Connect with us

Culture

വിശ്രമമില്ലാതെ… ചിട്ടയൊത്ത ജീവിതം…

Published

on

ശരീഫ് കരിപ്പൊടി
കാസര്‍ക്കോട്

രാഷ്ട്രീയ രംഗത്ത് അടുക്കുംചിട്ടയുമുള്ള ജീവിതം സാധ്യമല്ലെന്നത് നേര്. ചിട്ടപ്പെടുത്തിയ ജീവിതമെന്നത് ആലങ്കാരിമായ വിശേഷണമാണെങ്കിലും ചെര്‍ക്കളം അബ്ദുള്ളയെ സംബന്ധിച്ചിടത്തോളം അത് അലങ്കാരത്തിനപ്പുറമാണ്. മന്ത്രിയെന്ന ഉന്നതമായ പദവിയിലിരിക്കുമ്പോഴും താഴേത്തട്ടില്‍ വിവിധ മേഖലകളില്‍ നേതൃപദവിയിലിരിക്കുമ്പോഴും ചെര്‍ക്കളത്തിന് മാറ്റമില്ല.

ഏതുകാര്യവും നിഷ്ഠയോടെയും കൃത്യതയോടെയും ചെയ്ത് തീര്‍ക്കുകയെന്നതാണ് അദ്ദേഹം ഊന്നുന്ന മര്‍മം. ദൈനംദിന പ്രവര്‍ത്തനങ്ങളിലും കൃത്യനിഷ്ഠ പ്രകടമാണ്. ഓഫീസിലെത്തുന്ന ഓരോ ഫയലും അതിന്റെ ഇരിപ്പുവശവും അദ്ദേഹത്തിനറിയാം. അതുകൊണ്ട് അവ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നില്ല. അസുഖ ബാധിതനായി വിശ്രമത്തിലിരിക്കുമ്പോഴും ഓഫീസ് കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായിരുന്നു.

വേണ്ടാത്തിടത്ത് വിട്ടുവീഴ്ചയ്ക്ക് നില്‍ക്കാത്ത പ്രകൃതക്കാരനായിരുന്നു ചെര്‍ക്കളം. എന്തെങ്കിലുമൊന്ന് തീരുമാനിച്ചാല്‍ ലക്ഷ്യം കൈവരിക്കുന്നത് വരെ അതിന്റെ പിന്നാലെയുണ്ടാകും. ഒരു യോഗം വിളിക്കണമെന്ന് തീരുമാനിച്ചാല്‍ നിശ്ചിത സമയം അത് വിളിച്ചിരിക്കും. നിര്‍ദേശിച്ചാല്‍ നിര്‍ദേശം പാലിക്കണം. അല്ലെങ്കില്‍ ഏത്രവലിയ സൗഹൃദക്കാരനാണെങ്കിലും ദേഷ്യപ്പെടും. ഒരിക്കല്‍ ജില്ലയിലെ ഒരു ഡെപ്യൂട്ടി കലക്ടര്‍ സാന്ദര്‍ഭികമായി പറഞ്ഞുവത്രെ. ചെര്‍ക്കളം കൊടുത്തയക്കുന്ന ഫയലുകള്‍ ഞങ്ങള്‍ അധികം വെച്ച് താമസിപ്പിക്കാറില്ല. കാരണം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി അയാള്‍ ഫയലുകള്‍ ഫോളോ അപ്പ് ചെയ്യും.

വസ്ത്രധാരണയിലും ചിട്ടയും നിഷ്ഠയും പാലിക്കുകയും അത് മുറതെറ്റാതെ കൊണ്ടുനടക്കുകയും ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
ചെര്‍ക്കളം ഏറ്റ പരിപാടികളില്‍ എത്താത്ത ചരിത്രമില്ല. പരിപാടികളില്‍ നേരത്തെ എത്തും. സമയത്ത് തുടങ്ങാത്ത എത്രയോ പരിപാടികളില്‍ നിന്നും ഇറങ്ങിപ്പോയ സംഭവവും മുതിര്‍ന്നവരുടെ ഓര്‍മയിലുണ്ട്.

വിശ്രമമറിയാത്തതായിരുന്നു ചെര്‍ക്കളത്തിന്റെ രാഷ്ട്രീയ ജീവിതം. നേതൃത്വ പദവി മുതല്‍ മന്ത്രി പദവി വരെ ഒരു നിമിഷം പോലും വെറുതെ കളയില്ല. എന്നും ഏതുനേരവും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ താല്‍പര്യം കാണിച്ചിരുന്ന അദ്ദേഹം ജനസേവനം ജീവിത ചര്യയാക്കി മാറ്റുകയായിരുന്നു. ചെര്‍ക്കളം നാടിന്റെയും നാട്ടുകാരുടെയും വാക്കുംനോക്കുമായിരുന്നു. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അഭിമാനം കൊള്ളുകയായിരുന്നു അദ്ദേഹം ഇന്നലെ വരെ.

ചന്ദ്രിക പ്രചാരണത്തിന് കാസര്‍കോട് ജില്ലയില്‍ ശ്രമംതുടങ്ങിയപ്പോള്‍ അന്നത്തെ ചന്ദ്രിക ഡയറക്ടര്‍ പരേതനായ കെഎസ് അബ്ദുല്ലയുമൊത്ത് ജില്ലയിലുടനീളം സഞ്ചരിക്കുകയും അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ചന്ദ്രികയുടെ കാര്യത്തില്‍ ഏറെ താല്‍പര്യം കാണിച്ചു. കാസര്‍കോട് ജില്ലയില്‍ നിരന്തരം പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തി. കെഎസ് അബ്ദുല്ലയും ചെര്‍ക്കളവും ചേര്‍ന്ന് പ്രചാരണ രംഗത്തിറങ്ങുമ്പോള്‍ അതേറെ ഫലം ചെയ്തിട്ടുണ്ട്.

നാടിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള പരാതിക്കെട്ടുകളുമായി തന്റെ ആരോഗ്യസ്ഥിതി പോലും വകവെക്കാതെ മാസത്തില്‍ ശരാശരി ആറുതവണ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്ന ചെര്‍ക്കളം ഒട്ടുമിക്ക യാത്രയും ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലായിരിക്കും. ട്രെയിന്‍ വൈകുകയാണെങ്കില്‍ ട്രെയിനില്‍ വെച്ച് കുളിയും മറ്റും കഴിച്ച് അസംബ്ലിയിലെത്തിയ ഒട്ടേറെ അനുഭവങ്ങളും ചെര്‍ക്കളത്തിന്റെ പൊതുജീവിതത്തിലുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending