Connect with us

More

നവോത്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പങ്കില്ലെന്ന സംഘപരിവാര്‍ അജണ്ട പിണറായി ഉറപ്പിക്കുന്നു: രമേശ് ചെന്നിത്തല

Published

on

നവോത്ഥാനം മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വളിച്ചു ചേര്‍ത്ത യോഗത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രിസ്തുമതത്തിലേയും ഇസ്ലാം മതത്തിലേയും നവോത്ഥാന നായകരെയും സംഘടനകളെയും ഒഴിവാക്കി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്.

നവോത്ഥാനം മുന്‍നിര്‍ത്തി വനിതാമതില്‍ രൂപീകരിക്കുന്ന യോഗത്തില്‍ ന്യൂനപക്ഷ സംഘടനകളെ മാറ്റിനിര്‍ത്തിയതിലൂടെ കേരള നവോത്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന സംഘപരിവാര്‍ അജണ്ട അരക്കിട്ട് ഉറപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത്. ഹിന്ദു സംഘടനകളെ മാത്രം യോഗത്തിന് വിളിച്ചത് വഴി ചരിത്രപരമായ കേരള നവോത്ഥാനത്തെ കൂടി തള്ളിപ്പറയുകയാണെന്ന് ചെന്നിത്തല ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി ഒന്നോര്‍ക്കണം, ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും പെട്ട നവോത്ഥാന നായകരെയും സംഘടനകളെയും ഒഴിവാക്കുന്നത് വഴി ചരിത്രത്തോട് അനീതിയാണ് നിങ്ങള്‍ കാട്ടിയിരിക്കുന്നത്.

കേരളത്തില്‍ പള്ളിക്കൂടം വ്യാപകമായതും ജാതി വ്യത്യാസമില്ലാതെ അറിവിന്റെ വെളിച്ചം എല്ലാ കുഞ്ഞുങ്ങള്‍ക്കും ഇടവരുത്തിയത് ചാവറയച്ചന്റെ ശ്രമഫലമായിട്ടായിരുന്നു. 1864ല്‍ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറല്‍ പദവിയിലിരിക്കുമ്പോഴാണ് മാര്‍ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരില്‍ എല്ലാ പള്ളികള്‍ക്കൊപ്പവും വിദ്യാലയങ്ങള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചതാണ് നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് ഇടയാക്കിയതെന്ന് മറക്കരുത്.

പള്ളിക്കൂടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചതും അദ്ദേഹമായിരുന്നു. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോള്‍ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാന്‍ ഇടവകാംഗങ്ങളെ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തില്‍ എത്തിച്ച് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കി. 1854 കാലത്ത് തിരുവിതാംകൂര്‍ രാജാവിനെകൊണ്ട് അടിമത്വം അവസാനിപ്പിക്കുന്നത് ക്രിസ്ത്യന്‍ മിഷനറിമാരുടെ നിരന്തര സമ്മര്‍ദ്ദഫലമായിട്ടായിരുന്നു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അര്‍ണോസ് പാതിരി നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കാനാവില്ല.

തിരുവിതാം കൂറിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവും അധ്യാപക്‌നും, എഴുത്തുകാരനും മുസ്ലിം പണ്ഢിതനുംമായിരുന്ന വക്കം മൗലവി എന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ സംഭാവനയോടെ കേരള നവോത്ഥാന രംഗത്ത് മാറ്റത്തിന്റെ കാറ്റ് വീശി.1910 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരോധിച്ച്, കണ്ട്‌കെട്ടിയ സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതും പ്രസിദ്ധീകരിച്ചിരുന്നതും ഇദ്ദേഹമായിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ മലബാറിലെ മുസ്ലിം സമുദായത്തിന്റെ നവോത്ഥാന നായകനും പിന്നോക്കക്കാര്‍ക്കിടയില്‍ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പ്രചാരകനുമായിരുന്നു സനാഹുള്ള മക്തി തങ്ങള്‍.
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് , കെ എം മൗലവി എന്നിവരൊന്നുമില്ലാതെ എങ്ങനെയാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രംപൂര്‍ണമാകുന്നത് ?വിവിധ മതങ്ങളെയും സമുദായങ്ങളെയും ഏകോപിപ്പിക്കുകയാണ് നവോത്ഥാനം ചെയ്തത്.

മാപ്പിളലഹളയുടെ ചുവര്‍ചിത്രം പോലും സംഘപരിവാര്‍ ശക്തികള്‍ ഒഴിവാക്കുമ്പോള്‍ ചരിത്രം കൂടുതല്‍ ഉച്ചത്തില്‍ പറയേണ്ട സമയത്ത് മുഖ്യമന്ത്രി ഇങ്ങനെ തരം താഴരുത്. അങ്ങേയറ്റം സ്ത്രീവിരുദ്ധരെയും പമ്പയില്‍ സംഘര്‍ഷം ഉണ്ടാക്കുകയും അയോദ്ധ്യയില്‍ കര്‍സേവ നടത്തുകയും ചെയ്ത സിപി സുഗതനെ പോലുള്ളവരെ മേസ്തരിയായി നിയമിച്ചാണ് മതില്‍ പണിയാന്‍ പിണറായി തുടങ്ങുന്നത്. സിപിഎം തള്ളിക്കളഞ്ഞ സ്വത്വബോധത്തിലേക്കുള്ള തിരിഞ്ഞു നടപ്പാണ് ഇവിടെ ആരംഭിക്കുന്നത്. സ്വത്വബോധത്തിന്റെ പ്രചാരകനായിരുന്ന കെ ഇ എന്നിനെ കടന്നല്‍ കുത്തുന്നപോലെയാണ് സിപിഎം കുത്തിയോടിച്ചത് എന്ന് മറന്നുപോകരുത്.

കമ്യൂണിസ്റ്റ് ചരിത്രത്തെയും ആശയത്തെയും കുഴിച്ചുമൂടി ആ ശവപ്പറമ്പിലാണ് മതില്‍ പണിയാന്‍ ഒരുങ്ങുന്നത്. മതമില്ലാത്ത ജീവന്‍ പുറത്തിറക്കിയവര്‍ ഇപ്പോള്‍ മതവും ജാതിയും ഉപജാതിയുമാക്കി മലയാളികളെ ഓരോ കളത്തിലാക്കാന്‍ പരിശ്രമിക്കുകയാണ്. ജാതിയുടേയും മതത്തിന്റെയും പേരില്‍ അല്ലാതെ കേരളീയനായി ഓരോരുത്തരെയും കാണാന്‍ മുഖ്യമന്ത്രി തയാറാകണം.

രാജ്യത്തെ കാര്‍ന്നുതിന്നുന്ന വര്‍ഗീയ ശക്തിയായ ബിജെപിക്കെതിരേ ജനാധിപത്യമതേതര പാര്‍ട്ടികളെ കൂട്ടിയിണക്കാനായുള്ള നിര്‍ദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടു വച്ചപ്പോള്‍ ഈ വിഷയം മാസങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും കേരളത്തില്‍ നിന്നുള്ള നാല് പോളിറ്റ്ബ്യുറോ അംഗങ്ങള്‍ക്കും തീര്‍ന്നിരുന്നില്ല. സംഘ്പരിവാറിനെതിരായ നീക്കത്തെ തുരങ്കം വയ്ക്കാനാണ് പിബി അംഗങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചത്. എന്നാല്‍ ജാതിസംഘടനകളുടെ യോഗം വിളിച്ചുകൂട്ടാന്‍ ഒരുമിനിറ്റ് പോലും പോളിറ്റ് ബ്യുറോ അംഗം കൂടിയായ പിണറായി വിജയന് ആലോചിക്കേണ്ടിവന്നില്ല. ഇവിടെ പിഎസ് ശ്രീധരന്‍ പിള്ളയും പിണറായി വിജയനും ഒരേ കാര്യപരിപാടി തന്നെയാണ്. കേരളത്തില്‍ ചുവന്ന സംഘ്പരിവാറിനെയാണ് പിണറായി വിജയന്‍സൃഷ്ടിക്കുന്നതെന്നും രമേശ് ചെന്നിത്തല ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

kerala

‘മെഡിക്കൽ കോളേജ് അപകടത്തിൽ സമഗ്ര അന്വേഷണം വേണം, ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം’; വി ഡി സതീശൻ

അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്

Published

on

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ നിന്നും പുക ഉയർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അഞ്ച് പേര്‍ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

തീപിടിത്തം ഉണ്ടായപ്പോൾ ചില രോഗികളെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഇവിടങ്ങളിലെ ഭീമമായ ചികിത്സാ ചിലവ് താങ്ങാൻ സാധിക്കുന്നില്ല എന്ന പരാതി ഇവർക്കുണ്ട്. ഈ പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്നും ചികിത്സാ ചിലവ് പൂര്‍ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ഇല്ലാത്ത അത്ഭുതകരമെന്നും ഇതിനെക്കുറിച്ചും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

അതേസമയം, മെഡിക്കൽ കോളേജിൽ പുക ഉയർന്ന് പരിഭ്രാന്തിയുണ്ടായത് ബാറ്ററി കത്തിയത് മൂലമെന്ന് ഫയർഫോഴ്സിന്റെ കണ്ടെത്തൽ. ആകെയുള്ള 38 ബാറ്ററികളിൽ 37 എണ്ണം കത്തിനിശിച്ചെന്ന് അധികൃതർ പറയുന്നു.

പുക ഉയരുന്നതിന് മുൻപായി മെഡിക്കൽ കോളേജിൽ മൂന്ന് തവണ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുക ഉയർന്നത്. ഷോർട് സർക്യൂട്ട് മാത്രമാണോ പ്രശ്നം അല്ലെങ്കിൽ ബാറ്ററിയുടെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

വേടന്റെ അറസ്റ്റില്‍ പുതിയ തിരുത്തലുമായി വനംവകുപ്പ്; ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടിയെടുക്കാന്‍ റിപ്പോര്‍ട്ട് തേടി മന്ത്രി

Published

on

തിരുവനന്തപുരം: പുലിപല്ല് കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റിന്റെയും തുടര്‍ന്നുള്ള നടപടികളുടെയും വിവാദത്തിന്റെ അടിസ്ഥാത്തില്‍ ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി നീക്കവുമായി വനംവകുപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വനംമന്ത്രി വനംവകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉദോ്യഗസ്ഥകര്‍ക്കെതിരെ നടപടിയെടുത്തേക്കും. വേടനെതിരെ നടപടിയുണ്ടാകുമെന്ന് ആദ്യ ഘട്ടത്തില്‍ സൂചിപ്പിച്ച വനംമന്ത്രിക്കും വനംവകുപ്പിനെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് നിലപാട് മയപ്പെടുത്തുകയുണ്ടായത്.

വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത വനംവകുപ്പ് വേടന്‍ രാജ്യം വിട്ട് പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും വാദം ഉന്നയിച്ചിരുന്നു.എന്നാല്‍ രാജ്യം വിട്ട് പോകിലെന്ന് വേടന്‍ കോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കണം,കേരളം വിട്ട് പുറത്ത് പോകരുത്,ഏഴ് ദിവസത്തിനുളളില്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം,എല്ലാ വ്യാഴായ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെ കോടതി വേടന് ജാമ്യം അനുവധിച്ചു.

 

Continue Reading

crime

കണ്ണൂരിൽ വിവാഹദിവസം വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്നു

ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം

Published

on

കണ്ണൂർ: വിവാഹദിനത്തിൽ നവവധു അണിഞ്ഞ 30 പവന്റെ ആഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി. കരിവെള്ളൂർ പലിയേരിയിലെ എ.കെ.അർജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ച എസ്.സുധി (27) യുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

വൈകുന്നേരം ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നാണ് ആര്‍ച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.

ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്ത് മോഷണം പോയെന്ന് കാണിച്ചാണ് യുവതി പയ്യന്നൂർ പൊലീസിൽ പരാതി നൽകിത്. 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

 

Continue Reading

Trending