Connect with us

kerala

ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം: കത്തു നൽകി രമേശ് ചെന്നിത്തല

തൊഴിലുറപ്പ് തൊഴിലാളികളേക്കാൾ കുറഞ്ഞ ശമ്പളമാണ് ഇവർക്ക് ലഭിക്കുന്നത് എന്നും കത്തില്‍ പരാമർശിച്ചിട്ടുണ്ട്.

Published

on

സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.

പ്രതികൂല സാഹചര്യങ്ങളെ പോലും വക വെക്കാതെ വളരെ സ്തുത്യർഹമായ സേവനം നടത്തി കേരളത്തിന്‍റെ ആരോഗ്യ മേഖലയെ കോട്ടകെട്ടി കാക്കുന്ന ആശാവർക്കർമാരുടെ ആവശ്യങ്ങൾ തികച്ചും ന്യായമാണ്. ലഭിക്കുന്ന കൂലിയെക്കാൾ പതിന്മടങ്ങ് സേവനമാണ് ഇവർ ചെയ്യുന്നത്. തൊഴിലുറപ്പ് തൊഴിലാളികളേക്കാൾ കുറഞ്ഞ ശമ്പളമാണ് ഇവർക്ക് ലഭിക്കുന്നത് എന്നും കത്തില്‍ പരാമർശിച്ചിട്ടുണ്ട്.

കത്തിന്‍റെ പൂർണ്ണരൂപം

ബഹു. മുഖ്യമന്ത്രി,

വേതന വര്‍ദ്ധനവ് അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരം രണ്ടാഴ്ച്ച പിന്നിടുകയാണ്. ഇവരുടെ സമരപന്തല്‍ ഞാന്‍ ഇന്ന് സന്ദര്‍ശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് അവര്‍ ഉയര്‍ത്തുന്നത്. തികച്ചും ന്യായമായ ആവശ്യങ്ങളും, കാര്യങ്ങളുമാണ് ഇവര്‍ ഉന്നയിക്കുന്നത്.

വളരെ ദുരിതപൂര്‍വ്വമായ സാഹചര്യത്തിലാണ് ആശാ വര്‍ക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. 31200 ആശാവര്‍ക്കര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസവും പത്തും പത്രണ്ടും മണിക്കൂറാണ് ഇവര്‍ ജോലി ചെയ്യുന്നത്. വീട്ടില്‍ കഴിയുന്ന രോഗികള്‍ക്ക് മരുന്ന് എത്തിക്കല്‍, വിവര ശേഖരണം, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍ മുതല്‍ നിശ്ചിത ദിവസം സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം വരെ ഇവര്‍ നിര്‍വ്വഹിക്കുന്നുണ്ട്. സന്നദ്ധസേവകരായി പരിഗണിച്ച് തുഛമായ ഓണറേറിയം മാത്രമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിവരുന്നത്. എന്നാല്‍ നല്‍കുന്ന വേതനത്തിന്റെ പതിന്മടങ്ങ് സേവനമാണ് ഇവരെ കൊണ്ട് സര്‍ക്കാര്‍ നിര്‍വ്വഹിക്കുന്നത്. 7000/- രൂപയാണ് സര്‍ക്കാരില്‍ നിന്നും ഓണറേയമായി ആശാവര്‍ക്കര്‍ക്ക് ലഭിക്കുന്നത്. ഇതു പോലും കൃത്യമായി ഇവര്‍ക്ക് ലഭിക്കുന്നില്ല. സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പോലും ഇതിലൂം കൂടുതല്‍ വേതനം ലഭിക്കുന്നുണ്ട്. മഴയും വെയിലും വകവയ്ക്കാതെ ഗ്രാമ – നഗര പ്രദേശങ്ങളില്‍ യാത്ര ചെയ്തും ഭവന സന്ദര്‍ശനം നടത്തിയുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനുള്ള യാത്രാപ്പടിയായി ഒരു രൂപ പോലും ആശാ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നില്ല. മൊബൈല്‍ ഫോണിലൂടെയാണ് പല വിവരങ്ങളും ശേഖരിക്കുന്നത്. ഇതിനുള്ള ഒരു സൗകര്യവും, സഹായവും ഇവര്‍ക്ക് നല്‍കുന്നില്ല. നിലവിലുള്ള ചുമതലകള്‍ക്കുപുറമേ ധാരാളം അധിക ദൗത്യങ്ങളും കാലാകാലങ്ങളില്‍ ആരോഗ്യവകുപ്പ് ഇവരെ ഏല്‍പ്പിക്കുന്നുണ്ട്. അധിക വേതനമോ, അലവന്‍സുകളോ ഇതിനായി നല്‍കുന്നുമില്ല. കോവിഡിന്റെ സമയത്ത് ആശാവര്‍ക്കര്‍മാര്‍ നടത്തിയ നിസ്വാര്‍ത്ഥമായ സേവനം കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ല. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ആരോഗ്യമേഖലയെ സംരക്ഷിച്ച് നിറുത്തുന്നതില്‍ ആശാവര്‍ക്കര്‍മാരുടെ പങ്ക് നിസ്തുതുലമായിരുന്നു.

