Connect with us

kerala

മുഖ്യമന്ത്രിമാരുടെ മക്കള്‍ സി.പി.എമ്മിനെന്നും തലവേദന

എന്ത് കാര്യം സാധിക്കണമെങ്കിലും വി.എസ് അച്യുതാനന്ദന്റെ മകനെ കണ്ട് കാശ് കൊടുത്താല്‍ മതിയെന്ന്‌വരെ പ്രതിപക്ഷം പറഞ്ഞിരുന്നു.

Published

on

റഷീദ് കൈപ്പുറം

മുഖ്യമന്ത്രിമാരുടെ മക്കള്‍ സി.പി.എമ്മിന് എന്നും തലവേദനയായിട്ടുണ്ട്. മകള്‍ വീണ വിജയന്‍ വിവാദങ്ങളുടെ തോഴിയായതോടെ മക്കള്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണ് മുന്നില്‍. വീണയുടെ ഇടപെടലുകള്‍ തുടര്‍ ഭരണത്തിലും കരുത്തോടെ മുന്നേറുകയാണെന്നാണ് വര്‍ത്തമാനകാല രാഷ്ട്രീയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മക്കള്‍ വിവാദം സി.പി.എമ്മിന് പുത്തരിയല്ല. ഇ.കെ നായനാറും വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിയായിരിക്കെ മക്കളാല്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. നായനാര്‍ പരമശുദ്ധന്‍ ആണെന്നാണ് മാധ്യമങ്ങളുടെ പട്ടം. പൊതുവേ അങ്ങനെതന്നെ ആയിരുന്നു. എന്നാല്‍ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ മകന്‍ കൃഷ്ണകുമാറും വിവാദത്തില്‍ കുടുങ്ങിയിട്ടുണ്ട്. കൃഷ്ണകുമാറിന് ബന്ധമുള്ള പരസ്യ കമ്പനിക്ക് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ വാരിക്കോരി കൊടുത്തു എന്നത് അന്നത്തെ ഞെട്ടിക്കുന്ന വിവാദമായിരുന്നു. അതൊരു വിവാദം മാത്രമല്ല നേരായിരുന്നു എന്നത് ബോധ്യവുമാണ്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടും കുടുങ്ങിയത് നായനാര്‍ ഭരണകാലത്താണ്. കുടുംബത്തിലെ മൂന്നു പേര്‍ക്ക് ഒരുമിച്ച് ജോലി കൊടുത്തു എന്നത് ഇ.എം.എസിനെയും കുടുക്കിയിരുന്നു. അങ്ങനെ ബന്ധുനിയമനത്തില്‍ ഇ.എം.എസും കുടുങ്ങി. സംഭവം നടന്നത് നായനാര്‍ ഭരണകാലത്താണ് എന്നതാണ് ഇ.എം.എസിന് ആശ്വാസം.
മകന്‍ അരുണ്‍കുമാര്‍ വി.എസ് അച്യുതാനന്ദന് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിച്ചത്. കയര്‍ ബോര്‍ഡിലെ 47 ലക്ഷം രൂപയുടെ ക്രമക്കേടുകളുടെ ഉത്തരവാദിത്വം അനില്‍കുമാറിനായിരുന്നു. ഐ.എച്ച്.ആര്‍.ഡിലെ നിയമന കാലത്തുണ്ടായ വിവാദങ്ങളും തെല്ലൊന്നുമല്ല അരുണ്‍കുമാറിനാല്‍ വി.എസ് അച്യുതാനന്ദന് പൊല്ലാപ്പായത്. അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട് വി.എസിന്റെ മകനെതിരെ കോടതി കേസെടുത്തിരുന്നു. മക്കള്‍ വിവാദത്തില്‍ വി.എസ് അച്ചുതനാനന്ദനെയൊഴികെ എല്ലാവരെയും പാര്‍ട്ടി നേതൃത്വം സംരക്ഷിച്ചിട്ടുണ്ട്. പാര്‍ട്ടി വിഷയംപോലെ കൈകാര്യം ചെയ്തിട്ടുണ്ട്. വി.എസിനെതിരായ ആരോപണങ്ങളില്‍ സംരക്ഷകരായി ആരുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നുപ്പോഴും ഒറ്റയാള്‍പോരാട്ടം തന്നെയായിരുന്നു. വി.എസിനെ അന്നത്തെ പ്രതിപക്ഷം നിര്‍ത്തിപ്പൊരിച്ചിരുന്നു. എന്ത് കാര്യം സാധിക്കണമെങ്കിലും വി.എസ് അച്യുതാനന്ദന്റെ മകനെ കണ്ട് കാശ് കൊടുത്താല്‍ മതിയെന്ന്‌വരെ പ്രതിപക്ഷം പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളില്‍ വി.എസിന് രക്ഷക്ക് വിഎസ് മാത്രമാണുണ്ടാകാറുണ്ടായിരുന്നത്. നായനാരുടെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു. ഇപ്പോള്‍ പിണറായിയുടെ കാര്യത്തിലും പാര്‍ട്ടി നായനാരെ സംരക്ഷിച്ച അതേ നിലപാടിലാണ്. ബന്ധുനിയമനവും കോഴയും വിവാദപ്പെരുമഴ തീര്‍ക്കുമ്പോള്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണ് പ്രവര്‍ത്തകര്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ സത്യമാണെന്ന ബോധ്യവും പ്രവര്‍ത്തകര്‍ക്കുണ്ട്.

kerala

കുറുപ്പംപടി പീഡനക്കേസ്; പീഡന വിവരം മറച്ചുവെച്ചു, മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചു; അമ്മ അറസ്റ്റില്‍

മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതി കാലടി അയ്യമ്പുഴ സ്വദേശി ധനേഷ് കുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മ കുറ്റം സമ്മതിച്ചിട്ടില്ല. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് മാതാവിന്റെ സമ്മതത്തോടെയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അമ്മയ്ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു ധനേഷ് പീഡനം നടത്തിയത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്. കുട്ടികളെ മദ്യം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.

Continue Reading

kerala

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു

വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Continue Reading

kerala

തൃശ്ശൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്

Published

on

തൃശ്ശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയതെന്ന പൊലീസ് പറഞ്ഞു. പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് എട്ടരയോടെയായിരുന്നു സംഭവം.

Continue Reading

Trending