Connect with us

Sports

തല കളി തുടങ്ങി; ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

Published

on

ചെന്നൈ: സ്പിന്നര്‍മാര്‍ കളംവാണ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നേടി ഫീല്‍ഡീങ് തെരഞ്ഞെടുത്ത ചെന്നൈ ഹര്‍ഭജന്‍ സിങ്ങിന്റെയും (3/20) ഇംറാന്‍ താഹിറിന്റെയും (3/9) രവീന്ദ്ര ജഡേജയുടെയും ബൗളിങ് മികവില്‍ എതിരാളികളെ 70 റണ്‍സില്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ജയം കണ്ട് ചെന്നൈ സീസണില്‍ വിജയത്തുടക്കം നേടുകയും ചെയ്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ബംഗളുരു ഹര്‍ഭജന്‍ സിങ്ങിന്റെ ഓഫ് സ്പിന്നിനു മുന്നില്‍ മൂക്കുകുത്തി വീഴുകയായിരുന്നു. ദീപക് ചഹാറിനൊപ്പം ഓപണിങ് സ്‌പെല്‍ എറിയാന്‍ നിയുക്തനായ ഹര്‍ഭജന്‍ തന്റെ രണ്ടാം ഓവര്‍ മുതല്‍ക്കാണ് നാശം വിതച്ചുതുടങ്ങിയത്. ദേശീയ കുപ്പായത്തില്‍ നിന്ന് ഏറെ മുമ്പേ പുറത്തായ ‘ടര്‍ബനേറ്റര്‍’ ഇന്ത്യന്‍ നായകന്‍ വിരാത് കോലിയെയാണ് ആദ്യം മടക്കിയത്.

സമീപകാലത്ത് മിന്നും ഫോമിലുള്ള ബാംഗ്ലൂര്‍ നായകന്‍ (6) ഡീപ് മിഡ് വിക്കറ്റില്‍ ജഡേജക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് 16. തന്റെ അടുത്ത ഓവറില്‍ ഹര്‍ഭജന്‍ അടുത്ത അടിയുമേല്‍പ്പിച്ചു. തന്നെ സിക്‌സറിനു പറത്തിയ ഇംഗ്ലീഷ് താരം മോയിന്‍ അലിയെ (9) സ്വന്തം പന്തില്‍ പിടികൂടിയാണ് ഭാജി ഇത്തവണ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ആദ്യ സ്‌പെല്ലില്‍ തന്നെ നാല് ഓവറും തീര്‍ത്ത ഹര്‍ഭജന്‍ തന്റെ അവസാന ഓവറില്‍ എ.ബി ഡിവില്ലിയേഴ്‌സിനെയും (9) മടക്കിയതോടെ കളി ചെന്നൈയുടെ വരുതിയിലായി.

എട്ടാം ഓവറിലെ ആദ്യപന്തില്‍ ഇംറാന്‍ താഹിറിന്റെ കൈകളില്‍ നിന്നു രക്ഷപ്പെട്ട ഡിവില്ലിയേഴ്‌സിന് അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത പന്ത് സ്വീപ് ചെയ്യാനുള്ള എ.ബിയുടെ ശ്രമം പിഴച്ചതോടെ മിഡ്‌വിക്കറ്റില്‍ ജഡേജ ഡൈവ് ചെയ്ത് ക്യാച്ചെടുത്തു. കൂനിന്മേല്‍ കുരു എന്ന പോലെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ റണ്ണൗട്ടാവുക കൂടി ചെയ്തതോടെ എട്ട് ഓവറില്‍ ബാംഗ്ലൂര്‍ നാലു വിക്കറ്റിന് 39 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ഓപണര്‍ പാര്‍ത്ഥിവ് പട്ടേല്‍ (29) ഒരറ്റത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീഴ്ത്തിയാണ് ചെന്നൈ ആധിപത്യം സ്ഥാപിച്ചത്. ഹര്‍ഭജന്‍ നിറുത്തിയേടത്ത് തുടങ്ങിയതും സ്പിന്നര്‍മാരാണ്. ശിവം ഡൂബെയെ (2) ഇംറാന്‍ താഹിര്‍ വാട്‌സന്റെ കൈകളിലെത്തിച്ചപ്പോള്‍ കോളിന്‍ ഡി ഗ്രാന്റ്‌ഹോം (4) ജഡേജയുടെ പന്തില്‍ ധോണിക്ക് പിടികൊടുത്ത് മടങ്ങി. നവ്ദീപ് സൈനി (2), ചഹാല്‍ (4) എന്നിവരെ ഇംറാന്‍ താഹിര്‍ മടക്കിയതിനു പിന്നാലെ ഉമേഷ് യാദവിനെ ജഡേജയും പുറത്താക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുന്നതിനു മൂകസാക്ഷിയായി നിന്ന പാര്‍ത്ഥിവ് പട്ടേലിനെ ഡ്വെയ്ന്‍ ബ്രാവോയും മടക്കിയതോടെ ബാംഗ്ലൂരിന്റെ പതനം പൂര്‍ത്തിയായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എസ്പാന്യോളിനെ പരാജയപ്പെടുത്തി ബാഴ്സലോണ 28-ാം ലാ ലിഗ കിരീടം നേടി

Published

on

വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ലാമിന്‍ യാമലിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ബാഴ്സലോണ ലാ ലിഗ ചാമ്പ്യന്മാരായി. റയല്‍ മാഡ്രിഡിന് രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ, റയലിന് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് യാമലിന്റെയും ഫെര്‍മിന്‍ ലോപ്പസിന്റെയും ഗോളില്‍ ഹാന്‍സി ഫ്‌ലിക്കിന്റെ ടീം ലോസ് ബ്ലാങ്കോസുമായി ഏഴ് പോയിന്റ് വ്യത്യാസത്തില്‍ മുന്നിലെത്തി, ബാഴ്സലോണ 28-ാം കിരീടം നേടി. ആറ് വര്‍ഷത്തിനിടെ രണ്ടാം തവണയും എസ്പാന്‍യോളിന്റെ മൈതാനത്ത് ലീഗ് നേടിയതിനാല്‍, ചാമ്പ്യന്‍സ് ലീഗ് മാത്രമാണ് ഈ സീസണില്‍ ആവേശകരമായ യുവ ബാഴ്സ ടീമിനെ ഒഴിവാക്കിയത്.

53 മിനിറ്റ് നീണ്ടുനിന്ന പിരിമുറുക്കമുള്ള ഡെര്‍ബി പോരാട്ടത്തിന് ശേഷം യമല്‍ ഒരു മികച്ച കേളിംഗ് ശ്രമത്തിലൂടെ ഗോള്‍ നേടി, 95-ാം മിനിറ്റില്‍ ലോപ്പസ് മറ്റൊരു ഗോള്‍ കൂടി നേടി വിജയം ഉറപ്പാക്കി. ‘ഇത് ആഘോഷിക്കാനുള്ള സമയമാണ്,’ ബാഴ്സ പരിശീലകന്‍ ഫ്‌ലിക് പറഞ്ഞു, അടുത്ത സീസണില്‍ തന്റെ ടീമില്‍ നിന്ന് കൂടുതല്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

കോര്‍ണെല്ലയില്‍ ഫ്‌ലിക്കിന്റെ ടീം പതുക്കെയാണ് തുടങ്ങിയത്, 16-ാമത് എസ്പാന്‍യോള്‍ കൗണ്ടര്‍-അറ്റാക്കില്‍ അപകടകാരിയായി കാണപ്പെട്ടു. എസ്പാന്‍യോളിന് ആദ്യ പിരിയഡില്‍ ലഭിച്ച ഏറ്റവും മികച്ച അവസരത്തില്‍ ഗോള്‍ നേടിയ ജാവി പുവാഡോയെ ഗോള്‍ വഴിയിലൂടെ മറികടക്കാന്‍ വോയ്സീച്ച് സ്സെസ്നി ഒരു മികച്ച സേവ് നടത്തി. പന്തില്‍ ബാഴ്സ ആധിപത്യം സ്ഥാപിച്ചെങ്കിലും ആദ്യ പകുതിയില്‍ വ്യക്തമായ അവസരങ്ങളൊന്നും സൃഷ്ടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

17 വയസ്സുള്ള വിംഗ് മാന്ത്രികന്‍ യമലില്‍ നിന്നാണ് ഗോളാക്ക്രമണം വന്നത്. വലതുവശത്ത് നിന്ന് സിപ്പ് ചെയ്ത് ബോക്സിന് പുറത്ത് നിന്ന് മുകളിലെ മൂലയിലേക്ക് ഒരു റോക്കറ്റ് എറിഞ്ഞു, 2024 യൂറോ സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ സ്പെയിനിനായി അദ്ദേഹം നേടിയ ഗോളിന്റെ പകര്‍പ്പില്‍. സീസണിലെ കൗമാരക്കാരന്റെ എട്ടാമത്തെ ലാ ലിഗ സ്ട്രൈക്കായിരുന്നു ഇത്.

Continue Reading

Cricket

രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

തന്റെ 123 ടെസ്റ്റുകളില്‍ നിന്ന് 30 ടെസ്റ്റ് സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും കൂടാതെ മികച്ച കരിയറിലെ അവിസ്മരണീയമായ നിരവധി ഇന്നിംഗ്സുകളും സഹിതം 9230 റണ്‍സ് നേടിയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത്.

Published

on

തന്റെ 123 ടെസ്റ്റുകളില്‍ നിന്ന് 30 ടെസ്റ്റ് സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും കൂടാതെ മികച്ച കരിയറിലെ അവിസ്മരണീയമായ നിരവധി ഇന്നിംഗ്സുകളും സഹിതം 9230 റണ്‍സ് നേടിയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത്.

കഴിഞ്ഞയാഴ്ച രോഹിത് ശര്‍മ്മ തന്റെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ സമയം വിളിക്കാനുള്ള ആശ്ചര്യകരമായ പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് തീരുമാനം.

തിങ്കളാഴ്ചയാണ് കോഹ്ലി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

മികവ്, നേതൃത്വം, പ്രതിബദ്ധത എന്നിവയുടെ നിലവാരം പുനര്‍നിര്‍വചിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന് കോലി നല്‍കിയ സംഭാവനകള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നന്ദി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തിനൊപ്പം വിരാട് കോഹ്ലിയുടെ പേരും ഓര്‍മ്മിക്കപ്പെടുമെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു.

‘അവനെ വ്യത്യസ്തനാക്കിയത് റണ്ണുകള്‍ക്കായുള്ള അവന്റെ വിശപ്പ് മാത്രമല്ല, ഗെയിമിന്റെ ഏറ്റവും കഠിനമായ ഫോര്‍മാറ്റിലെ മികവിനോടുള്ള പ്രതിബദ്ധതയാണ്.

‘അദ്ദേഹത്തിന്റെ നേതൃത്വം, ഇന്ത്യ വിദേശത്ത് മത്സരിച്ചതെങ്ങനെയെന്നതില്‍ ഒരു മാറ്റം അടയാളപ്പെടുത്തി- ആക്രമണോത്സുകതയോടെ, വിശ്വാസത്തോടെ, മികച്ച രണ്ടാമത്തെ സ്ഥാനത്തേക്ക് തിരിയാനുള്ള വിസമ്മതത്തോടെ. വെള്ളക്കാരില്‍ അഭിമാനിക്കാന്‍ അദ്ദേഹം ഒരു തലമുറയെ പ്രചോദിപ്പിച്ചു, ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ സ്വാധീനം വരും ദശകങ്ങളില്‍ അനുഭവപ്പെടും.’

2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ച കോഹ്ലി, ആ വര്‍ഷം ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ടെസ്റ്റ് സെറ്റപ്പില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.

ഇന്ത്യ വേഗമെടുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ മറ്റ് ബാറ്റര്‍മാര്‍ പൊരുതിനോക്കിയപ്പോള്‍, കോഹ്ലി ഓരോ കളിയും മെച്ചപ്പെടുത്തി, അഡ്ലെയ്ഡിലെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി 116 റണ്‍സ് നേടി.

കോഹ്ലി പിന്നീട് റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിച്ചു, തന്റെ 68 ടെസ്റ്റുകളില്‍ നിന്ന് 40 വിജയങ്ങള്‍ നേടി, വിജയങ്ങളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിലെ ഏറ്റവും വിജയകരമായ ഇന്ത്യന്‍ പുരുഷ ക്യാപ്റ്റനായി.

