Connect with us

Culture

കേംബ്രിഡ്ജ് അനലറ്റിക്ക വിവാദം ; ഫെയ്‌സ്ബുക്കിന്റെ ഓഹരിയില്‍ വന്‍ ഇടിവ് , 3700 കോടിയുടെ നഷ്ടം ഫെയ്‌സ്ബുക്ക് ഡിലീറ്റ് കാമ്പെയ്ന്‍ ശക്തം

Published

on

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് ഐഡികള്‍ ദുരുപയോഗം ചെയ്തു എന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവ്. 3700 കോടി ഡോളറിന്റെ നഷ്ടമാണ് ചരിത്രത്തില്‍ ആദ്യമായി ഫെയ്‌സ്ബുക്കിന് നേരിടേണ്ടി വന്നിരിക്കുന്നത്. അതേസമയം ഫെയ്‌സ്ബുക്ക് ഉപയോഗം എല്ലാവരും അവസാനിപ്പിക്കണമെന്ന് വാട്്‌സ് ആപ് സ്ഥാപകന്‍ ബ്രിയാന്‍ ആക്ടണ്‍ ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധകോണുകളില്‍ നിന്ന് ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യുകയെന്ന കാമ്പെയ്‌നിനും തുടക്കമായിട്ടുണ്ട്.

ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ ബ്രിട്ടിഷ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്ക 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നും 50 മില്യണിലേറെ ഫേസ്ബുക്ക് ഐ.ഡികള്‍ ദുരുപയോഗപ്പെടുത്തിയെന്നും കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്തിരുന്നു .ഇത് വിവാദമായതോടെയാണ് ഫെയ്ബുക്കിന്റെ ഓഹരി മൂല്യത്തില്‍ 37 ബില്യണ്‍ ഡോളറിന്റെ ഇടിവ് സംഭവിച്ചിരിക്കുന്നത്. 6.77 ശതമാനത്തിലേക്ക് താഴ്ന്ന് 172 പോയിന്റിലാണ് ഒടുവില്‍ ക്ലോസ് ചെയ്തത്.

അതേസമയം തരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറുണ്ടെന്ന് സമ്മതിച്ച അനലറ്റിക്ക സിഇഒ അലക്‌സാണ്ടര്‍ നിക്‌സിനെ കമ്പനി പുറത്താക്കി. കൈക്കൂലി കൊടുത്തും സ്ത്രീകളെ ഉപയോഗിച്ചും വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് നിക്‌സ് സമ്മതിച്ചിരുന്നു. ഫെയസ്ബുക്ക് ഐ.ഡികള്‍ ദുരുപയോഗം ചെയ്തതിന് കേംബ്രിഡ്ജ് അനലറ്റിക്കയ്‌ക്കെതിരെ യു.കെ ഇന്‍ഫര്‍മേഷന്‍ കമ്മിഷ്ണര്‍ വാറന്റ് പുറപ്പെടുവിച്ചു. പൗരന്റെ സ്വകാര്യതയെ മാനിക്കാത്ത നടപടി ആശങ്കയുണ്ടാക്കുന്നതാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ തെരേസാ മേയുടെ വക്താവ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യയടക്കം ലോകത്തെ വിവിധ രാജ്യങ്ങളിലെ ഇരുന്നൂറോളം തെരഞ്ഞെടുപ്പുകളില്‍ വ്യാജ പ്രചാരണങ്ങളിലൂടെയും വോട്ടര്‍മാരെ കൃത്രിമ മാര്‍ഗങ്ങളിലൂടെ സ്വാധീനിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ പേരില്‍ നടപടി നേരിടുന്ന സ്ഥാപനമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക.

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മബെല കെ.എം.സി.സി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

Published

on

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ

കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.

Continue Reading

Trending