Connect with us

Video Stories

‘നീരജിന്റെ നേട്ടം മുന്‍കൂട്ടി പ്രവചിച്ച് ചന്ദ്രിക’

ചന്ദ്രികയുടെ ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരാണ് ടോക്കിയോ ടോക്ക് എന്ന കോളത്തില്‍ നീരജ് സ്വര്‍ണമെഡല്‍ നേടുമെന്ന പ്രവചനം നടത്തിയത്

Published

on

ടോക്കിയോ: ചന്ദ്രികയുടെ പ്രവചനം തെറ്റായില്ല, നീരജ് സ്വര്‍ണത്തിലേക്ക് തന്നെ എറിഞ്ഞു. 87.58 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് നീരജ്. മത്സരം നടക്കുന്നതിന് മുമ്പ് തന്നെ നീരജ് സ്വര്‍ണം നേടുമെന്ന് ചന്ദ്രിക പ്രവചിച്ചിരുന്നു. ചന്ദ്രികയുടെ ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരാണ് ടോക്കിയോ ടോക്ക് എന്ന കോളത്തില്‍ നീരജ് സ്വര്‍ണമെഡല്‍ നേടുമെന്ന പ്രവചനം നടത്തിയത്.

നീരജ് എന്ന 23 കാരന്റെ ആത്മവിശ്വാസവും പ്രതിഭാ മികവും സ്വര്‍ണത്തിലേക്ക് എത്തുമെന്ന വിശ്വാസം തന്നെയാണ് ആ പ്രവചനത്തിന് പിന്നില്‍.

ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക്‌സ് സ്വര്‍ണം നേടിയാണ് കരസേനയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായ നീരജ് ചോപ്ര രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത്.

ഹോക്കിയിലൂടെ ഗെയിംസിലും ഷൂട്ടിങിലൂടെ വ്യക്തിഗത ഗെയിംസ് ഇനത്തിലും നേരത്തെ സ്വര്‍ണം നേടിയിട്ടുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്‌ലറ്റിക്‌സില്‍ നിന്നുള്ള സ്വര്‍ണം എന്നും കാണാക്കണിയായിരുന്നു. ഹോക്കിയില്‍ എട്ട് സ്വര്‍ണ മെഡലുകളാണ് ഇന്ത്യ നേടിയത്. 1970ലെ മോസ്‌കോ ഒളിമ്പിക്‌സിലായിരുന്നു ഏറ്റവും ഒടുവില്‍. 2008ലെ ബീജിങ് ഒളിമ്പിക്‌സിലാണ് വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്ര രാജ്യത്തിന് സ്വര്‍ണം നേടിക്കൊടുത്തത്. വ്യക്തിഗത ഇനത്തിലെ ആദ്യ സ്വര്‍ണമയിരുന്നു ബിന്ദ്രയുടേത്. ബീജിങ് ഒളിമ്പിക്‌സിന് കൊടിയിറങ്ങി ഒരു വ്യാഴവട്ടം പിന്നിടുമ്പോഴാണ് അത്‌ലറ്റിക്‌സിലെ സ്വര്‍ണ നേട്ടത്തിലൂടെ രാജ്യം മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കൂബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്്‌ലി (85.44 മീറ്റര്‍) വെങ്കലവുനേടി.

ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ എന്ന മികച്ച ദൂരം കണ്ടെത്തിയ ചോപ്ര, രണ്ടാം ശ്രമത്തില്‍ 87.58 മീറ്ററായി ദൂരം മെച്ചപ്പെടുത്തി. എന്നാല്‍ മൂന്നാം ശ്രമത്തില്‍ ലാന്‍ഡിങിലെ പിഴവില്‍ ദൂരം 76.79ലേക്ക് ചുരുങ്ങി. എങ്കിലും ശരാശരി ദൂരത്തിന്റെ മികവില്‍ ഒന്നാം സ്ഥാനക്കാരനായി ചോപ്ര ഫൈനലില്‍ കടന്നതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു വേഗം കൂടി. ചോപ്രയെക്കൂടാതെ ഏഴു പേരാണ് ഫൈനലിലെത്തിയത്. നാലും അഞ്ചും റൗണ്ടുകളിലെ ചോപ്രയുടെ പ്രകടനങ്ങള്‍ ഫൗളില്‍ കലാശിച്ചു. എന്നാല്‍ ആറാം ശ്രമത്തില്‍ 84.24 മീറ്റര്‍ കണ്ടെത്തി. ഇതോടെ സ്വര്‍ണമുറപ്പിക്കുകയും ചെയ്തു. മറ്റു താരങ്ങള്‍ക്ക് ചോപ്രയുടെ അടുത്തുപോലും എത്താനായിരുന്നില്ല. ഇതോടെയാണ് ടോക്കിയോ ഒളിമ്പിക്‌സ് മൈതാനിയില്‍ ഇന്ത്യയുടെ ദേശീയ ഗാനമുയര്‍ന്നത്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമായിരുന്നു. അതേസമയം തന്റെ തന്നെ കരിയറിലെ 88.06 മീറ്റര്‍ എന്ന ദൂരം ചോപ്രക്ക് ടോക്കിയോയില്‍ എത്തിപ്പിടിക്കാനായില്ല.

