Culture
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നും കിടിലന്‍ അങ്കങ്ങള്‍; നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ പി.എസ്.ജിയും ലിവര്‍പൂളും

ലണ്ടന്‍:യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നും കിടിലന്‍ പോരാട്ടങ്ങള്‍. എട്ട് മല്‍സരങ്ങളാണ് വിവിധ വേദികളിലായി ഇന്ന് നടക്കുന്നത്. ഇതില്‍ കാല്‍പ്പന്ത് ലോകം ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നത് പാരിസില്‍ നടക്കുന്ന പി.എസ്.ജി-ലിവര്‍പൂള്‍ പോരാട്ടത്തിനായാണ്. ഗ്രൂപ്പ് സിയില്‍ രണ്ട് പേര്‍ക്കും വിജയം നിര്‍ണായകമായ പോരാട്ടമാണിത്. ഒരു ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ മാത്രമാണ് അടുത്ത റൗണ്ടിലെത്തുക എന്ന സത്യം നിലനില്‍ക്കെ ഗ്രൂപ്പ് സിയില്‍ ഇപ്പോള്‍ ഇവര്‍ രണ്ട് പേര്‍ക്കും മുന്നില്‍ ഇറ്റാലിയന്‍ ക്ലബായ നാപ്പോളിയുണ്ട്. നാല് മല്‍സരങ്ങളാണ് എല്ലാ ടീമുകളും പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാപ്പോളി, ലിവര്‍പൂള്‍ എന്നിവര്‍ക്ക് ആറ് പോയിന്റ് വീതമുണ്ട്. പക്ഷേ ഗോള്‍ ആനുകൂല്യത്തില്‍ നാപ്പോളിയാണ് ഒന്നാമത്. പി.എസ്.ജി അഞ്ച് പോയിന്‍ുമായി മൂന്നാം സ്ഥാനത്താണ്.
ഗ്രൂപ്പ് എ യില്‍ കാര്യമായ വെല്ലുവിളികളില്ല. ഇന്ന് ഗ്രൂപ്പില്‍ നടക്കുന്നത് അത്‌ലറ്റികോ മാഡ്രിഡ്-മൊണോക്കോ മല്‍സരവും ബൊറൂഷ്യ ഡോര്‍ട്ടുമണ്ട്-ക്ലബ് ബോര്‍ഷെ അങ്കവുമാണ്. ഗ്രൂപ്പില്‍ നാല് കളികളില്‍ നിന്നായി 9 പോയിന്റുമായി ജര്‍മന്‍ ക്ലബായ ഡോര്‍ട്ടുമണ്ടാണ് ഒന്നാമത്. അത്‌ലറ്റികോ മാഡ്രിഡിനും ഒമ്പത് പോയിന്റുണ്ട്. ഇന്ന് മൊണോക്കോയുമാണ് അന്റോണിയോ ഗ്രിസ്മാനും സംഘവും കളിക്കുന്നത്. കളിച്ച നാല് മല്‍സരങ്ങളില്‍ മൂന്നിലും തല താഴ്ത്തിയവരാണ് തിയറി ഹെന്‍ട്രിയുടെ മൊണോക്കോ. അവര്‍ക്ക് ഇനി സാധ്യതകളൊന്നുമില്ല. ഡോര്‍ട്ടുമണ്ടിനാവട്ടെ ക്ലബ് ബോര്‍ഷെയാണ് എതിരാളികള്‍.
ഗ്രൂപ്പ് ബി യില്‍ ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തിനാണ് വെല്ലുവിളി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം ചെല്‍സിയെ മറിച്ചിട്ടവരാണ് ഹാരി കെയിനും സംഘവും. പക്ഷേ നാല് കളികളില്‍ നിന്ന് നാല് പോയിന്റാണ് അവരുടെ സമ്പാദ്യം. ഗ്രൂപ്പില്‍ ബാര്‍സിലോണക്കും ഇന്റര്‍ മിലാനും പിറകില്‍ മൂന്നാം സ്ഥാനം. ശക്തരായ ഇന്ററുമായാണ് ഇന്നത്തെ അങ്കം,. ജയിച്ചാല്‍ മാത്രമാണ് പ്രതീക്ഷ. തോല്‍വി പിണഞ്ഞാല്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താവും. ലയണല്‍ മെസിക്കും സംഘത്തിനും ആശങ്കക്ക് വകയില്ല. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാര്‍ എന്ന നിലയില്‍ അവരുടെ അടുത്ത ഘട്ടം ഉറപ്പായിട്ടുണ്ട്. ഡച്ച് ക്ലബായ പി.എസ്.വിയുമായാണ് മല്‍സരം. നാല് കളികളില്‍ നിന്ന് കേവലം ഒരു പോയിന്റാണ് ഡച്ചുകാരുടെ സമ്പാദ്യം.
സിയിലാണ് പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. ലിവര്‍പൂളിനും പി.എസ്.ജിക്കും മരണപ്പോരാട്ടമാണ്. പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ അജയ്യന്മാരായി കുതിക്കുകയാണ് ലിവര്‍പൂള്‍. മുഹമ്മദ് സലാഹും സംഘവുമാവട്ടെ നിലവിലെ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സ്ഥാനക്കാരുമാണ്. പി.എസ്.ജിയുടെ സീസണ്‍ ലക്ഷ്യം ഫ്രഞ്ച് ലീഗ് മാത്രമല്ല ചാമ്പ്യന്‍സ് ലീഗും കൂടിയാണ്. നെയ്മറും കവാനിയും എംബാപ്പേയും ജിയാന്‍ ലുക്കാ ബഫണുമെല്ലാം കളിക്കുന്ന സംഘത്തിന് സ്വന്തം മൈതാനത്ത് കളിക്കുന്നു എന്ന ആനുകൂല്യമുണ്ട്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നാപ്പോളിക്ക് റെഡ് സ്റ്റാര്‍ വലിയ വെല്ലുവിളിയാവുമെന്ന് കരുതുന്നില്ല. പക്ഷേ കഴിഞ്ഞ മല്‍സരത്തില്‍ ലിവറിനെ തരിപ്പണമാക്കിയിരുന്നു യുഗോസ്ലാവ്യക്കാര്‍.
ഡിയിലെ പോരാട്ടങ്ങളില്‍ ആവേശം കുറയും. പോര്‍ച്ചുഗല്‍ ക്ലബായ എഫ്.സി പോര്‍ട്ടോ പത്ത് പോയന്റുമായി അടുത്ത ഘട്ടം ഉറപ്പാക്കിയിരിക്കുന്നു. ജര്‍മന്‍ ക്ലബായ ഷാല്‍ക്കെ 04 എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്തുമുണ്ട്. ഗ്രൂപ്പിലെ ദുര്‍ബലരായ തുര്‍ക്കി ക്ലബ് ഗലറ്റസറക്കും റഷ്യന്‍ ക്ലബായ ലോകോമോട്ടീവ് മോസ്‌ക്കോക്കും ഇത് വരെ കാര്യമായ മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
വിമാനാപകടം; തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെടുത്തു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
News3 days ago
ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം; ടെഹ്റാനില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്
-
india3 days ago
വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന് അഹമ്മദാബാദിലേക്ക്
-
More2 days ago
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്