ഗ്രെയിം സ്മിത്ത് (53 വിജയങ്ങള്‍), റിക്കി പോണ്ടിംഗ് (48 വിജയങ്ങള്‍), സ്റ്റീവ് വോ (41 വിജയങ്ങള്‍) എന്നിവര്‍ക്ക് പിന്നില്‍, മൊത്തത്തില്‍ ഏറ്റവും വിജയകരമായ നാലാമത്തെ ടെസ്റ്റ് ക്യാപ്റ്റനായി അദ്ദേഹം തന്റെ സ്‌പൈക്കുകള്‍ തൂക്കിയിരിക്കുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (51 സെഞ്ച്വറി), രാഹുല്‍ ദ്രാവിഡ് (36), സുനില്‍ ഗവാസ്‌കര്‍ (34) എന്നിവര്‍ക്ക് പിന്നില്‍ കോഹ്ലിയുടെ 30 ടെസ്റ്റ് സെഞ്ചുറികള്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ നാലാമത്തെ ഇന്ത്യന്‍ ബാറ്ററാക്കി. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ചുറികളും കോഹ്ലി നേടി, ഇത് ഒരു ഇന്ത്യന്‍ താരത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ്.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കോഹ്ലിയുടെ പേരിലുണ്ട്, ഗവാസ്‌കര്‍ (11 സെഞ്ചുറികള്‍) തന്റെ 20 സെഞ്ചുറികള്‍ക്ക് പിന്നിലാണ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം കോഹ്ലി ഇതിനകം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ മെന്‍ ഇന്‍ ബ്ലൂ വിജയിച്ച ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ട്രോഫിയിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി ഏകദിന ഫോര്‍മാറ്റില്‍ കളിച്ചത്.

Continue Reading

Cricket

മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്

ആറ് വേദികളിലായി മത്സരങ്ങള്‍ നടക്കും

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തിങ്കളാഴ്ച ടാറ്റ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 സീസണ്‍ പുനരാരംഭിക്കുന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന്, ടൂര്‍ണമെന്റ് ഇപ്പോള്‍ 2025 മെയ് 17-ന് പുനരാരംഭിക്കുകയും 2025 ജൂണ്‍ 3-ന് ഫൈനലോടെ അവസാനിക്കുകയും ചെയ്യും.

സര്‍ക്കാര്‍ അധികാരികള്‍, സുരക്ഷാ ഏജന്‍സികള്‍, ടൂര്‍ണമെന്റില്‍ ഉള്‍പ്പെട്ട എല്ലാ പ്രധാന പങ്കാളികള്‍ എന്നിവരുമായും വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് ബിസിസിഐ അറിയിച്ചു.

സീസണിന്റെ പുനരാരംഭിക്കുന്ന ഘട്ടത്തില്‍ ആറ് വേദികളിലായി മൊത്തം 17 മത്സരങ്ങള്‍ കളിക്കും: ബെംഗളൂരു, ജയ്പൂര്‍, ഡല്‍ഹി, ലഖ്നൗ, അഹമ്മദാബാദ്, മുംബൈ.

പുതുക്കിയ കലണ്ടറിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ രണ്ട് ഡബിള്‍ ഹെഡ്ഡറുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മാച്ച് വൈസ് ഫിക്ചര്‍ ലിസ്റ്റ് ഉടന്‍ ലഭ്യമാക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ഇന്ത്യ-പാകിസ്ഥാന്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന്, ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്പിസിഎ) സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം കഴിഞ്ഞയാഴ്ച ആദ്യ ഇന്നിംഗ്സ് പാതിവഴിയില്‍ നിര്‍ത്തിവച്ചു. പിന്നീട്, കാഷ് റിച്ച് ലീഗ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു.

മെയ് 25ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചായിരുന്നു ഫൈനല്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മഴയുടെ പ്രവചനം കാരണം, ട്രോഫി നിര്‍ണ്ണയിക്കുന്ന മത്സരത്തിനുള്ള വേദി മാറ്റാന്‍ തീരുമാനമെടുത്തേക്കാം.

കൊല്‍ക്കത്തയില്‍ പിന്നീട് നടക്കുന്ന മത്സരങ്ങളെ മഴ ബാധിക്കുമെന്നതിനാല്‍ അവസാന വേദി മാറ്റാമെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Continue Reading

Trending