Connect with us

News

ചാമ്പ്യന്‍സ് ലീഗ്: മാഞ്ച.സിറ്റി-റയല്‍ മഡ്രിഡ് രണ്ടാം പാദ സെമി ഇന്ന്

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ അതിശക്തരാണ് റയല്‍.

Published

on

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ വ്യക്തമായ ലക്ഷ്യം സീസണ്‍ ട്രിപ്പിളാണ്. അവരുടെ കോച്ച് പെപ് ഗുര്‍ഡിയോള ഇക്കാര്യം ഇന്നലെയും ആവര്‍ത്തിച്ചെങ്കില്‍ റയല്‍ മാഡ്രിഡിന്റെ പ്രധാന ലക്ഷ്യം -ഏക കിരീടമാണ്. കൈവശമുള്ള ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്തണം. ഈ ലക്ഷ്യത്തില്‍ ആര്‍ക്കായിരിക്കും വിജയം ഇന്ന് രാത്രി അറിയാം. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ഇന്ന് സിറ്റിയും റയലും നേര്‍ക്കുനേര്‍ വരുന്നു. ആദ്യ പാദം റയലിന്റെ ആസ്ഥാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്നപ്പോള്‍ ഇരുവരും ഒരു ഗോള്‍ അടിച്ച് പിരിയുകയായിരുന്നു. അതിനാല്‍ തന്നെ ഇന്നത്തെ ഇത്തിഹാദ് പോരാട്ടമാണ് നിര്‍ണായകം.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ അതിശക്തരാണ് റയല്‍. അസാമാന്യ വിജയങ്ങള്‍ നിരവധി തവണ സ്വന്തമാക്കിയവര്‍. ഈ കിരീടത്തില്‍ പതിനാല് തവണ മുത്തമിട്ടവര്‍. സിറ്റിയാവട്ടെ ഇത് വരെ വന്‍കരാ കിരീടത്തില്‍ തൊടാന്‍ കഴിയാത്തവരാണ്. ഒരു തവണ ഫൈനലിലെത്തി. അവിടെ ദയനീയമായി തകര്‍ന്നു. ആത്മവിശ്വാസത്തില്‍ സിറ്റിക്കാണ് ഇന്ന് വ്യക്തമായ മേല്‍ക്കൈ. സ്വന്തം മൈതാനത്ത് കളിക്കുന്നു. പ്രീമിയര്‍ ലീഗ് കിരീടം അരികില്‍ നില്‍ക്കുന്നു. ഏര്‍ലിന്‍ ഹലാന്‍ഡും നായകന്‍ കെവിന്‍ ഡി ബ്രുയനും മനോഹരമായി പേസ് ചെയ്യുന്നു. ധാരാളം ഗോളുകള്‍ സ്വന്തമാക്കാന്‍ അവര്‍ക്കാവുന്നു. ഗോള്‍ മുഖത്ത് പന്ത് കിട്ടിയാല്‍ ഏറ്റവും അപകടകാരികള്‍ സിറ്റി മുന്‍നിരക്കാരാണ്. അവസാന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ എവര്‍ട്ടണെതിരെ രണ്ട് സുന്ദര ഗോളുകള്‍ സ്വന്തമാക്കിയ ഇകര്‍ ഗുന്‍ഡഗോണും റിയാദ് മെഹ്റസുമെല്ലാം ഇത്തിഹാദില്‍ കുതിച്ച് വരുമ്പോള്‍ അവരെ തടയുക എന്നത് റയല്‍ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാണ്.

