Connect with us

News

അമ്പതു ലക്ഷം ആളുകളെ കൂട്ടത്തോടെ കൊല്ലും; മാരക രാസപദാര്‍ത്ഥം പിടികൂടി

Published

on

ന്യൂഡല്‍ഹി: അമ്പതു ലക്ഷം ആളുകളെ കൂട്ടത്തോടെ കൊല്ലപ്പെടുത്താന്‍ ശേഷിയുള്ള രാസപദാര്‍ത്ഥം പിടികൂടി. ഇന്‍ഡോറിലെ അനധികൃത ലബോറട്ടറിയില്‍ നിന്നാണ് മാരകമായ രാസപദാര്‍ത്ഥം പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ ഫെന്റാനൈല്‍ പിടിച്ചെടുത്തത്. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇത് ഫെന്റാനൈല്‍ ആണെന്ന് സ്ഥിരീകരിച്ചു.

ഒമ്പതു കിലോയോളം വരുന്ന ഫെന്റാനൈലാണ് പിടിച്ചെടുത്തത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഫെന്റാനൈല്‍ പിടിക്കപ്പെടുന്നത്. അമ്പതു ലക്ഷത്തിലധികം ആളുകളെ ഒറ്റയടിക്ക് കൂട്ടത്തോടെ കൊല്ലാന്‍ ശേഷിയുള്ളതാണ് ഈ രാസവസ്തു. ലഹരിമരുന്നുകളായ ഹെറോയിനേക്കാള്‍ 50 മടങ്ങും മോര്‍ഫിനേക്കാള്‍ 100 മടങ്ങും അധികം വീര്യമുള്ളതാണ് ഫെന്റാനൈല്‍. ഇതിന്റെ പൊടി വളരെ കുറഞ്ഞ അളവില്‍ ശ്വസിച്ചാല്‍ തന്നെ ജീവന് ഭീഷണിയാണെന്നാണ് വിവരം. വളരെ വേഗത്തില്‍ വായുവില്‍ പരക്കുകയും ത്വക്കില്‍ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. രണ്ട് മില്ലിഗ്രാം ഫെന്റാനൈല്‍ ശരീരത്തിനകത്തെത്തിയാല്‍ മരണം ഉറപ്പാണെന്നാണ് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.

വേദന സംഹാരികളായും അനസ്‌തേഷ്യ നടത്തുന്നതിനും നിയന്ത്രിത അളവില്‍ ഫെന്റാനൈല്‍ ഉപയോഗിക്കുന്നുണ്ട്. വിദഗ്ധ പരിശീലനം ലഭിച്ച ശാസ്ത്രജ്ഞര്‍ക്ക് അതീവ സുരക്ഷാ സംവിധാനത്തോടെ മാത്രമോ ലബോറട്ടറികളില്‍ രാസവസ്തു നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ.

ഔദ്യോഗിക കണക്കനുസരിച്ച് പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 110 കോടി വിലമതിക്കുമെന്നാണ് വിവരം. മെക്‌സിക്കന്‍ ലഹരി മരുന്ന് മാഫിയയാണ് ഇന്ത്യയില്‍ ഈ മരുന്ന് നിര്‍മിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

നേരത്തെ ചൈനയിലായിരുന്നു ഇവരുടെ നിര്‍മാണ കേന്ദ്രങ്ങള്‍. എന്നാല്‍ ചൈനയില്‍ പരിശോധന ശക്തമായതോടെ രഹസ്യ നിര്‍മാണ കേന്ദ്രം ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. ഇത് നിര്‍മിക്കാനാവശ്യമായ രാസവസ്തുക്കള്‍ നിയമവിരുദ്ധമായ വഴികളിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

അസംസ്‌കൃത വസ്തുവായ 4ANPP എന്ന രാസവസ്തുവിന്റെ ഇന്ത്യയിലെ വഴികള്‍ പിന്തുടര്‍ന്നാണ് ഫെന്റാനൈല്‍ പിടികൂടുന്നതിലേക്ക് എത്തിയത്. അമേരിക്കയില്‍ 2016ല്‍ മാത്രം ഫെന്റാനൈല്‍ ഉപയോഗം അമിതമായതിനെത്തുടര്‍ന്ന് 20,000 പേര്‍ മരിച്ചതായാണ് വിവരം. അപ്പാഷെ, ചൈന ഗിരി, ചൈനാ ടൗണ്‍ എന്നീ പേരുകളിലാണ് വിദേശ കരിഞ്ചന്തകളില്‍ ഫെന്റാനൈലിന്റെ പേര്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ആക്രമണത്തില്‍ 9 കുട്ടികള്‍ നഷ്ടപ്പെട്ട നജാര്‍ കുടുംബത്തിലെ ബാപ്പയും കൊല്ലപ്പെട്ടു

ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗസ്സയിലെ ഡോക്ടര്‍ ഹംദി അല്‍നജ്ജാറാണ് കൊല്ലപ്പെട്ടത്.

Published

on

ഇസ്രാഈല്‍ ആക്രമണത്തില്‍ ഒമ്പത് കുട്ടികള്‍ നഷ്ടപ്പെട്ട നജാര്‍ കുടുംബത്തിലെ ബാപ്പയും കൊല്ലപ്പെട്ടു

ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗസ്സയിലെ ഡോക്ടര്‍ ഹംദി അല്‍നജ്ജാറാണ് കൊല്ലപ്പെട്ടത്.

എട്ട് ദിവസം മുമ്പ് ഖാന്‍ യൂനിസിലെ വീടിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് ഹംദിക്ക് ഗുരുതരമായി പരിക്കേറ്റത്. ഡോക്ടര്‍ ദമ്പതിമാരുടെ പത്തില്‍ ഒമ്പത് മക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

മേയ് 23ന് ഡോക്ടര്‍ ഹംദിയുടെ ഭാര്യയായ ഡോ. അലാ അല്‍ നജ്ജാര്‍ നാസര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് അവരുടെ കുടുംബവീടിന് നേരെ ഇസ്രാഈല്‍ മിസൈല്‍ ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ രക്ഷപ്പെട്ട അവരുടെ ഏക മകനായ ആദം ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്.

Continue Reading

india

ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ അശ്രദ്ധ: ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ എന്‍ഡിഎയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കേസില്‍ നീതി ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Published

on

പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ (പിഎംസിഎച്ച്) ചികിത്സയില്‍ അനാസ്ഥ ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ (എന്‍ഡിഎ) സര്‍ക്കാരിനെതിരെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് (എല്‍ഒപി) രാഹുല്‍ ഗാന്ധി ഞായറാഴ്ച ആഞ്ഞടിച്ചു.

‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാരിന്റെ അശ്രദ്ധയാണ് ദളിത് പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് എക്സില്‍ ഒരു പോസ്റ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മുസാഫര്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ക്രൂരതയും തുടര്‍ന്നുള്ള ചികിത്സയിലെ അവഗണനയും അങ്ങേയറ്റം ലജ്ജാകരമാണ്. തക്കസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അവളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കുന്നതില്‍ മാത്രമല്ല, അവരുടെ ജീവന്‍ രക്ഷിക്കുന്നതിലും ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചു,’ അദ്ദേഹം പറഞ്ഞു.

ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് തന്റെ പോസ്റ്റില്‍ ഉറപ്പ് നല്‍കി.

ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ നിശബ്ദരായി ഇരിക്കില്ല, കുറ്റക്കാര്‍ക്കും അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണം, എന്നായിരുന്നു പോസ്റ്റ്.

കേസില്‍ നീതി ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പ്രതിഷേധത്തില്‍ സംസാരിച്ച ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാം പറഞ്ഞു, ‘ഈ കേസിന് രണ്ട് വശങ്ങളുണ്ട്, ആദ്യം, കുട്ടി ബലാത്സംഗത്തിനിരയായി. ബലാത്സംഗത്തിന് ശേഷം അവളെ കൊലപ്പെടുത്താന്‍ ക്രൂരമായ ശ്രമമുണ്ടായി. രണ്ടാമതായി, സര്‍ക്കാര്‍ അശ്രദ്ധയില്‍ ഒരു കല്ലും ഉപേക്ഷിച്ചില്ല. ചികിത്സ വൈകിയതിനാല്‍ ആ പെണ്‍കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇതിന് സര്‍ക്കാര്‍ തന്നെ നേരിട്ട് ഉത്തരവാദികളാണ്.’

മുസാഫര്‍പൂരിലെ കുണ്ഡ്ലിയില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പട്നയിലെ എയിംസ് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം പിഎംസിഎച്ചിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണിത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി അധികൃതര്‍ അറിയിച്ചു.

Continue Reading

kerala

കൈക്കൂലിക്കേസ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്.

Published

on

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജിലന്‍സിന് സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കാനാണ് വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. അതേസമയം കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായിയുടെ പരാതി. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്.

അതേസമയം കൈക്കൂലി വാങ്ങുന്നതിന് ഇടനില നിന്ന രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.

Continue Reading

Trending