Connect with us

Article

മാലിക്ക്; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ നിലക്കാത്ത വെടിയൊച്ച

സാമുദായിക ലഹള അടിച്ചമര്‍ത്തിയ പൊലീസ് കടപ്പുറത്ത് ഗത്യന്തരമില്ലാതെ വെടിവെച്ചുവെന്ന് ഭരണ കക്ഷിയും പൊലീസും കഥ മെനഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതും അതേറ്റുപാടി. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം

Published

on

ലുഖ്മാന്‍ മമ്പാട്

‘നന്മണ്ട പന്ന്യംവള്ളി വാര്യത്തായിരുന്നു ഡോ.പി.കെ വാരിയരുടെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ പിറന്ന നാട് വിടേണ്ടി വന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുവിതാംകൂറില്‍ അഭയം നേടി.’ പറയുന്നത് പി.കെ വാര്യരുടെ ചരമ വാര്‍ത്തയോടെ ഇറങ്ങിയ 2021 ജൂലൈ 11 ലെ ദേശാഭിമാനി. 1799ല്‍ മരിച്ച ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ടിനിപ്പുറം 1921ല്‍ ജനിച്ച പി.കെ വാര്യര്‍ നാടുവിട്ടോടിയതിന്റെ ലോജിക്കൊന്നും ചോദിക്കരുത്. ഇസ്്ലാമോഫോബിയക്കാരുടെ ദക്ഷിണേന്ത്യയിലെ പ്രധാന ആയുധമായ ടിപ്പുവിനെ വരെ സദാമൂര്‍ച്ച കൂട്ടി എറിയുന്ന പരുവത്തിലേക്ക് അവശിഷ്ട കേരള കമ്മ്യൂണിസ്റ്റുകള്‍ മാറി. ചരിത്രത്തെയും വര്‍ത്തമാനത്തെയും ഒരു പോലെ തങ്ങള്‍ക്കനുകൂലമായി പടച്ചുണ്ടാക്കാന്‍ വിരുതുള്ള കുറെ സാഹിത്യ സിനിമാ ബുദ്ധിജീവികളുടെ കരാള ഹസ്തത്തിലാണ് കേരള രാഷ്ട്രീയമെന്നത് പലര്‍ക്കും ബോധ്യപ്പെട്ടു വരുന്നേയൊള്ളൂ. ഇ സമം എം.സി സ്‌ക്വയര്‍ പോലെ അധികാരത്തിലെ ചുവപ്പും മങ്ങിയ ചുവപ്പുമായുളള ഫാഷിസ്റ്റുകള്‍ കൈകോര്‍ക്കുമ്പോഴുളള പ്രഹര ശേഷിക്കു മുമ്പില്‍ എതിര്‍ ശബ്ദങ്ങള്‍ നിഷ്പ്രഭമാകുന്നു.

കൊളളയിലും കൊലയിലും നേരിട്ടു നേതൃത്വം നല്‍കി രാജ്യത്ത് ഒന്നാം നമ്പര്‍ മാഫിയ ഭരണകൂടമായ ഒന്നാം പിണറായി സര്‍ക്കാറിനെ വെളുപ്പിച്ചെടുത്ത മേല്‍പറഞ്ഞ ക്യാപ്സൂള്‍ ഫാക്ടറി ന്യൂനപക്ഷത്തെ പേടിപ്പിച്ചും ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചും നേടിയ തുടര്‍ ഭരണത്തോടെ സത്യാനന്തര നിര്‍മ്മിതി പുതിയ തലത്തിലെത്തിയതിന്റെ വിസ്ഫോടനമാണ് മാലിക്. വംശവെറിയിലിധിഷ്ടിതമായ ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യമായ ബീമാപ്പള്ളി വെടിവെപ്പും കൂട്ടക്കുരുതിയും നടന്ന് ഒരു വ്യാഴവട്ടം പിന്നിടുമ്പോള്‍ മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ അതേ ഇരകളെ ഭീകരരും തെമ്മാടികളുമാക്കി ‘മാലിക്ക്’ എന്ന പേരില്‍ സിനിമ പുറത്തു വരുന്നത്. ഇതൊരു കല്പിത കഥയാണെന്നും ഏതെങ്കിലും വ്യക്തിയുടെയോ സമുദായത്തിന്റെയോ വികാരം വ്രണപ്പെടുത്തുക ഉദ്ദേശ്യമല്ലെന്നും അണിയറക്കാര്‍ മുന്‍കൂര്‍ ജാമ്യമായി തുടക്കത്തില്‍ തന്നെ എഴുതിക്കാണിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമാണ്; ബദരി കടപ്പുറമാണ് ചെറിയ തുറ, റമദ പള്ളി ബീമാപ്പള്ളിയും. സുലൈമാന്‍ മാലിക് നായകനല്ല; പ്രതിനായകനാണ്.

ബീമാപളളിയില്‍ സംഭവിച്ചത്

2009 മെയ് 16ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. 19 എം.പിമാരില്‍ നിന്ന് നാലിലേക്ക് എല്‍.ഡി.എഫ് കൂപ്പുകുത്തിയപ്പോഴും മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ നിഗൂഢമായി ചിരിച്ചു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും നിന്നു വിയര്‍ത്തു. പിറ്റേന്ന് ബീമാപ്പള്ളിയില്‍ നിരായുധരായ ജനക്കൂട്ടത്തിന് നേരെ മുന്നറിയിപ്പൊന്നുമില്ലാതെ പൊലീസ് നിറയൊഴിക്കുന്നു. 40 റൗണ്ട് ഗ്രനേഡും 70 റൗണ്ട് വെടിയുമുതിര്‍ത്തപ്പോഴേക്കും വെടിക്കോപ്പ് തീര്‍ന്നു. പിന്നെ, പിന്തിരിഞ്ഞോടുന്നവരെ പിന്തുടര്‍ന്ന് ലാത്തിയും തോക്കും കൊണ്ടും പൊലീസ് തല്ലിച്ചതച്ചു. ആറു പേര്‍ കൊല്ലപ്പെട്ടു. വെടിയേറ്റു വീണ ഒരാളെ തോക്കുകൊണ്ട് തല്ലിയാണ് പൊലീസ് കൊന്നത്. 56 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ 27 പേരില്‍ പലരും പിന്നീട് മരിച്ചു; ജീവഛവമായ പലരും ജീവിക്കാന്‍ കഷ്ടപ്പെടുന്നു.

സാമുദായിക ലഹള അടിച്ചമര്‍ത്തിയ പൊലീസ് കടപ്പുറത്ത് ഗത്യന്തരമില്ലാതെ വെടിവെച്ചുവെന്ന് ഭരണ കക്ഷിയും പൊലീസും കഥ മെനഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതും അതേറ്റുപാടി. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ചെറിയതുറയില്‍ അങ്ങനെയൊരു സാധ്യത ഉണ്ടായിട്ടില്ലെന്ന് പള്ളി അധികാരികള്‍ തന്നെ പിന്നീട് പരസ്യമായി പ്രതികരിച്ചു. ഇടതു പക്ഷത്തിന്റെ ദയനീയ തോല്‍വി മറക്കാന്‍ പൊടിപ്പും തുങ്ങലും വെച്ച് എ.കെ.ജി സെന്ററില്‍ നിന്നുള്ള ക്യാപ്സൂളുകള്‍ പത്രങ്ങളില്‍ വാരി വിതറി. മുസ്ലിംലീഗും ചില സാമുദായിക സംഘടനകളും ഒഴികെ ആരും നിരപരാധികളെ അകാരണമായി നിഷ്‌കരുണം വെടിവെച്ച് കൊന്നതിനെതിരെ പ്രതിഷേധിക്കാന്‍ പോലും മുന്നോട്ടു വന്നില്ല. ഒന്നാമത് അവര്‍ പാവങ്ങളായ കടപ്പുറക്കാര്‍, പിന്നെ മുസ്ലിംകളും. തെമ്മാടികളും കുഴപ്പക്കാരുമെന്ന് മുദ്രകുത്താന്‍ വളരെ എളുപ്പം; മാലിക്കില്‍ ഉപയോഗിച്ച അതേ തന്ത്രം.

അറേബ്യയില്‍ നിന്നെത്തിയ ശഹീദ് മാഹിന്‍ അബൂബകറും ഉമ്മ ബീമ ബീവിയും കൈവരുത്തിയതാണ് ബീമാപള്ളിയുടെ ഖ്യാതി. ദക്ഷിണേന്ത്യയിലാകെ ആതുരസേവനവുമായി ചുറ്റിത്തിരിഞ്ഞ അവരിലൂടെ ആയിരങ്ങള്‍ മാനസികവും ശാരീരികവുമായ ആരോഗ്യം നേടിയെന്നതാണ് ചരിത്രം. പര്യടനത്തിന്റെ അവസാനം തിരുവിതാംകൂറിലെത്തി തിരുവല്ലത്ത് താമസമാക്കി. ദലിതുകള്‍ കൂട്ടത്തോടെ ഇവരിലേക്ക് ആകൃഷ്ടരായി. ഇരുവരുടെയും മരണ ശേഷം ബീമാപള്ളി കേന്ദ്രീകരിച്ച് മുസ്ലിം വിഭാഗം താമസമാക്കി. ബീമാപള്ളിയിലെ മാനസിക ചികിത്സയും വര്‍ഷത്തിലുള്ള ഊറൂസ് ചരമവാര്‍ഷികാചരണവുമെല്ലാം മത-ജാതി-വര്‍ഗ-വര്‍ണ്ണ വേര്‍തിരിവുകള്‍ക്കപ്പുറം സ്വീകാര്യത നേടി. 2009 ലും പതിവുപോലെ ഉറൂസിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.

ബീമാപ്പള്ളി ഭാഗത്ത് മുസ്ലിംകളും ചെറിയതുറ ഭാഗത്ത് ലത്തീന്‍ കത്തോലിക്കരും തിങ്ങിപ്പാര്‍ക്കുന്നു. വലിയതുറ പൂന്തുറ റോഡിലുള്ള ബീമാപള്ളി പ്രദേശത്തെയും ചെറിയതുറയെയും വേര്‍തിരിക്കുന്നത് ബീച്ചിലേക്കുള്ള റോഡാണ്. ഇരുവിഭാഗവും കടലിനെ ആശ്രയിച്ച് ജീവിതമാര്‍ഗം കണ്ടെത്തുന്നവരാണ്. പട്ടിണിപാവങ്ങളായ ഇരു വിഭാഗവും തമ്മില്‍ അന്നും ഇന്നും ശത്രുതയിലല്ല. സംഭവത്തിന് ഏതാനും ദിവസം മുമ്പ് കൊമ്പന്‍ ഷിബുവെന്ന കഞ്ചാവ് വില്‍പ്പനക്കാരന്‍ കൂടിയായിരുന്ന ഗുണ്ട ചെറിയ തുറയില്‍ നിന്ന് മദ്യപിച്ച് ബീമാപ്പള്ളിയിലെത്തി ഉത്തരേന്ത്യന്‍ മോഡല്‍ ഗുണ്ടാ പിരിവിന് ശ്രമിക്കുന്നു. എയ്ഡ്‌സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയായിരുന്നു ഗുണ്ടാപിരിവ്. ഇതിനെ എതിര്‍ത്ത ജനങ്ങളും കൊമ്പന്‍ ഷിബുവും തമ്മില്‍ കയ്യാങ്കളി നടക്കുന്നു. നേരത്തെ തന്നെ ചെറിയതുറ ഇടവക ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. സമുദായവുമായി ഒരു ബന്ധവുമില്ലെങ്കിലും വെറും ഗുണ്ടയായ ഇളാള്‍ക്ക് പൊലീസില്‍ നല്ല പിടിപാടുണ്ടായിരുന്നു. താനും സംഘവും ബീമാനപള്ളി ഉറൂസ് മുടക്കുമെന്ന ഷിബുവിന്റെ ഭീഷണിയെ തുടര്‍ന്ന് ജമാഅത്ത് പ്രസിഡണ്ട് എന്‍.വി അസീസും വാര്‍ഡ് കൗണ്‍സിലറും മുസ്്‌ലിംലീഗ് നേതാവുമായ ബീമാപ്പള്ളി റഷീദും നിരവധി തവണ പൂന്തുറ സി.ഐക്ക്് പരാതി നല്‍യിട്ടും ഒരു നടപടിയുമെടുത്തില്ല. നേതാക്കള്‍ വിഷയം ജില്ലാ കലക്ടറെ അറിയിച്ചെങ്കിലും അനങ്ങിയില്ല.

എന്നാല്‍, നിയമവാഴ്ചയെ വെല്ലുവിളിച്ച് ഷിബുലും സംഘവും ബീമാപള്ളിയിലേക്കുള്ള ബസ്സുകള്‍ തടയാന്‍ ശ്രമിച്ചു. ജനങ്ങള്‍ ഇതു ചോദ്യം ചെയ്തതോടെ സ്ഥലത്തെത്തിയ പൊലീസ് ടിയര്‍ഗ്യാസ്, ജലപീരങ്കി, ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയ ഒരു മുന്നറിയിപ്പുപോലുമില്ലാതെ നേരിട്ട് ജനങ്ങളിലേക്ക് നിറയൊഴിക്കുകകയായിരുന്നു. റബ്ബര്‍ ബുള്ളറ്റോ, മുട്ടിനു താഴെ വെടിവെക്കണമെന്ന നിര്‍ദേശമോ ഓര്‍ത്തതുപോലുമില്ല. ജില്ലാ കലക്ടറുടേയും തഹസില്‍ദാറുടെ പോലും അനുമതി തേടാതെ കരുതിക്കൂട്ടി നടത്തിയ വെടിവെപ്പ് ഭരണകൂട പിന്തുണയോടെ നടന്ന പൊലീസ് ഭീകരത മാത്രമാണ്. സെക്രട്ടേറിയറ്റിന് 13 കിലോമീറ്റര്‍ അപ്പുറം പൊലീസിന്റെ ഈ ഓപ്പറേഷന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഡി.ജി.പിയുമൊന്നും അറിയാതെയല്ല. ഗുണ്ടാപിരിവ് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ അറസ്റ്റുചെയ്യാമെന്ന് ജില്ലാ കലക്ടറും എ.ഡി.ജി.പിയും സമ്മതിച്ചിട്ടും രണ്ടു ദിവസത്തിനുശേഷമാണ് ഷിബു അടക്കമുള്ളവരെ അറസ്റ്റുചെയ്തതെന്നും ഇത് വലിയതുറ പൊലീസിന്റെയും പൂന്തുറ പൊലീസിന്റെയും വീഴ്ചയാണെന്നും യഥാര്‍ത്ഥ കാരണം ഈ അലംബാവമാണെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് തന്നെ പറയുന്നു. എന്നാല്‍, ഗുണ്ട ഷിബുവിന് എതിരായ രണ്ട് കേസുകള്‍ എഴുതിതള്ളിയും പൊലീസിനെതിരായ കേസ് പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചുമെല്ലാം രഹസ്യമായി പിന്നീടും പലതും സര്‍ക്കാര്‍ ചെയ്തു.

ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ മൊഴിനല്‍കിയിട്ടും ഇത്രയും ഹീനമായ പൊലീസ് ഭീകരതക്ക് ചുക്കാന്‍ പിടിച്ച അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സിജി സുരേഷ് കുമാര്‍ ഉള്‍പ്പെടെ ഒരു പൊലീസുകാരനും ശിക്ഷിക്കപ്പെട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ച ജില്ലാ ജഡ്ജി കെ.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പോലും പതിറ്റാണ്ടിലേറെയായി വെളിച്ചം കണ്ടിട്ടില്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നല്‍കിയെങ്കിലും തുച്ചമായ തുക ലഭിച്ച പരിക്കേറ്റവര്‍ ഇപ്പോഴും നീതി ലഭിക്കാതെ അലയുകയാണ്. കലാപത്തിന് കാരണക്കാരനായ കൊമ്പന്‍ ഷിബു ഏതാനും വര്‍ഷം മുമ്പ് മരിച്ചെങ്കിലും യഥാര്‍ത്ഥ വില്ലന്മാര്‍ അധികാര സ്ഥാനങ്ങളില്‍ പാവങ്ങളുടെ ചോരകൊണ്ട് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നു.

മാലിക്കിലെ വിഷം

കമ്മ്യൂണിസ്റ്റ് ഭരണകൂടവും പൊലീസും ചേര്‍ന്ന് കരുതിക്കൂട്ടി സൃഷ്ടിച്ച കേരളത്തിലെ ഏറ്റവും വലിയ കൂട്ടക്കരുതിയാണ് ബീമാപള്ളിയിലേത്. എന്നിട്ടും അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തമസ്‌കരിച്ച് ഐ.യു.ഐ.എഫ് എന്ന സമുദായ പാര്‍ട്ടിയെയും അതിന്റെ നേതാവായ അബൂബക്കര്‍ എം.എല്‍.എയുമാണ് (അന്നത്തെ സ്ഥലം എം.എല്‍.എ വി സുരേന്ദ്രന്‍ പിള്ളയാണ്) പ്രശ്നത്തിലേക്ക് സിനിമ വലിച്ചിഴക്കുന്നത്.
ബീമാപള്ളിയുമായി ബന്ധപ്പെട്ട രേഖകളില്‍ എവിടെയെങ്കിലും പൊലീസിന് നേരെ നാട്ടുകാരുടെ ഭാഗത്തു നിന്ന് വെടിവെപ്പുണ്ടായതായോ അവര്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതായോ ആരോപണമില്ല. വേണ്ടി വന്നാല്‍ ആയുധമെടുക്കണമെന്ന് ബീമാപ്പള്ളിയിലെ ഒരു നേതാവും പറഞ്ഞിട്ടില്ല; സിനിമയിലെ പഞ്ച് ഡയലോഗാണത്. മാലിക്കില്‍ ബീമാപ്പള്ളിക്കാരാകെ അധോലോക-മാഫിയ സംഘമാണ്. യന്ത്രത്തോക്കുകള്‍ കൊണ്ട് ജില്ലാ കലക്ടറെയും പൊലീസുകാരെയും തിരിച്ചു വെടിവെച്ച് പകരം ചോദിക്കുന്ന ബീമാപ്പള്ളിക്കാരെക്കൊണ്ട് ‘ബോലോ തക്ബീര്‍…’ വിളിപ്പിക്കുന്നതിന്റെ കുടിലത നിസാരമല്ല.

പച്ചക്കൊടിയും തൊപ്പിയും ബാങ്കും നമസ്‌കാരവും ബിരിയാണിയും കള്ളക്കടത്തുകാരനായ സുലൈമാന്‍ മാലിക്കും മാത്രമല്ല, സുനാമിയില്‍ സര്‍വ്വവും തകര്‍ന്നെത്തുന്നവരെ കയറ്റാതെ പള്ളിയടച്ച് കാവലിരിക്കുന്നതുമെല്ലാം ആകസ്മികതയല്ല. രണ്ടാം പ്രളയത്തില്‍ ജാതിയും മതവും നോക്കാതെ കേരളത്തിന്റെ സൈന്യമായ ബീമാപളളിക്കാരെ മുന്നില്‍ നിര്‍ത്തിയാണ് ഇസ്ലാമോഫോബിയയുടെ പിത്തലാട്ടം ആടുന്നതെന്നെങ്കിലും അവരോര്‍ക്കണം. ഇരു പ്രളയകാലത്തും പള്ളികളും ചര്‍ച്ചുകളുമെല്ലാം മതംനോക്കാതെ മനുഷ്യര്‍ക്കായി തുറന്നുകൊടുത്ത നാട്ടിലാണ് 2009ലേതിന് സമാനമായ മറ്റൊരു വെടിവെപ്പായി മാലിക്ക് മാറുന്നത്. ‘പൊലീസുണ്ടാക്കിയ ലഹള; അല്ലാതെ ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മില്‍ ഇവിടെയൊരു ലഹളയില്ല’ എന്ന് ഒടുവില്‍ ജില്ലാ കലക്ടര്‍ ജോജുവിനെ കൊണ്ട് ഒരൊറ്റ ഡയലോഗിലൂടെ പറയിച്ച് അതുവരെ കെട്ടിപ്പൊക്കിയ വ്യാജ നിര്‍മ്മിതി പൊളിയുമ്പോഴും അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ മറച്ചു പിടിച്ച് മുസ്ലിം രാഷ്ട്രീയത്തിലേക്കും യു.ഡി.എഫ് എന്ന സൂചനയിലേക്കും ഒരു സമുദായമാകെ കള്ളക്കടത്തുകാരും ആയുധം കൊണ്ട് ഭരണകൂടത്തെ പോലും എതിരിടാന്‍ ശക്തവുമാണെന്ന് കാഴ്ചക്കാരന്റെ ഉപബോധമനസ്സിനെ പറഞ്ഞുവിടുന്നു.

നരകത്തെ കാക്കുന്ന മലക്കിന്റെ പേരാണ് ഇസ്ലാമിക സംജ്ഞയില്‍ മാലിക്ക്. മുസ്്ലിംകള്‍ക്ക് ഭൂമിയില്‍ നരകം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ചരിത്രത്തെ വ്യപിചരിക്കുകയാണ് അണിയറക്കാര്‍. ഭാവിയില്‍ ബീമാപ്പള്ളി വെടിവയ്പ്പിനെ പറ്റിയുള്ള റെഫറന്‍സായി ഉപയോഗിക്കപ്പെടാവുന്ന സിനിമ അങ്ങേയറ്റം പ്രതിലോമപരവും വിഷലിപ്തവുമാണെന്ന് പറയാതെവയ്യ; മാലിക്കിന്റെ മേന്മയോളം പ്രഹരശേഷി അതിനുണ്ട് താനും

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഈ അവഗണന മലബാറിന് താങ്ങാനാവില്ല

EDITORIAL

Published

on

2025 – 26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍കൂട്ടി അധിക ബാച്ച് അനുവദിക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്‌മെന്റ്‌റ് കഴിഞ്ഞ ശേഷം കുട്ടികള്‍ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകള്‍ പുനഃക്രമീകരിച്ചാല്‍ മതി എന്നും അതിനു ശേഷം സീറ്റ് ക്ഷാമമുണ്ടായാല്‍ മാത്രം അധിക ബാച്ചുകള്‍ അനുവദിക്കുന്നത് പരിശോധിക്കാമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 54,996 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതായി കണ്ടത്തിയതിനെ തുടര്‍ന്നാണത്രെ സര്‍ക്കാറിന്റെ തലതിരിഞ്ഞ ഈ തീരുമാനമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ള മലപ്പുറത്ത് മാത്രം കഴിഞ്ഞ തവണ 7922 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നുവെന്നും ഉത്തരവിലുണ്ട്.

എന്നാല്‍ കഴിഞ്ഞ വര്‍ഷവും അതിനു മുമ്പത്തെ വര്‍ഷം അധികമായി അനുവദിച്ച 178 താല്‍ക്കാലിക ബാച്ചുകളും മാര്‍ജിനല്‍ സീറ്റുകളും അടക്കം 73,724 സീറ്റുകള്‍ മുന്‍കൂറായി നിലനിര്‍ത്തി പ്രവേശനം നടത്തിയിട്ടും മലബാര്‍ മേഖലയില്‍ സീറ്റ് ക്ഷാമമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്നു മലപ്പുറത്ത് 120 ബാച്ചുകളും കാസര്‍കോട്ട് 18 ബാച്ചുകളും കൂടി സപ്ലിമെന്ററി ഘട്ടത്തില്‍ അധികമായി അനുവദിച്ചാണ് പ്രശ്‌നം നേരിയ തോതിലെങ്കിലും പരിഹരിച്ചത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് വരുന്ന അധ്യയന വര്‍ഷം ഒരു ബാച്ച് പോലും മുന്‍കൂറായി അധികം അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നതില്‍ മലബാറിനോടുള്ള അവഗണന ഇത്തവണയും തുടരുമെന്നുള്ള സര്‍ക്കാറിന്റെ കാലേക്കൂട്ടിയുള്ള പ്രഖ്യാപനമാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിലൂടെ നടത്തിയിരിക്കുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ ആഗ്രഹിച്ച കോഴ്സ് പഠിക്കാന്‍ ക ഴിയാതെ പുറത്തിരിക്കേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ പ്രാവശ്യവും വലിയ വ്യത്യാസമുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

മലബാര്‍ ജില്ലകളില്‍ മൊത്തത്തിലുള്ള സീറ്റുകളുടെ എണ്ണവും ഐ.ടി.ഐ പോലെയുള്ള അനുബന്ധ കോഴ്സുകളെയും ചൂണ്ടിക്കാട്ടിയാണ് യാഥാര്‍ത്ഥ്യങ്ങളുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത കണക്കുകൂട്ടലുമായി വിദ്യാഭ്യാസ വകുപ്പിന്റെ രംഗ പ്രവേശം. ഇഷ്ടപ്പെട്ട കോഴസ് തിരഞ്ഞെടുക്കാന്‍ കഴിയാതിരിക്കുകയെന്നതും ഉന്നത പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനു തുല്യമാണ്. തെക്കന്‍ കേരളത്തില്‍ ഉന്നത പഠനത്തിനു യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കോഴ്സ് തന്നെ ലഭിക്കുമ്പോഴാണ് മലബാറില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കു പോലും ആഗ്രഹിച്ച കോഴ്സുകളോ ഇഷട്‌പ്പെട്ട സ്‌കൂളുകളോ ലഭിക്കുന്നില്ലെന്നുള്ള അവസ്ഥയുള്ളത്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും എം.എസ്.എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും മാസങ്ങളോളം സമരമുഖത്തായിരുന്നു. വിദ്യാര്‍ത്ഥി രോഷത്തിനുമുന്നില്‍ പ്രതിരോധിച്ച് നില്‍ക്കാനാവാതെ സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ത്ഥി പ്രസ്താനങ്ങള്‍ക്കും ബഹുജന സംഘടനകള്‍ക്കുമെല്ലാം തെരുവിലിറങ്ങേണ്ടിവരികയുണ്ടായി.

അധിക സീറ്റുകള്‍ എന്നതിനപ്പുറം പ്രത്യേക ബാച്ച് അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്ന് നിലപാടെടുത്ത സര്‍ക്കാറിന് ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നെങ്കിലും അവിടെയും ഇരട്ടത്താപ്പ് തന്നെയായിരുന്നു സ്വീകരിച്ചത്. കൂടുതല്‍ കുട്ടികളും ആഗ്രഹിച്ചിരുന്ന സയന്‍സ് ഗ്രൂപ്പിന് ഒരു ബാച്ച് പോ ലും അനുവദിക്കാതെ താരതമ്യേന ആവശ്യം കുറഞ്ഞ ഹുമാനിറ്റീസ്, കൊമേഴ്സ് കോഴ്സുകള്‍ക്കാണ് സീറ്റ് അനുവദിച്ചത്. അതാകട്ടേ മലപ്പുറം, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രവും. അപ്പോഴും സീറ്റ് അപര്യാപ്തതകൊണ്ട് പ്രയാസപ്പെടുന്ന കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളെ തിരിഞ്ഞുനോക്കാന്‍ പോലും ഭരണകൂടം തയാറായില്ല. ചുരുക്കത്തില്‍ ഖജനാവിനുണ്ടാകുന്ന നഷ്ടക്കണക്കുകള്‍ അക്കമിട്ട് നിരത്തി ഔദാര്യംപോലെ അനുവദിച്ച ഈ ബാച്ചുകള്‍ക്കൊണ്ട് കാര്യമായ ഗുണം പോലുമുണ്ടായില്ലെന്നതാണ് വസ്തുത.

പുതിയ അധ്യായന വര്‍ഷത്തിലും മല ബാറിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പൊരിവെയിലില്‍ നിര്‍ത്താനും സമരമുഖത്തേക്ക് ഇറക്കിവിടാനും മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ എന്നതുറപ്പാണ്. വിദ്യാഭ്യാസ രംഗത്ത് ഇടതു സര്‍ക്കാര്‍ മലബാറിനോട് എക്കാലത്തും ചിറ്റമ്മ നയമാണ് സ്വീകരിച്ചിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്. വിവിധ കാലത്തെ യു.ഡി.എഫ് സര്‍ക്കാറുകളുടെ ശക്തമായ ഇടപെടലുകളാണ് ഈ വിവേചനത്തിന് ഒരു പരിധിവരെയെങ്കിലും ശമനമുണ്ടാക്കിയത്. പിണറായി സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടായതോടെ ഈ അന്തരം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. അന്തമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു തലമുറയുടെ അവകാശങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന ഈ മഹാ അപരാധത്തില്‍നിന്ന് ഇടതു സര്‍ക്കാര്‍ ഇനിയെങ്കിലും വിട്ടു നില്‍ക്കാന്‍ സന്മനസ്സ് കാണിക്കണം.

Continue Reading

Article

ലഹരിക്കെതിരെ സമൂഹം ഉണരണം

വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം

Published

on

പി.കെ മുഹമ്മദലി

നമ്മുടെ നാടിനെ കാർന്നു തിന്നുന്ന മഹാവിപത്തായി ലഹരി മാറിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് ലഹരി ഉപയോഗം കൊണ്ടുള്ള ദുരന്തങ്ങൾ തുടർക്കഥയായിരിക്കുകയാണ്. ഒരോ ദിവസവും കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നമ്മുടെ നാടിന്റെ ഭാവിപ്രതീക്ഷയായ യുവാക്കളെയും കുരുന്നുകളെയും ലഹരിയുടെ വലയിൽ കുരുക്കി ഇല്ലായ്മ ചെയ്യുന്ന നാടായി കേരളം മാറിയിരിക്കുകയാണ്.

ലഹരിയുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല ബാധിക്കുന്നത്.അവരുടെ കുടുംബത്തെയും സമൂഹത്തെയും ഒന്നടങ്കമാണ് ബാധിക്കുന്നത്.ഒരു നാടിന്റെ വളർച്ചക്കും വികസനത്തിനും ഉന്നമനത്തിനും നേതൃത്വം നൽകണ്ടേവരാണ് യുവാക്കൾ.കുടുംബത്തിന്റെ താങ്ങും തണലുമാണ് അവർ.രാജ്യത്തിന്റെ സമ്പത്താണ് പുതിയ തലമുറ.ആരോഗ്യവന്മാരായ യുവ തലമുറ ലഹരിയിൽ അടിമപ്പെടുമ്പോൾ അവരെ നിയന്ത്രിക്കേണ്ടതും ഈ മഹാവിപത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണ്.

മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ,മഹല്ല്,ക്ഷേത്ര കമ്മിറ്റികൾ,റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയ മുഴുവൻ സംവിധാനങ്ങളും ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ലഹരി കേസുകളിൽ പിടിക്കപ്പെടുന്നത് മുഴുവനും യുവാക്കളാണ്.ആൺ,പെൺ വിത്യാസമില്ലാതെ ചെറുപ്പത്തെ ലഹരിയെന്ന മാരക വിപത്ത് നശിപ്പിക്കുകയാണ്. ന്യൂജൻ കാലത്ത് നടക്കുന്ന എല്ലാം ആഘോഷ പാർട്ടികൾക്കും ക്യാമ്പസുകളിലെ വിവിധ യൂണിയൻ പരിപാടികൾ,വിവാഹങ്ങൾ,ടൂർ,ക്ലബ് നിശാ പരിപാടികൾക്കെല്ലാം മാറ്റ് കൂട്ടുന്നത് ലഹരിയെന്ന വില്ലനാണ്. ആഘോഷങ്ങളെല്ലാം ലഹരിയിൽ മാത്രം ഒതുങ്ങി പോയിരിക്കുകയാണ്.

പേരുകൾ പോലും പറയാൻ സാധിക്കാത്ത നൂറുകണക്കിന് സിന്തറ്റിക്ക് മയക്ക് മരുന്നുകളാണ് വിവിധ രൂപത്തിലും ഭാവത്തിലും യുവതലമുറയുടെ മനസ്സിലേക്കും അവരുടെ ജീവിതത്തിലേക്കും വിഷ മഴയായി പെയ്തിറങ്ങുന്നത്. പുതിയ കാലത്തെ സിനിമകളും സ്റ്റോറികളും റീലുകളുമെല്ലാം ലഹരിയിലേക്ക് ആകർഷിക്കാൻ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. യുവാക്കളിൽ ഭൂരിഭാഗവും നല്ലഉന്മേഷം ലഭിക്കാനും സുഹൃത്തുക്കൾ ഒന്നിച്ച് കൂടി ആഘോഷങ്ങൾ പൊടിപൊടിക്കാനും വെറുതെ ഒരു നേരം പോക്കിനുമെല്ലാമാണ് ലഹരി ഉപയോഗിച്ച് വരുന്നത്.ചിലർ പിരിമുറുക്കം കുറക്കാനും,മാനസിക സമ്മർദ്ദങ്ങൾ കുറക്കാനും തോവിൽകൾ മറക്കാനും യുവാക്കൾക്കിടയിൽ ആളാകാനുമെല്ലാം ലഹരി ഉപയോഗിച്ച് വരുന്നത്.

പക്ഷെ യഥാർത്ഥ്യം മനസ്സിലാകുമ്പോഴേക്കും ലഹരിയിൽ അടിമകളായി ലഹരി മാഫിയകളുടെ നീരാളി പിടുതത്തിൽ അകപ്പെട്ട് ജീവിത നൈരാശ്യത്തിൽ എത്തിയിട്ടുണ്ടാകും. ഭീതിജനകമായ പുതിയ കാലത്ത് ഭാവി തലമുറയെ സംരക്ഷിക്കേണ്ടതും ലഹരിയെന്ന മഹാവിപത്തിൽ നിന്നും യുവത്വത്തെ രക്ഷപ്പെടുത്തേണ്ടതുമായ പ്രവർത്തനങ്ങൾ നമ്മുടെ വീട്ടിൽ നിന്നാണ് ആദ്യം ആരംഭിക്കേണ്ടത്. ന്യൂജൻ കാലത്ത് യുവാക്കളെ തിരിച്ചറിഞ്ഞ് അവരെ സ്നേഹിക്കാനും സമയം കണ്ടെത്തി അവരോട് സംസാരിക്കാനും അവരുടെ ആവിശ്യങ്ങൾ അറിയാനും അവരുടെ സന്തോഷങ്ങളിൽ പങ്ക് ചേർന്ന് നേട്ടങ്ങളിൽ പ്രോൽസാഹനം കണ്ടെത്താനും അവരുടെ പ്രവർത്തന വഴികൾ അന്വേഷിക്കാനും ദുഖങ്ങളിൽ സാന്ത്വന വാക്കുകളായി മാറാൻ രക്ഷിതാക്കൾക്ക് സാധിക്കണം. പ്രവാചകൻ മുഹമ്മദ് നബി(സ)ഹദീസ് വളരെ പ്രസക്തമാണ്. മക്കൾ രാത്രി വൈകി വീട്ടിലേക്ക് വരുമ്പോൾ അവരുടെ വാഴ മണത്ത് നോക്കണമെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പാതിരാത്രി നമ്മുടെ മക്കൾ വീട്ടിലേക്ക് വരുമ്പോൾ എവിടുന്നാണ് വരുന്നതെന്ന് ചോദിക്കാൻ പോലും രക്ഷിതാക്കൾക്ക് ഭയമാണ്.

