kerala
‘തേങ്ങലടക്കി കേരളം’; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു
കേരളത്തിനാകെ നൊമ്പരമായി ക്രൂരമായി പീഡനങ്ങള്‍ക്ക് വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ യാത്ര നല്കി കേരളം.

കേരളത്തിനാകെ നൊമ്പരമായി ക്രൂരമായി പീഡനങ്ങള്‍ക്ക് വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ യാത്ര നല്കി കേരളം. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടൂക്കര എല്‍ പി സ്കൂളില്‍ പൊതുദര്‍ശനത്തിനുശേഷം കീഴ്മാട് പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.
ആലുവയില്‍ കാണാതായ അഞ്ചുവയസുകാരിയെ
അതിക്രൂരമായി കൊലപ്പെടുത്തി
മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്കും, പ്രാര്‍ഥനകള്‍ക്കും ആ അഞ്ചുവയസുകാരിയെ രക്ഷിക്കാനായില്ല. കൊടുംക്രൂരത അനുഭവിച്ച് അവള് മറ്റൊരു ലോകത്തേക്ക് യാത്രയായി. കഴിഞ്ഞ ദിവസം ആലുവയില്‍ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ആലുവ മാര്‍ക്കറ്റിലെ അറവുമാലിന്യങ്ങള്‍ക്കിടയില്‍. തായിക്കാട്ടുകര റെയില്‍വേ ഗേറ്റിനടുത്ത് താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മകള്‍ക്കാണ് ദാരുണാന്ത്യം.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബീഹാര്‍ സ്വദേശി അഷ്ഫാഖ് ആലം(40) കുറ്റം സമ്മതിച്ചു. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചാക്കില്‍ക്കെട്ടി ചളിയില്‍ താഴ്ത്തുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുണ്ട്. മുഖത്ത് കല്ലുകൊണ്ട് അടിച്ച പാടുകളുമുണ്ട്. പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.
കാണാതായി 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചിട്ടും അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്നു. വീഴ്ചയുണ്ടായിട്ടില്ലെന്ന് ആദ്യം ന്യായീകരിച്ച പൊലീസ്, ഇന്നലെ രാത്രിയോടെ വിമര്‍ശനം ശരിവെക്കുന്ന തരത്തില്‍ മകളേ മാപ്പ്.., ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി എന്ന് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചക്കെതിരെ പ്രതിപക്ഷ കക്ഷികളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് തായിക്കാട്ടുകര ഗ്യാരേജിന് സമീപം മൊക്കത്ത് പ്ലാസയില്‍ വാടകക്ക് താമസിക്കുന്ന പെണ്‍കുട്ടിയെ ജ്യൂസ് വാങ്ങി നല്കിയ ശേഷം അഷ്ഫാഖ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പാണ് പ്രതി ഇവിടെ താമസത്തിന് എത്തിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് മൂന്ന് സഹോദരങ്ങളുണ്ട്. സ്കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ നാലുപേരും മാത്രമായിരുന്നു മുറിയില്‍. മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് രണ്ടാമത്തെ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് വൈകിട്ടോടെ ആലുവ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. രാത്രി ഒമ്പതര മണിയോടെ തോട്ടക്കാട്ടുകരയില്‍ നിന്ന്പ്രതിയെ പിടികൂടി. തട്ടി കൊണ്ടുപോയത് താനല്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി പെണ്‍കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്ന് ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തുള്ള ബസില്‍ കയറി പോയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. മദ്യലഹരിയിലായിരുന്ന ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയെ പണം വാങ്ങി മറ്റൊരാള്‍ക്ക് കൈമാറിയെന്നായി മൊഴി. എന്നാല്‍ രാവിലെ മാധ്യമ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പൊലീസ് പങ്കുവെച്ച വിവരങ്ങളും ശ്രദ്ധയില്‍ പെട്ട ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികളാണ് ഒരു കുട്ടിയുമായി ഒരാളെ ഇന്നലെ വൈകിട്ട് മൂന്നരയോടെ മാര്‍ക്കറ്റില്‍ കണ്ടതായി പൊലീസിനെ അറിയിച്ചത്. 12 മണിയോടെ മാര്‍ക്കറ്റിനു പുറകില്‍ മാലിന്യം നിക്ഷേപിക്കുന്ന പെരിയാര്‍ തീരത്ത് മൃതദേഹം കണ്ടെത്തി. വീണ്ടും ചോദ്യം ചെയ്തതോടെ അഷ്ഫാഖ് കുറ്റം സമ്മതിക്കുകയായിരുന്നു. ചാക്കുകൊണ്ട് മൂടി പുറത്ത് കല്ല് കയറ്റിവെച്ച മൃതദേഹം ഉറുമ്പരിച്ച നിലയിലായിരുന്നു. ഇതിനിടെ പ്രതിയെ പൊലീസ് എത്തിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറക്കാതെ മടക്കിക്കൊണ്ടു പോയി.
kerala
മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കോഴിക്കോട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതമ്പ് റോഡ് പാലക്കുഴിയില്‍ ജയപ്രകാശ്- റജുല ദമ്പതികളുടെ മകള്‍ അനന്യ(17) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്.
തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അനന്യ. സംഭവത്തില്‍ മുക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
kerala
പ്രളയ സാധ്യത മുന്നറിയിപ്പ്: നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷന്)
യെല്ലോ അലര്‍ട്ട്
ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്)
കാസര്‍കോട്: മൊഗ്രാല്‍ (മധുര് സ്റ്റേഷന്)
കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്)
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന് ആന്‍ഡ് കോന്നി ജിഡി സ്റ്റേഷന്)
kerala
മകളുടെ വിവാഹത്തലേന്ന് കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി മാതാവ് മരിച്ചു
താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്.

മലപ്പുറം താനാളൂരില്‍ കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം സൈനബ ചായക്കൊപ്പം കപ്പ് കേക്ക് കഴിച്ചിരുന്നു.
ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് ചടങ്ങ് മാത്രം നടത്തി മറ്റു വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
News3 days ago
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്