Connect with us

kerala

മുഖ്യമന്ത്രിയുടെ ഓഫീസ് ബ്ലോക്കില്‍ സ്വപ്‌ന വന്നെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍; പാര്‍ട്ടിക്കും സര്‍ക്കാറിനും നെഞ്ചിടിപ്പ്

സ്വപ്‌നയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കണ്‍ട്രോള്‍ റൂമില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടതു സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സെക്രട്ടറിയാണ് ഹൗസ്‌കീപ്പിങ്ങിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി.

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും നെഞ്ചിടിപ്പുയര്‍ത്തി വീണ്ടും സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇരിക്കുന്ന നോര്‍ത്ത് ബ്ലോക്കില്‍ സ്വപ്‌നയും സരിത്തും വന്നു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്. ഇതോടെ കേസ് അന്വേഷിക്കുന്ന എന്‍.ഐ.എക്ക് സെക്രട്ടറിയേറ്റില്‍ നിന്ന് മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പകര്‍ത്തി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല എന്നാണ് സൂചന.

2019 ജൂലൈ മുതല്‍ 2020 ജൂലൈ അഞ്ചു വരെയുള്ള ദൃശ്യങ്ങളാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നത്. അന്വേഷണ സംഘം സെക്രട്ടറിയേറ്റില്‍ നേരിട്ടെത്തി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയായിരുന്നു. പൊതുഭരണവകുപ്പ് ഹൗസ് കീപ്പിങ്ങ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി പി.ഹണിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

തൊട്ടടുത്ത ദിവസം തന്നെയാണ് ദര്‍ബാര്‍ ഹാളിന് പിന്‍വശത്തുള്ള കണ്‍ട്രോള്‍ റൂമില്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ ദിനങ്ങളിലെ വീഡിയോ ഫൂട്ടേജുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. പ്രതികളായ സ്വപ്‌ന, സരിത്ത് എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ വന്നുപോകുന്ന ദൃശ്യങ്ങള്‍ ആദ്യ പരിശോധനയില്‍ തന്നെ കണ്ടെത്തുകയും ചെയ്തു. ഇവരോടൊപ്പം സെക്രട്ടറിയേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ ഹൗസ്‌കീപ്പിങ് വിഭാഗം അറിയിച്ചു. ഇതോടെ ദൃശ്യങ്ങള്‍ ഉടന്‍ കൈമാറേണ്ടതില്ലെന്നു മുകളില്‍ നിന്ന് നിര്‍ദ്ദേശമെത്തി. മുഖ്യമന്ത്രിയുടെ ഓഫിസിനു മുകളിലാണ് എം.ശിവശങ്കറിന്റേയും ഓഫിസുള്ളത്.

സ്വപ്‌നയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കണ്‍ട്രോള്‍ റൂമില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടതു സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സെക്രട്ടറിയാണ് ഹൗസ്‌കീപ്പിങ്ങിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി. ദൃശം ആവശ്യപ്പെട്ട് എന്‍.ഐ.എ വീണ്ടും കത്തു നല്‍കിയാല്‍ ആലോചിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭാസുരാംഗനെ കൈവിടാതെ സിപിഎം; വീണ്ടും സഹകരണ സംഘത്തിന്റെ തലപ്പത്തേക്ക്?

Published

on

തിരുവനന്തപുരം: കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ അഴിമതി നടത്തി ജയിലില്‍ ആയിരുന്ന എന്‍ ഭാസുരാംഗന് വീണ്ടും സഹകരണ രംഗത്തേക്ക് കടന്നു വരാന്‍ സർക്കാർ അവസസരം ഒരുക്കുന്നു. അടുത്തമാസം 16ന് നടക്കുന്ന മാറനെല്ലൂര്‍ ചീരോല്‍പാദക സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒന്നാം നമ്പര്‍ വോട്ടര്‍ ആണ് പശുവോ തൊഴുത്തോ ഇല്ലാത്ത എന്‍ ഭാസുരാംഗന്‍.

ഭാസുരാംഗന് പശുവോ തൊഴുത്തോ ഇല്ലെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഭാസുരാംഗനെ സജീവമാക്കാന്‍ സിപിഐയുടെ ക്ഷീരവികസന വകുപ്പിന്റെ ചട്ട വിരുദ്ധ നീക്കം.

 

Continue Reading

kerala

തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്

Published

on

തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ആണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്.

ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ഇറങ്ങിയ മൂന്ന് കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ആകാശിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ റീല്‍സ് ചിത്രീകരണം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്

Published

on

കൊച്ചി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ നിയന്ത്രണമുള്ള സ്ഥലത്ത് നിന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ റീല്‍സ് ആയി പങ്കുവച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിശോധിക്കട്ടെ എന്നുമാണ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പ്രതികരിച്ചത്.

ഇതിനുമുമ്പ്, ഇതേ സ്ഥലത്ത് റീല്‍സ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ രാജീവ് ചന്ദ്രശേഖര്‍ ദൃശ്യങ്ങള്‍ റീല്‍സായി പങ്കുവെച്ചത്. വിഷു ദിവസം മാധ്യമങ്ങള്‍ക്കു ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലയിലാണ് റീല്‍സ് ചിത്രീകരിച്ചത്.

Continue Reading

Trending