Connect with us

kerala

പ്രതികൾ പട്ടാപ്പകൽ 60 കിലോമീറ്റർ വിലസി നടന്നു; വട്ടം കറങ്ങി പോലീസ്

പോലീസിന്റെ നേട്ടമായാണ് സിപിഎം സൈബർ സഖാക്കൾ ഈ സംഭവത്തെ വിവരിക്കുന്നത് .എന്നാൽ സിപിഎം എംഎൽഎ എം നൗഷാദ് പറഞ്ഞത് ‘ ദൃശ്യം’ സിനിമയിലെ പോലുള്ള ക്രിമിനലുകളുള്ളപ്പോൾ പോലീസ് എന്ത് ചെയ്യാനാണ് എന്നാണ്. ഇങ്ങനെ രണ്ടുതട്ടിൽ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് സത്യത്തിൽ സിപിഎം സഖാക്കൾ.

Published

on

കൊല്ലം ജില്ലയിലെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വട്ടം കറങ്ങി കേരള പോലീസ്. അടുത്തകാലത്ത് പോലീസ് കണ്ടെത്തിയ പ്രതികളെല്ലാം മൊബൈൽ ഫോൺ ഉപയോഗിച്ചവരായിരുന്നു. ഇതാണ് പ്രതികളെ പെട്ടെന്ന് പിടികൂടാൻ പോലീസിനെ സഹായിച്ചത്. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് മൂന്നാംദിനവും ഇരുട്ടിൽ തപ്പുമ്പോൾ യഥാർത്ഥത്തിൽ ജനത്തിന് മുന്നിൽ നാണം കെട്ട്നിൽക്കുകയാണ് കേരള പോലീസ് .

പ്രതികൾ അതിവിദഗ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കാതെ യാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതും തടഞ്ഞു വെച്ചതും. പട്ടാപ്പകൽ നാലരമണിയോടെ കുട്ടിയെ റാഞ്ചിയെ സംഘം 60 കിലോമീറ്ററോളം കൊല്ലം ജില്ലയിലെ പല സ്ഥലങ്ങളിൽ വിലസിയിട്ടും ഇത്രയും വലിയ പൊലീസ് സന്നഹത്തിന് പ്രതികളെ കണ്ടുപിടിക്കാൻ ആയില്ല .പ്രതികൾ വിവിധ വാഹനങ്ങളിലായി മാറിമാറി സഞ്ചരിച്ചതായാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത് .പകൽ തട്ടിക്കൊണ്ടുപോയ ശേഷം മൂന്നര മണിക്കൂറിനകം തന്നെ ഒരു കടയുടമയുടെ മൊബൈലിൽ കുട്ടിയുടെ അമ്മയെ വിളിച്ചതും പോലീസിനെ വട്ടം കറക്കി. അപ്പോൾ തന്നെ ആ നമ്പറിൽ വിളിച്ച് പ്രതിയെ പിടികൂടാൻ ഉള്ള സാഹചര്യം ഉണ്ടായിട്ടും പോലീസിന് അത് കഴിഞ്ഞില്ലെന്ന് മാത്രമല്ല 20 മണിക്കൂറിനു ശേഷവും പോലീസിന് കൺമുമ്പിലൂടെ നിരവധി തവണ പ്രതികൾ പാഞ്ഞിട്ടും കണ്ടെത്താനായില്ല.

