Connect with us

Culture

ഷോക്ക് ആന്റ് ഷോ; ചെല്‍സിക്ക് തോല്‍വി ലെസ്റ്ററിനും ലിവര്‍പൂളിനും ജയം

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരക്കാരായ ചെല്‍സിക്ക് സ്വന്തം ഗ്രൗണ്ടില്‍ തോല്‍വി. ലീഗ് ടേബിളിന്റെ താഴ്ഭാഗത്തുള്ള ക്രിസ്റ്റല്‍ പാലസാണ് സ്റ്റാംഫഡ് ബ്രിഡ്ജില്‍ നീലപ്പടക്ക് ഒന്നിനെതിരെ രണ്ടു ഗോളിന്റെ തോല്‍വി സമ്മാനിച്ചത്. ബേണ്‍ലിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത ടോട്ടനം ഹോട്‌സ്പര്‍ ചെല്‍സിയുമായുള്ള അകലം ഏഴ് പോയിന്റാക്കി കുറച്ചു. ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി തുടരെ നാലാമത്തെ മത്സരവും ജയിച്ചപ്പോള്‍ എവര്‍ട്ടനെ 3-1ന് തകര്‍ത്ത് ലിവര്‍പൂള്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ്‌ബ്രോമിനെതിരെ ഗോള്‍രഹിത സമനില വഴങ്ങി.
അഞ്ചാം മിനുട്ടില്‍ എയ്ഡന്‍ ഹസാര്‍ഡിന്റെ ലോ ക്രോസില്‍ നിന്ന് സെസ്‌ക് ഫാബ്രിഗസിലൂടെ മുന്നിലെത്തിയ ചെല്‍സിക്ക് നാലു മിനുട്ടിനുള്ളില്‍ തന്നെ സന്ദര്‍ശകര്‍ തിരിച്ചടി നല്‍കി. ക്രിസ്റ്റ്യന്‍ ബെന്റകെ ഒരുക്കിയ അവസരം ചെല്‍സി കീപ്പര്‍ തിബോട്ട് കോര്‍ട്വയെ നിസ്സഹായനാക്കി വില്‍ഫ്രഡ് സാഹ വലയിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ 11-ാം മിനുട്ടില്‍ മത്സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോളെത്തി. പ്രത്യാക്രമണത്തിലൂടെ സാഹ നല്‍കിയ അവസരം ബെന്റകെ ഗോളിക്കു മുകളിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഡിഫന്റര്‍ ഡേവിഡ് ലൂയിസിന്റെ പിഴവാണ് നീലപ്പടക്ക് തിരിച്ചടിയായത്. സമനിലക്കായി പൊരുതിയ ചെല്‍സി നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പാലസ് കീപ്പര്‍ വെയ്‌നെ ഹെന്നസിയുടെ മാരക ഫോം ആതിഥേയരെ അകറ്റിനിര്‍ത്തി. 11 മിനുട്ട് ഇഞ്ചുറി ടൈം ലഭിച്ചെങ്കിലും പരിക്ക് ഭേദമാക്കാന്‍ ചെല്‍സിയെ പാലസ് അനുവദിച്ചില്ല. പുറത്താകല്‍ ഭീഷണി നേരിട്ടിരുന്ന പാലസിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഇതോടെ റെലഗേഷന്‍ സോണില്‍ നിന്നുള്ള അകലം നാല് പോയിന്റാക്കി വര്‍ധിപ്പിക്കാന്‍ അവര്‍ക്കായി
കരുത്തരുടെ പോരാട്ടത്തില്‍ സദിയോ മാനെ, ഫിലിപ്പ് കൗട്ടിന്യോ, ഡിവോക് ഓറിഗി എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ എവര്‍ട്ടനെ തോല്‍പ്പിച്ചത്. എട്ടാം മിനുട്ടില്‍ മാനെയുടെ ഗോളില്‍ മുന്നിലെത്തിയ ആതിഥേയരെ 28-ാം മിനുട്ടില്‍ പെനിങ്ടണ്‍ ഒപ്പം പിടിച്ചിരുന്നു. എന്നാല്‍ 31-ാം മിനുട്ടില്‍ ലൂകാസ് സില്‍വയുടെ അസിസ്റ്റില്‍ കൗട്ടിന്യോ ടീമിനെ മുന്നിലെത്തിച്ചു. 60-ാം മിനുട്ടില്‍ കുട്ടിന്യോ നല്‍കിയ അവസരം ഗോളാക്കി ഓറിഗി മത്സരം ആതിഥേയരുടേതാക്കി.
പുതിയ കോച്ച് ക്രെയ്ഗ് ഷേക്ക്‌സ്പിയറുടെ കീഴില്‍ മിന്നും ഫോം കാഴ്ചവെക്കുന്ന ലെസ്റ്റര്‍ സിറ്റി ഇരുപകുതികളിലായി ഒന്യിന്യെ എന്‍ദിദി, ജാമി വാര്‍ഡി എന്നിവരുടെ ഗോളുകളിലാണ് സ്‌റ്റോക്ക് സിറ്റിയെ വീഴ്ത്തിയത്. 25, 47 മിനുട്ടുകളിലെ ഗോളുകള്‍ക്ക് ഡാനി സിംപ്‌സണ്‍ വഴിയൊരുക്കി. കഴിഞ്ഞ തവണ ടീമിനെ ചാമ്പ്യന്മാരാക്കിയ കോച്ച് ക്ലോഡിയോ റനേരിയെ പുറത്താക്കിയ ശേഷം എല്ലാ മത്സരങ്ങളിലുമായി ലെസ്റ്റര്‍ നേടുന്ന അഞ്ചാം ജയമാണിത്. ലീഗില്‍ തുടര്‍ച്ചയായി നേടിയ നാലാം ജയത്തോടെ പുറത്താക്കല്‍ ഭീഷണിയില്‍ നിന്ന് അവര്‍ സുരക്ഷിതമായ അകലത്തിലെത്തി.
ആദ്യ നാല് സ്ഥാനങ്ങളിലെത്താനുള്ള മാഞ്ചസ്റ്ററിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ്‌ബ്രോമിനോട് നേരിട്ട സമനില. 66-ാം മിനുട്ടില്‍ എറിക് ഡ്രയറും 77-ാം മിനുട്ടി ഹ്യുങ് മിന്‍ സോനും നേടിയ ഗോളുകളില്‍ ടോട്ടനം ബേണ്‍ലിയെ വീഴ്ത്തി. ഹള്‍സിറ്റി വെസ്റ്റ്ഹാമിനെ 2-1 നും വാട്‌ഫോഡ് സണ്ടര്‍ലാന്റിനെ ഒരു ഗോളിനും പരാജയപ്പെടുത്തി.
29 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റോടെ ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 62 പോയിന്റുമായി ടോട്ടനം രണ്ടും 59 പോയിന്റോടെ (30 മത്സരം) ലിവര്‍പൂള്‍ മൂന്നും സ്ഥാനങ്ങളിലാണ്. 57 പോയിന്റുമായി നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ആറാമതുള്ള ആര്‍സനലുമായി ഇന്ന് കൊമ്പു കോര്‍ക്കുന്നുണ്ട്.

Film

ARM തായ്പേയിലും ; കൈയ്യടി നേടി ടോവിനോയും സംവിധായകൻ ജിതിൻലാലും..

ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

Published

on

The Motion Picture Development Foundation R.O.C. യുടെ ഭാഗമായി Taipei Golden Horse Fantastic Film Festival (TGHFF)ൽ ‘ അജയന്റെ രണ്ടാം മോഷണം’ (ARM) പ്രദർശിപ്പിച്ചു. തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

ചിത്രത്തിലെ നായകൻ ടോവിയെയും സംവിധായകൻ ജിതിൻലാലിനെയും കാണാൻ നിരവധിപേരാണ് തടിച്ചുകൂടിയത്. ഇംഗ്ലീഷ് , ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെ പ്രദർശിപ്പിച്ച ചിത്രത്തിലെ നർമ്മത്തെയും, കേളു മണിയൻ അജയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ വൈകാരികതെയും ഒരുപോലാണ് തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സുജിത് നമ്പ്യാർ , ദിബു നൈനാൻ , ജോമോൻ ടി  ജോൺ , ഷമീർ മുഹമ്മദ് , ജിതിൻ ലാൽ , സുരഭി ലക്ഷ്മി, ടോവിനോ എന്നിവരോടൊപ്പം മോഹൻലാലിന്റെ ശബ്ദവും തികഞ്ഞ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടോ മൂന്നോ ഭാഷയിൽ ഉള്ള സിനിമകൾ  മാത്രം കണ്ടു ശീലിച്ച  തായ്‌വാനീസ് പ്രേക്ഷകർക്ക് നാടോടിക്കഥയുടെയും , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയുമായ പുതിയ കാഴ്ച്ച അനുഭവങ്ങളാണ് ഈ സിനിമ നൽകിയിരിക്കുന്നത്.

ടോവിനോയെയും സംവിധായകനായ ജിതിൻ ലാലിയെയും സിനിമ കഴിഞ്ഞിട്ടും പതിനൊന്നാം നില  മുതൽ  റോഡ് വരെ വിടാതെ പിന്തുടർന്ന കാണികളുടെ ആഹ്ലാദപ്രകടനവും , രാത്രി വൈകിയും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും വേണ്ടി പുറകെ പോയ ജനങ്ങളുടെ ആരാധനപ്രകടനവും അത്യപൂർവ കാഴ്ചയാണെന്ന്  മാത്രമല്ല അവരെയൊന്നും വിഷമിപ്പിക്കാതെയാണ് ഇരുവരും അവരുടെയാ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചിരിക്കുന്നത് എന്നത് സന്തോഷമുണ്ടാക്കുന്ന വാർത്ത കൂടിയാണ്. ചൈനീസ് , കൊറിയൻ ഡ്രാമകളും , ഇംഗ്ലീഷ് സിനിമകളും കൂടുതലായി കാണുന്ന, ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകൾക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ഇത്തവണ ചരിത്രം തിരുത്തിയിരിക്കുന്നത്.

An absolute visual treat from mollywood!  എന്ന് ചിത്രത്തെ കുറിച്ചഭിപ്രായപ്പെട്ട ജനങ്ങൾക്ക് മുൻപിലേക്ക് മണിച്ചിത്രത്താഴ് മുതൽ മഞ്ഞുമ്മൽ ബോയ്സ് വരെ, പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കാൻ ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending