Connect with us

kerala

സഹകരണ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി

സഹകരണ മേഖലയില്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് കാടടച്ച് അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു

Published

on

സഹകരണ മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയടുക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സഹകരണ മേഖലയില്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് കാടടച്ച് അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ മുസ്ലിംലീഗ് ബാങ്ക് പ്രസിഡണ്ട്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ സഹകരണ സംഘങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്ന് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പിന്മാറണമെന്നും സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ രാഷ്ട്രീയത്തിന് അതീതമായ ഒറ്റക്കെട്ടായ നീക്കമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സാമ്പത്തിക സാമൂഹിക ഉയര്‍ച്ചയില്‍ വിവിധ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് വിലപ്പെട്ടതാണ്. ഇത് തകര്‍ക്കാന്‍ അനുവദിച്ചു കൂടാ. സഹകരണ സ്ഥാപനങ്ങളോടുള്ള കേരള സര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയുടെ സംരക്ഷണത്തിന് നോട്ടു നിരോധന കാലഘട്ടത്തില്‍ സഹകാരികള്‍ കാണിച്ച യോജിപ്പ് മാത്യകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ലീഗ് ഓഫീസില്‍ വച്ച് നടന്ന യോഗത്തില്‍ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. യുഎ ലത്തീഫ് എംഎല്‍എ, ഇസ്മായില്‍ മൂത്തേടം, കുഞ്ഞാപ്പു ഹാജി, കെ ടി അഷ്റഫ്, എ പി ഉണ്ണികൃഷ്ണന്‍, അഡ്വക്കറ്റ് പി പി ഹാരിഫ്, മുസ്തഫ അബ്ദുല്‍ ലത്തീഫ്,ഇസ്മായില്‍ കാവുങ്ങല്‍,അബ്ദുള്‍ നാസര്‍ വളാഞ്ചേരി, കെടി യൂസഫ്, ജാഫര്‍ തേഞ്ഞിപ്പലം,അസ്‌ക്കറലി (മംഗലം)ബാപ്പുട്ടി (ഏലമ്പറ)അബ്ദുല്‍ബഷീര്‍ (ആനക്കയം) എന്നിവര്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം പരിശോധന പൂര്‍ത്തിയാകാത്ത ബ്ലോക്കില്‍ രോഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെട്ടിടത്തില്‍ രോഗികളെ പ്രവേശിപ്പിച്ചതില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് മന്ത്രി വിശദീകരണം തേടി. രോഗികളെ പ്രവേശിപ്പിച്ചത് സര്‍ക്കാര്‍ അനുമതിയില്ലാതെയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം പുക ഉയര്‍ന്നുണ്ടായ അപകടത്തിനു പിന്നാലെ വീണ്ടും അതേ കെട്ടിടത്തില്‍ തീ പിടുത്തമുണ്ടായത്. ആറാം നിലയിലെ ഓപ്പറേഷന്‍ തീയറ്റര്‍ ബ്ലോക്കില്‍ തീപിടുത്തമുണ്ടാവുകയും പുക ഉയരുകയുമായിരുന്നു. പിന്നാലെ ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു.

അപകട സമയത്ത് മൂന്നും നാലു ബ്ലോക്കില്‍ ഇരുപതോളം രോഗികള്‍ ഉണ്ടായിരുന്നതായാണ് വിവരം.

Continue Reading

kerala

അപകീര്‍ത്തി കേസ്; മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

മാഹി സ്വദേശി ഘാന വിജയന്‍ എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Published

on

അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. മാഹി സ്വദേശി ഘാന വിജയന്‍ എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്തുന്നു എന്നായിരുന്നു മാഹി സ്വദേശിയുടെ പരാതി.

Continue Reading

kerala

മെയ് 22 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഡിജിറ്റല്‍ പണമിടപാട്

ഈ മാസം 22 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും.

Published

on

തിരുവനന്തപുരം: ഈ മാസം 22 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.

എ.ടി.എം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍ ടിക്കറ്റെടുക്കാം. ദീര്‍ഘദൂര ബസുകള്‍ പുറപ്പെട്ടശേഷവും ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഓരോ സ്റ്റോപ്പിലും ബസ് എപ്പോള്‍ വരുമെന്ന് മൊബൈല്‍ ആപ്പില്‍ അറിയാനാകും. കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായി. കട്ടപ്പുറത്തെ ബസുകളുടെ എണ്ണം 500 ല്‍ താഴെയാക്കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

Continue Reading

Trending