നമ്മുടെ ആരോഗ്യമേഖലയുടെ അടിത്തറയായി പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തെ സര്‍ക്കാര്‍ തികച്ചും പുച്ഛത്തോടെയാണ് കാണുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ പോലും ആരോഗ്യമന്ത്രി തയ്യാറാകുന്നില്ല. അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും, പരിഹരിക്കുന്നതിനും പകരം അവരെ പരസ്യമായി അവഹേളിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. താങ്കള്‍ മുന്‍കൈ എടുത്താന്‍ വെറും അരമണിക്കൂര്‍ കൊണ്ട് പരിഹരിക്കാന്‍ സാധിക്കുന്ന വിഷയാണിത്. എന്നാല്‍ അതിനുമുതിരാതെ ഇവരുടെ സമരത്തെ പരമാവധി നീട്ടിക്കൊണ്ട് പോകുന്നത് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇടവരുത്തും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനാവശ്യ പിടിവാശിയും ദുരഭിമാനവും ഉപേക്ഷിച്ച് സമരത്തിലുള്ള ആശാ പ്രവര്‍ത്തകരുമായി അടിയന്തിരമായി അങ്ങ് തന്നെ നേരിട്ട് ചര്‍ച്ച നടത്തി, ഇവരുടെ സേവന – വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്കരിച്ച്, ഇവരുടെ സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്തതയോടെ
രമേശ് ചെന്നിത്തല

ഇവരുടെ പ്രശ്നങ്ങളെ പുച്ഛത്തോടെ തള്ളിക്കളയാതെ മുഖ്യമന്ത്രി തന്നെ നേരിട്ട് സമരക്കാരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

kerala

പയ്യന്നൂരില്‍ കോടതി കെട്ടിടസമുച്ചയ നിർമാണത്തിൽ അഴിമതി; പൊതുമരാമത്തുവകുപ്പിന്‍റെ അഴിമതി അന്വേഷിക്കണമെന്ന് പൊതുതാല്പര്യ ഹര്‍ജി

ഗ്രൗണ്ട് നിലയും അതിന് മുകളിലുള്ള മൂന്ന് നിലകളുള്ള കെട്ടിടം മാത്രമാണ് നിർമിച്ചതെന്നുമാണ് പരാതി.

Published

on

കണ്ണൂർ പയ്യന്നൂർ കോടതി കെട്ടിടസമുച്ചയ നിർമാണത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായി ആക്ഷേപം.
അടിത്തട്ട് നിലയിലെ പാർക്കിങ് സൗകര്യമുൾപ്പെടെ ആറുനില കെട്ടിടമാണ് അടങ്കലിൽ ഉണ്ടായിരുന്നത്. എന്നാൽ, അഞ്ചാമത്തെയും ആറാമത്തെയും നിലകൾ നിർമാണത്തിൽനിന്ന് ഒഴിവാക്കി. ഗ്രൗണ്ട് നിലയും അതിന് മുകളിലുള്ള മൂന്ന് നിലകളുള്ള കെട്ടിടം മാത്രമാണ് നിർമിച്ചതെന്നുമാണ് പരാതി. പൊതുമരാമത്തുവകുപ്പും കരാറുകാരും ചേർന്ന് നടത്തിയ ക്രമക്കേടും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി ഹൈക്കോടതിയിൽ.

പയ്യന്നൂർ കോടതി കെട്ടിട സമുച്ചയ നിർമ്മാണത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായാണ് ആക്ഷേപം ഉയരുന്നത്. അടിത്തട്ട് നിലയിലെ പാർക്കിങ് സൗകര്യമുൾപ്പെടെ ആറുനില കെട്ടിടമാണ് അടങ്കലിൽ ഉണ്ടായിരുന്നത്. പാർക്കിങ്ങിനുള്ള അടിത്തറയുടെ നിർമാണത്തിനുമാത്രം ഒരുകോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കുകൂട്ടിയത്. എന്നാൽ, അഞ്ചാമത്തെയും ആറാമത്തെയും നിലകൾ നിർമാണത്തിൽനിന്ന് ഒഴിവാക്കി ഗ്രൗണ്ട് നിലയും അതിനുമുകളിലുള്ള മൂന്ന് നിലകളുള്ള കെട്ടിടം മാത്രമാണ് നിർമിച്ചതെന്നുമാണ് ആക്ഷേപം.

യഥാർഥ അടങ്കലിൽ 84 ലക്ഷം രൂപ ചെലവിലുള്ള രണ്ട് ലിഫ്റ്റുകൾ അനുവദിച്ചിരുന്നു. എന്നാൽ ഈ ലിഫ്റ്റുകൾ ഒഴിവാക്കി ഫണ്ട് ദുരുപയോഗം ചെയ്‌തതായും പരാതി ഉയരുന്നുണ്ട്.ലിഫ്റ്റും അഗ്നിശമന സംവിധാനങ്ങളും ഇല്ലാത്തതിനാൽ നഗരസഭ ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച അവസ്ഥയാണുള്ളത്.

നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ കോടതിയിലെ അഭിഭാഷകർ ചേർന്ന്
പയ്യന്നൂർ കോടതി കോംപ്ലക്‌സ് പ്രൊട്ടക്ഷൻ ഫോറം രൂപികരിച്ചു. ഇവരാണ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയത്. ചെയർമാൻ അഡ്വ. പ്രഭാകരൻ, അഡ്വ. ടി.വി. ജയകുമാർ മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കെട്ടിട നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നതായി ഹർജിയിൽ പറയുന്നു.അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ സംസ്ഥാന അറ്റോർണിയിൽ നിന്ന് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു.

Continue Reading

kerala

തിരുവനന്തപുരത്ത് ലഹരി കേസ് പ്രതി എസ്.ഐയെ കുത്തി

പൂജപ്പുര എസ്. ഐ സുധീഷിന്റെ കൈയിലാണ് തിരുമല സ്വദേശി ശ്രീജിത്ത് ഉണ്ണി കുത്തി പരിക്കേല്‍പ്പിച്ചത്

Published

on

തിരുവനന്തപുരത്ത് ലഹരി കേസ് പ്രതി എസ്.ഐയെ ആക്രമിച്ചു. പൂജപ്പുര എസ്. ഐ സുധീഷിന്റെ കൈയിലാണ് തിരുമല സ്വദേശി ശ്രീജിത്ത് ഉണ്ണി കുത്തി പരിക്കേല്‍പ്പിച്ചത്. ഇയാള്‍ ആക്രമിച്ചതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയതാണ് പൊലീസ് സംഘം.

ഇന്നലെ രാത്രി പത്തരമണിയോടെയായിരുന്നു ആക്രമണം.പ്രതി മദ്യപിച്ച് ബഹളം വെക്കുകയായിരുന്നു. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐയുടെ വയറിന് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്‌ഐയുടെ കൈക്ക് കുത്തേറ്റത്. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ സുധീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്രീജിത്ത് ഉണ്ണിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

കരുനാഗപ്പള്ളി കൊലപാതകം; പ്രതികളെ പിടി കൂടാനാകാതെ പൊലീസ്

വയനകം ഗുണ്ടാസംഘമാണ് കൊലപാതകത്തിനും അതിന് ശേഷം ഉണ്ടായ അക്രമത്തിനും പിന്നിലെന്ന് ഇന്നലെ പോലീസ് പറഞ്ഞിരുന്നു

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടി കൂടാന്‍ കഴിയാതെ പൊലീസ്. സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം കൊല്ലപ്പെട്ട സന്തോഷിന്റെ സംസ്‌കാരം ഇന്ന് നടന്നേക്കും. ഇതേ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീറിന്റെ വിശദമൊഴിയും ഇന്ന് പ്രത്യേക സംഘം രേഖപ്പെടുത്തും.

വയനകം ഗുണ്ടാസംഘമാണ് കൊലപാതകത്തിനും അതിന് ശേഷം ഉണ്ടായ അക്രമത്തിനും പിന്നിലെന്ന് ഇന്നലെ പോലീസ് പറഞ്ഞിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഗുണ്ടാ നേതാവായ സന്തോഷിനെ കാറിലെത്തിയ 4 അംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം വവ്വാക്കാവില്‍ എത്തിയ കൊലയാളി സംഘം അനീറെന്ന യുവാവിനെയും വെട്ടിപരുക്കേല്‍പ്പിച്ചു. ഇതിന് പിന്നാലെ ഒളിവില്‍ പോയ സംഘം വയനകത്ത് കാര്‍ ഉപേക്ഷിച്ച് പൊലീസിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞു.

Continue Reading

Trending