ഒടുവിൽ കൊല്ലത്തെ തിരക്കേറിയ ആശ്രമം മൈതാനത്ത് കുട്ടിയെ ഇറക്കി പ്രതികളിലൊരാൾ പോയത് പോലീസിന്റെ ഇതുവരെയുള്ള മുഴുവൻ അഭിമാനത്തെയും ചുരുക്കിക്കളഞ്ഞു .ഒരു സ്ത്രീയാണ് കെഎസ്ആർടിസി ബസ്റ്റാൻഡ് ഓട്ടോയിൽ രണ്ട് കിലോമീറ്റർ ഓളം സഞ്ചരിച്ച് മൈതാനത്ത് കുട്ടിയെ ഇറക്കി വിട്ടത്. അതും നട്ടുച്ചയ്ക്ക് ഒന്നേകാൽ മണിയോടെ. ഇവിടെ ഏതാണ്ട് കുറച്ചുനേരം ഇരുന്നശേഷമാണ് സ്ത്രീ അവിടെ നിന്ന് കടന്നു കളഞ്ഞത് .അതും നടന്നുപോയി. എന്നിട്ടും ഒരൊറ്റ പോലീസുകാരനും ഈ വഴി വന്നതോ കണ്ടതോ ഇല്ല .കുട്ടിയുമായി സ്ത്രീ ഓട്ടോയിൽ പോകുമ്പോൾ തന്നെ രണ്ടു പോലീസ് ജീപ്പുകൾ ഓട്ടോയെ മറികടന്ന് പോകുന്നതും സി സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് .പോലീസ് എഡിജിപിയുടെ നേതൃത്വത്തിൽ വലിയ സന്നഹത്തോടെ നാടും കാടും അരിച്ചുപെറുക്കിയത് പോലീസിനെ പരിഹാസ്യരാക്കി പ്രതികൾ വിലസിയത്.

എന്നിട്ടും മന്ത്രി മുഹമ്മദ് റിയാസിനെ പോലുള്ളവർ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്ന കാഴ്ച ദയനീയമാണ്. പോലീസിന്റെ നേട്ടമായാണ് സിപിഎം സൈബർ സഖാക്കൾ ഈ സംഭവത്തെ വിവരിക്കുന്നത് .എന്നാൽ സിപിഎം എംഎൽഎ എം നൗഷാദ് പറഞ്ഞത് ‘ ദൃശ്യം’ സിനിമയിലെ പോലുള്ള ക്രിമിനലുകളുള്ളപ്പോൾ പോലീസ് എന്ത് ചെയ്യാനാണ് എന്നാണ്. ഇങ്ങനെ രണ്ടുതട്ടിൽ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് സത്യത്തിൽ സിപിഎം സഖാക്കൾ. എങ്ങനെയും പോലീസിനെയും സർക്കാരിനെയും ന്യായീകരിക്കാനുള്ള പഴുതു തേടുമ്പോൾ പൊതുജനം ഇവരെ നോക്കി ചിരിക്കുകയാണ്. പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശക്തമായ ഇടപെടലാണ് പ്രതികളെ രക്ഷപ്പെടുന്നത് തടഞ്ഞത്. എന്നിട്ടും കുട്ടിയെ വിട്ടു കിട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പു പോലും പോലീസിന് ശേഖരിക്കാൻകഴിഞ്ഞിട്ടില്ല എന്നത് കേരള പോലീസിൻറെ തലയിലെ നാണക്കേടാണ്. മുഖ്യമന്ത്രിയും പരിവാരവും നവകേരള സദസ്സുമായി മലപ്പുറത്ത് ആറാടുമ്പോഴാണ് ഈ സംഭവമെല്ലാം എന്നത് കേരളീയരെ മൊത്തം പരിഹസിക്കുന്നതിന് സമാനമായി.

kerala

തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Published

on

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

Continue Reading

kerala

ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

Published

on

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.

കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.

Continue Reading

kerala

ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച

തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവർത്തകരും സന്ദർശിച്ചു.

തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം. മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ തിങ്കളാഴ്ച മൃതദ്ദേഹം സംസ്കരിക്കാനാണ് കുടുംബത്തിൻറെ തീരുമാനം.വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലെത്തും. സംസ്കാരത്തിനുശേഷം ഷൈൻ ടോമിന്റെയും അമ്മ മരിയയുടെയും ശസ്ത്രക്രിയ നടത്തും.

ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. കൈക്ക് പരുക്കേറ്റ ഷൈൻ ടോം ചാക്കോയും നടുവിന് പരിക്കേറ്റ അമ്മയും
തൃശൂരിലെ സൺ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Continue Reading

Trending