സ്വാതന്ത്ര്യ പൂര്‍വ്വ ഇന്ത്യയുടെ കാലത്ത് ഇന്ത്യക്കു വേണ്ടി മത്സരിച്ച ബ്രിട്ടീഷ്താരം നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് ഇതിനു മുമ്പ് ഇന്ത്യക്കു വേണ്ടി അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടിയത്. 1900ത്തിലെ പാരീസ് ഗെയിംസിലായിരുന്നു ഇത്. മില്‍ഖാ സിങിനും പി.ടി ഉഷക്കും നാലാം സ്ഥാനവും അഞ്ജു ബോബി ജോര്‍ജ്ജിന് അഞ്ചാം സ്ഥാനവും എത്തിപ്പിടിക്കാനായതായിരുന്നു ഇതിനു മുമ്പ് ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍.
ചരിത്ര നേട്ടത്തില്‍ നീരജ്‌ചോപ്രക്ക് രാജ്യത്തിന്റെ അഭിനന്ദന പ്രവാഹം തുടരുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി രാഷ്ട്രീയ, കായിക, സാമൂഹ്യ രംഗങ്ങളി ലെ നിരവധി പേര്‍ അഭിനന്ദനവുമായിരംഗത്തെത്തി. നീരജിന് ഹരിയാനാ സര്‍ക്കാര്‍ ആറു കോടി രൂപ ഇനാം പ്രഖ്യാപിച്ചു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

തലതാഴ്ത്തി മാപ്പ് പറഞ്ഞ് വിഡിയോ, പിന്നാലെ ആത്മഹത്യ; മനുവിന്റെ മൃതദേഹം കണ്ടത് ജൂനിയർ അഭിഭാഷകർ

Published

on

കൊല്ലം: പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വിഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്.

കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വിഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്‍ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തില്‍ ആയിരുന്നെന്നാണ് അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത്.

പീഡനക്കേസിലെ അതിജീവിതയാണ് മുന്‍ ഗവ. പ്ലീഡര്‍ പി ജി മനുവിനെതിരെ പരാതി നല്‍കിയത്. 2018ല്‍ ഉണ്ടായ ലൈംഗികാതിക്രമക്കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി ജി മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഇതിനു ശേഷം തന്റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചു.

രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ടായിരുന്നു. മനു അയച്ച വാട്സാപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവില്‍ പൊലീസിനു മുന്നില്‍ മനു കീഴടങ്ങി.

എറണാകുളം പുത്തന്‍കുരിശ് പൊലീസിനു മുമ്പാകെയായിരുന്നു മനു കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസ്

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. തിരുവനന്തപുരം അയിരൂര്‍ പാറ സ്വദേശിനിക്കെതിരെയാണ് കേസ്.

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഫ്‌ലാറ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് ഇല്ലാതിരുന്ന ദിവസം രാത്രിയാണ് സംഭവം നടന്നത്. ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ വഞ്ചിയൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം സംഭവം നടന്നത് പോത്തന്‍കോട് പൊലീസിന്റെ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് കൈമാറും.

 

Continue Reading

kerala

ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം; പൊലീസ് കേസെടുത്തു

ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്.

Published

on

കൊല്ലം: കോട്ടുകല്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ പൊലീസ് കേസെടുത്തു. ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്ന് കടയ്ക്കല്‍ പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്തിനെതിരെ കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.

അതേസമയം ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതികള്‍ ക്ഷേത്രത്തിന്റെ ഭരണാധികാരികളായി മാറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ഗണഗീതം പാടിയ സംഭവത്തില്‍ ദേവസ്വവും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ക്ഷേത്ര ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്.

അതിനിടെ, ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിലും പരാതി നല്‍കിയിട്ടുണ്ട്.

 

Continue Reading

Trending