Culture
ഈ ഗോള്‍ മുത്തഛന്; പൂനെയ്‌ക്കെതിരെ അവസാന നിമിഷം നേടിയ ഗോള്‍ മുത്തഛന് സമര്‍പ്പിച്ച് വിനീത്

പൂനെ: ഐ.എസ്.എല്ലില്‍ പൂനെയ്‌ക്കെതിരെ അവസാന നിമിഷം നേടിയ ഗോള്‍ കുറച്ച് ദിവസം മുന്‍പ് മരിച്ച തന്റെ മൂത്തച്ഛന് സമര്‍പ്പിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍താരം സി.കെ വിനീത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ടീമിനെ അവിശ്വസനീയ ജയം സമ്മാനിച്ച ശേഷം വിനീതിന്റെ പ്രതികരണം.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ലോകം വിട്ടുപിരിഞ്ഞ മൂത്തച്ഛന്റെ ഓര്‍മ്മയിലാണ് ഞാന്‍ മൈതാനത്ത് ചിലവഴിച്ചത്.’
ആ ഗോള്‍ അതിസുന്ദരമായിരുന്നു… ശരിക്കുമൊരു സി.കെ മാജിക്…! പൂനെക്ക് അനുകൂലമായി ഇല്ലാത്ത പെനാല്‍ട്ടി റഫറി അനുവദിച്ചപ്പോള്‍ മുതല്‍ മ്ലാനതയിലായിരുന്നു വിനീത്… സമനിലയില്‍ അവസാനിക്കുമെന്ന് കരുതപ്പെട്ട പോരാട്ടം. പക്ഷേ മൈതാനത്ത് സെക്കന്‍ഡുകള്‍ക്ക് പോലും മൂല്യമുണ്ടന്ന് സ്ഥിരം പറയാറുള്ള കൂത്തുപറമ്പുകാരന്‍ ആ വില തെളിയിച്ചു. 90 മിനുട്ടിന് ശേഷം അനുവദിക്കപ്പെട്ട നാല് മിനുട്ട് അധികസമയം. അതില്‍ രണ്ട് മിനുട്ടും കഴിഞ്ഞ് മൂന്നാം മിനുട്ട്… സ്വന്തം ഹാഫില്‍ നിന്നും വിനീതിന് ലോംഗ് പാസില്‍ പന്ത് ലഭിക്കുന്നു. മൂന്ന് ഡിഫന്‍ഡര്‍മാര്‍ വട്ടമിട്ടപ്പോള്‍ പന്ത് സ്വീകരിച്ച് വിനീത് ഒന്ന് വെട്ടിതിരിഞ്ഞു. പിന്നെയൊരു കിടിലന്‍ ഷോട്ട്. പൂനെ ഗോള്‍ക്കീപ്പര്‍ മുഴുനീളം ഡൈവ് ചെയ്‌തെങ്കിലും ആ ബുള്ളറ്റ് തടുക്കാന്‍ ആര്‍ക്കുമാവുമായിരുന്നില്ല. 2-1 ന്റെ അല്‍ഭുത വിജയവുമായി ബ്ലാസ്‌റ്റേഴ്‌സ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത്.
A goal worthy enough to win any game! Well done, @ckvineeth!
#LetsFootball #PUNKER pic.twitter.com/Y5KRs7oFLk— Indian Super League (@IndSuperLeague) February 2, 2018
പൂനെ ബാലവാഡിയിലെ ശിവ് ഛത്രപതി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ജയം.
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 58ാം മിനിറ്റില്‍ ജാക്കി ചാന്ദ്് സിംഗിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. 79ാം മിനിറ്റില്‍ അനര്‍ഹമായി ലഭിച്ച പെനാല്‍ട്ടി മുതലാക്കി എമിലിയാനോ അല്‍ഫാരോ പൂനെയുടെ സമനില ഗോള്‍ കണ്ടെത്തി. കളിതീരാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ (93ാം മിനിറ്റില്‍) സി.കെ. വിനീത് കേരള ബ്ലാസ്‌റ്റേ്‌ഴ്‌സിനു വിജയം സമ്മാനിച്ചു.പ്രതീക്ഷകള്‍ കൈവിട്ട ബ്ലാസ്‌റ്റേഴ്‌സിനു വിനീതിലൂടെ പുനര്‍ജന്മം ലഭിച്ചു. ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് 20 പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി. പൂനെയുടെ മുന്‍ നിര താരം മാഴ്‌സിലീഞ്ഞ്യോയാണ് ഹീറോ ഓഫ് ദി മാച്ച്. ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തോടെയായിരുന്നു മത്സരത്തിനു തുടക്കം. എന്നാല്‍ ആദ്യ ഷോട്ട് ഗോള്‍ മുഖത്തേക്ക് വന്നത് ബല്‍ജിത് സാഹ്്‌നിയുടെ ബൂട്ടില്‍ നിന്നാണ്. ബല്‍ജിതിന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിനു മുകളിലൂടെ അകന്നു..
കളിയുടെ ആവേശം കളി അല്‍പ്പം പരുക്കനാക്കി.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലാല്‍റുവതാര, പെസിച്ച് എന്നിവര്‍്ക്കും പൂനെയുടെ റാഫേല്‍ ലോപ്പസ്, മാഴ്‌സിലീഞ്ഞ്യോ എന്നിവര്‍ക്കു മഞ്ഞക്കാര്‍ഡും പൂനയുടെ കോച്ച് റാങ്കോ പോപ്പോവിച്ചിനു മോശമായി പെരുമാറിയതിനു ആദ്യ പകുതിയില്‍ തന്നെ ഡഗ് ഔട്ടില്‍ നി്ന്നും പുറത്തും പോകേണ്ടിയും വന്നു. ഇയാന്‍ ഹൂമിന്റെ കാല്‍ മുട്ടിനു പരുക്കേറ്റത് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി. പകരം ഗുഡിയോണ്‍ ബാള്‍ഡ്‌വിന്‍സണെ ഇറക്കി. ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിനു 53 ശതമാനം മുന്‍തൂക്കം ലഭിച്ചിരുന്നു. രണ്ടാം പകുതിയില്‍ വിനീതിനാണ് ആദ്യ അവസരം. എന്നാല്‍ ബോക്‌സിനകത്തുവെച്ചു പൂനെയുടെ പ്രതിരോധത്തില്‍ തട്ടി വിനീതിന്റെ മുന്നേറ്റം അവസാനിച്ചു. 53ാം മിനിറ്റില്‍ മാര്‍സീലീഞ്ഞ്യോയുടെ തകര്‍പ്പന്‍ ഇടംകാലന്‍ അടി പോസ്റ്റില്‍ തട്ടിത്തെറിച്ചു.
59ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ബോര്‍ഡ് തുറന്നു. പെക്കുസനിലൂടെയാണ് ഗോളിനു തുടക്കം. ഇടതുവിംഗില്‍ നിന്നും പെക്കൂസന്‍ നല്‍കിയ പാസ് സ്വീകരിച്ച ഗുഡിയോണ്‍ ബാള്‍ഡ് വിന്‍സന്റെ ത്രൂപാസ് സ്വീകരിച്ച ജാക്കി ചന്ദ് സിംഗ് തൊടുത്തുവിട്ട ഉശിരന്‍ ഷോട്ട് പൂനെയുടെ വലയില്‍ കയറി. രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനാണ് ആദ്യ മഞ്ഞക്കാര്‍ഡ്. അടുത്ത മഞ്ഞക്കാര്‍ഡ് പൂനെയുടെ ഡീഗോ കാര്‍ലോസിനും ലഭിച്ചു. 78ാം മിനിറ്റില്‍ ബോക്‌സിനകത്തേക്കു കയറിയ അല്‍ഫാരോയുടെ കാലുകളില്‍ നിന്നും പന്ത് സ്വന്തമാക്കാന്‍ സുബാഷിഷ് റോയ് ചൗധരിയുടെ ശ്രമം പെനാല്‍്ട്ടിക്കു വഴി തുറന്നു. കിക്കെടുത്ത അല്‍ഫാരോയ്്ക്കു പിഴച്ചില്ല. അവസാന വിസിലിനു സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കറേജ് പെക്കൂസന്‍ നീട്ടിക്കൊടുത്ത പന്ത് നെഞ്ചില്‍ സ്വീകരിച്ച വിനീത് വെട്ടിത്തിരിഞ്ഞു മുന്നില്‍ നിന്ന ഗുരുതേജ് സിംഗിനെയും മറികടന്നു ഇടംകാലന്‍ ഷോട്ടിലൂടെ വലകുലുക്കി (21).
കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനി എട്ടാം തീയതി കൊല്‍ക്കത്തയില്‍ ആതിഥേയരായ എ.ടി.കെയെയുംം. പൂനെ ഏഴാം തീയതി എവേ മത്സരത്തില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെയും നേരിടും. ശനിയാഴ്ച്ച കൊല്‍ക്കത്ത ബംഗളൂരുവുമായി കളിക്കും
Film
ട്രൈലർ അതിഗംഭീരം!! ബോക്സോഫീസ് കണക്കുകൾ തിരുത്തിക്കുറിക്കുമോ കാന്താര?

ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച്, അദ്ദേഹം തന്നെ ലീഡിൽ എത്തുന്ന “കാന്താര ചാപ്റ്റർ 1” എന്ന സിനിമയുടെ മലയാളം ട്രെയിലർ പൃഥ്വിരാജ് സുകുമാരൻ ഔദ്യോഗികമായി പ്രകാശനം ചെയ്‌തു. ചിത്രത്തിന്റേതായി ഇന്ന് പുറത്തിറങ്ങിയ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ അതിഗംഭീര കഥാഗതിയും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും പ്രേക്ഷർക്കായി ഒരുക്കുന്നു. കാന്താര ചാപ്റ്റർ 1 ട്രെയിലർ ഒരു ക്ലാസിക് നന്മ-തിന്മ സംഘർഷത്തിൻറെ സൂചനയാണ് നൽകുന്നത്
ഋഷഭ് ഷെട്ടി തന്നെ ലീഡ് റോൾ കൈകാര്യം ചെയ്യുന്ന Chapter 1 പതിപ്പിൽ അദ്ദേഹത്തിന് പുറമെ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു പ്രഗൽഭ താര നിരയും അണിനിരക്കുന്നു. അർവിന്ദ് കശ്യപ്-ൻറെ ക്യാമറ ദൃശ്യ മികവിന് ചേരുന്ന സംഗീതം ഒരുക്കുന്നത് ബി. അജനീഷ് ലോക്നാതാന്, ഒപ്പം തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്യ്തിരിക്കുന്നത് വിനേഷ് ബംഗ്ലാനും.ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടുർ നിർമ്മിക്കുന്ന കാന്താര ചാപ്റ്റർ 1- ൻറെ കേരളത്തിലെ വിതരണാവകാശം മലയാളികളുടെ പ്രിയ നടനും, സൂപ്പർസ്റ്റാറുമായ പൃഥ്വിരാജിൻറെ പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്.
2022-ൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു എന്നീ ഭാഷകളിൽ പുറത്തിറങ്ങി, ബ്ലോക്ക് ബസ്റ്റർ വിജയം കൊയ്ത കാന്താരയുടെ പ്രീക്വലായാണ് കാന്താര chapter 1 എത്തുന്നത്. ഈ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും സോഷ്യൽ മീഡിയയിൽ വളരെ ട്രെൻഡിങ് ആകുകയും ഒട്ടനവധി ഓൺലൈൻ, ഓഫ്‌ലൈൻ ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു, കൂടാതെ ഹോംബലെ ഫിലിംസ് പുറത്ത് വിട്ട ഷൂട്ടിംഗ് രംഗങ്ങൾ യൂട്യൂബിൽ മാത്രം 7.1 M ആളുകളാണ് കണ്ടത്. ഇവയെല്ലാം തന്നെ കാന്താര chapter 1-ലുള്ള ആരാധകരുടെ കടുത്ത പ്രതീക്ഷയെ സൂചിപ്പിക്കുന്നു.
നീണ്ട മൂന്ന് വർഷം എടുത്ത്, വൻ സാങ്കേതിക തയ്യാറെടുപ്പുകളോടെ ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രത്തിൻറെ Trailer പ്രദർശനത്തിനെത്തുമ്പോൾ, അതിൽ നിന്നും ചിത്രത്തെക്കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും അറിയാൻ പ്രേക്ഷകർ തികഞ്ഞ ആവേശത്തിലാണ്. IMAX സ്ക്രീനുകളിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന കാന്താര: ചാപ്റ്റർ 1 വിസ്മയകരമായ ദൃശ്യങ്ങളും, അത്യുഗ്രൻ പശ്ചാത്തലസംഗീതവും, വലിയ കാൻവാസിലുള്ള മാസ്മരിക അവതരണവും വഴി വേറിട്ടൊരു അനുഭവമായിരിക്കും അവർക്ക് സമ്മാനിക്കുക. റിഷഭ് ഷെട്ടിയുടെ സംവിധാനവും, ഹൊംബാലെ ഫിലിംസ് എന്ന വമ്പൻ നിർമ്മാണകമ്പനിയും ഒരുമിക്കുമ്പോൾ, ഇത് ഇന്ത്യൻ സിനിമയിലെ തന്നെ വലിയ IMAX അനുഭവങ്ങളിലൊന്നാകുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം.
കാന്താര: ചാപ്റ്റർ 1 ഒക്ടോബർ 2-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ലോക സിനിമയുടെ തന്നെ അഭിമാന ചിത്രങ്ങളിൽ ഒന്നായ കാന്താരയുടെ ഈ രണ്ടാം പതിപ്പ് ഏകദേശം 125 കോടി ബഡ്ജറ്റിലാണ് നിർമിച്ചിരിക്കുന്നത്. മാർക്കറ്റിംഗ് ആൻഡ് പി ആർ – വിവേക് രാമദേവൻ, ക്യാറ്റലിസ്റ്റ്
Film
ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ചിത്രം “ലോക” ഉടൻ ഒടിടിയിലേക്കില്ല; ചിത്രം തീയേറ്ററുകളിൽ തുടരും

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയത്. 267 കോടി ആഗോള കളക്ഷൻ നേടി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ആണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഉടൻ ഒടിടിയിൽ റിലീസ് ചെയ്യില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം തീയേറ്ററുകളിൽ തന്നെ പ്രദർശനം തുടരും. വമ്പൻ പ്രേക്ഷക പിന്തുണ ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും വിദേശത്തും ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. റിലീസ് ചെയ്ത് നാലാമത്തെ ആഴ്ചയിലും കേരളത്തിൽ വമ്പൻ തീയേറ്റർ ഹോൾഡ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ ആണ് “ലോക” സ്വന്തമാക്കിയത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.
കേരളത്തിലെ പ്രശസ്ത ഐതിഹ്യങ്ങളിൽ ഒന്നായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ ഒരുക്കിയ “ലോക” ഇപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചചെയ്യപ്പെടുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സ് കൂടിയാണ് ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നത്. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മഹാവിജയമാണ് ചിത്രം കരസ്ഥമാക്കിയത്. 50 കോടിക്ക് മുകളിൽ ആണ് ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും നേടിയത്.
ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത്
Film
നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന.
നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോലീസ് കഥാപാത്രങ്ങളായാണ് നവ്യ നായരും സൗബിൻ ഷാഹിറും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇരുവരെയും പോലീസ് യൂണിഫോമിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അവതരിപ്പിച്ചത്. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി
-
india2 days ago
കോച്ചിങ് സെന്ററിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി
-
Article3 days ago
കാക്കിയിലെ കളങ്കത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി
-
india1 day ago
ജിഎസ്ടി പരിഷ്കരണം അപര്യാപ്തം, ‘ബാന്‍ഡ്-എയ്ഡ്’ പരിഹാരം; വിമര്‍ശിച്ച് കോണ്‍ഗ്രസ്
-
News1 day ago
‘ബാഗ്രാം എയർബേസ് അഫ്ഗാനിസ്ഥാൻ തിരിച്ചുതന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’; ഭീഷണിയുമായി ട്രംപ്
-
News3 days ago
ഗസ്സ വംശഹത്യ; 24 മണിക്കൂറിനിടെ 43 മരണം
-
Film2 days ago
ചരിത്രം പിറന്നു; മലയാളത്തിന്റെ അത്ഭുത “ലോക” ഇനി ഇൻഡസ്ട്രി ഹിറ്റ്, മഹാവിജയത്തിന്റെ അമരത്ത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
-
kerala2 days ago
തദ്ദേശ തിരഞ്ഞെടുപ്പ്: ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം
-
kerala2 days ago
സംസ്ഥാന വിജ്ഞാപനമായി ജി.എസ്.ടി നിരക്ക് ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