Connect with us

india

ക്രിസ്ത്യാനികളെ വിരുന്നൂട്ടുമെന്ന് ബി.ജെ.പി നേതാവ്

സമൂഹത്തിൽ ഛിദ്രത വളർത്തുന്ന പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരുകയാണ്.

Published

on

ക്രിസ്ത്യാനികളെ വിരുന്നുട്ടാൻ ബി.ജെ.പി

ഈ വരുന്ന വിഷുവിന് കേരളത്തിലെ ക്രിസ്ത്യാനികളെ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്നൂട്ടുമെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ. ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 5 സീറ്റ് നേടുമെന്നും അദ്ദേഹം ഡൽഹിയിൽ അവകാശപ്പെട്ടു. സമൂഹത്തിൽ ഛിദ്രത വളർത്തുന്ന പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മംഗളൂരു മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു; മരണം മൂന്നായി

ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയില്‍ മണ്ണിടിച്ചിലുണ്ടായത്.

Published

on

മംഗളൂരു മോണ്ടെപദാവയിലെ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതേടെ മരിച്ചവരുടെ എണ്ണം മൂന്നായി. പ്രദേശവാസിയായ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58)യും മകന്‍ സീതാറാമിന്റെ മൂന്നും രണ്ടും വയസുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയില്‍ മണ്ണിടിച്ചിലുണ്ടായത്.സംഭവത്തില്‍ പൂജാരിയുടെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. പൂജാരിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

അതേസമയം അപകടസ്ഥലത്തു നിന്നും കാന്തപ്പ പൂജാരി, മകന്‍ സീതാറാം, സീതാറാമിന്റെ ഭാര്യ അശ്വിനി എന്നവരെ രക്ഷപ്പെടുത്തി.

Continue Reading

india

കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍

Published

on

കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയിരിക്കുന്നത്. തെറ്റ് ചെയ്താലേ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിലക്കിന് ശേഷം കമല്‍ഹാസന്‍ പ്രതികരിച്ചു. മുന്‍പും തനിക്ക് ഇത്തരം പല ഭീഷണികള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ നിന്നാണ് രൂപം കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി.

കന്നഡയുമായി ബന്ധപ്പെട്ട കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലാകെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ആള്‍ക്കൂട്ടം തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പരാമര്‍ശങ്ങള്‍ തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക രക്ഷണ വേദികെ ഔദ്യോഗികമായി പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Continue Reading

india

‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി

Published

on

ഹൈദരാബാദ്: പാകിസ്താനുമായുള്ള സമീപകാല സംഘർഷം കൈകാര്യം ചെയ്യുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് ധൈര്യമോ പ്രത്യേക കൗശലമോ സുതാര്യതയോ ഇല്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബിജെപി യുദ്ധത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുമ്പോൾ, രാജ്യം അവരുടെ മരണത്തിൽ വിലപിക്കുകയാണെന്ന് രേവന്ത് കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന്‍റെ അനന്തര ഫലത്തെക്കുറിച്ച് മോദി സർക്കാർ മൗനം പാലിക്കുന്നതിനെ റെഡ്ഡി ചോദ്യം ചെയ്തു. “നാലു ദിവസത്തെ യുദ്ധത്തിനുശേഷം, എന്താണ് സംഭവിച്ചത്? ആരാണ് കീഴടങ്ങിയത്? ഞങ്ങൾക്ക് അറിയില്ല,” അദ്ദേഹം പറഞ്ഞു, യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചത് ഇന്ത്യയല്ല, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണെന്നും ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങുന്നതിനു മുമ്പ് വെടിനിർത്തൽ തീരുമാനം ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വിളിച്ചിരുന്നെങ്കിലും അത് വിളിക്കാത്തതിന് അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചു.”ഞങ്ങളെ ആവശ്യമുള്ളപ്പോൾ നിങ്ങൾ ഞങ്ങളെ വിളിച്ചു. ഞങ്ങൾ സൈന്യത്തോടൊപ്പം നിന്നു. പക്ഷേ യുദ്ധം അവസാനിപ്പിച്ചപ്പോൾ നിങ്ങൾ ഞങ്ങളെ ഉൾപ്പെടുത്തിയില്ല,” രേവന്ത് കൂട്ടിച്ചേര്‍ത്തു.

ദേശീയ സുരക്ഷയെക്കുറിച്ചുള്ള ബിജെപിയുടെ വാചാടോപത്തെയും തെലങ്കാന മുഖ്യമന്ത്രി ചോദ്യം ചെയ്തു. “എത്ര റാഫേൽ ജെറ്റുകൾ പാകിസ്താൻ നശിപ്പിച്ചു? എന്തുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത്?” അദ്ദേഹം ചോദിച്ചു. “യുഎസ് പാകിസ്താനെ പിന്തുണച്ചപ്പോഴും ഇന്ദിരാഗാന്ധി തന്‍റെ നിലപാടിൽ ഉറച്ചുനിന്നു, യുദ്ധം ജയിച്ചു. എന്നാൽ ഇന്ന് ചൈന നമ്മുടെ ഭൂമിയുടെ 4,000 ചതുരശ്ര കിലോമീറ്റർ കൈവശപ്പെടുത്തി, സൂര്യപേട്ടിൽ നിന്നുള്ള നമ്മുടെ ജവാൻ കേണൽ സുരേഷ് ബാബുവിനെ കൊലപ്പെടുത്തി, നമ്മുടെ പ്രധാനമന്ത്രി മൗനം പാലിക്കുന്നു.” രേവന്ത് പറഞ്ഞു.

രാഹുൽ ഗാന്ധി സാഹചര്യം വ്യത്യസ്തമായി കൈകാര്യം ചെയ്യുമായിരുന്നുവെന്ന് റെഡ്ഡി പറഞ്ഞു. “രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കിൽ അദ്ദേഹം പാക് അധീന കശ്മീരിനെ തിരികെ കൊണ്ടുവരുമായിരുന്നു. മോദി നിരോധിച്ച 1,000 രൂപ നോട്ട് പോലെയാണ്. രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളെ നമുക്ക് ആവശ്യമുണ്ട്,” അദ്ദേഹം പറഞ്ഞു, ദേശീയ സുരക്ഷയുടെ താൽപര്യാർത്ഥം സംഘർഷസമയത്ത് കോൺഗ്രസ് സർക്കാരിന് പൂർണ പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാം ആക്രമണത്തിലെ ഇരകളുടെയും യുദ്ധത്തിൽ മരിച്ച സൈനികരുടെയും സ്മരണയ്ക്കായിട്ടാണോ ബിജെപിയുടെ തിരംഗ റാലികൾ നടത്തുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചോദിച്ചു. “ഇത് നിങ്ങളുടെ പാർട്ടിയുടെ വ്യക്തിപരമായ കാര്യമല്ല. ഇത് രാജ്യത്തെയും ജനങ്ങളെയും കുറിച്ചാണ്,” അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്‍റെ നടപടികൾ കാരണം സായുധ സേനയുടെ മനോവീര്യം തകർന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ജയ് ഹിന്ദ് യാത്ര അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് രേവന്ത് പറഞ്ഞു.

Continue Reading

Trending