Connect with us

kerala

വൈദ്യുതി സർചാർജ് പിരിക്കാൻ ഇനി കമ്മിഷന്റെ അനുമതി വേണ്ട

Published

on

വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ തന്നെ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾക്ക് ഇനി മുതൽ ഓരോ മാസവും ഉപയോക്താക്കളിൽ നിന്നു സ്വന്തം നിലയിൽ സർചാർജ് പിരിക്കാം. ഇത് യൂണിറ്റിന് പരമാവധി 20 പൈസ ആയിരിക്കും. ഇതിൽ കൂടുന്ന സാഹചര്യം വന്നാൽ ശേഷിക്കുന്ന തുക അടുത്ത മാസം പിരിക്കാം. അടുത്ത മാസവും 20 പൈസയിൽ കൂടാൻ പാടില്ല. 6 മാസം കൊണ്ടു സർചാർജ് തുക പൂർണമായും പിരിച്ചെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ റഗുലേറ്ററി കമ്മിഷനെ സമീപിക്കണം. തുടർന്ന് എന്തു വേണമെന്നു കമ്മിഷൻ തീരുമാനിക്കും. ഇതിനു നിയമ സാധുത നൽകുന്ന കരടുചട്ടങ്ങൾ റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു. പുതിയ പരിഷ്കാരം ജൂണിൽ നിലവിൽ വരും.

പ്രസരണ ലൈനുകളും സബ്സ്റ്റേഷനുകളും സ്ഥാപിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനുള്ള വ്യവസ്ഥയും കരടുചട്ടങ്ങളിൽ ഉണ്ട്. കേരളത്തിൽ ഇതുവരെ ഈ മേഖല സ്വകാര്യവൽക്കരിച്ചിട്ടില്ല. സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന പദ്ധതിച്ചെലവിനെക്കാൾ അധികം വരുന്ന തുകയ്ക്കുള്ള പദ്ധതികൾ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാമെന്നാണ് കരടുചട്ടങ്ങളിൽ പറയുന്നത്. ലാഭകരമായി പദ്ധതി നടപ്പാക്കുന്നവർക്ക് ടെൻഡർ വിളിച്ചു നൽകും. സംസ്ഥാന സർക്കാർ നയ തീരുമാനം എടുക്കുന്ന മുറയ്ക്കേ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകൂ എന്നു പറയുന്നുണ്ടെങ്കിലും ആരെങ്കിലും കോടതിയെ സമീപിച്ചാൽ അനുവദിക്കേണ്ടി വരും.

വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതിന് ബോർഡിന് ചെലവാകുന്ന അധിക തുകയുടെ കണക്ക് 3 മാസം കൂടുമ്പോഴാണ് ഇപ്പോൾ റഗുലേറ്ററി കമ്മിഷനു സമർപ്പിക്കുന്നത്. ഇത് കമ്മിഷൻ പരിശോധിച്ച് തെളിവെടുപ്പു നടത്തി നിശ്ചിത തുക സർചാർജ് ആയി പിരിക്കാൻ അനുമതി നൽകുന്നു. ഇതിനു പകരം എല്ലാ മാസവും ഈ കണക്കുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ബോർഡ് ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾക്ക് പിരിച്ചെടുക്കാമെന്നും സാമ്പത്തിക വർഷത്തിന്റെ അവസാനം റഗുലേറ്ററി കമ്മിഷൻ കണക്ക് പരിശോധിച്ചാൽ മതി എന്നുമാണ് സമീപകാലത്ത് കേന്ദ്ര ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി. ഇതു മേയ് അവസാനം നിലവിൽ വരേണ്ടതാണ്. ഇവിടെ ജൂൺ ഒന്നു മുതൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്.

പ്രസരണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതിനു ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് കഴി‍ഞ്ഞ ഡിസംബറിൽ സുപ്രീം കോടതി വിധിച്ചിരുന്നു. 3 മാസമാണ് കോടതി അനുവദിച്ചത് എങ്കിലും ഉത്തരവ് നടപ്പാക്കാൻ വൈകി. കരടു ചട്ടങ്ങൾ സംബന്ധിച്ച് ഉപയോക്താക്കൾക്കു റഗുലേറ്ററി കമ്മിഷനെ അഭിപ്രായം അറിയിക്കാം. അതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ തെളിവെടുപ്പ് നടത്തും. തുടർന്ന് ജൂൺ ഒന്നിനു മുൻപ് അന്തിമ ചട്ടം വിജ്ഞാപനം ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കരുനാഗപ്പള്ളി കൊലപാതകം; പ്രതികളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് പൊലീസ്

അതുല്‍, പ്യാരി, ഹരി, രാജപ്പന്‍, കൊട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 5 പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. അതുല്‍, പ്യാരി, ഹരി, രാജപ്പന്‍, കൊട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

പ്രതികള്‍ വധശ്രമക്കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ഒന്നാം പ്രതി അലുവ അതുല്‍, പ്യാരി എന്നിവര്‍ എംഡിഎംഎ അടക്കമുള്ള കേസുകളില്‍ പ്രതികളാണ്.

വള്ളികുന്നം സ്വദേശിയാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈര്യാഗമാണ് കൊലക്ക് കാരണമെന്നാണ് നിഗമനം. പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ വെല്ലുവിളിയാകുകയാണ്. വയനകത്ത് കാര്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ മൊബൈല്‍ ഉപയോഗിച്ചിട്ടില്ല.

