Connect with us

india

സ്വര്‍ണക്കടത്തിന് ശേഷം പായയിലെ പണക്കടത്ത് : സര്‍ക്കാരും സി.പി.എമ്മും വെട്ടിലായി

പാര്‍ട്ടിയിലെ വി.എസ് ഗ്രൂപ്പിന്റെ ആളായാണ് ശക്തിധരന്‍ അറിയപ്പെടുന്നത്. ആ ഗ്രൂപ്പിലെ പലരും മന്ത്രിമാരും മറ്റുമായി മറുകണ്ടം ചാടിയപ്പോള്‍ ദേശാഭിമാനി വിട്ട് സ്വസ്ഥ ജീവിതം നയിക്കുകയാണിപ്പോള്‍ ശക്തിധരന്‍.

Published

on

മീഡിയന്‍

ദേശാഭിമാനി മുന്‍ സഹപത്രാധിപരും സി.പി.എമ്മിന്റെ നേതാക്കളിലൊരാളുമായ ജി. ശക്തിധരന്റെ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ പുതിയ കോളിളക്കം സൃഷ്ടിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്ത് കോടികളുടെ അഴിമതികള്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോഴാണ് പുതിയ ആരോപണം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും സര്‍ക്കാരിനെയും പിടിച്ചുലച്ചിരിക്കുന്നത്.

നിരവധി സൈബര്‍ സഖാക്കള്‍ നിത്യേന തന്റെ സമൂഹമാധ്യമ പേജില്‍ വന്ന് തെറിയഭിഷേകം നടത്തുന്നതിനെതിരെ എന്ന രീതിയിലാണ് ശക്തിധരന്‍ ഇന്നലെ മുഖ്യമന്ത്രിയെ സൂചിപ്പിച്ചുകൊണ്ട് കോടികളുടെ പണക്കടത്ത് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എറണാകുളത്തെ ഒരു മന്ത്രിയെയും ഇതില്‍ പങ്കാളിയായി ശക്തിധരന്‍ സൂചിപ്പിച്ചിട്ടുണ്ട്. രണ്ടുകോടി രൂപ എറണാകുളത്തുനിന്ന് കൈതോലപ്പായയില്‍ തിരുവനന്തപുരത്തേക്ക് സി.പി.എം നേതാവ് കൊണ്ടുപോയെന്നും ഇത് അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ വരെ എത്തിയ നേതാവിനുള്ളതാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് ഇന്നലെ ശക്തിധരന്‍ തന്റെഫെയ്‌സ് ബുക് പേജില്‍ ആരോപണം തുറന്നുവിട്ടത്. ഇതില്‍ പാര്‍ട്ടിയില്‍നിന്ന ്പുറത്തുപോയ സി.പി.എമ്മിലെ ഒരു എം.എല്‍.എയെയും കുറ്റപ്പെടുത്തുന്നു. മന്ത്രി തോഴിയുമൊത്ത് ഹോട്ടലില്‍ കഴിഞ്ഞതിനെയും സൂചിപ്പിക്കുന്ന കുറിപ്പില്‍ കേന്ദ്ര ഇന്റലിജന്‍സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നതായും പറയുന്നുണ്ട്.

ഏതായാലും സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വര്‍ണക്കടത്തിന് ശേഷം വലിയ കോളിളക്കം സൃഷ്ടിക്കുന്ന ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. കേരളസര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിക്കില്ലെന്ന ്ഉറപ്പായിരിക്കെ കേന്ദ്രസര്‍ക്കാര്‍ ഏതുസമയത്തും എത്താമെന്നതാണ ്സ്ഥിതി.
കെ.ഫോണിലെയും റോഡ് ക്യാമറയിലെയും കോടികളുടെ അഴിമതികളാണ് അടുത്തിടെ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതെങ്കില്‍ രണ്ടുകോടിയുടെ പായപ്പണക്കടത്ത് പുറത്തിട്ടിരിക്കുന്നത് സി.പി.എമ്മിന്റെ സഹയാത്രികന്‍ തന്നെയാണെന്നതാണ് ഞെട്ടിക്കുന്നത്. പാര്‍ട്ടിയിലെ വി.എസ് ഗ്രൂപ്പിന്റെ ആളായാണ് ശക്തിധരന്‍ അറിയപ്പെടുന്നത്. ആ ഗ്രൂപ്പിലെ പലരും മന്ത്രിമാരും മറ്റുമായി മറുകണ്ടം ചാടിയപ്പോള്‍ ദേശാഭിമാനി വിട്ട് സ്വസ്ഥ ജീവിതം നയിക്കുകയാണിപ്പോള്‍ ശക്തിധരന്‍.

മൊത്തം 2.35 കോടി രൂപ കടത്തിയതായ ആരോപണം ഇ.ഡിയുടെയും മറ്റും അന്വേഷണത്തിന് വിധേയമാകുമെന്നുറപ്പാണ്. അടുത്തിടെ കേന്ദ്രസര്‍ക്കാരുമായി കാര്യമായ ഏറ്റുമുട്ടലുകളൊന്നുമില്ലാതിരുന്ന സി.പി.എം സര്‍ക്കാര്‍ ഈ ആരോപണത്തിലൂടെ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ഉന്നതനായ ഒരാള്‍ എന്നതിനര്‍ത്ഥം മുഖ്യമന്ത്രിയാണെന്ന ്‌വ്യക്തമാകുന്ന സൂചനകളാണ് ഫെയ്‌സ്ബുക് പേജിലെ കുറിപ്പിലുളളത്. ഇക്കാര്യത്തില്‍ ഇതുവരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ സി.പി.എം നേതാക്കളോ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, ബെന്നി ബഹനാന്‍ എം.പി തുടങ്ങിയവര്‍ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി മാറിനിന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സി.പി.എമ്മിനും ഇടതുമുന്നണിക്കകത്തും പ്രശ്‌നം പിറുപിറുക്കലും കടന്ന് രോഷം നീറിപ്പുകയുന്ന അവസ്ഥയിലാണ്. ആരാണ് ആദ്യവെടി പൊട്ടിക്കുക എന്ന ്മാത്രമേ അറിയാനുള്ളൂ.
കഴിഞ്ഞസര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരെയും പുറത്താക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ താരതമ്യേന ചെറുപ്പക്കാരെയാണ് പകരം മന്ത്രിമാരാക്കിയത്. ഇത് തനിക്കെതിരായ നീക്കങ്ങള്‍ തടയാനായിരുന്നു. പ്രതിഷേധിച്ച ശംസീറിനെ പോലും സ്പീക്കര്‍ പദവി നല്‍കി ഒതുക്കിയതോടെ സര്‍വം അടങ്ങിയെന്ന ്കരുതിയെങ്കിലും ഇ.പി ജയരാജനെയും പി.ജയരാജനെയും പോലുള്ളവര്‍ പിണറായിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ്. ജയരാജന്മാരെ പാര്‍ട്ടിയില്‍ നടപടിയും ശാസനയും വഴി ഒതുക്കിയ പിണറായിയെ തേടി ഇനിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വരികയെന്ന ്കാത്തിരിക്കുകയാണ് ജനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തര്‍പ്രദേശില്‍ യൂട്യൂബ് നോക്കി യുവാവിന്റെ സ്വയം ശസ്ത്രക്രിയ

ബുധനാഴ്ചയാണ് രാജ ബാബു എന്ന 32കാരൻ സ്വന്തം വയറുകീറിയത്. വൃന്ദാവനടുത്തുള്ള സുൻരഖ് ഗ്രാമവാസിയാണ് ഇയാൾ.

Published

on

വയറുവേദന കലശലായ യുവാവ് യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തി. വിപണിയിൽ നിന്ന് സർജിക്കൽ ബ്ലേഡും സൂചിയും നൂലുമെല്ലാം വാങ്ങി, ബുധനാഴ്ചയാണ് രാജ ബാബു എന്ന 32കാരൻ സ്വന്തം വയറുകീറിയത്. വൃന്ദാവനടുത്തുള്ള സുൻരഖ് ഗ്രാമവാസിയാണ് ഇയാൾ.

കൈക്രിയക്ക് പിന്നാലെ നില മോശമായതിനെ തുടർന്ന് ബുധനാഴ്ച ബാബുവിന്റെ ബന്ധു രാഹുൽ ഇയാളെ ജില്ല ആശുപത്രിയിലാക്കി. ജില്ല ആശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം അവിടത്തെ ഡോക്ടർ ബാബുവിനെ ആഗ്രയിലെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.

എന്നാൽ, മെഡിക്കൽ കോളജിലേക്ക് പോകാതെ ബാബു വീട്ടിലേക്ക് മടങ്ങി. ബാബുവിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ പിന്നീട് ഡോക്ടർമാരെ അറിയിച്ചു. ബാബു വയറിന്റെ പുറം ഭാഗം മാത്രമാണ് കീറിയതെന്നും ആന്തരാവയവങ്ങൾക്ക് മുറിവ് പറ്റിയിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

Continue Reading

india

ലോക സന്തോഷ സൂചികയില്‍ ഇന്ത്യ ഫലസ്തീനും യുക്രൈനും പിന്നില്‍; 2025ലും ഒന്നാമതെത്തി ഫിന്‍ലന്‍ഡ്

പട്ടികയില്‍ 118ാമതാണ് ഇന്ത്യയുടെ സ്ഥാനം

Published

on

2025ലും ലോകസന്തോഷ സൂചികയില്‍ ഒന്നാമതെത്തി ഫിന്‍ലന്‍ഡ്. തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് സന്തോഷ സൂചികയില്‍ മുന്‍നിരയിലെത്തുന്നത്. പട്ടികയില്‍ 118ാമതാണ് ഇന്ത്യയുടെ സ്ഥാനം. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയെങ്കിലും യുദ്ധം നേരിടുന്ന ഫലസ്തീനും യുക്രൈനും അയല്‍ രാജ്യമായ പാകിസ്താനും ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയക്കും ഉഗാണ്ടയ്ക്കുമൊക്കെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

147 രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നില്‍. 108ാമതാണ് ഫലസ്തീന്റെ സ്ഥാനം. യുക്രൈന്‍ 111ാമതും പാകിസ്താന്‍ 109ാമതാണ്. അന്താരാഷ്ട്ര സന്തോഷദിനമായ മാര്‍ച്ച് 20ന് ഗാലപ് പോളിങ് ഏജന്‍സിയും യുഎന്നുമായി ചേര്‍ന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ ബെല്‍ബീയിങ് ഗവേഷണകേന്ദ്രമാണ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.

ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്. നെതര്‍ലന്‍ഡ്സ്, കോസ്റ്റാറിക്ക, നോര്‍വെ, ഇസ്രാഈല്‍, ലക്സംബര്‍ഗ്, മെക്സിക്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍. കാനഡ 18ാം സ്ഥാനത്തും ജര്‍മനി 22ാം യുകെ 23ാം സ്ഥാനത്തും അമേരിക്ക 24ാം സ്ഥാനത്തുമാണ്. അറബ് രാജജ്യങ്ങളായ യുഎഇ 21ാം സ്ഥാനത്തും സൗദി അറേബ്യ 32ാം സ്ഥാനത്തുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ 34ാം സ്ഥാനത്തും തായ്‌ലന്‍ഡ് 49ാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈനയാണ് ഏറ്റവും മുന്നില്‍- 68ാം സ്ഥാനം. ശ്രീലങ്ക (133), ബംഗ്ലാദേശ് (134) നേപ്പാള്‍ (92) എന്നിങ്ങനെയാണ് മറ്റ് അയല്‍രാജ്യങ്ങളുടെ സ്ഥാനം.

റഷ്യ 66ാം സ്ഥാനത്തും സിയറ ലിയോണ്‍ 146ാം സ്ഥാനത്തും ലെബനാന്‍ 145ാം സ്ഥാനത്തുമാണ്. കരുതലും പങ്കുവയ്ക്കലും ആളുകളുടെ സന്തോഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാം നോക്കിയാണ് സൂചിക തയാറാക്കുക.

Continue Reading

india

ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണം; ബോംബെ ഹൈക്കോടതിയില്‍ ഹരജി

കേതന്‍ തിരോദ്കര്‍ എന്നയാളാണ് അഭിഭാഷകനായ രാജാഭാവു ചൗധരി മുഖേന പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്

Published

on

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കി യുവാവ്. കേതന്‍ തിരോദ്കര്‍ എന്നയാളാണ് അഭിഭാഷകനായ രാജാഭാവു ചൗധരി മുഖേന പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്. മഹാരാഷ്ട്ര ചത്രപതി സംഭാജി നഗര്‍ ജില്ലയിലെ ഖുല്‍ദാബാദില്‍ സ്ഥിതിചെയ്യുന്ന ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

ഔറംഗസേബിന്റെ മക്കളില്‍ ഒരാളായ ഹൈദരാബാദിലെ ആദ്യ നിസാം ആസാഫ് ജാ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകന്‍ നാസിര്‍ ജങ്ങിന്റേയും ശവകുടീരങ്ങളും പൊളിച്ചുമാറ്റണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ദേശീയ പ്രാധാന്യം എന്നത് ഒരു പ്രത്യേക പ്രദേശത്തിനോ ഗ്രൂപ്പിനോ അല്ല, മറിച്ച് മുഴുവന്‍ രാജ്യത്തിനും മൂല്യമുള്ള ഒന്നാണെന്നും ഹരജിയില്‍ പറയുന്നു.

ദേശീയ സ്മാരകങ്ങളുടെ പട്ടികയില്‍നിന്ന് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്നും ഇയാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. 1958ലെ എഎസ്‌ഐ നിയമത്തിലെ സെക്ഷന്‍ 3 ആയ ചില പുരാതന സ്മാരകങ്ങളെയും പുരാവസ്തു സ്ഥലങ്ങളേയും ദേശീയ പ്രാധാന്യമുള്ളതായി നിയോഗിക്കുന്ന അനുസൃതമല്ല ഈ സ്ഥലം എന്നാണ് ഹരജിയിലെ വാദം.

ഔറംഗസീബിന്റെ ശവകുടീരത്തിന് ദേശീയ സ്മാരകമെന്ന പ്രാധാന്യം നല്‍കുന്നത് സ്വയം വരുത്തിവച്ച അപമാനമാണ്. ഇന്ത്യയില്‍ ചെങ്കിസ് ഖാന്‍, മുഹമ്മദ് ഗോറി, അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തുടങ്ങിയ വ്യക്തികള്‍ക്ക് സ്മാരകങ്ങള്‍ സ്ഥാപിച്ചിട്ടില്ലെന്നും ഹരജിയില്‍ അവകാശപ്പെടുന്നു.

നേരത്തെ, ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നും ഇല്ലെങ്കില്‍ കര്‍സേവയിലൂടെ തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി സംഘ്പരിവാര്‍ സംഘടനകളായ വിഎച്ച്പിയും ബജ്രംഗ്ദളും നാഗ്പൂരില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വീടുകളും വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു.

Continue Reading

Trending