Connect with us

kerala

വൈദ്യുതി സർചാർജ് പിരിക്കാൻ ഇനി കമ്മിഷന്റെ അനുമതി വേണ്ട

Published

on

വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ തന്നെ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾക്ക് ഇനി മുതൽ ഓരോ മാസവും ഉപയോക്താക്കളിൽ നിന്നു സ്വന്തം നിലയിൽ സർചാർജ് പിരിക്കാം. ഇത് യൂണിറ്റിന് പരമാവധി 20 പൈസ ആയിരിക്കും. ഇതിൽ കൂടുന്ന സാഹചര്യം വന്നാൽ ശേഷിക്കുന്ന തുക അടുത്ത മാസം പിരിക്കാം. അടുത്ത മാസവും 20 പൈസയിൽ കൂടാൻ പാടില്ല. 6 മാസം കൊണ്ടു സർചാർജ് തുക പൂർണമായും പിരിച്ചെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ റഗുലേറ്ററി കമ്മിഷനെ സമീപിക്കണം. തുടർന്ന് എന്തു വേണമെന്നു കമ്മിഷൻ തീരുമാനിക്കും. ഇതിനു നിയമ സാധുത നൽകുന്ന കരടുചട്ടങ്ങൾ റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു. പുതിയ പരിഷ്കാരം ജൂണിൽ നിലവിൽ വരും.

പ്രസരണ ലൈനുകളും സബ്സ്റ്റേഷനുകളും സ്ഥാപിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനുള്ള വ്യവസ്ഥയും കരടുചട്ടങ്ങളിൽ ഉണ്ട്. കേരളത്തിൽ ഇതുവരെ ഈ മേഖല സ്വകാര്യവൽക്കരിച്ചിട്ടില്ല. സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന പദ്ധതിച്ചെലവിനെക്കാൾ അധികം വരുന്ന തുകയ്ക്കുള്ള പദ്ധതികൾ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാമെന്നാണ് കരടുചട്ടങ്ങളിൽ പറയുന്നത്. ലാഭകരമായി പദ്ധതി നടപ്പാക്കുന്നവർക്ക് ടെൻഡർ വിളിച്ചു നൽകും. സംസ്ഥാന സർക്കാർ നയ തീരുമാനം എടുക്കുന്ന മുറയ്ക്കേ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകൂ എന്നു പറയുന്നുണ്ടെങ്കിലും ആരെങ്കിലും കോടതിയെ സമീപിച്ചാൽ അനുവദിക്കേണ്ടി വരും.

വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതിന് ബോർഡിന് ചെലവാകുന്ന അധിക തുകയുടെ കണക്ക് 3 മാസം കൂടുമ്പോഴാണ് ഇപ്പോൾ റഗുലേറ്ററി കമ്മിഷനു സമർപ്പിക്കുന്നത്. ഇത് കമ്മിഷൻ പരിശോധിച്ച് തെളിവെടുപ്പു നടത്തി നിശ്ചിത തുക സർചാർജ് ആയി പിരിക്കാൻ അനുമതി നൽകുന്നു. ഇതിനു പകരം എല്ലാ മാസവും ഈ കണക്കുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ബോർഡ് ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾക്ക് പിരിച്ചെടുക്കാമെന്നും സാമ്പത്തിക വർഷത്തിന്റെ അവസാനം റഗുലേറ്ററി കമ്മിഷൻ കണക്ക് പരിശോധിച്ചാൽ മതി എന്നുമാണ് സമീപകാലത്ത് കേന്ദ്ര ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി. ഇതു മേയ് അവസാനം നിലവിൽ വരേണ്ടതാണ്. ഇവിടെ ജൂൺ ഒന്നു മുതൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്.

പ്രസരണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതിനു ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് കഴി‍ഞ്ഞ ഡിസംബറിൽ സുപ്രീം കോടതി വിധിച്ചിരുന്നു. 3 മാസമാണ് കോടതി അനുവദിച്ചത് എങ്കിലും ഉത്തരവ് നടപ്പാക്കാൻ വൈകി. കരടു ചട്ടങ്ങൾ സംബന്ധിച്ച് ഉപയോക്താക്കൾക്കു റഗുലേറ്ററി കമ്മിഷനെ അഭിപ്രായം അറിയിക്കാം. അതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ തെളിവെടുപ്പ് നടത്തും. തുടർന്ന് ജൂൺ ഒന്നിനു മുൻപ് അന്തിമ ചട്ടം വിജ്ഞാപനം ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അര്‍ബുദ മരുന്നിന് നികുതി ഇളവ് ഉത്തരവായി ഇറക്കണം: കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി കെ.സി. വേണുഗോപാല്‍

അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറുക്‌സിറ്റികാന്‍, ഒസിമെര്‍ട്ടിനിബ്, ഡുര്‍വാലുമാബ് മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്.

Published

on

മൂന്ന് അര്‍ബുദ മരുന്നുകള്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ജിഎസ്ടി കൗണ്‍സിലിന്‍റെ ശുപാര്‍ശ പ്രാബല്യത്തില്‍ വരുത്തുന്നതിനായി അടിയന്തരമായി ധനകാര്യമന്ത്രാലയം ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തുനല്‍കി.

അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറുക്‌സിറ്റികാന്‍, ഒസിമെര്‍ട്ടിനിബ്, ഡുര്‍വാലുമാബ് മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ നികുതി ഇളവ് സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തതിനാല്‍ ആനുകൂല്യം സാധാരണക്കാര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. നികുതി വെട്ടികുറച്ചു കൊണ്ടുള്ള നടപടി എത്രയും വേഗത്തിലാക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അര്‍ബുദ മരുന്നുകള്‍ക്ക് ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ക്ക് നിലവില്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത് സാധാരണക്കാര്‍ക്ക് വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണ്. നിര്‍ധനരായ രോഗികള്‍ക്ക് ഏറെ സാമ്പത്തിക ആശ്വാസം നല്‍കാന്‍ സാഹയകരമായ നടപടി പ്രാബല്യത്തില്‍ വരുത്തുന്നതിന് ഇനിയും കാലതാമസം വരുത്തരുത്. അര്‍ബുദം പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളെ നികുതി ഘടനയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ ഗൗരവമായി ആലോചിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തും; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

ഇന്നലെ രാത്രിയോടെ ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറിനെ തുടര്‍ന്ന് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.

Published

on

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനുവേണ്ടി ഗോവയില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തും. ഇന്നലെ രാത്രിയോടെ ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറിനെ തുടര്‍ന്ന് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.

ഗോവയില്‍ നിന്നും കൊണ്ടുവരുന്ന ഡ്രഡ്ജര്‍ ബുധനാഴ്ചയാണ് കാര്‍വാര്‍ തീരത്തെത്തിയത്. ഏകദേശം ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുാണ് ഡ്രഡ്ജറിനുള്ളത്. വെള്ളത്തിന്റെ അടിത്തട്ടില്‍ നിന്നും മൂന്നടി വരെ മണ്ണെടുക്കാന്‍ ഇതിന് സാധിക്കും. ദുരന്ത മേഖലയില്‍ നാവിക സേന ഇന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിെത്തിയ സ്ഥലത്താകും ഡ്രഡ്ജര്‍ ആദ്യം തിരച്ചില്‍ നടത്തുക.

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 16നാണ് അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചത്. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജൂലൈ 16ന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെയും അര്‍ജുന്‍ ഉണ്ടായിരുന്ന ലോറിയും കാണാതായത്. അര്‍ജുനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ തിരച്ചിലിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ഭരണകൂടം കാണിച്ചിരുന്നില്ല. സംഭവത്തില്‍ കേരളത്തിന്റെ ഇടപെടലുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു സംശയിച്ചിരുന്നത്. അതിനാല്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല. തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.

 

Continue Reading

india

മുസ്‌ലിം ലീഗ് പ്രതിനിധി സംഘം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഫോണില്‍ സംസാരിച്ചു

Published

on

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം ജാർഘണ്ട് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ജാർഘണ്ട് മുക്തി മോർച്ച, മുസ്‌ലിം ലീഗ് പാർട്ടികൾക്കിടയിൽ സഹകരണം നടപ്പാക്കുന്നതിൽ പിന്തുണ അറിയിക്കുകയും ചെയ്തു.

ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മുഖ്യമന്ത്രി ഹേമന്ദ് സോറൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഫോണിൽ സംസാരിച്ച് സഹകരണവും പിന്തുണയും ഉറപ്പ് വരുത്തി. വരുന്ന തെരഞ്ഞെടുപ്പിൽ ജെഎംഎമ്മിനും ഇന്ത്യ മുന്നണിക്കും മുസ്ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ക്ഷണിക്കുകയും തങ്ങൾ ക്ഷണം സ്വീകരിക്കുകയും ചെയ്തു. കാലങ്ങളായി മുസ്ലിം ലീഗ് ജാർഘണ്ട് സംസ്ഥാനത്തിൽ നടത്തിവരുന്ന വിവിധ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളിൽ മുഖ്യമന്ത്രി സംതൃപ്തിയും നന്ദിയും അറിയിച്ചു. അഡ്വ.ഹാരിസ് ബീരാൻ എംപി, കൽപന സോറൻ എം.എൽ.എ, പി.കെ ബഷീർ എംഎൽഎ തുടങ്ങിയവരും സംബന്ധിച്ചു.

Continue Reading

Trending