Connect with us

kerala

മുഖ്യമന്ത്രിമാരുടെ മക്കള്‍ സി.പി.എമ്മിനെന്നും തലവേദന

എന്ത് കാര്യം സാധിക്കണമെങ്കിലും വി.എസ് അച്യുതാനന്ദന്റെ മകനെ കണ്ട് കാശ് കൊടുത്താല്‍ മതിയെന്ന്‌വരെ പ്രതിപക്ഷം പറഞ്ഞിരുന്നു.

Published

on

റഷീദ് കൈപ്പുറം

മുഖ്യമന്ത്രിമാരുടെ മക്കള്‍ സി.പി.എമ്മിന് എന്നും തലവേദനയായിട്ടുണ്ട്. മകള്‍ വീണ വിജയന്‍ വിവാദങ്ങളുടെ തോഴിയായതോടെ മക്കള്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണ് മുന്നില്‍. വീണയുടെ ഇടപെടലുകള്‍ തുടര്‍ ഭരണത്തിലും കരുത്തോടെ മുന്നേറുകയാണെന്നാണ് വര്‍ത്തമാനകാല രാഷ്ട്രീയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മക്കള്‍ വിവാദം സി.പി.എമ്മിന് പുത്തരിയല്ല. ഇ.കെ നായനാറും വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിയായിരിക്കെ മക്കളാല്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. നായനാര്‍ പരമശുദ്ധന്‍ ആണെന്നാണ് മാധ്യമങ്ങളുടെ പട്ടം. പൊതുവേ അങ്ങനെതന്നെ ആയിരുന്നു. എന്നാല്‍ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ മകന്‍ കൃഷ്ണകുമാറും വിവാദത്തില്‍ കുടുങ്ങിയിട്ടുണ്ട്. കൃഷ്ണകുമാറിന് ബന്ധമുള്ള പരസ്യ കമ്പനിക്ക് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ വാരിക്കോരി കൊടുത്തു എന്നത് അന്നത്തെ ഞെട്ടിക്കുന്ന വിവാദമായിരുന്നു. അതൊരു വിവാദം മാത്രമല്ല നേരായിരുന്നു എന്നത് ബോധ്യവുമാണ്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടും കുടുങ്ങിയത് നായനാര്‍ ഭരണകാലത്താണ്. കുടുംബത്തിലെ മൂന്നു പേര്‍ക്ക് ഒരുമിച്ച് ജോലി കൊടുത്തു എന്നത് ഇ.എം.എസിനെയും കുടുക്കിയിരുന്നു. അങ്ങനെ ബന്ധുനിയമനത്തില്‍ ഇ.എം.എസും കുടുങ്ങി. സംഭവം നടന്നത് നായനാര്‍ ഭരണകാലത്താണ് എന്നതാണ് ഇ.എം.എസിന് ആശ്വാസം.
മകന്‍ അരുണ്‍കുമാര്‍ വി.എസ് അച്യുതാനന്ദന് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിച്ചത്. കയര്‍ ബോര്‍ഡിലെ 47 ലക്ഷം രൂപയുടെ ക്രമക്കേടുകളുടെ ഉത്തരവാദിത്വം അനില്‍കുമാറിനായിരുന്നു. ഐ.എച്ച്.ആര്‍.ഡിലെ നിയമന കാലത്തുണ്ടായ വിവാദങ്ങളും തെല്ലൊന്നുമല്ല അരുണ്‍കുമാറിനാല്‍ വി.എസ് അച്യുതാനന്ദന് പൊല്ലാപ്പായത്. അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട് വി.എസിന്റെ മകനെതിരെ കോടതി കേസെടുത്തിരുന്നു. മക്കള്‍ വിവാദത്തില്‍ വി.എസ് അച്ചുതനാനന്ദനെയൊഴികെ എല്ലാവരെയും പാര്‍ട്ടി നേതൃത്വം സംരക്ഷിച്ചിട്ടുണ്ട്. പാര്‍ട്ടി വിഷയംപോലെ കൈകാര്യം ചെയ്തിട്ടുണ്ട്. വി.എസിനെതിരായ ആരോപണങ്ങളില്‍ സംരക്ഷകരായി ആരുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നുപ്പോഴും ഒറ്റയാള്‍പോരാട്ടം തന്നെയായിരുന്നു. വി.എസിനെ അന്നത്തെ പ്രതിപക്ഷം നിര്‍ത്തിപ്പൊരിച്ചിരുന്നു. എന്ത് കാര്യം സാധിക്കണമെങ്കിലും വി.എസ് അച്യുതാനന്ദന്റെ മകനെ കണ്ട് കാശ് കൊടുത്താല്‍ മതിയെന്ന്‌വരെ പ്രതിപക്ഷം പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളില്‍ വി.എസിന് രക്ഷക്ക് വിഎസ് മാത്രമാണുണ്ടാകാറുണ്ടായിരുന്നത്. നായനാരുടെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു. ഇപ്പോള്‍ പിണറായിയുടെ കാര്യത്തിലും പാര്‍ട്ടി നായനാരെ സംരക്ഷിച്ച അതേ നിലപാടിലാണ്. ബന്ധുനിയമനവും കോഴയും വിവാദപ്പെരുമഴ തീര്‍ക്കുമ്പോള്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണ് പ്രവര്‍ത്തകര്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ സത്യമാണെന്ന ബോധ്യവും പ്രവര്‍ത്തകര്‍ക്കുണ്ട്.

kerala

മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

Published

on

കണ്ണൂരില്‍ മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിക്ക് നേരെയാണ് മര്‍ദ്ദനം ഉണ്ടായത്. സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഹോം നേഴ്‌സിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Continue Reading

kerala

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു

കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Published

on

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവ് അടക്കാകുഴിയില്‍ എത്തി. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും. പ്രദേശത്ത് കടുവയെ കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘവും ഇതിനുപുറമേ അമ്പതോളം വരുന്ന ആര്‍ ആര്‍ ടി സംഘങ്ങളും ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം .നാളെ രാവിലെ ഡ്രോണ്‍ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച ഗഫൂര്‍ അലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദില്‍ ഖബറടക്കും.

Continue Reading

kerala

ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി

സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Published

on

ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന്‍ അവസരമൊരുക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അതിന്റെ ആശയ ആദര്‍ശങ്ങളല്‍ വെള്ളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവല്‍കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള രണ്ട് പ്രഗല്‍ഭരെ തന്നെയാണ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന്‍ ദളിത് വിഭാഗത്തില്‍ നിന്നും കര്‍മ്മ ശേഷി കൊണ്ടും, ആത്മ സമര്‍പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്‍ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്‍മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending