Connect with us

india

ചെന്നൈയെ ഐപിഎൽ കിരീടം നേടാൻ സഹായിച്ചത് ബിജെപിക്കാരനായ രവീന്ദ്ര ജഡേജ’: കളിയിലും രാഷ്ട്രീയം കലർത്തി ബിജെപി അധ്യക്ഷൻ

ഒരു തമിഴ്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അണ്ണാമലൈയുടെ പ്രസ്താവന.

Published

on

ഗുജറാത്ത് ടൈറ്റൻസിനെ തോല്പിച്ച് ചെന്നൈ ഐപിഎല്ലിൽ അഞ്ചാം കിരീടം നേടിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന്റെ നേട്ടത്തിന് സഹായിച്ചത് ബിജെപി പ്രവർത്തകനായ രവീന്ദ്ര ജഡേജയാണെന്ന് പ്രസ്താവനയുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി ഒരു തമിഴ്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അണ്ണാമലൈയുടെ പ്രസ്താവന.

”ഗുജറാത്തിൽ നിന്നുള്ള ബിജെപി പ്രവർത്തകനാണ് രവീന്ദ്ര ജഡേജ. അദ്ദേഹത്തിന്റെ ഭാര്യ ബിജെപി എംഎൽഎയാണ്. ഞാൻ തമിഴനായതിൽ അഭിമാനിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സിൽ ഉള്ളതിനേക്കാൾ തമിഴ് താരങ്ങളുള്ളത് ഗുജറാത്ത് ടൈറ്റൻസിലാണ്”- അദ്ദേഹം പറഞ്ഞു. ഗുജറാത്തിനായി 96 റൺസ് നേടിയതും ഒരു തമിഴ് താരമാണ്. നമ്മൾ അതും ആഘോഷിക്കും. സിഎസ്കെയുടെ വിജയം ആഘോഷിക്കുന്നത് ധോണിയുള്ളതിനാലാണ്. ബിജെപി പ്രവർത്തകനാണ് ചെന്നൈക്കായി വിജയ റൺ നേടിയത് എന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അണ്ണാമലൈ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാക് ഏജന്റിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ കാണ്‍പൂരിലെ ആയുധ ഫാക്ടറി മാനേജര്‍ പിടിയില്‍

ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്.

Published

on

പാക് ഏജന്റെന്ന് സംശയിക്കുന്നയാള്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് കാണ്‍പൂര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ ജൂനിയര്‍ വര്‍ക്ക്‌സ് മാനേജറെ അറസ്റ്റ് ചെയ്തു. ജൂനിയര്‍ വര്‍ക്ക്‌സ് മാനേജര്‍ കുമാര്‍ വികാസിനെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി വികാസ് , നേഹ ശര്‍മയെന്ന് പേരുള്ള യുവതിയുമായി പരിചയപ്പെടുകയായിരുന്നു. ഇവര്‍ പാകിസ്താന്‍ ഏജന്റ് ആണെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പണത്തോടുള്ള അത്യാര്‍ത്തി മൂലം ഫാക്ടറിയിലെ യുദ്ധോപകരണങ്ങള്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച വിവരം ഉദ്യോഗസ്ഥന്‍ ഐഎസ്ഐക്ക് കൈമാറിയെന്നാണ് ആരോപണം. കാണ്‍പൂര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിന്നുള്ള രഹസ്യ വിവരങ്ങള്‍ ഒരു ഏജന്റുമായി പങ്കുവെക്കുന്നതില്‍ കുമാര്‍ വികാസ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിനിടെ എടിഎസിന് വിവരം ലഭിച്ചതായി എടിഎസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് നിലബ്ജ ചൗധരി പറഞ്ഞു. ‘കാണ്‍പൂര്‍ ദേഹത്ത് ജില്ലയിലെ താമസക്കാരനാണ് കുമാര്‍ വികാസ്. നിലവില്‍ കാണ്‍പൂര്‍ നഗറിലെ ബിതൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള നരമൗവിലെ സി -131 ന്യൂ ഹൈവാസിറ്റിയില്‍ താമസിക്കുന്നത്. ഈ ജനുവരിയില്‍ ഫേസ്ബുക്ക് വഴിയാണ് കുമാര്‍ വികാസ് നേഹ ശര്‍മയുമായി ബന്ധപ്പെട്ടത്,” ചൗധരി പറഞ്ഞു.

നേഹ ശര്‍മ വികാസുമായി സോഷ്യല്‍മീഡിയ വഴി ബന്ധം സ്ഥാപിച്ചിരുന്നു. കുമാറിന് തന്റെ വാട്ട്‌സാപ്പ് നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. ‘രഹസ്യം കാത്തുസൂക്ഷിക്കാന്‍, കുമാര്‍ വികാസ് ഏജന്റുമായി ആശയവിനിമയം നടത്താന്‍ ലുഡോ ആപ്പ് ഉപയോഗിച്ചു. അത്യാഗ്രഹിയായ കുമാര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ സെന്‍സിറ്റീവ് രേഖകള്‍, ഉപകരണ വിശദാംശങ്ങള്‍, വെടിമരുന്ന് നിര്‍മാണ ഡാറ്റ, ജീവനക്കാരുടെ ഹാജര്‍ ഷീറ്റുകള്‍, മെഷീന്‍ ലേഔട്ടുകള്‍, ഉല്‍പാദനവുമായി ബന്ധപ്പെട്ട ചാര്‍ട്ടുകള്‍ എന്നിവ നേഹ ശര്‍മക്ക് നല്‍കി” ചൗധരി പറഞ്ഞു. ചോര്‍ന്ന വിവരങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുമെന്നും ഇത് ദേശീയ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും എടിഎസ് ചൂണ്ടിക്കാട്ടി.

Continue Reading

india

കര്‍ണാടകയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

ബെല്ലാരി മണ്ഡലത്തില്‍ നിന്നാണ് ദേവു നായക് മത്സരിക്കാനൊരുങ്ങുന്നത്

Published

on

കര്‍ണാടകയില്‍ വരാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥി ദേവു നായക് എന്നയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ദേവു നായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിജെപി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാളാണിയാള്‍. ബെല്ലാരി മണ്ഡലത്തില്‍ നിന്നാണ് ദേവു നായക് മത്സരിക്കാനൊരുങ്ങുന്നത്.

ബെല്ലാരി ജില്ലയിലെ സിരുഗുപ്പ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം. ദേവു നായക് കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കണ്ണുകെട്ടി, വായ മൂടിക്കെട്ടി, ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ദേവു നായക്കിനെ ഒരു സ്ത്രീ സഹായിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

Continue Reading

india

കര്‍ണാടകയില്‍ മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

Published

on

കര്‍ണാടകയില്‍ മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ മാല്‍പെ തുറമുഖ പ്രദേശത്താണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വിഷയത്തില്‍ രോഷം പ്രകടിപ്പിച്ച സിദ്ധരാമയ്യ, സ്ത്രീയോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ അപലപിക്കുന്നു എന്നും ദൃശ്യങ്ങള്‍ കണ്ട് താന്‍ ഞെട്ടിപ്പോയി എന്നും പറഞ്ഞു. ”കാരണമെന്തു തന്നെയായാലും ഒരു സ്ത്രീയുടെ കൈകാലുകള്‍ ഈ രീതിയില്‍ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതം മാത്രമല്ല, ഗുരുതരമായ കുറ്റകൃത്യവുമാണ്. കര്‍ണാടക പോലുള്ള ഒരു പരിഷ്‌കൃത സ്ഥലത്തിന് യോജിച്ചതല്ല ഇത്തരം ക്രൂരമായ പെരുമാറ്റം, ഇത്തരം നടപടികള്‍ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading

Trending