Connect with us

FOREIGN

ദുരന്ത നിവാരണത്തിൽ ആശയവിനിമയത്തിന് വലിയ പങ്ക്: മുരളി തുമ്മാരുകുടി

ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ‘ട്രിപ്സ് ആൻഡ് ട്രിക്സ്: ഡിസാസ്റ്റർ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ഷാർജ: ലോകത്ത് പ്രകൃതി ദുരന്തങ്ങളും മറ്റു പ്രശ്നങ്ങളുമുണ്ടാകുമ്പോൾ ഏറ്റവുമാദ്യം വേണ്ടത്, അതിലുൾപ്പെട്ടയാളുകൾ തമ്മിൽ പരസ്പര ആശയ വിനിമയം നടത്തുകയെന്നതാണെന്ന് യുഎൻ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ‘ട്രിപ്സ് ആൻഡ് ട്രിക്സ്: ഡിസാസ്റ്റർ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതി ദുരന്തം എവിടെയുമുണ്ടാവാം. എന്നാൽ, അതിനെ മാനേജ് ചെയ്യാൻ കഴിയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിൽ ഏറ്റവും മുഖ്യം ആളുകൾ തമ്മിലുള്ള ആശയ വിനിമയമാണ്. അങ്ങനെ ചെയ്താൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാകും. അതുവഴിയുള്ള ആഘാതവും ഇല്ലാതാക്കാൻ സാധിക്കും.

ഡിസാസ്റ്റർ മാനേജ്മെന്റാണ് താൻ പഠിച്ചതെന്നും, അതിൽ പ്രായോഗികതയ്ക്ക് വലിയ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാമറയുടെ മുന്നിൽ നിർത്തിയായിരുന്നു ഡിസാസ്റ്റർ മാനേജ്മെന്റ് താനുൾപ്പെടെയുള്ള ചുമതലയുള്ളവർക്ക് പരിശീലിപ്പിച്ചത്.
ദുരന്തമുണ്ടാകുമ്പോൾ പല സ്ഥാപനങ്ങളും അതൊന്നും പറയാതിരിക്കും. അങ്ങനെ ചെയ്യുന്നത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടാനാണ് ഇടയാക്കുക. കേരളത്തിൽ 2018ൽ പ്രളയമുണ്ടായപ്പോഴും കോവിഡിന്റെ വ്യാപന ഘട്ടത്തിലും ഇത്തരമൊരു ആശയ വിനിമയത്തിന്റെ ഗുണം നാം മനസ്സിലാക്കി.

വ്യാവസായിക പ്രവർത്തനങ്ങൾ മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രകൃതിക്കും മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും നാശം സംഭവിക്കാറുണ്ട്. വിയന്നയിലെ ഇന്റർനാഷനൽ ആറ്റമിക് എനർജി ഏജൻസിയിൽ ഒരിക്കൽ സന്ദർശനം നടത്തിയപ്പോൾ കേരളത്തിൽ റേഡിയേഷൻ അളവ് താരതമ്യേന കൂടുതലാണെന്ന് അറിഞ്ഞ് ഞെട്ടിപ്പോയി. റേഡിയേഷൻ കാൻസറിന് കാരണമാകും. വ്യാവസായിക മലിനീകരണം കൊണ്ടും മറ്റുമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മുടെ പുഴകളും മണ്ണും ജലവും മലിനീകരിക്കപ്പെടുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് സമൂഹത്തെ എത്തിച്ചേക്കാം. അവ ഭാവിയിൽ സംഭവിക്കാതിരിക്കാൻ നാം ജാഗ്രത കാട്ടണം. അതിന് ബോധവത്കരണം വലിയ പങ്ക് വഹിക്കും.
പ്രകൃതി ദുരന്തങ്ങളും മറ്റു പ്രതിസന്ധികളും നേരിടാനുള്ള ശക്തമായ പ്രവർത്തനകൾക്ക് 1990കളിൽ യുഎൻ കാര്യമായ നീക്കങ്ങൾ നടത്തിയിരുന്നു. സ്റ്റോക്ഹോമിൽ നടന്ന കൺവെൻഷനിൽ മൂന്ന് രാജ്യാന്തര കരാറുകളിലെത്താൻ തീരുമാനിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള യുഎൻ ഫ്രെയിം വർക്കാണ് അതിലൊന്ന്. ജൈവ വൈവിധ്യമാണ് രണ്ടാമത്തേത്. മൂന്നാമത്തേത്, യുഎൻ കൺവെൻഷൻ റ്റു കംബാറ്റ് ഡെസേർട്ടിഫികേഷൻ. മണ്ണൊലിപ്പു തടയലും മരുഭൂവത്കരണം ഇല്ലാതാക്കലും വഴി ഭൂമി തിരിച്ചു പിടിച്ച് ലക്ഷ്യം കുറെയൊക്കെ നേടാനാകും. ലോകത്താകെ 13 ബില്യൻ ഹെക്ടർ സ്ഥലം തരിശായിത്തീർന്നിട്ടുണ്ട്. ജല സ്രോതസ് വറ്റിപ്പോകുന്നതും മണ്ണൊലിപ്പും വഴിയാണ് മരുവത്കരണം അധികവും സംഭവിക്കുന്നത്. 2040 ഓടെ നഷ്ടപ്പെട്ട ഭൂമിയുടെ 50% തിരിച്ചു പിടിക്കാനാകുമെന്നാണ് കരുതുന്നത്. യൂറോപ്പിൽ 2030ഓടെ നല്ലൊരു ശതമാനം ഭൂമി തിരിച്ചു പിടിക്കാനാകുമെന്നാണ് യൂറോപ്യൻ യൂണിയനെ ഉദ്ധരിച്ച് ഒരു ബിബിസി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
വ്യാവസായിക മലിനീകരണം മുഖേന മനുഷ്യർക്കുണ്ടാകുന്ന രോഗാവസ്ഥ ഒഴിവാക്കാൻ വ്യവസ്ഥാപിതമായ എപിഡെമിക് പഠനങ്ങൾ നടക്കണം. എന്നാൽ, നിർഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ നാട്ടിൽ ഇതൊന്നും കാര്യമായി നടക്കാറില്ല. ഇതിന് പല കാരണങ്ങളുമുണ്ട്. ഒന്ന്, ഇത്തരം പഠനങ്ങൾ വളരെ ചെലവേറിയതാണ്. 2008 മുതൽ 2011 വരെ താൻ നൈജീരിയയിൽ ഒരു ഓയിൽ ഫീൽഡിലുണ്ടായ ഓയിൽ സ്പിൽ സംബന്ധിച്ച് 1000 സ്ക്വയർ കിലോമീറ്റർ സ്ഥലത്ത് പഠനം നടത്തിയെന്നും 80 കോടി രൂപ അതിന് ചെലവായെന്നും അദ്ദേഹം പറഞ്ഞു. എണ്ണ മലിനീകരണം നൈജീരിയയിൽ വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. അതുവച്ച്, അവിടെ ധാരാളം കാൻസർ രോഗികളുണ്ടാവേണ്ടതാണ്. എന്നാൽ, അതുണ്ടായില്ല. അതും നാം കാണണം. മലിനീകരണത്തോടൊപ്പം മറ്റു കാരണങ്ങളും കാൻസറിന് കാരണമാകുന്നുവെന്നാണ് മനസിലാക്കേണ്ടത്.
ബുക് ഫോറത്തിൽ നടന്ന സംവാദത്തിൽ മച്ചിങ്ങൽ രാധാകൃഷ്ണൻ മോഡറ്റേറായിരുന്നു. ‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ സൈനിംഗ് സെഷനുമുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

FOREIGN

കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ

മണ്ഡലം പ്രസിഡന്റ്‌ ഡോ. ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.

Published

on

കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ വിരുന്ന് സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഡോ. ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.

കുവൈത്ത് സിറ്റി മിർഗാബ് രാജ്ബാരി റെസ്റ്ററന്റിൽ നടന്ന പരിപാടിയിൽ റിയാസ് തോട്ടട ഖിറാഅത്ത് നടത്തി. ആബിദ് ഖാസിമി റമദാൻ സന്ദേശം നൽകി. സംസ്ഥാന നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, സലാം ചെട്ടിപ്പടി, ജില്ല നേതാക്കളായ നവാസ് കുന്നുംകൈ, സാബിത്ത് ചെമ്പിലോട്, കുഞ്ഞബ്ദുള്ള തയ്യിൽ, ഷമീദ് മമാക്കുന്ന്, സയ്യിദ് ഉവൈസ് തങ്ങൾ, സയ്യിദ് ഉമ്രാൻ നാസർ അൽ മഷ്ഹൂർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ എം.പി. നൂറുദ്ദീൻ, സിറാജുദ്ദീൻ അബ്ദുൽറഹ്‌മാൻ എന്നിവർക്ക് നാസർ അൽ മഷ് ഹൂർ തങ്ങൾ മെമന്റോ നൽകി ആദരിച്ചു.

സെക്രട്ടറി എം.കെ. റഈസ് ഏഴറ സ്വാഗതവും, ട്രഷറര്‍ നൗഷാദ് കക്കറയിൽ നന്ദിയും പറഞ്ഞു. സാഹിർ കിഴുന്ന, മുഹമ്മദലി മുണ്ടേരി, റിയാസ് കടലായി, നൗഫൽ കടാങ്കോട്,തൽഹത്ത് വാരം, മുസ്തഫ ടി.വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading

FOREIGN

അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്‍  ഇനി ‘അല്‍ഫര്‍ദാന്‍’

ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും. 

Published

on

ദുബൈ: അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേരുമാറി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മെട്രോ  സ്റ്റേഷന്‍ എന്നായിമാറുന്നു. ഇതുസംബന്ധിച്ച കരാറില്‍ ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും.
രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളില്‍ ഒരാളായ അല്‍ഫര്‍ദാനുമായി കരാര്‍ ഒപ്പിടു ന്നതില്‍ ആര്‍ടിഎയിലെ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മുഹ്സെന്‍ കല്‍ബത്ത് സന്തോഷം രേഖപ്പെടുത്തി.  ദുബൈ മെട്രോ സംവിധാനത്തിലെ ഒരു പ്രധാന സ്റ്റേഷന് പേരിടാനുള്ള അവകാശം നേടുന്നതിന് ആര്‍ടിഎയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ ഫര്‍ദാന്‍ പറഞ്ഞു.
2025 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനംവരെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും ബാഹ്യ, ഇന്‍ഡോ ര്‍ ദിശാസൂചന ബോഡുകളിലെ സ്റ്റേഷന്‍ പേരുകള്‍ പുനക്രമീകരിക്കും. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പും സമയത്തും ഓണ്‍ബോര്‍ഡ് ഓഡിയോ അറിയിപ്പുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്മാര്‍ട്ട് സിസ്റ്റങ്ങളിലും ആര്‍ടിഎയുടെ പൊതുഗതാഗത ആപ്പുകളിലും പുതിയ പേര് അപ്ഡേറ്റ് ചെയ്യും.

Continue Reading

Trending