Connect with us

kerala

മനുഷ്യക്കുരുതിക്ക് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമെന്ന് കെ.സുധാകരന്‍

Published

on

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുകയും അതിനെ ന്യായീകരിക്കുകയും മനുഷ്യക്കുരുതിക്ക് ആഹ്വാനവും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അക്രമത്തിന്റെ സന്തതികളാണ് എസ്.എഫ്.ഐക്കാരെന്ന് കേരളീയ സമൂഹത്തിന് ഉത്തമബോധ്യമുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരുടെ മുഖത്ത് അടിക്കുകയും അപായപ്പെടുത്തുമെന്ന് വധഭീക്ഷണി മുഴക്കുകയും കാമ്പസുകളിലെ ഇടിമുറികളില്‍ സഹവിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ഇടതുവിദ്യാര്‍ത്ഥി സംഘടനയെ ഇത്രകണ്ട് പ്രശംസിക്കാന്‍ ക്രിമിനല്‍ മനോനിലയുള്ള വ്യക്തിക്ക് മാത്രമെ സാധിക്കൂ.

അക്രമങ്ങളുടെ ഉപാസകരും രക്തവെറിപൂണ്ട ഒരൂക്കൂട്ടം സി.പി.എം നേതാക്കളും നല്‍കുന്ന ഇത്തരം സംരക്ഷണമാണ് ഇടതുവിദ്യാര്‍ത്ഥി-യുവജന സംഘടനകളെ അക്രമണത്തിന്റെ പാതതിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് സി.പി.എമ്മിന്റേത്. അതിന്റെ കണക്ക് മഹത്വമായി പറയുന്ന രാഷ്ട്രീയ സംസ്‌കാരം കേരളത്തിന് ആപത്താണ്. കൊല്ലപ്പെട്ടവരുടെ നിരക്കാണ് മഹത്വത്തിന്റെ അടിസ്ഥാനമെങ്കില്‍ ചാവേറുകളെ സൃഷ്ടിക്കുന്ന ഇന്ത്യയിലെ മറ്റുതീവ്രവാദ പ്രസ്ഥാനങ്ങളെ മുഖ്യമന്ത്രി മഹത് സംഘടനങ്ങളെന്ന് വിശേഷിപ്പിക്കുമോയെന്നും സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിയെ കരിങ്കൊടികാട്ടിയവരെ മൃഗീയമായി തല്ലിച്ചതിച്ചിട്ട് അതിനെ രക്ഷാപ്രവര്‍ത്തനം എന്ന ഓമനപ്പേരിട്ട് വിളിച്ച് ആസ്വദിക്കുന്ന സംസ്‌കാരം കേരളത്തിന് ചേരുന്നതല്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിലെ വിധിയോടെ ജനം മനസിലാക്കി കൊടുത്തിട്ടും അത് തിരിച്ചറിയാനുള്ള വിവേകം മുഖ്യമന്ത്രി ഉണ്ടാകാത്തതാണ് സി.പി.എം ഇന്ന് നേരിടുന്ന അപചയം. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം മുഖ്യമന്ത്രിയുടെ അഹന്തയാണെന്ന് എല്‍.ഡി.എഫിലെ ഘടകകക്ഷിയായ സി.പി.ഐയ്ക്ക് പോലും മനസിലായി. സി.പി.എമ്മിന്റെ അധോലോക അഴിഞ്ഞാട്ടത്തിന്റെ കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി.

അടിമുടി അഴിമതിയും സ്വജനപക്ഷപാതവും കൊലപാതകത്തിലും കള്ളക്കടത്തിലും അഭിരമിക്കുന്ന സി.പി.എമ്മിന്റെ സര്‍വ്വനാശത്തിന്റെ തുടക്കമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പറയുന്ന വാദഗതികള്‍ സി.പി.എമ്മിലെ അണികള്‍ക്ക് പോലും ദഹിക്കുന്നില്ലെന്ന് കണ്ണൂരിലെ പരാജയം കൊണ്ടെങ്കിലും തിരിച്ചറിയണം. അക്രമികളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ പുറത്താക്കി കൊണ്ട് തിരുത്തല്‍ നടപടികള്‍ക്ക് തുടക്കം കുറിക്കാനുള്ള ആര്‍ജ്ജവമാണ് സി.പി.എമ്മിന്റെ കേന്ദ്രഘടകം കാട്ടേണ്ടതെന്നും കെ.സുധാകരന്‍ പറഞ്ഞു.

ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ്
തിരുവനന്തപുരം: ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ സന്ദര്‍ശിച്ചു. വെള്ളയമ്പലം ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. തീരദേശമേഖലയിലെ പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങളുംചര്‍ച്ചാവിഷയമായി. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുകയും പ്രശ്നപരിഹാരത്തിനായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹത്തിന് കെ.സുധാകരന്‍ ഉറപ്പുനല്‍കി. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എം.ലിജുവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളം തകര്‍ച്ചയില്‍; മുഖ്യമന്ത്രി പദവിയിലിരിക്കാന്‍ യോഗ്യനല്ല: യൂത്ത് ലീഗ്

ഭരണ വര്‍ഗത്തിന്റെ പിടിപ്പുകേടില്‍ എല്ലാം കൊണ്ടും ജനം ദുരിതം അനുഭവിക്കുന്ന കാലം കേരളം മുമ്പെങ്ങും കണ്ടിട്ടില്ല. ഇതന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്നും മുസ്ലിം യൂത്ത് ലീഗ്.

Published

on

ദുരന്തകാലങ്ങളെപോലും വെല്ലുന്നവിധം സമസ്ത മേഖലയിലും പ്രതിസന്ധിയും അനിശ്ചിതത്വവും കൊണ്ട് കേരളം തകര്‍ന്നിരിക്കുകയാണെന്നും തന്റെ കഴിവ് കേട് കേരള ജനത്തിന് മുന്‍പില്‍ ബോധ്യമായ സാഹചര്യത്തില്‍ പിണറായി വിജയന് ഭരണതലവനായി തുടരാന്‍ അര്‍ഹതയില്ലന്നും മുസ്ലിം യൂത്ത് ലീഗ് എക്‌സി ക്യാമ്പ് അഭിപ്രായപ്പെടുന്നു.

ദൂര്‍ത്തും ദുര്‍വിനിയോഗവും കൊണ്ടും സാമ്പത്തികമായി തകര്‍ന്ന സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്ത് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള ഭരണസംവിധാനം മുഴുവന്‍ നിശ്ചലാവസ്ഥയിലാണ്. വികസന ,ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്തംഭിച്ചിരിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ നാലിലൊന്ന് കഴിഞ്ഞിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുകയോ പദ്ധതി നിര്‍വ്വഹണങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്തിട്ടില്ല.

പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍പ്പെടെ നിത്യോപയോഗ വസതുക്കള്‍ക്കെല്ലാം തീവില ഉയര്‍ന്നതോടെ സാധാരണ ജനങ്ങളുടെ ജീവിതം പോലും ദുരിതത്തിലായി. മലബാറില്‍ പഠിക്കാന്‍ അവസര മില്ലാതെ ഉപരിപഠത്തിനായി കുട്ടികള്‍ അലയുമ്പോഴും പരിഹാരം കാണാന്‍ ഇനിയും കഴിഞ്ഞില്ല. ക്ഷേമ പെന്‍ഷന്‍ വിതരണം കുടിശ്ശികയായി വര്‍ധിച്ചുവരുമ്പോള്‍ മസ്റ്ററിംഗിന്റെ പേരില്‍ വാര്‍ദ്ധക്യരായ വയോജനങ്ങളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു.

മദ്യ മയക്ക് മരുന്ന് മാഫിയകളും ക്രിമിനലുകളും നാട് വാഴുമ്പോള്‍ ഗുണ്ടാ -പോലീസ് കൂട്ട് കെട്ട് സംസ്ഥാനത്തിന്റെ അഭ്യന്തരം നിയന്ത്രിക്കുന്നത്. പകര്‍ച്ച വ്യാധിയുടെ പിടിയില്‍ ചികിത്സ തേടി എത്തുന്നവര്‍ക്ക് ചികിത്സയും മരുന്നും ലഭിക്കാതെ സര്‍ക്കാര്‍ ആശുപത്രികള്‍ പനിക്കിടയില്‍ തുടരുമ്പോള്‍ ആരോഗ്യ വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുന്നു.ഭരണ വര്‍ഗത്തിന്റെ പിടിപ്പുകേടില്‍ എല്ലാം കൊണ്ടും ജനം ദുരിതം അനുഭവിക്കുന്ന കാലം കേരളം മുമ്പെങ്ങും കണ്ടിട്ടില്ല. ഇതന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്നും മുസ്ലിം യൂത്ത് ലീഗ്.

ആദരിക്കപ്പെടേണ്ടവരല്ല അക്രമകാരികള്‍
ആര്‍.എസ്.എസ്സിന്റെ ശൈലിയില്‍ നിന്ന് സി.പി.എം പിന്‍വാങ്ങുക

വധശ്രമം സ്ത്രീ പീഡനം തുടങ്ങിയ കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തിയ വ്യക്തിയെ മാലയണിഞ്ഞ് സ്വീകരിച്ച ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ നടപടി അത്യന്തം അപലനീയമാണ്. ഗുജറാത്തിലെ ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ആര്‍. എസ്. എസ് സ്വീകരിച്ചാനയിച്ചത് ഏറെ ഞെട്ടലൂടെയാണ് ഈ നാട് കണ്ടത്.

സാമൂഹ്യ മന്‍സാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ പാര്‍ട്ടി മാറി എന്ന് കരുതി വിശുദ്ധരാവുന്നില്ല. കൊടും ക്രിമിനലുകള്‍ ആരാധിക്കപ്പെടുന്ന പ്രവണത സമൂഹത്തില്‍ വളരാന്‍ കാരണം കൊലപാതകങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും, കൊലയാളികള്‍ക്ക് നല്‍കുന്ന വീരപരിവേശവുമാണ്.

കേരളത്തില്‍ ഈ പ്രവണതയാണ് ടി.പി ചന്ദ്രശേഖന്‍ കേസിലുള്‍പ്പെടെള്ള പ്രതികളുടെ ജയില്‍ മോചനത്തിനും മറ്റും സി.പി.എം ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത് സമൂഹത്തില്‍ അരാചകത്വം വളര്‍ത്താനും ക്രമസമാധാനനിലതകര്‍ക്കാനുംകാരണമാകും ആയതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ സി.പി.എം അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു

Continue Reading

kerala

നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി; ആർടിഒയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര.

Published

on

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. വയനാട് ആർടിഒ അന്വേഷണത്തിന് നിർദേശം നൽകി. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

വയനാട് പനമരം ടൗണിൽ ആയിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നനമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്‌തത്‌. ദൃശ്യങ്ങൾ പ്രചരിച്ചിട്ടും മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തിയിരുന്നില്ല. കണ്ണൂരിൽ നിന്നും വയനാട്ടിലിലേക്കായിരുന്നു യാത്ര.

Continue Reading

india

യു.പിയിലെ ആൾക്കൂട്ട കൊലപാതകം; ഫരീദ് ഔറംഗസീബിന്റെ കുടുംബത്തെ സന്ദർശിച്ചു് മുസ്ലിംലീഗ് പ്രതിനിധി സംഘം

അലിഗഡ് ഖാസ് കിമണ്ഡി പ്രദേശവാസിയായിരുന്ന ഫരീദ് ഔറംഗസേബിനെയാണ് ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് ജൂൺ 18നാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.

Published

on

ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ യു.പിയിലെ അലിഗഡിലുള്ള ഫരീദ് ഔറംഗസേബിന്റെ കുടുംബത്തെ മുസ്ലിംലീഗ് ദേശീയ അസി. സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദർശിച്ചു.

കൊല്ലപ്പെട്ട ഫരീദിന്റെ കുടുംബം യു.പി പോലീസ് എടുത്ത കള്ളക്കേസിന്റെ പേരിൽ അരക്ഷിതാവസ്ഥയിലാണ്. കൊലപാതകത്തിൽ പ്രതിയായ രാഹുലിന്റെ മാതാവ് ലക്ഷ്മി മിത്തൽ സർക്കാറിൽ സ്വാധീനം ചെലുത്തി നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട ഔറംഗസേബിനും സഹോദരനും മറ്റ് ആറ് പേർക്കുമെതിരെ കേസെടുത്തിരിക്കുകയാണ്.

മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ആൾക്കൂട്ടം വടിവാളുകൾ ഉപയോഗിച്ച് ക്രൂരമായി കൊല ചെയ്തത്. എന്നാൽ അദ്ദേഹം മിത്തലിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയെന്നും മോഷണം നടത്താൻ ശ്രമിച്ചുവെന്നുമാണ് സംഭവം നടന്ന് പതിനൊന്ന് ദിവസത്തിന് ശേഷം പ്രതിയുടെ അമ്മ നൽകിയ കള്ള പരാതിയിൽ പറയുന്നത്. അതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഔറംഗസേബ് കൊല്ലപ്പെട്ടതെന്നാണ് ഇവരുടെ വിശദീകരണം.

കുടുംബത്തെ സന്ദർശിച്ച മുസ്ലിംലീഗ് സംഘം താൽക്കാലിക സഹായം ലഭ്യമാക്കി. അഡ്വ. മർസൂഖ് ബാഫഖി തങ്ങൾ കുടുംബത്തെ ഫോണിൽ ബന്ധപ്പെടുകയും രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന്റെ നേതൃത്വത്തിൽ ആവശ്യമായ നിയമസഹായം നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. യു.പി സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് സുബൈർ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് നദീം, അലിഗഡ് എം.എസ്.എഫ് നേതാവ് ഡോ. മുനവ്വർ ഹാനിഫ്, എം.എം.എസ്.യു മുൻ പ്രസിഡന്റ് ഡോ. സൽമാൻ ഇംതിയാസ് എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.

Continue Reading

Trending