സാമൂഹ്യ പൊതു പ്രവർത്തനങ്ങളിൽ മക്കളെ പ്രാപ്തരാക്കാനും രക്ഷിതാക്കൾ പുതിയ കാലത്ത് തയ്യാറാവണം. ലോക ഭൂപടത്തിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കും കേരളത്തിന്റെ സ്ഥാനം ഉയർന്നിരിക്കുകയാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ലഹരി ഉപയോഗത്തിന്റെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃതങ്ങൾ നടക്കുന്നത് കേരളത്തിലാണ്. കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് പോലോത്ത നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജനങ്ങൾ കൂടുതൽ ഇടപെഴകുന്ന സ്ഥലങ്ങളിലും ലഹരിയുടെ പറുദ്ദിസയായി മാറിയിരിക്കുകയാണ്.

എൻപത് ശതമാനവും പതിനഞ്ച് വയസ്സ് ആകുമ്പോഴേക്ക് ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നുവെന്നും ലഹരിയിൽ അഡിഷനാവുന്നുമെന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സിന്തറ്റിക്ക് മയക്ക് മരുന്നുകളുടെ വ്യാപനം വർഷങ്ങൾക്ക് മുമ്പ് വൻ നഗരങ്ങളിൽ മാത്രമായിരുന്നു. ഇന്ന് എല്ലായിടത്തും സുലഭമായി ഇതിന്റെ വ്യാപനം നടക്കുന്നു. നാട്ടിൻ പുറങ്ങളിലെ പെട്ടികടകളിൽ പോലും രഹസ്യ നാമങ്ങളിൽ ലഹരി വിൽപ്പന വ്യാപകമായി നടന്ന് കൊണ്ടിരിക്കുകയാണ്.സർക്കാർ സംവിധാനങ്ങളും എക്സൈസുമെല്ലാം ലഹരി മാഫിയകളുടെ മുന്നിൽ നോക്കുകുത്തിയായി മാറുകയാണ്.

എം.ഡി.എം.എ പോലോത്ത ലഹരി ആദ്യ തവണ തന്നെ ഉപയോഗിച്ചാൽ തന്നെ അഡിഷനാവുകയും ദിവസങ്ങളോളം അമിതമായ ഉൽസാഹവും ആനന്ദവും സന്തോഷവും ഉത്തേജിപ്പിക്കാനാവും. കൂടാതെ ധൈര്യവും അക്രമ വാസനയും ഉണ്ടാകും.കൂടുതലുള്ള ആത്മ വിശ്വാസവും മറ്റു വേദനകളെല്ലാം മറക്കാനും സാധിക്കും.എൽ എസ് ഡി സ്റ്റാമ്പ് തുടങ്ങിയ വിവിധയിനം സ്റ്റിമുലൻസ് കൂടുതൽ വിഭ്രാന്തിയുണ്ടാക്കാനും മാരക ശക്തിയുള്ളതുമാണ്. മാരക രോഗങ്ങൾക്ക് കാരണമാവുകയും ആത്മഹത്യ ചെയ്യാനും പെട്ടന്നുള്ള മരണങ്ങൾ സംഭവിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കർണാടക,ഗോവ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കീലോ കണക്കിന് മയക്ക് മരുന്നുകളാണ് കേരളത്തിൽ എത്തുന്നത്.

ബ്ലാഗൂർ പോലോത്ത നഗരങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്ഥിരമായി പെൺകുട്ടികളടക്കം ലഹരി ഉപയോഗിക്കുന്നവരും കേരളത്തിലേക്ക് വിൽപന നടത്താൻ ലഹരി മാഫിയ സംഘങ്ങൾ ഇവരുടെ പിന്നിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തി കുടുംബം സമൂഹം തുടങ്ങി ഒരു രാഷ്ട്രത്തെ മൊത്തം തകർക്കാൻ ശക്തിയുള്ള ഈ സാമൂഹിക വിപത്തിനെതിരെ പൊതു സമൂഹം ജാഗരൂഗരാകേണ്ടതുണ്ട്.വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം.

Continue Reading

Article

അരലക്ഷം കടന്ന് ഗസ്സയിലെ കൂട്ടക്കുരുതി

EDITORIAL

Published

on

2023 ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ഇസ്രാഈല്‍ ആരംഭിച്ച കൂട്ടക്കുരുതിയില്‍ രക്തസാക്ഷികളായ ഫലസ്തീനികളുടെ എണ്ണം അരലക്ഷം കവിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി 18ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ആക്രമണത്തിന് രണ്ടുമാസത്തെ നേരിയ ഇടവേള ലഭിച്ചിരുന്നുവെങ്കിലും വിശുദ്ധ റമസാനില്‍ തന്നെ ഇസ്രാഈല്‍ ആക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞയാഴ്ച്ച വീണ്ടും ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 634 പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 41 പേരാണ്.

ഹമാസിന്റെ മുതിര്‍ന്ന നേതാവ് അല്‍ബര്‍ദാവിലും ഭാര്യയും പ്രാര്‍ത്ഥനക്കിടെ ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഗസ്സയില്‍ തീവ്രവും വ്യാപകവുമായ വ്യോമാക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥലത്തെ സ്ഥിതിഗതികള്‍ വളരെ പരിതാപകരമാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി ലംഘിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവക്കു നേരെ ഇസ്രാഈല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായ അവസരത്തിലാണ് ഈ ആക്രമണം. രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ അതു തീര്‍പ്പാകുന്നതിനു മുമ്പ് പരമാവധി നാശനഷ്ടങ്ങള്‍ വരുത്തുക എന്ന ഉദ്ദേശത്തിലാണ് ഇസ്രാഈലിന്റെ ഇപ്പോഴത്തെ ഈ കടന്നാക്രമണം. ഇസ്രാഈലിലെ ആഭ്യന്തര രാഷ്ട്രീയമാണ് ഈ കൊടും ക്രൂരതക്കു പിന്നില്‍ എന്നതാണ് വസ്തുത. ഭരണ വിരുദ്ധ വികാരത്താല്‍ നിലനില്‍പ്പുതന്നെ അപകടത്തിലായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഫലസ്തീനിലെ പിഞ്ചോമനുകളുടെയും സത്രീകളുടെയും യുവാക്കളുടെയു മെല്ലാം ചുടുചോരകൊണ്ട് അധികാരക്കസേരയെ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രാഈല്‍ പാര്‍ലമെന്റില്‍ മാര്‍ച്ച് 31 ഓടെ ബജറ്റ് ബില്‍ പാസായില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനും കൂട്ടര്‍ക്കും അധികാരത്തില്‍നിന്ന് പുറത്തുപോകേണ്ടിവരും.

അതിന് ഇതാമര്‍ ബെന്‍ഗ്വിര്‍ എന്ന വലതുപക്ഷ ഭീകരന്റെ പിന്തുണ ആവശ്യമാണ്. അയാളുടെ ഓട്സ്മ യെഹൂദിത് പാര്‍ട്ടിക്ക് പാര്‍ലമെന്ററില്‍ ആറ് അംഗങ്ങളാണ് ഉള്ളതെങ്കിലും നെതന്യാഹുവിന് തല്‍ക്കാലം തടി രക്ഷപ്പെടുത്താന്‍ അവര്‍ ധാരാളമാണ്. അതിന് അവര്‍ ബില്ലിനെ അനുകൂലിക്കുകയോ എതിര്‍ക്കാതെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുയോ ചെയ്യണം. അവര്‍ അതിന് തയാറുമാണ്. പക്ഷെ, അ യാള്‍ പകരം ചോദിച്ചതാവട്ടേ ഫലസ്തീനികളുടെ ജീവനാണ്. ലോകത്തിന്റെ മൗനാനുവാദമുള്ളപ്പോള്‍ ഫലസ്തീനികളെ അനായാസം കൂട്ടക്കശാപ്പ് ചെയ്ത്ത് ബെന്‍ഗ്വിറിനെപ്പോലുള്ള പിശാചുക്കളുടെ രക്തദാഹം തീര്‍ക്കാമെന്നാണ് നെതന്യാഹുവിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ചൊവ്വാഴ് പുലര്‍ച്ചെ രണ്ടു മണിക്ക് ഗസ്സക്കുമേല്‍ ബോംബുവര്‍ഷിച്ച് നാനൂറിലേറെ ഫലസ്തീനികളെ കൊന്നുതള്ളി ബെന്‍ഗ്വിറിന്റെ പിന്തുണക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് നെതന്യാഹു തുടക്കമിട്ടിരിക്കുകയാണ്. ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചുപോയ അയാള്‍ അതോടെ സംപ്രീതനുമായി. നെതന്യാഹു കണക്കുകൂട്ടിയതു തന്നെ സംഭവിച്ചു. മന്ത്രിസഭയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് ബെന്‍ഗ്വിര്‍ രംഗത്തെത്തി. പക്ഷേ പിന്തുണ തുടരണമെങ്കിലുള്ള നിബന്ധന ഗസ്സയില്‍ മനുഷ്യക്കശാപ്പ് നിര്‍ത്താന്‍ പാടില്ലെന്നത് മാത്രമാണ്. അയാളെപ്പോലെ നെതന്യാഹുവിനെ അധികാരത്തില്‍ താങ്ങിനിര്‍ത്തുന്ന ഇസ്രാഈല്‍ രാഷ്ട്രീയത്തിലെ കൃമി കീടങ്ങളെല്ലാം ആഗ്രഹിക്കുന്നത് യുദ്ധം തുടരണമെന്നാണ്.

അമേരിക്കയിലുണ്ടായ ഭരണമാറ്റവും നിലവിലെ ആക്രമണങ്ങള്‍ക്ക് പ്രചോദനമായിത്തീര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിനോട് അടുക്കുന്ന സമയം യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ആരോടാണ് ഇസ്രാഈലികള്‍ക്ക് കൂടുതല്‍ ആഭിമുഖ്യമെന്ന് വിലയിരുത്താനായി ചാനല്‍ 12 ന്യൂസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. ഗസ്സയില്‍ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കെ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രാഈലിന് ആയുധങ്ങളും പണവും വാരിക്കോരി നല്‍കിയിട്ടും ഇസ്രാഈലികള്‍ ട്രംപിനെ ഇത്രമാത്രം പ്രിയം വെക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബൈഡനെക്കാള്‍ വലിയ സയണിസ്റ്റ് അനുകൂലിയും യുദ്ധ ഭ്രാന്തനും വലതുപക്ഷ ഭീകരനുമാണ് ട്രംപ് എന്നതായിരുന്നു അത്. അങ്ങിനെയൊരാള്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരിക്കുമ്പോള്‍ ഇതു തന്നെയാണെന്ന് സുവര്‍ണാവസരമെന്നുള്ള ചിന്തയു ടെ അനന്തരഫലം കൂടിയാണിത്. രണ്ടാംഘട്ട വെടിനിര്‍ ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിക്കിടക്കുന്നതും അന്താരാഷ്ട്ര മര്യാദകള്‍ മുഴുവന്‍ കാറ്റില്‍ പറത്തപ്പെട്ടിട്ടും ലോകം ഒന്നാകെ മൗനത്തിന്റെ മഹാമാളത്തില്‍ അഭയം തേടുന്നതും ഇസ്രാഈലിന് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്.

Continue Reading

Trending