Connect with us

Football

യൂറോയില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടം ; ജര്‍മനി സ്‌പെയിനിനെയും ഫ്രാന്‍സ് പോര്‍ചുഗലിനെയും നേരിടും

മൂന്നു തവണ വീതം ചാമ്പ്യന്‍മാരായിട്ടുള്ള സ്‌പെയിനും ജര്‍മനിയും ആദ്യ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് തവണ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഒരു തവണ ജേതാക്കളായ പോര്‍ച്ചുഗലും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍.

Published

on

യൂറോപ്യന്‍ കിരീടനേട്ടത്തിന്റെ രുചി അറിഞ്ഞ നാല് ടീമുകള്‍; യൂറോ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്നു തുടക്കമാകുമ്പോള്‍ ആദ്യദിനം തന്നെ ഏറ്റുമുട്ടുന്നത് മുന്‍ ചാമ്പ്യന്‍മാര്‍. മൂന്നു തവണ വീതം ചാമ്പ്യന്‍മാരായിട്ടുള്ള സ്‌പെയിനും ജര്‍മനിയും ആദ്യ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് തവണ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഒരു തവണ ജേതാക്കളായ പോര്‍ച്ചുഗലും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍. നാളെ അവസാന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെയും നെതര്‍ലന്‍ഡ്‌സ് തുര്‍ക്കിയെയും നേരിടും.

ഈ യൂറോയിലെ ‘ഫൈനല്‍’ ആകേണ്ടിയിരുന്ന മത്സരം; സ്‌പെയിന്‍-ജര്‍മനി പോരാട്ടത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല. കളിക്കണക്കുകളിലും താരത്തിളക്കത്തിലും ചാംപ്യന്‍ഷിപ്പില്‍ മുന്നില്‍ നില്‍ക്കുന്ന ടീമുകളാണ് സ്റ്റുട്ഗര്‍ട്ട് അരീനയില്‍ കളത്തിലിറങ്ങുന്നത്. ഈ യൂറോയില്‍ നാല് മത്സരങ്ങളും ജയിച്ച ഒരേയൊരു ടീമാണ് സ്‌പെയിന്‍.

ജര്‍മനി മൂന്ന് വീതം മത്സരം ജയിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ സമനില വഴങ്ങി. ഗോള്‍ നേട്ടത്തില്‍ ജര്‍മനി ഒന്നാം സ്ഥാനത്തും (10) സ്‌പെയിന്‍ (9) രണ്ടാമതുമാണ്. നിക്കോ വില്യംസ്, ലമീന്‍ യമാല്‍ തുടങ്ങിയ യുവതാരങ്ങള്‍ സ്‌പെയിനു കരുത്തു പകരുമ്പോള്‍ ഇരുപത്തിയൊന്നുകാരന്‍ മിഡ്ഫീല്‍ഡര്‍ ജമാല്‍ മുസിയാളയാണ് ജര്‍മനിയുടെ തുറുപ്പുചീട്ട്.

ലമീന്‍ യമാല്‍, നിക്കോ വില്യംസ്, ഫേബിയന്‍ റൂയിസ് എന്നിവര്‍ ഇന്നലെ സ്‌പെയിനിന്റെ പരിശീലന സെഷന് ഇറങ്ങിയില്ല. എന്നാല്‍ മൂന്നു പേര്‍ക്കും വിശ്രമം അനുവദിച്ചതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിലക്കു മാറി ഡിഫന്‍ഡര്‍ യൊനാതന്‍ താ തിരിച്ചെത്തുന്നത് ജര്‍മനിക്കു സന്തോഷവാര്‍ത്ത.

2016 യൂറോ കപ്പ് ഫൈനലിന്റെ ആവര്‍ത്തനമാണ് പോര്‍ച്ചുഗല്‍-ഫ്രാന്‍സ് മത്സരം. 2016ല്‍ പാരിസില്‍ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരം പോര്‍ച്ചുഗല്‍ 1-0നു ജയിച്ചു. ഇത്തവണ മുന്നേറ്റനിര ഫോമിലായില്ലെങ്കിലും ഉറച്ച പ്രതിരോധം ഫ്രാന്‍സിനെ കാത്തു

മികച്ച താരനിരയുണ്ടെങ്കിലും പോര്‍ച്ചുഗലും അതിനൊത്ത പ്രകടനം കാഴ്ച വച്ചിട്ടില്ല. സ്‌ലൊവേനിയയ്‌ക്കെതിരെ വിജയം നേടാന്‍ ഷൂട്ടൗട്ട് വരെ കളിക്കേണ്ടി വന്നു. രണ്ടു മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നതിനൊപ്പം 2 സൂപ്പര്‍ താരങ്ങളുടെ കണ്ടുമുട്ടല്‍ കൂടിയാണ് മത്സരം. ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബപെയും പോര്‍ച്ചുഗലിന്റെ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.

രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് വിലക്കിലായ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ റാബിയോ ഇന്ന് ഫ്രഞ്ച് സ്‌ക്വാഡില്‍ ഇല്ല. പോര്‍ച്ചുഗീസ് നിരയില്‍ ആര്‍ക്കും വിലക്കോ പരുക്കോ ഇല്ല.

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ലിവറിന് തോല്‍വി, ബാഴ്‌സക്ക് സമനില; ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായി

ബയേണിനും സിറ്റിക്കും റയലിനും ജയം

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. പി.എസ്.വി ഐന്തോവനാണ് ലിവര്‍പൂളിനെ 3-2ന് അട്ടിമറിച്ചത്. തോറ്റെങ്കിലും 21 പോയിന്റോടെ ലിവര്‍പൂളാണ് പോയിന്റ് ടേബിളില്‍ മുന്നില്‍.

മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണയെ അറ്റ്‌ലാന്റ 2-2ന് സമനിലയില്‍ പിരിഞ്ഞു. രണ്ട് തവണയും ഗോള്‍ നേടി മുന്നില്‍ നിന്ന ശേഷമാണ് ബാഴ്‌സ സമനില വഴങ്ങിയത്. ലാമിന്‍ യമാല്‍, റൊണാള്‍ഡ് അരോഹോ എന്നിവരാണ് ബാഴ്‌സക്കായി ഗോള്‍ നേടിയത്. എഡേഴ്‌സണ്‍, മരിയോ പസലിച് എന്നിവര്‍ അന്റ്‌ലാന്റക്കായി ഗോള്‍ നേടി. പോയിന്റ് പട്ടികയില്‍ രണ്ടാമതായാണ് ബാഴ്‌സ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കിയത്.

മറ്റ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിച്ച് 3-1ന് സ്ലോവന്‍ ബ്രാറ്റിസ്ലാവയെ തോല്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് ക്ലബ് ബ്രൂജെയെ തകര്‍ത്തു. റയല്‍ മഡ്രിഡ് 3-0ന് ബ്രെസ്റ്റിനെയും പി.എസ്.ജി 41ന് സ്റ്റുട്ട്ഗാര്‍ട്ടിനെയും ആഴ്‌സണല്‍ 2-1ന് ജിറോണയെയും ഇന്റര്‍മിലാന്‍ 3-0ന് മൊണാക്കോയെയും തോല്‍പ്പിച്ചു. യുവന്റസ് ബെനഫിക്കയോട് 2-0ന് തോല്‍വി വഴങ്ങി. എ.സി മിലാനെ ഡിനാമോ സാഗ്രെബ് 2-1ന് തോല്‍പ്പിച്ചു.

Continue Reading

Football

സന്തോഷ് ട്രോഫി: ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കേരളം, എതിരാളികള്‍ ബിഹാര്‍

രാവിലെ 9.30ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബിഹാറാണ് എതിരാളികൾ.

Published

on

ദുർബലരായ എതിരാളികൾക്കുമേൽ വിജയവും രഞ്ജി ട്രോഫി ക്വാർട്ടർ ബർത്തും തേടി കേരളം ഇന്ന് ഇറങ്ങുന്നു. രാവിലെ 9.30ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബിഹാറാണ് എതിരാളികൾ.

കഴിഞ്ഞ കളിയിൽ ബോണസ് പോയന്റോടെ മധ്യപ്രദേശിനെതിരെ സമനില നേടിയത് കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കിയിരുന്നു. സി.കെ. നായിഡു ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഏദന്‍ അപ്പിള്‍ടോം, വരുണ്‍ നായനാർ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എലീറ്റ് ഗ്രൂപ് സിയില്‍ ആറ് കളികളില്‍ രണ്ട് ജയവും നാല് സമനിലയുമുള്ള കേരളം 21 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്ന് ജയവും മൂന്ന് സമനിലകളുമായി 26 പോയന്റുള്ള ഹരിയാനയാണ് ഒന്നാമത്. പഞ്ചാബിനെതിരെ ഇന്നിങ്‌സ് ജയം നേടി 19 പോയന്റുമായി മൂന്നാമതുള്ള നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടകക്കും സാധ്യതയുണ്ട്.

ജയിച്ചാൽ 27 പോയന്റോടെ കേരളത്തിന് ക്വാർട്ടർ ഉറപ്പാക്കാം. സമനിലയിൽ കുരുങ്ങിയാൽ കാര്യങ്ങൾ കൈവിട്ടേക്കും. ഹരിയാനക്കെതിരെ കർണാടക ബോണസ് പോയന്റോടെ ജയം പിടിക്കുന്ന പക്ഷം പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ മാറ്റം വന്നേക്കും. കെ.എൽ. രാഹുൽ തിരിച്ചെത്തിയ ടീം അത്ഭുതങ്ങൾ കാട്ടുമെന്ന പ്രതീക്ഷയിലാണ് കർണാടക. മൊത്തത്തിൽ സാധ്യതകളും പ്രതീക്ഷകളും മുന്നിൽവെച്ചാണ് ടീമുകൾ അങ്കം കുറിക്കുന്നത്.

Continue Reading

Football

അല്‍ ഹിലാലിനോട് സലാം പറഞ്ഞ് നെയ്മര്‍; മുന്‍ ക്ലബ്ബായ സാന്റോസിന് വേണ്ടി ഇനി പന്തുതട്ടും

2023ലാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ നിന്ന് അല്‍ ഹിലാലിലേക്ക് താരം എത്തിയത്‌.

Published

on

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സഊദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാല്‍ വിട്ടു. താരവുമായുള്ള കരാര്‍ അല്‍ ഹിലാല്‍ റദ്ദാക്കിയെന്നും നെയ്മര്‍ പഴയ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിലേക്ക് മടങ്ങും. 2023ലാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ നിന്ന് അല്‍ ഹിലാലിലേക്ക് താരം എത്തിയത്‌.

കരാര്‍ റദ്ദാക്കാന്‍ ക്ലബ്ബും നെയ്മറും തമ്മില്‍ ധാരണയായെന്നും താരത്തിന്റെ ഭാവി കരിയറിന് ആശംസകള്‍ നേരുന്നുവെന്നും അല്‍ ഹിലാല്‍ ഒഫീഷ്യല്‍ പേജിലൂടെ അറിയിച്ചു. നേരത്തെ ക്ലബ്ബ് വിടാന്‍ താരം സന്നദ്ധതയറിയിച്ച് ക്ലബ്ബിനെ സമീപിച്ചിരുന്നു. 220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറിലാണ് താരം അല്‍ ഹിലാലിലെത്തിയത്.

എന്നാല്‍ പരിക്കു മൂലം 18 മാസങ്ങള്‍ക്കിടയില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ അല്‍ ഹിലാലിനായി കളിച്ചത്. ഇതില്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും ഉള്‍പ്പെടുന്നു. പരിക്കില്‍ നിന്ന് മോചിതനാകാന്‍ സമയം ആവശ്യമുള്ളതിനാലാണ് നിലവിലെ ചാംപ്യന്മാരായ അല്‍ ഹിലാല്‍ നെയ്മറിനെ ഒഴിവാക്കുന്നത്.

2003ല്‍ 11ാം വയസില്‍ സാന്റോസ് അക്കാദമിയിലാണ് നെയ്മറിന്റെ ഫുട്‌ബോള്‍ ജീവിതത്തിന്റെ തുടക്കം. 2009ല്‍ 17ാം വയസില്‍ സാന്റോസിന്റെ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചു. 225 മത്സരങ്ങളില്‍ നിന്നായി 136 ഗോളുകളാണ് സാന്റോസിനായി നെയ്മര്‍ നേടിയത്. ഇതോടെ 2011ല്‍ ബ്രസീലിന്റെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കാനും നെയ്മറിന് കഴിഞ്ഞു.

2013ലെ കോണ്‍ഫെഡറേഷന്‍ കപ്പ്, 2016ലെ റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടം എന്നിവയാണ് ബ്രസീലിനൊപ്പം നെയ്മറിന്റെ പ്രധാന നേട്ടങ്ങള്‍. 124 മത്സരങ്ങളില്‍ നിന്നായി 77 ഗോളുകളും താരം നേടി. ദേശീയ ടീമിലേയും സാന്റോസിനും ഒപ്പമുള്ള തകര്‍പ്പന്‍ പ്രകടനം 2013ല്‍ നെയ്മറിനെ ബാഴ്‌സലോണയിലെത്തിച്ചു.

ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം നെയ്മറും കൂടിയെത്തിയതോടെ ക്ലബ്ബിന്റെ സുവര്‍ണകാലമെന്നാണ് അതിന്റെ ആരാധകര്‍ വാഴ്ത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി 186 മത്സരങ്ങളില്‍ നിന്നായി 105 ഗോളുകളാണ് നെയ്മര്‍ നേടിയത്. 2015ലെ ബാഴ്‌സയ്‌ക്കൊപ്പം ചാംപ്യന്‍സ് ലീഗ് ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കി.

2017ലാണ് നെയ്മറിനെ റെക്കോര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്ക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജി സ്വന്തമാക്കിയത്. 173 മത്സരങ്ങള്‍ ഫ്രഞ്ച് ക്ലബിനായി കളിച്ചിട്ടുണ്ട്. 2020 മുതല്‍ നെയ്മറിനെ പരിക്ക് വിടാതെ പിന്തുടരുന്നുണ്ട്. 2026 ലോകകപ്പില്‍ ബ്രസീലിനായി കളിക്കുമെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending