Connect with us

kerala

എനിക്ക് ജീവിക്കണം; സിപിഎം ഫാസിസത്തിനെതിരെ വീണ്ടും സമരവുമായി ചിത്രലേഖ

തൊഴില്‍ സ്വാതന്ത്ര്യത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്ത്രീയാണ് ചിത്രലേഖ. സിപിഎം നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിട്ടും ഇവര്‍ പോരാട്ടം തുടരുകയായിരുന്നു.

Published

on

കണ്ണൂര്‍: തനിക്ക് തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം നിഷേധിച്ച് നിരന്തരം പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സിപിഎമ്മിനെതിരെ ദളിത് വനിതയായ ചിത്രലേഖ വീണ്ടും സമരരംഗത്ത്. നിരന്തരമായി സിപിഎമ്മിന്റെ ആക്രമണത്തിന് ഇരയായ ഇവര്‍ക്ക് വീട് വെക്കാനായി യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് സെന്റ് സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ഈ ഉത്തരവ് റദ്ദാക്കി. ഇപ്പോള്‍ ഇവര്‍ക്ക് അനുവദിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ഇതിനെതിരെയാണ് ചിത്രലേഖ വീണ്ടും സമരരംഗത്ത് ഇറങ്ങിയിരിക്കുന്നത്.

ചിത്രലേഖയെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി സിപിഎം നിരന്തരം ദ്രോഹിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് വീടുവെക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് സെന്റ് സ്ഥലവും അഞ്ച് ലക്ഷം രൂപയും അനുവദിച്ചത്. എന്നാല്‍ ഇവര്‍ക്ക് വേറെ സ്ഥലമുണ്ടെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കിയത്. എന്നാല്‍ ഇത് തന്റെ മുത്തശ്ശിയുടെ പേരിലുള്ള സ്ഥലമാണെന്നാണ് ചിത്രലേഖ പറയുന്നത്. ഓട്ടോറിക്ഷ വാങ്ങാന്‍ ലോണ്‍ കിട്ടാനാണ് ഈ സ്ഥലം തന്റെ പേരിലേക്ക് മാറ്റിയത്. ഇതെല്ലാം പരിശോധിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യത്തോടെ പിണറായി സര്‍ക്കാര്‍ ഇത് റദ്ദാക്കിയെന്ന് ചിത്രലേഖ ആരോപിക്കുന്നു.

https://www.facebook.com/chithra.lekha.3557/posts/1232800893758982

 

തൊഴില്‍ സ്വാതന്ത്ര്യത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്ത്രീയാണ് ചിത്രലേഖ. സിപിഎം നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിട്ടും ഇവര്‍ പോരാട്ടം തുടരുകയായിരുന്നു. ദളിത് സ്ത്രീയെന്ന നിലയില്‍ തന്നോട് വിവേചനം കാണിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. ഇവരുടെ ഓട്ടോ സിപിഎം ഗുണ്ടകള്‍ കത്തിച്ചിരുന്നു. നിരവധി തവണ ഇവരെ ആക്രമിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് തങ്ങളെ വിമര്‍ശിച്ച ഒരാള്‍ ഒരു നിലക്കും ജീവിക്കേണ്ട എന്ന നിലപാടിലാണ് സിപിഎം. ചിത്രലേഖക്കെതിരായ നിരന്തരമായ അതിക്രമങ്ങള്‍ ഇതാണ് തെളിയിക്കുന്നത്.

kerala

പഹല്‍ഗാം ഭീകരാക്രമണം: മുസ്‌ലിം യൂത്ത് ലീഗ് ഭീകര വിരുദ്ധ സായാഹ്നം ഏപ്രില്‍ 26ന്

Published

on

കോഴിക്കോട് : രാജ്യത്തെ നടുക്കിയ പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26ന് ശനിയാഴ്ച ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ രൂപത്തിലാണ് ഭീകര വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിക്കുക. രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കാളികളാകും.

പെഹല്‍ഗാമില്‍ നടന്നത് മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തിയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളും മനസാക്ഷിയില്ലാത്തവരുമാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കേണ്ടതുണ്ട്. രാജ്യം ഞെട്ടി വിറച്ച ഈ ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്ന് വരികയാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം ഉയർത്തിയാണ് മുസ്‌ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ തുടർന്നു.

ശ്രദ്ധേയമായ രീതിയില്‍ ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

Continue Reading

kerala

എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; സംസ്‌കാരം ഇന്ന് ഉച്ചയോടെ

Published

on

കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്‍ രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. ചങ്ങമ്പുഴ പാര്‍ക്കിനോട് സമീപത്തുള്ള ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. രാവിലെ 7 ന് പൊതുദര്‍ശനം ആരംഭിച്ചു. ജില്ലാ കളക്ടര്‍, ഹൈബി ഈഡന്‍ എംപി, മന്ത്രി പി രാജീവ് അടക്കം നിരവധി പ്രമുഖര്‍ ചങ്ങമ്പുഴ പാര്‍ക്കിലെത്തി രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചു. ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 12 മണിയോടെയാണ് സംസ്‌കാര ചടങ്ങുകകള്‍ നടക്കുക.

കൊച്ചി സ്വദേശി എൻ രാമചന്ദ്രന് കണ്ണീരോടെ വിട ചൊല്ലി നാട്. ഗവർണറും ജനപ്രതിനിധികളും നാട്ടുകാരും രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മകൾ ആരതി, മകൻ അരവിന്ദ്, ഭാര്യ ഷീല എന്നിവർ രാമചന്ദ്രന്റെ മൃതദേഹത്തിൽ പ്രാർത്ഥനാപൂർവ്വം ആദരം അർപ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെപ്പോലും ഈറനാക്കി. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദേശം നൽകി.

 

 

 

Continue Reading

crime

ഫേസ്ബുക്കിൽ ‘തൂവൽകൊട്ടാരം’എന്ന​ ​ഗ്രൂപ്പിന്റെ മറവിൽ വീട്ടമ്മയിൽ നിന്നും 6 ലക്ഷം രൂപ തട്ടി

Published

on

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വീട്ടിമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. ഫേസ്ബുക്കില്‍ ‘തൂവല്‍കൊട്ടാരം’ എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാൾ വീട്ടമ്മയിൽ നിന്ന് പണം കവർന്നത്. ഇതിലൂടെ ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്.

സംഭവത്തിൽ കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി കെ പ്രജിത്തിനെ കീഴ്വാസ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞാണ് ഇവരിൽ നിന്നും പണം കൈക്കലാക്കിയത്. തിരിച്ചു നൽകാമെന്നും ഉറപ്പു നൽകിയാണ് പണം വാങ്ങിയത്. സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും 52കാരിയെക്കൊണ്ട് പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു.

എന്നാൽ വാങ്ങിച്ച പണം തിരികെ ലഭിക്കാതായപ്പോൾ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ശേഷം ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ സിപിഒമാരായ വിഷ്ണുദേവ്, നെവിന്‍ എന്നിവരടങ്ങിയ സംഘം കേസിൽ അന്വേഷണം നടത്തി. തുടർന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

 

Continue Reading

Trending