Connect with us

Video Stories

അമ്മയെ നഷ്ടമാകുന്ന കടലിന്റെ മക്കള്‍

മല്‍സ്യ തൊഴിലാളികള്‍ യാനങ്ങളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കുള്ള മണ്ണെണ്ണ തമിഴ്‌നാട് സര്‍ക്കാര്‍ ലിറ്ററൊന്നിന്ന് 20 രൂപക്ക് 300 ലീറ്റര്‍ വീതവും കര്‍ണാടക സര്‍ക്കാര്‍ 30 രൂപയ്ക്കു 290 ലിറ്റര്‍ വീതവും നല്‍കുബോള്‍ കേരള സര്‍ക്കാര്‍ 145 രൂപക്കാണ് 140 ലിറ്റര്‍ വീതം മല്‍സ്യതൊഴിലാളികള്‍ക്ക് നല്‍കുന്നത്

Published

on

ഉമ്മര്‍ ഒട്ടുമ്മല്‍

പുരാതന കാലം മുതല്‍ കടലിന്റെ മക്കളായ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നിത്യവൃത്തിക്കായി സ്വികരിച്ച് വരുന്ന തൊഴിലാണ് കടലിലെ ആഴങ്ങളില്‍ വരേ പോയി മിന്‍ പിടിക്കുന്ന തൊഴില്‍. കടലും കടല്‍ സമ്പത്തും കടലിന്റെ മക്കള്‍ക്കുള്ളതാണ് കടല്‍ സമ്പത്ത് വര്‍ധിപ്പിച്ച് പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ക്ക് അത് സുരക്ഷിതമാക്കി നല്‍കുന്നതിന്നുള്ള നിയമനിര്‍മ്മാണങ്ങളാണ് കാലാനുസ്രതമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ജനകീയ സര്‍ക്കാറുകള്‍ ചെയ്യേണ്ടത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ കേന്ദ്ര സര്‍ക്കാറിന്റെ ബ്ലൂ ഇക്കോണമി, സമുദ്ര മത്സ്യബന്ധന നിയമം എന്നിവ കടലിന്റെ മക്കളെ കടലില്‍ നിന്നും ഉന്മൂലനം ചെയ്യാനും കോപ്പറേറ്റുകള്‍ക്ക് കടലും കടല്‍ സമ്പത്തും സ്വന്തമാക്കാനും മാത്രം ഉള്ളതാണ്‌കേരള സര്‍ക്കാറും മല്‍സ്യതൊഴിലാളികളുടെ മല്‍സ്യബന്ധനം കൂടുതല്‍ പ്രയാസകരവും സങ്കീര്‍ണ്ണവുമാക്കുന്ന നിയമ നടപടികളാണ് സ്വീകരിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഫിഷറീസ് നയം 2020 പുറത്തിറക്കിയത്.

കുത്തക കമ്പനികളായ കോപ്പറേറ്റുകള്‍ക്ക് ആഴക്കടല്‍ സമ്പത്ത് യഥേഷ്ടം കൈവശപ്പെടുത്താന്‍ എളുപ്പമാക്കുന്ന രണ്ട് രേഖകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട് കേന്ദ്രഫിഷറീസ് നിയമം (ഇന്ത്യന്‍ മറൈന്‍ ഫിഷറീസ് ബില്‍ 2021) പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസ്സാക്കാന്‍ ശ്രമിച്ചത് തൊഴിലാളി സംഘടനകളുടെ കടുത്ത എതിര്‍പ്പ് മൂലം കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മാറ്റി വെച്ചിരിക്കുകയാണ്. കേന്ദ്രഫിഷറീസ് വകുപ്പ് മന്ത്രി പുരുഷോത്തം രൂപാലക് 2021 ഡിസംബര്‍ 15ന് മല്‍സ്യതൊഴിലാളി ഫെഡറേഷന്‍(എസ്.ടി.യു) ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖേന ഡല്‍ഹിയില്‍ വെച്ച് നേരിട്ട് ഇത് സംബന്ധിച്ച നിവേദനം നല്‍കിയിട്ടുമുണ്ട്.മറ്റൊന്ന് ബ്ലൂ ഇക്കോണമിയാണ് ബ്ലൂ ഇക്കോണമി എന്ന പേരില്‍ സമൂദ്ര സമ്പദ് വ്യവസ്തയുടെ കരട് ചട്ടകൂട് നയരേഖ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലാണ് തയ്യാറാക്കി 2022 ഫെബ്രവരി 17ന്ന് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ വേണ്ടത്ര സമയം അനുവദിച്ചില്ല. 60 ദിവസം മുതല്‍ 90 ദിവസം വരെ സമയം നല്‍കേണ്ടതിന്നു പകരം കേവലം 10 ദിവസം മാത്രമാണ്അനുവദിച്ചത്. ഈസമയം കഴിഞ്ഞിട്ടാണ് ഇത് പുറത്തറിയുന്നത് തന്നെ. 607 പേജ്, ഏഴ് പുസ്തകങ്ങള്‍,കരട് ചട്ടകൂട് രേഖ അടങ്ങുന്ന വിസ്ഥാരമായ ഈ വിഷയം പെട്ടന്ന് അവതരിപ്പിച്ച് അംഗീകരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യഗ്രത കാണിക്കുകയാണ് 8118 കിലോമീറ്റര്‍ നീളം ഉള്ള കടല്‍തീരവും 2.02 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരുന്ന സമുദ്ര മേഖലയിലെയും പരമാധികാരം നമ്മുടെ രാജ്യത്തിന്നുണ്ട്. 119 ചെറുകിട തുറമുഖങ്ങളും 12 വലിയതുറമുഖങ്ങളുമുണ്ട് 1400 ദശലക്ഷം ടണ്‍ ചരക്കുകള്‍ ഇതിലൂടെ പ്രതിവര്‍ഷം നടക്കുന്നുണ്ടന്നാണ് കണക്ക്

665 ഇനങ്ങളായ വിവിധ മല്‍സ്യങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നമ്മുടെ കടലില്‍ നിന്നും പിടിക്കുന്നുണ്ട് ഇതുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന 40 ലക്ഷത്തിലധികം മല്‍സ്യതൊഴിലാളികളുണ്ട്. തീരദേശത്ത് 17 കോടിയോളം ജനങ്ങളുമുണ്ട്. ഇവരുടെ ജീവിത സുരക്ഷക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളൊന്നും കേന്ദ്ര മറൈന്‍ ഫിഷറീസ് നയത്തിലോ ബ്ലൂ ഇക്കോണമിയിലോ പറയുന്നില്ല. ഇന്ത്യയുടെ അധികാര പരിധിയിലെ കടലില്‍ നിന്നും 53.1 ലക്ഷം ടണ്ണ് മല്‍സ്യം പ്രതിവര്‍ഷം പിടിച്ചെടുക്കാവുന്നതില്‍ 3538 ടണ്‍ മാത്രമാണ് ഇപ്പോള്‍ പിടിക്കുന്നതെന്നാണ് ബ്ലൂ ഇക്കോണമി നയരേഖയില്‍ പറയുന്നത്. തീരക്കടലിലും അതിന്നടുത്തുള്ള പുറംകടലിലുമാണ് മല്‍സ്യബന്ധനം നടത്തുന്ന പരമ്പരാഗത മല്‍സ്യതൊഴിലാളികളുടെ തൊഴില്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുത്തി കോപ്പറേറ്റ് കള്‍ക്ക് തീരക്കടലും ആഴക്കടലും തീറെഴുതിക്കൊടുക്കുന്നതിന്നാണ് സര്‍ക്കാര്‍ മുതിരുന്നത് 2.3 ലക്ഷം ടണ്‍ ചൂരയും 1 ലക്ഷം ടണ്‍ ഓലക്കൊടി തള, കട്ട കൊമ്പന്‍ സ്രാവ്, മോത തുടങ്ങിയ മല്‍സ്യങ്ങളും 6.3 ലക്ഷം ടണ്‍ ഓഷ്യാനിക്ക് കണവയും 10 ദശലക്ഷം ടണ്‍ മിക്ടോ ഫീഡ്‌സ് എന്ന ചെറുമീനുകളും ആഴക്കടലില്‍ നിന്നും പ്രതിവര്‍ഷം പിടിക്കാനുണ്ടന്നും ഇത് പിടിക്കുന്നതിന്ന് വന്‍ കപ്പലുകള്‍ക്ക് അവസരമുണ്ടാക്കാന്‍ രേഖ ശുപാര്‍ശ ചെയ്യുന്നുണ്ട്. ടാറ്റ, മഹീന്ദ്ര, ഐ.ടി.സി.ഡണ്‍ലപ്, യദുഗുഡി ഫിഷറീസ്,ടി.ആര്‍.ബാലുവിന്റെ ഉടമസ്ഥതയിലുള്ള റൈസിംഗ്‌സണ്‍, റൈസിംഗ്സ്റ്റാര്‍ എന്നീ കുത്തക കമ്പനികള്‍ അവസരം കാത്തിരിക്കുകയാണ്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് എല്ലാ വിധ പ്രോല്‍സാഹനവും നല്‍കുമെന്ന് ഈ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുമെന്നും രേഖ വ്യക്തമാക്കുന്നുണ്ട്.

കടലിന്റ അടിത്തട്ടിലുള്ള എണ്ണ, പ്രകൃതി വാതകങ്ങള്‍ തുടങ്ങിയവയും, രാം ഗനീസ് നൊഡ്യൂള്‍സ്, കോപ്പര്‍, നിക്കല്‍, കോബാള്‍ട്ട്, പൊള്ളമെറ്റാലിക് ഉല്‍പന്നങ്ങള്‍ എന്നിവയും ഖനനം ചെയ്‌തെടുക്കണമെന്ന് രേഖ പറയുന്നു. ഇതിനായുള്ള ആഴക്കടല്‍ മിഷന്‍ കഴിഞ്ഞ ജൂണ്‍ 16ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചിട്ടുണ്ട്. 4072 കോടി രൂപയുടെ നിക്ഷേപം ഈ രംഗത്ത് നടത്തും.2824 കോടി രൂപ പ്രാഥമിക പ്രവര്‍ത്തനത്തിന്നായി കേന്ദ്രസര്‍ക്കാര്‍അനുവദിച്ച് നല്‍കിയിട്ടുമുണ്ട്.ധാതു ഖനികളുടെ ഖനനം, സംസ്‌കരണം, വിപണനം, തുടങ്ങിയവയും കുത്തകകളെ തന്നെഏല്‍പിക്കുമെന്നും രേഖ വ്യക്തമാക്കുന്നു. ഇവയുടെ ഖനന സമയത്തുണ്ടാവുന്ന അടിതട്ടിലെ കലക്കല്‍, ജീവ ജാലങ്ങളുടെ നിലനില്‍പ്, ഇത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിവ സംബന്ധിച്ച് അര്‍ത്ഥഗര്‍ഭമായ മൗനമാണ് രേഖയിലുള്ളത്. കടലും കടല്‍വിഭവങ്ങളും കോപ്പറേറ്റ് കുത്തകകള്‍ക്ക് നല്‍കുകയും കടലില്‍ നിന്നും മീന്‍ പിടിച്ച് ഉപജീവനമാര്‍ഗം സ്വീകരിച്ച് വരുന്ന പരമ്പരാഗത മല്‍സ്യതൊഴിലാളികളെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്ന് വരേണ്ടതുണ്ട്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ മല്‍സ്യമേഖലയോട് കാണിക്കുന്ന ക്രൂരമായ അവഗണന പ്രതിഷേധാര്‍ഹമാണ്.

മല്‍സ്യ തൊഴിലാളികള്‍ യാനങ്ങളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കുള്ള മണ്ണെണ്ണ തമിഴ്‌നാട് സര്‍ക്കാര്‍ ലിറ്ററൊന്നിന്ന് 20 രൂപക്ക് 300 ലീറ്റര്‍ വീതവും കര്‍ണാടക സര്‍ക്കാര്‍ 30 രൂപയ്ക്കു 290 ലിറ്റര്‍ വീതവും നല്‍കുബോള്‍ കേരള സര്‍ക്കാര്‍ 145 രൂപക്കാണ് 140 ലിറ്റര്‍ വീതം മല്‍സ്യതൊഴിലാളികള്‍ക്ക് നല്‍കുന്നത്. കടുത്ത മല്‍സ്യബന്ധന നിയന്ത്രണങ്ങളും നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിച്ച് കൊണ്ടുമാണ് ഇടത് സര്‍ക്കാര്‍ ഭരണം നടത്തുന്നത്.നിരവധി സമരങ്ങള്‍ മല്‍സ്യതൊഴിലാളികള്‍ നടത്തിയിട്ടുണ്ട് കനിവ് തേടി കടലിന്റെ മക്കള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സെക്രട്ടറിയേറ്റ് മാര്‍ച്ച് ഒന്നിലധികം തവണയാണ് മല്‍സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) നടത്തിയത്. തീരദേശം സമരങ്ങളുടെ തീപന്തങ്ങള്‍ ഉയരുകയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ കടുത്ത നീതി നിഷേധങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ വിജയം കാണും വരെ തുടരുക തന്നെ ചെയ്യും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending