Connect with us

More

ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി സമ്മതിച്ച് ചെല്‍സി

Published

on

സിംഗപ്പൂര്‍സിറ്റി: സീസണു മുന്നോടിയായുള്ള ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയെ 3-2ന് തോല്‍പിച്ചു. ആദ്യ പകുതിയില്‍ 27 മിനിറ്റ് പിന്നിടുമ്പോഴേക്കും 3-0ന് പിന്നില്‍ നിന്ന ശേഷം ശക്തമായി മത്സരത്തിലേക്കു തിരിച്ചു വന്ന ചെല്‍സിക്കു പക്ഷേ തോല്‍വി ഒഴിവാക്കാനായില്ല. ശനിയാഴ്ച ആഴ്‌സണലിനെ 3-0ന് തോല്‍പ്പിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ ചെല്‍സിയെ ഞെട്ടിച്ചു കൊണ്ട് ബ്രസീലിയന്‍ താരം മാര്‍സിയോ റഫീഞ്ഞോയാണ് ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. ലോങ് റേഞ്ച് ഷോട്ടിലൂടെ ആറാം മിനിറ്റില്‍ തന്നെ ബയേണ്‍ മത്സരത്തില്‍ മുന്നില്‍ കയറി. മത്സരത്തില്‍ താളം കണ്ടെത്തും മുമ്പേ പിന്നാക്കം പോയ ചെല്‍സിക്ക് പക്ഷേ കൂടുതല്‍ പ്രഹരം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ആറ് മിനിറ്റ് കൂടി പിന്നിട്ടതോടെ ബയേണ്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇത്തവണ ഫ്രാങ്ക് റിബറിയുടെ പാസില്‍ നിന്നും തോമസ് മുള്ളറായിരുന്നു ഗോള്‍സ്‌കോറര്‍. 27-ാം മിനിറ്റില്‍ മുള്ളര്‍ തന്റെ രണ്ടാം ഗോളും ഒപ്പം ടീമിന്റെ ലീഡ് 3-0 ആക്കിയും ഉയര്‍ത്തി. മുള്ളറുടെ മികവിന് മുന്നില്‍ ചെല്‍സി ഗോള്‍കീപ്പര്‍ കുര്‍ട്ടോയിസിന് മറുപടിയുണ്ടായിരുന്നില്ല.

42ab88ab00000578-0-marco_friedl-a-52_1500986101550

42ab920900000578-0-image-m-76_1500986789241

42abc9e700000578-4728500-image-a-102_1500989270335മൂന്ന് ദിവസം മുമ്പ് ആഴ്‌സണലിനു മുന്നില്‍ വന്‍മതില്‍ തീര്‍ത്ത ചെല്‍സി പ്രതിരോധം ബയേണിന്റെ വേഗതയാര്‍ന്ന നീക്കത്തിനു മുന്നില്‍ ആടിയുലഞ്ഞു. മൂന്നു ഗോളിന് പിന്നില്‍ നിന്നതോടെ ആര്‍ത്തു വിളിച്ച സിംഗപ്പൂര്‍ കാണികള്‍ക്കു മുന്നില്‍ ഉണര്‍ന്ന ചെല്‍സി ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. മാര്‍കോ അലന്‍സോയായിരുന്നു ഗോള്‍ സ്‌കോറര്‍. രണ്ടാം പകുതിയില്‍ ചെല്‍സി കോച്ച് അന്റോണിയോ കോന്റെ അല്‍വരോ മൊറാറ്റയെ കളത്തിലിറക്കി. ചെല്‍സിക്കു വേണ്ടി അരങ്ങേറ്റം കുറിച്ച മൊറാറ്റ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 85-ാം മിനിറ്റില്‍ മികി ബാഷുവായിയിലൂടെയായിരുന്നു ചെല്‍സിയുടെ രണ്ടാം ഗോള്‍ പിറന്നത്. സീസണു മുന്നോടിയായുള്ള മൂന്നു മത്സരങ്ങളില്‍ ബല്‍ജിയം താരം നേടുന്ന അഞ്ചാം ഗോളാണിത്. അവസാന മിനിറ്റില്‍ ആഞ്ഞടിച്ച ചെല്‍സിയുടെ മുന്നേറ്റ നിരയെ പ്രതിരോധിക്കാന്‍ ബയേണ്‍ നന്നേ പാടുപെട്ടെങ്കിലും വിജയം കൈവിടാതെ കാക്കാന്‍ ബയേണിനു സാധിച്ചു.

crime

മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

Published

on

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.

ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.

Continue Reading

kerala

തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Published

on

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

Continue Reading

kerala

ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

Published

on

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.

കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.

Continue Reading

Trending