Connect with us

News

പടിയിറങ്ങും മുമ്പ് ബൈഡന് ‘ചൈനീസ്’ വെല്ലുവിളിയുമായി ട്രംപ്; കാര്യങ്ങള്‍ സങ്കീര്‍ണമാക്കാന്‍ സാധ്യത

പദവിയില്‍ തുടരുന്ന തന്റെ അവസാന മാസങ്ങളില്‍ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്നാണ് വിവിധ രംഗങ്ങളിലെ വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്

Published

on

വാഷിങ്ടന്‍: വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങുന്നതിന് മുമ്പ് തന്റെ പിന്‍ഗാമിയായി വരുന്ന ജോ ബൈഡന് ചൈനീസ് വെല്ലുവിളിയുമായി ഡൊണള്‍ഡ് ട്രംപ്. പദവിയില്‍ തുടരുന്ന തന്റെ അവസാന മാസങ്ങളില്‍ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്നാണ് വിവിധ രംഗങ്ങളിലെ വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോവിഡിനു പിന്നില്‍ ചൈനയാണെന്ന നിരന്തര വിമര്‍ശനം ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഇതുമൂലമാണ് യുഎസിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നതെന്നാണ് ആരോപിക്കുന്നത്. അതിനാല്‍ത്തന്നെ ബെയ്ജിങ്ങിനുനേരെ ആരോപണശരങ്ങള്‍ ഉയര്‍ത്തി ബന്ധം വഷളാക്കാനുള്ള നീക്കങ്ങള്‍ ട്രംപ് നടത്തിയേക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.

പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ‘കൂടുതലായി’ ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും സെനറ്റിന്റെ അനുമതി ആവശ്യമില്ലാത്ത നിയമനങ്ങള്‍ ഉണ്ടായേക്കുമെന്നും വിലയിരുത്തപ്പെടുന്നു. ബെയ്ജിങ്ങിനെ ‘ശിക്ഷിക്കുന്ന’ തരത്തിലുള്ള നടപടികള്‍ ഉണ്ടായേക്കാമെന്ന് ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി സീനിയര്‍ ഫെല്ലോയും ബെയ്ജിങ്ങിലെ യുഎസ് എംബസി മുന്‍ ട്രേഡ് നെഗോഷ്യേറ്ററുമായ ജെയിംസ് ഗ്രീനിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലുള്ള വ്യാപാരത്തര്‍ക്കം കുറച്ചുകൂടി രൂക്ഷമാക്കി, കൂടുതല്‍ ചൈനീസ് കമ്പനികള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ടിക്ടോക്കിനും വീചാറ്റിനും പിന്നാലെ കൂടുതല്‍ ചൈനീസ് മൊബൈല്‍ ആപ്പുകള്‍ക്ക് നിരോധനം, സിവില്‍ – മിലിട്ടറി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വിപുലപ്പെടുത്തും, 5ജി നെറ്റ്‌വര്‍ക്കിനു മാത്രമല്ല, വാവെയ് ടെക്‌നോളജി കമ്പനിക്ക് അയയ്ക്കുന്ന എല്ലാ സെമികണ്ടക്ടര്‍ വില്‍പ്പനയും നിരോധിക്കും തുടങ്ങിയവയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കളക്ഷന്‍ വിവാദം; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ല; നിര്‍മാതാക്കളുടെ സംഘടന

ചിത്രത്തിന്റെ കളക്ഷന്‍ വിവാദത്തിലാണ് നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി സംഘടന രംഘത്തെത്തിയത്

Published

on

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ചിത്രത്തിന്റെ കളക്ഷന്‍ വിവാദത്തിലാണ് നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി സംഘടന രംഘത്തെത്തിയത്.

‘നിര്‍മ്മാതാക്കളും സംവിധായകരും പറഞ്ഞ നിര്‍മാണ ചെലവാണ് പുറത്തുവിട്ടത്. തിയേറ്ററുകളില്‍ നിന്ന് കിട്ടിയ കളക്ഷനാണ് പുറത്തുവിട്ട കണക്കുകളില്‍ ഉള്ളത്. നിര്‍മ്മാതാക്കളെ ബോധവല്‍ക്കരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ചിത്രവുമായി ബന്ധപ്പെട്ട് സംഘടന പുറത്തുവിട്ട കണക്കുകളില്‍ അപാകത ഉണ്ടെന്നും 30 കോടി ക്ലബ്ബില്‍ ചിത്രം കടന്നുവെന്നും കുഞ്ചാക്കോ ബോബന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെയാണ് കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയത്.

കഴിഞ്ഞ രണ്ടുമാസങ്ങളിലായി മലയാള സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കളുടെ സംഘടന പുറത്ത് വിടുന്നുണ്ട്. ഫെബ്രുവരി മാസത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്കുവിവരങ്ങള്‍ ഉള്ളത്. ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ ചോദ്യം ചെയ്താണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയത്. തുടര്‍ന്ന് സിനിമയുടെ കണക്കുകളുടെ ഏകദേശ രൂപം കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

സാങ്കേതിക തകരാര്‍; ഒരു കുട്ടിയടക്കം അഞ്ച് പേര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങിയത് ഒരുമണിക്കൂറിലേറെ

മൂന്നാം പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാറുണ്ടായത്

Published

on

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ ഒരു മണിക്കൂറോളം കുടുങ്ങി യാത്രക്കാര്‍. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ഒരു കുട്ടിയടക്കം അഞ്ച് പേര്‍ ലിഫ്റ്റില്‍ അകപ്പെട്ടത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാറുണ്ടായത്. ഒരു മണിക്കൂറോളം സമയമെടുത്താണ് ഇവരെ പുറത്തെത്തിച്ചത്.

വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങിയ വിവരമറിഞ്ഞ് 10 മിനിറ്റോളം വന്ദേ ഭാരത് കണ്ണൂര്‍ സ്റ്റേഷനില്‍ റെയില്‍വേ പിടിച്ചിട്ടിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതോടെ ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.

Continue Reading

kerala

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് റിട്ട. അധ്യാപിക മരിച്ചു

കുണ്ടൂര്‍ക്കുന്ന് സ്വദേശി പാറുക്കുട്ടിയാണ് മരിച്ചത്

Published

on

പാലക്കാട് മണ്ണാര്‍ക്കാട് തീപ്പൊള്ളലേറ്റ് റിട്ട. അധ്യാപിക മരിച്ചു. കുണ്ടൂര്‍ക്കുന്ന് സ്വദേശി പാറുക്കുട്ടിയാണ് മരിച്ചത്. കുണ്ടൂര്‍കുന്നിലെ വീട്ടില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാവാം അപകടമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ പൊള്ളലേറ്റ് കിടക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിച്ചെങ്കിലും ഇവരെത്തിയപ്പോഴേക്കും പാറുക്കുട്ടി മരിച്ചിരുന്നു. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending