Connect with us

india

ഗുജറാത്തില്‍ പള്ളി പൊളിക്കാനുള്ള ശ്രമത്തിനിടെ സംഘര്‍ഷം; ഒരു മരണം

ഗുജറാത്തിലെ ജുനഗഡില്‍ മുസ്‌ലിം പള്ളിയും ദര്‍ഗയും പൊളിക്കാനുള്ള മുനിസിപ്പല്‍ കോര്‍പറേഷന്റെ ശ്രമം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

Published

on

ജുനഗഡ്: ഗുജറാത്തിലെ ജുനഗഡില്‍ മുസ്‌ലിം പള്ളിയും ദര്‍ഗയും പൊളിക്കാനുള്ള മുനിസിപ്പല്‍ കോര്‍പറേഷന്റെ ശ്രമം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ജനക്കൂട്ടം നടത്തിയ കല്ലേറില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു വാഹനം പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. മജേവാദി ദര്‍വാസയില്‍ സ്ഥി തി ചെയ്യുന്ന പള്ളിയും ദര്‍ഗയും അനധികൃതമായി നിര്‍മിച്ചതാണെന്നും ഇത് പൊളിക്കാനാണ് ശ്രമിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മസ്ജിദും ദര്‍ഗയും പൊളിച്ചു മാറ്റാനുള്ള മുനിസിപ്പല്‍ അധികൃതരുടെ ശ്രമമാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിഷേധിച്ച ജനക്കൂട്ടത്തെ പൊലീസ് ടിയര്‍ഗ്യാസും ലാത്തിച്ചാര്‍ജ്ജും നടത്തിയാണ് പിരിച്ചു വിട്ടത്. ഈമാസം 14ന് ജുനഗഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ദര്‍ഗയുടെ ഉടമകളായ മസ്ജിദ് കമ്മിറ്റിക്ക് ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 500-600 പേരടങ്ങുന്ന ജനക്കൂട്ടം വെള്ളിയാഴ്ച രാത്രി റോഡ് ഉപരോധിച്ചിരുന്നതായി പൊലീസ് സൂപ്രണ്ട് രവി തേജ പറഞ്ഞു. രാത്രി 10.15ഓടെ ജനക്കൂട്ടം കല്ലേറ് ആരംഭിക്കുകയും പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിലാണ് ഒരു സിവിലിയന്‍ കൊല്ലപ്പെട്ടത്. മരണ കാരണം എന്താണെന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

india

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മഹേഷ് ബാബുവിന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി

റിയല്‍ ഏസ്റ്റേറ്റ് കമ്പനികള്‍ക്ക് പ്രമോഷന്‍ ചെയ്തിരുന്ന മഹേഷ് ബാബു 2.5 കോടി പണമായും ബാക്കി 3.4 കോടി ചെക്ക് രൂപത്തിലും കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്നു

Published

on

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തെലുഗു നടന്‍ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി. സുരാന ഗ്രൂപ്പ്, ഹൈദരാബാദ് ആസ്ഥാനമായുള്ള സായ് സൂര്യ ഡെവലപ്പേഴ്സ് എന്നീ രണ്ട് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടില്‍ ബന്ധമുണ്ടെന്നാരോപിച്ചാണ് മഹേഷ് ബാബുവിന് ഏപ്രില്‍ 28ന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചത്.

ഈ റിയല്‍ ഏസ്റ്റേറ്റ് കമ്പനികള്‍ക്ക് പ്രമോഷന്‍ ചെയ്തിരുന്ന മഹേഷ് ബാബു 2.5 കോടി പണമായും ബാക്കി 3.4 കോടി ചെക്ക് രൂപത്തിലും കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്നു. ഇതു കൂടാതെ ഏകദേശം 100 കോടി രൂപയുടെ അനധികൃത പണമിടപാടുകളും കുറ്റകരമായ രേഖകളും ഇഡി ഈ സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

താരത്തെ വിശ്വസിച്ച് നിരവധി ജനങ്ങളാണ് ഈ സംരംഭത്തിന്റെ ഭാഗമായി വലിയ ഓഹരികള്‍ നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടത്. അനധികൃത ഭൂമി ലേഔട്ടുകള്‍, ശരിയായ രേഖകളില്ലാതെ പണം കൈപ്പറ്റല്‍, ഒരേ ഭൂമി ഒന്നിലധികം ആളുകള്‍ക്ക് വില്‍ക്കല്‍, ഭൂമി രജിസ്‌ട്രേഷനെ കുറിച്ചുള്ള തെറ്റായ ഉറപ്പുകള്‍ എന്നിവയാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള കുറ്റം. എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലേക്ക് കടക്കാനിരിക്കെയാണ് താരത്തിന് ഇഡിയുടെ നേട്ടീസ്.

Continue Reading

india

ബാബ രാംദേവിന്റെ ‘സര്‍ബത് ജിഹാദ്’ വിദ്വേഷ പരാമര്‍ശം; അതൃപ്തി പ്രകടിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി

ബാബാ രാംദേവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ‘റൂഹ് അഫ്‌സ’ സ്‌ക്വാഷ് കമ്പനിയായ ഹംദാര്‍ദ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം

Published

on

വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ ‘സര്‍ബത് ജിഹാദ്’ വിദ്വേഷ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. ഇത്തരം പരാമപര്‍ശങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്നും കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും വ്യക്തമാക്കി. ബാബാ രാംദേവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ‘റൂഹ് അഫ്‌സ’ സ്‌ക്വാഷ് കമ്പനിയായ ഹംദാര്‍ദ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

‘ഈ കേസ് ഞെട്ടിക്കുന്ന ഒന്നാണ്, ഇത് അപകീര്‍ത്തിപ്പെടുത്തുന്നതിനും അപ്പുറമാണ്. വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്നതിന് കാരണമാവുന്ന ഈ പരാമര്‍ശങ്ങള്‍ വിദ്വേഷ പ്രസംഗത്തിന് സമാനമാണ്. അപകീര്‍ത്തി നിയമത്തില്‍ നിന്ന് ഇതിന് സംരക്ഷണം ലഭിക്കില്ല’- ഹംദാര്‍ദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി കോടതിയില്‍ പറഞ്ഞു.

ബാബാ രാംദേവ് പതഞ്ജലിയുടെ റോസ് സര്‍ബത്ത് പുറത്തിറക്കിയപ്പോഴാണ് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ‘നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്. പക്ഷേ അതില്‍ നിന്ന് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ്. ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണം’- എന്നായിരുന്നു ബാബാ രാംദേവ് പറഞ്ഞത്.

‘സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്‌ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക. പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക’- എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രൊഡക്ട്‌സ് ഫേസ്ബുക്കില്‍ ബാബാ രാംദേവിന്റെ വീഡിയോ പങ്കുവച്ചത്. ഇതോടെയാണ്, റൂഹ് അഫ്‌സ നിര്‍മിക്കുന്ന കമ്പനി കോടതിയെ സമീപിച്ചത്.

Continue Reading

india

ബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥന് ക്രൂരമര്‍ദനം

ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

Published

on

ബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥന് ക്രൂര മര്‍ദനം. തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

ഐ.എ.എഫ് വിങ് കമാന്‍ഡര്‍ ശിലാദിത്യ ബോസാണ് അക്രമത്തിന് ഇരയായത്. ഭാര്യയോടൊപ്പം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഭാര്യ സ്‌ക്വാഡ്രണ്‍ ലീഡര്‍ മധുമിത ദത്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാത വ്യക്തികള്‍ക്കെതിരെ ബയപ്പനഹള്ളി പൊലീസ് കേസെടുത്തു. അതേസമയം ശിലാദിത്യ സമൂഹമാധ്യമത്തിലൂടെയാണ് മര്‍ദന വിവരം പുറത്തുവിട്ടത്.

‘ഞങ്ങള്‍ ഡി.ആര്‍.ഡി.ഒ, സി.വി രാമന്‍ നഗര്‍ ഫേസ് ഒന്നിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച രാവിലെ എന്റെ ഭാര്യ എന്നെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ പിന്നില്‍നിന്ന് ഒരു ബൈക്ക് വന്ന് ഞങ്ങളുടെ കാര്‍ തടഞ്ഞു. ഡാഷ് ക്യാം ദൃശ്യങ്ങളും ഞാന്‍ പങ്കുവെക്കാം. ബൈക്ക് ഓടിച്ചിരുന്നവരില്‍ ഒരാള്‍ കന്നടയില്‍ എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. എന്റെ കാറിലെ ഡി.ആര്‍.ഡി.ഒ സ്റ്റിക്കര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അയാള്‍ ‘നിങ്ങള്‍ ഡി.ആര്‍.ഡി.ഒ ആളുകളാണ്’ എന്ന് പറഞ്ഞു, തുടര്‍ന്ന് കന്നടയില്‍ കൂടുതല്‍ അധിക്ഷേപിച്ചു. തുടര്‍ന്ന് അയാള്‍ എന്റെ ഭാര്യയെ അധിക്ഷേപിച്ചു. എനിക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല’ -ആക്രമണം വിവരിച്ച് ബോസ് പറഞ്ഞു.

അതേസമയം പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും സഹായം വൈകിയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending