Connect with us

kerala

എഡിഎമ്മിന്‍റെ ആത്മഹത്യയില്‍ കലക്ടര്‍ക്കും പങ്ക്; നവീന്‍റെ കുടുംബത്തോടും കേരളത്തോടും സിപിഎം മാപ്പ് പറയണമെന്ന് വി.ഡി. സതീശന്‍

നവീന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പുറത്താക്കിയത് തിരഞ്ഞെടുപ്പ് പ്രമാണിച്ചാണെന്നും വി.ഡി. കുറ്റപ്പെടുത്തി.

Published

on

കണ്ണൂര്‍ എഡിഎം നവീന്റെ ആത്മഹത്യയില്‍ കലക്ടര്‍ക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യാത്രയയപ്പു ചടങ്ങില്‍ ദിവ്യ കടന്നു വരുന്നത് ജില്ലാ കളക്ടര്‍ക്കു തടയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ദിവ്യ ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സിപിഐഎം ആ കുടുംബത്തോട് ചെയ്തത്. നവീന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പുറത്താക്കിയത് തിരഞ്ഞെടുപ്പ് പ്രമാണിച്ചാണെന്നും വി.ഡി. കുറ്റപ്പെടുത്തി.

നവീന്‍ ബാബുവിനെതിരായ അഴിമതിക്കഥ സി.പി.എം കെട്ടിച്ചമച്ചതാണ്. ‘തിരഞ്ഞെടുപ്പും ജനങ്ങളുടെ സമ്മര്‍ദവും കാരണമാണ് ദിവ്യയെ പുറത്താക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്. ആദ്യം പാര്‍ട്ടി ജില്ലാ പ്രസിഡന്റിനെ സംരക്ഷിക്കാന്‍ നോക്കി. അവസാനം നില്‍ക്കകള്ളിയില്ലാതായപ്പോള്‍ മാത്രം പുറത്താക്കി. അതേസമയം നവീന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് കള്ളം പറഞ്ഞു. അഴിമതിക്കാരനാക്കി തേജോവധം ചെയ്തു. ആരോപണം ഉന്നയിച്ചയാളും മറ്റൊരു സംരഭകനും ചെയ്ത ഫോണ്‍ കോളില്‍ നിന്നും നവീന്‍ ബാബു അഴിമതിക്കാരനല്ലെന്ന് മനസിലാകും. കുടുംബത്തെയും തലമുറകളെയും അധിക്ഷേപിച്ചതിന് സി.പി.എം കുടുംബത്തോടും നാടിനോടും മാപ്പ് ചോദിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ മരണവിവരം അറിഞ്ഞയുടനെ പത്തനംതിട്ടയിലെയും കണ്ണൂരിലെയും ഗസറ്റഡ് അസോസിയേഷനോടും എന്‍ജിഒകളോടും അന്വേഷിച്ചെന്നും അദ്ദേഹം പാര്‍ട്ടി കുടുംബമാണ് അഴിമതിക്കാരനല്ലെന്ന വിവരമാണ് ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. നേതാവിനെ രക്ഷിക്കാന്‍ വേണ്ടി പാര്‍ട്ടി കുടുംബത്തില്‍ പോലും നീതിക്കാണിക്കാത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്.

Published

on

വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.

എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

Continue Reading

kerala

പുതിയ അടവുമായി പി.പി ദിവ്യ; നവീന്റെ യാത്രയയപ്പ് ചടങ്ങില്‍ തന്നെ ക്ഷണിച്ചത് ജില്ലാ കളക്ടറെന്ന് മൂന്‍കൂര്‍ ജാമ്യഹര്‍ജി

ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. തന്റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിലുണ്ട്.

Continue Reading

kerala

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പൊലീസ് കളക്ടറേറ്റ് ജീവനക്കാരുടെ മൊഴിയെടുത്തു

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്രെടുത്തവരുടെ മൊഴിയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് രേഖപ്പെടുത്തിയത്.

Published

on

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കളക്ടറേറ്റ് ജീവനക്കാരുടെ മൊഴിയെടുത്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്രെടുത്തവരുടെ മൊഴിയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് രേഖപ്പെടുത്തിയത്.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലാണ് അദ്ദേഹത്തിനെതിരെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. ശേഷം പള്ളിക്കുന്നിലെ വീട്ടില്‍ അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നായിുന്നു നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉയര്‍ത്തിയ ആരോപണം.

സംഭവത്തില്‍ പി.പി ദിവ്യക്കതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പാര്‍ട്ടിയും അവരുടെ നിലപാടിനെ തളളി രംഗത്തെതിയിരുന്നു .അതേസമയം സംഭവത്തില്‍ അടുത്ത ദിവസം തന്നെ പൊലീസ് പത്തനംതിട്ട കളക്ടറുടെ മൊഴിയെടുക്കും. ചടങ്ങില്‍ കളക്ടര്‍ വേദിയിലിരിക്കവേയാണ് പി.പി ദിവ്യ നവീന്‍ ബാബുവിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയത്. കളക്ടറുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു അധിക്ഷേപം നടക്കുമ്പോള്‍ അത് തടയാതതില്‍ കളക്ടര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.

അതേസമയം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കളക്ടര്‍ കത്തയച്ചു.സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തിയാണ് കളക്ടര്‍ കത്തയച്ചത്. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ചേമ്പറില്‍ വിളിച്ചു സംസാരിച്ചിരുന്നതായി കത്തില്‍ പറയുന്നുണ്ട്.

Continue Reading

Trending