെ മൊഴി എ ഗീത രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എ ഗീത കൂടുതല്‍ സാവകാശം തേടിയതായാണ് വിവരം. നവീന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ആരോപണങ്ങള്‍ പരിശോധിക്കാനും മൊഴികള്‍ വിലയിരുത്താനുമുള്ളതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്നാണ് എ ഗീത ആവശ്യപ്പെട്ടിട്ടുള്ളത്.

 

 

Continue Reading

Trending