ഇന്നലെ പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഗുണ്ടാ നേതാവായ സന്തോഷിനെ കാറിലെത്തിയ 4 അംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം വവ്വാക്കാവില്‍ എത്തിയ കൊലയാളി സംഘം അനീറെന്ന യുവാവിനെയും വെട്ടിപരുക്കേല്‍പ്പിച്ചു. ഇതിന് പിന്നാലെ ഒളിവില്‍ പോയ സംഘം വയനകത്ത് കാര്‍ ഉപേക്ഷിച്ച് പൊലീസിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞു.

Continue Reading

kerala

പയ്യന്നൂരില്‍ കോടതി കെട്ടിടസമുച്ചയ നിർമാണത്തിൽ അഴിമതി; പൊതുമരാമത്തുവകുപ്പിന്‍റെ അഴിമതി അന്വേഷിക്കണമെന്ന് പൊതുതാല്പര്യ ഹര്‍ജി

ഗ്രൗണ്ട് നിലയും അതിന് മുകളിലുള്ള മൂന്ന് നിലകളുള്ള കെട്ടിടം മാത്രമാണ് നിർമിച്ചതെന്നുമാണ് പരാതി.

Published

on

കണ്ണൂർ പയ്യന്നൂർ കോടതി കെട്ടിടസമുച്ചയ നിർമാണത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായി ആക്ഷേപം.
അടിത്തട്ട് നിലയിലെ പാർക്കിങ് സൗകര്യമുൾപ്പെടെ ആറുനില കെട്ടിടമാണ് അടങ്കലിൽ ഉണ്ടായിരുന്നത്. എന്നാൽ, അഞ്ചാമത്തെയും ആറാമത്തെയും നിലകൾ നിർമാണത്തിൽനിന്ന് ഒഴിവാക്കി. ഗ്രൗണ്ട് നിലയും അതിന് മുകളിലുള്ള മൂന്ന് നിലകളുള്ള കെട്ടിടം മാത്രമാണ് നിർമിച്ചതെന്നുമാണ് പരാതി. പൊതുമരാമത്തുവകുപ്പും കരാറുകാരും ചേർന്ന് നടത്തിയ ക്രമക്കേടും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി ഹൈക്കോടതിയിൽ.

പയ്യന്നൂർ കോടതി കെട്ടിട സമുച്ചയ നിർമ്മാണത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായാണ് ആക്ഷേപം ഉയരുന്നത്. അടിത്തട്ട് നിലയിലെ പാർക്കിങ് സൗകര്യമുൾപ്പെടെ ആറുനില കെട്ടിടമാണ് അടങ്കലിൽ ഉണ്ടായിരുന്നത്. പാർക്കിങ്ങിനുള്ള അടിത്തറയുടെ നിർമാണത്തിനുമാത്രം ഒരുകോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കുകൂട്ടിയത്. എന്നാൽ, അഞ്ചാമത്തെയും ആറാമത്തെയും നിലകൾ നിർമാണത്തിൽനിന്ന് ഒഴിവാക്കി ഗ്രൗണ്ട് നിലയും അതിനുമുകളിലുള്ള മൂന്ന് നിലകളുള്ള കെട്ടിടം മാത്രമാണ് നിർമിച്ചതെന്നുമാണ് ആക്ഷേപം.

യഥാർഥ അടങ്കലിൽ 84 ലക്ഷം രൂപ ചെലവിലുള്ള രണ്ട് ലിഫ്റ്റുകൾ അനുവദിച്ചിരുന്നു. എന്നാൽ ഈ ലിഫ്റ്റുകൾ ഒഴിവാക്കി ഫണ്ട് ദുരുപയോഗം ചെയ്‌തതായും പരാതി ഉയരുന്നുണ്ട്.ലിഫ്റ്റും അഗ്നിശമന സംവിധാനങ്ങളും ഇല്ലാത്തതിനാൽ നഗരസഭ ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച അവസ്ഥയാണുള്ളത്.

നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ കോടതിയിലെ അഭിഭാഷകർ ചേർന്ന്
പയ്യന്നൂർ കോടതി കോംപ്ലക്‌സ് പ്രൊട്ടക്ഷൻ ഫോറം രൂപികരിച്ചു. ഇവരാണ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയത്. ചെയർമാൻ അഡ്വ. പ്രഭാകരൻ, അഡ്വ. ടി.വി. ജയകുമാർ മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കെട്ടിട നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നതായി ഹർജിയിൽ പറയുന്നു.അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ സംസ്ഥാന അറ്റോർണിയിൽ നിന്ന് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു.

Continue Reading

kerala

തിരുവനന്തപുരത്ത് ലഹരി കേസ് പ്രതി എസ്.ഐയെ കുത്തി

പൂജപ്പുര എസ്. ഐ സുധീഷിന്റെ കൈയിലാണ് തിരുമല സ്വദേശി ശ്രീജിത്ത് ഉണ്ണി കുത്തി പരിക്കേല്‍പ്പിച്ചത്

Published

on

തിരുവനന്തപുരത്ത് ലഹരി കേസ് പ്രതി എസ്.ഐയെ ആക്രമിച്ചു. പൂജപ്പുര എസ്. ഐ സുധീഷിന്റെ കൈയിലാണ് തിരുമല സ്വദേശി ശ്രീജിത്ത് ഉണ്ണി കുത്തി പരിക്കേല്‍പ്പിച്ചത്. ഇയാള്‍ ആക്രമിച്ചതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയതാണ് പൊലീസ് സംഘം.

ഇന്നലെ രാത്രി പത്തരമണിയോടെയായിരുന്നു ആക്രമണം.പ്രതി മദ്യപിച്ച് ബഹളം വെക്കുകയായിരുന്നു. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐയുടെ വയറിന് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്‌ഐയുടെ കൈക്ക് കുത്തേറ്റത്. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ സുധീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്രീജിത്ത് ഉണ്ണിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending