Connect with us

crime

ക്രിസ്ത്യാനികളെ ബലാത്സംഗം ചെയ്യണം, കൊല്ലണം; വംശഹത്യാ ആഹ്വാനവുമായി ഹിന്ദുത്വ ഇന്‍ഫ്‌ലുവന്‍സര്‍

ക്രിസ്തുമത വിശ്വാസികള്‍ മതപരിവര്‍ത്തനം നടത്തി കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണ ആഹ്വാനം.

Published

on

ക്രിസ്ത്യാനികളെ ആക്രമിക്കാനും ബലാത്സംഗം ചെയ്യാനും കൂടാതെ കൊല്ലാനും ആഹ്വാനം ചെയ്ത് ഛത്തീസ്ഗഡിലെ തീവ്രഹിന്ദുത്വ വാദിയായ ഇന്‍ഫ്‌ലുവന്‍സര്‍ ആദേഷ് സോണി. ഛത്തീസ്ഗഡിലെ ബിഷ്രാംപൂര്‍, ഗണേഷ്പൂര്‍, ഗനക്പുര്‍ എന്നീ ഗ്രാമങ്ങളിലുടനീളം ക്രിസ്ത്യാനികളെ ആക്രമിക്കാനും ബലാത്സംഗം ചെയ്യാനും കൊല്ലാനുമാണ് പ്രാദേശിക ഹിന്ദുത്വ നേതാവും സോഷ്യല്‍ മീഡിയ സ്വാധീനമുള്ളയാളുമായ ആദേശ് സോണിയുടെ ആഹ്വനം.

ക്രിസ്തുമത വിശ്വാസികള്‍ മതപരിവര്‍ത്തനം നടത്തി കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണ ആഹ്വാനം.

തന്റെ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സോണിയുടെ ആഹ്വനം. വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയില്‍, ക്രിസ്ത്യന്‍ പുരുഷന്മാരെ കൊലപ്പെടുത്താനും സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യാനും, വസ്ത്രം ഉരിഞ്ഞെടുക്കാനും, പരസ്യമായി അപമാനിക്കാനും, കൊല്ലാനും സോണി ആഹ്വാനം ചെയ്യുന്നു.

‘എല്ലാ ക്രിസ്ത്യാനികളെയും കൊല്ലുക, അവരുടെ പെണ്‍മക്കളുടെയും മരുമക്കളുടെയും മാനം തകര്‍ക്കുക, അവരെ ബലാത്സംഗം ചെയ്യുക, ക്രിസ്ത്യന്‍ വീടുകളില്‍ ബലമായി കയറി ആരെയും വെറുതെ വിടാതെ എല്ലാവരെയും നാഴിപ്പിക്കണം. എല്ലാവരെയും കൊന്നൊടുക്കണം. ഇതായിരിക്കണം നമ്മുടെ പദ്ധതി,’ ആദേശ് സോണി സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചു.

തനിക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇയാളുടെ ആക്രമണ ആഹ്വാനം. ‘എനിക്ക് ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചു, എനിക്ക് അത് മതി,’ സോണി അവകാശപ്പെട്ടു.

2025 മാര്‍ച്ച് ഒന്നിന് ഈ ആക്രമണം നടക്കുമെന്നും, ആക്രമണത്തിനായി കുറഞ്ഞത് 50,000 പേരെയെങ്കിലും അണിനിരത്തണമെന്നും സോണി തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു. ക്രിസ്ത്യന്‍ കുടുംബങ്ങളെ ലക്ഷ്യം വെക്കണമെന്നും അവരുടെ വിശ്വാസത്തിന്റെ ഒരു അടയാളം പോലും ഈ മേഖലയില്‍ ഉണ്ടാവരുതെന്നും അതെല്ലാം തുടച്ചുനീക്കപ്പെടുമെന്നും സോണി പ്രസ്താവിച്ചു.

തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍, ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി പ്രയാഗ്‌രാജില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചും സോണി പരാമര്‍ശിച്ചു. ഹിന്ദുക്കള്‍ എല്ലാ ക്രിസ്ത്യാനികളെയും കൊല്ലണം, ആരെയും വെറുതെ വിടരുത് എന്ന് പ്രയാഗ്‌രാജില്‍ വെച്ച് സരസ്വതി പ്രസംഗിച്ചിരുന്നു.

‘നമ്മുടെ മാതാവായ പശുവിനെ കൊല്ലുന്നവരെ കൊല്ലൂ. പശുവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ ആവശ്യപ്പെടരുത്, അവരെ കൊന്ന് നിങ്ങള്‍ക്ക് വധശിക്ഷ ആവശ്യപ്പെടുക. നിയമം പ്രാബല്യത്തില്‍ വരുന്നത് വരെ കാത്തിരിക്കരുത്,’ അവിമുക്തേശ്വരാനന്ദ് 1,000 ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു.

ഇന്ത്യയിലെ ഛത്തീസ്ഗഢില്‍ നിന്നുള്ള സ്വയം പ്രഖ്യാപിത ലൈഫ് കോച്ച്, കമ്മ്യൂണിക്കേഷന്‍ ട്രെയിനര്‍, കവി, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ആദേശ് സോണി, ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ അപകടകരവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെയാണ് കുപ്രസിദ്ധി നേടിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

crime

ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍

ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.

ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഇപ്പോഴും വീട്ടിൽ പരിശോധന നടക്കുന്നു. സംഘത്തിൽ ഒരാൾ കൂടിയുണ്ട് അയാൾക്കായി അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending