Connect with us

kerala

‘മാസപ്പടി വിവാദത്തിൽ ചോദ്യം ഉയർന്നപ്പോൾ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുന്നു’; പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി ഇപ്രതിപക്ഷം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി ഇല്ല: വി ഡി സതീശൻ

നവകേരള സദസ്സിൽ 11 ലക്ഷം പരാതി ലഭിച്ചെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നു, ഭരിക്കുന്ന സർക്കാരിനെതിരെയാണ് പരാതി

Published

on

മാസപ്പടി വിവാദത്തിൽ ചോദ്യം ഉയർന്നപ്പോൾ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാസപ്പടി എന്തുകൊണ്ട് ഇ ഡി അന്വേഷിക്കുന്നില്ലെന്നും വി ഡി സതീശൻ ചോദിച്ചു. നവകേരള സദസ്സിനെ വിമർശിച്ച പ്രതിപക്ഷ നേതാവ് പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി ഇല്ലെന്നും കുറ്റപ്പെടുത്തി. നവകേരള സദസ്സിൽ 11 ലക്ഷം പരാതി ലഭിച്ചെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നു. ഭരിക്കുന്ന സർക്കാരിനെതിരെയാണ് പരാതി.

പ്രതിപക്ഷ നേതാക്കളെ വിമർശിക്കാനുള്ള വേദിയാണോ നവകേരള സദസ്സെന്നും വി ഡി സതീശൻ ചോദിച്ചു. താൻ എറണാകുളം ജില്ലക്ക് അപമാനമാണോ അഭിമാനമാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന് സജി ചെറിയാന് മറുപടിയായി വി ഡി സതീശൻ വ്യക്തമാക്കി. സജി ചെറിയാൻ വായ പോയ കോടാലിയാണെന്നും മുമ്പ് വായ തുറന്നപ്പോൾ മന്ത്രിസ്ഥാനം പോയിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ആശാവർക്കർ, തൊഴിലുറപ്പുകാർ, വീട്ടുകാർ, ഉദ്യോഗസ്ഥർ തുടങ്ങി മുഴുവൻ ആളുകളും ഭീഷണിപ്പെടുത്തി സദസ്സിലെത്തിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജനങ്ങളുടെ ചെലവിൽ രാഷ്ട്രീയം പറയുകയാണ്. കടകളിൽ ലൈറ്റ് തെളിയിക്കണമെന്ന് ലേബർ ഓഫീസിൽ നിന്ന് നിർദേശമുണ്ടെന്ന് കുറ്റപ്പെടുത്തിയ വി ഡി സതീശൻ 44 ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും എന്തുകൊണ്ട് മാറി നിൽക്കുന്നു എന്നും ചോദിച്ചു. പല കേസുകളിലും പൊലീസ് അന്വേഷണത്തിൽ ദുരൂഹതകളുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

രാജാവിൻ്റെ എഴുന്നള്ളത് പോലെയാണ് മുഖ്യമന്ത്രിയുടെ വരവെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് രാഷ്ട്രീയമായ പ്രതിഷേധ പ്രകടനം നടത്താൻ കഴിയില്ലേയെന്നും ചോദിച്ചു. ആളുകൾക്ക് കടയിൽ നിന്ന് പോലും രാഷ്ട്രീയം പറയാൻ പാടില്ല എന്ന അവസ്ഥ. കെഎസ്‌യു, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ വഴിയിൽ ക്രൂരമായി മർദിക്കുന്നു. അക്രമത്തിന് പ്രോത്സാഹനം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. യുഡിഎഫുകാർക്കിടയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കേണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

മന്ത്രിമാർക്ക് ആർക്കെങ്കിലും മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി ചോദ്യങ്ങൾ ചോദിക്കാമോയെന്ന് ചോദിച്ച വി ഡി സതീശൻ വിധേയരുടെ സംഘമാണ് മന്ത്രിമാർ എന്നും പരിഹസിച്ചു. എൽഡിഎഫ് എംഎൽഎമാരെ മുഖ്യമന്ത്രി ആദ്യം കേൾക്കണം. സംസാരിച്ച എംഎൽഎയാണ് കെ കെ ശൈലജ, കിട്ടിയല്ലോ നല്ലതുപോലെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്.

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയ്‌ലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. അഭിഭാഷകയുടെ ഇടതു കവിളില്‍ രണ്ടു തവണ പ്രതി അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചു. മോപ്സ്റ്റിക് കൊണ്ടും മര്‍ദിച്ചതായി അഭിഭാഷക പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ബെയ്‌ലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി. അതേസമയം, ഒളിവില്‍ പോയ ബെയ്‌ലിന്‍ ദാസിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Continue Reading

kerala

നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ മരണം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

Published

on

കൊച്ചി നെടുമ്പാശ്ശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കൊലപാതക കേസില്‍ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വിനയകുമാര്‍, മോഹന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിഐഎസ്എഫ് വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ എടുക്കും.

ഹോട്ടല്‍ ജീവനക്കാരനായ ഐവാന്‍ ജിജോയെ മനഃപൂര്‍വം വാഹനമിടിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും തമ്മില്‍ നേരത്തെ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Continue Reading

india

മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറല്‍ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുള്‍ വഹാബ് എം.പി (ട്രഷറര്‍), കെ.പി.എ മജീദ് എം.എല്‍.എ- കേരളം, എം അബ്ദുറഹ്മാന്‍, മുന്‍ എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ -യു.പി, കെ. സൈനുല്‍ ആബിദീന്‍, കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ -കേരളം, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന്‍ എം.പി -കേരളം, അബ്ദുല്‍ ബാസിത് -തമിഴ്‌നാട്, ടി.എ അഹമ്മദ് കബീര്‍- കേരളം, സി.കെ സുബൈര്‍ -കേരളം എന്നിവര്‍ സെക്രട്ടറിമാരും ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു- കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന്‍ -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Continue Reading

Trending