ലാലീഗ കിരീടം നഷ്ടമായവരാണ് റയല്‍. കൈവശം വെച്ചിരുന്ന വലിയ കിരീടം ബദ്ധവൈരികളായ ബാര്‍സിലോണക്ക് മുന്നില്‍ അടിയറ വെച്ച നിരാശയില്‍ അവര്‍ക്ക് മുന്നില്‍ ബാക്കി നില്‍ക്കുന്നത് ചാമ്പ്യന്‍സ് ലീഗാണ്. രണ്ട് വിജയങ്ങള്‍ സ്വന്തമാക്കാനായാല്‍ ആ കിരീടം നേടാനാവും. മുന്‍നിരക്കാരിലാണ് കോച്ച് കാര്‍ലോസ് അന്‍സലോട്ടി പ്രതീക്ഷ വെക്കുന്നത്. കരീം ബെന്‍സേമയും വിനീഷ്യസ് ജൂനിയറുമാണ് സീസണിലെ റയലിന്റെ പ്രധാന ബെറ്റുകള്‍. സീസണില്‍ ഗോള്‍ വേട്ടയില്‍ ബെന്‍സേമ ബഹുദുരം മുന്നിലാണ്. പരുക്കില്‍ നിന്ന് മുക്തനായാണ് അദ്ദേഹമെത്തിയിരിക്കുന്നത്. വിംഗുകളിലുടെ പറന്നു കയറുന്ന ബ്രസീലുകാരനാണ് വിനീഷ്യസ്. റോഡ്രിഗോയും മുന്‍നിരയില്‍ വരുമ്പോള്‍ സിറ്റി പ്രതിരോധത്തിനും പിടിപ്പത് ജോലിയുണ്ടാവും.

kerala

തൃശൂരിൽ പത മഴ പെയ്തിറങ്ങി; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

Published

on

തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ.

സാധാരണ​ഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.

Continue Reading

kerala

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണം: ടി.സിദ്ദിഖ്

Published

on

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ. ജീവിതം പുനർനിർമിച്ച് മുന്നോട്ടു പോകുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.  ബോംബാക്രമണത്തിൽ തകർന്നുപോയ രാജ്യമാണ് ജപ്പാൻ. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ടെക്കികളുള്ള രാജ്യമായി ജപ്പാൻ മാറി. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ജപ്പാൻ. അവർ ദുരന്തത്തെ അതിജീവിച്ച് ലോകത്തിന് മുന്നിൽ എഴുന്നേറ്റു നിന്നു. അതുപോലെ ചൂരൽമല–മുണ്ടക്കൈ പ്രദേശത്തെ ആളുകൾക്കും സാധിക്കണം.

ദുരന്തമുണ്ടായപ്പോൾ മാധ്യമങ്ങളും സംഘടനകളും സർക്കാരുകളും ഒപ്പം നിൽക്കുന്നു. ആർക്കും രാഷ്ട്രീയമില്ലായിരുന്നു. ആർക്കും മതമില്ലായിരുന്നു. എല്ലാ മതത്തിന്റെയും സങ്കീർത്തനങ്ങൾ പാടിയാണ് മരിച്ചവരെ യാത്രയാക്കിയത്. എല്ലാത്തിനും അതീതമായ ഒരുമയാണ് ഇവിടെയുള്ളവർക്ക്.

പുനരധിവാസവുമായി ബന്ധപ്പെട്ട് ചില പോരായ്മകൾ വന്നിട്ടുണ്ട്. അതു പൂർണമായും പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി എല്ലാ സമ്മർദവും ചെലുത്തുന്നുണ്ട്. ചൂരൽമലയിലുണ്ടായ ദുരന്തം ലോകത്തെ അറിയിക്കാൻ എല്ലാം മറന്ന് മാധ്യമങ്ങൾ രംഗത്തെത്തി.

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാവരും ചിരിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. അതിജീവനമല്ല, പുതുജീവനമാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ പറ്റാത്തത് വലിയ വേദനയാണെന്നും ഹൃദയം കൊണ്ട് ശക്തരാകണമെന്നും പ്രചോദന പ്രഭാഷണം നടത്തിയ ഭാരതിയാർ സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.റാഷിദ് ഗസാലി പറഞ്ഞു.

Continue Reading

india

നാഗ്പൂര്‍ സംഘര്‍ഷം: ആറ് മുസ്‌ലിംകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്

ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല

Published

on

നാഗ്‌പൂർ സംഘർഷവുമായി ബന്ധപ്പെട്ട് 6 മുസ്‌ലിംകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് . ബജ്‌രംഗ്ദൾ പരിപാടിയിലെ മുദ്രാവാക്യങ്ങളും കോലം കത്തിക്കൽ അടക്കമുള്ള സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഫാഹിം ഖാൻ ആണ് സംഘർഷത്തിന്റെ സൂത്രധാരൻ എന്നാണ് പോലീസ് വാദം. മൈനോറിറ്റി ഡെമോക്രാറ്റിക്‌ പാർട്ടി (MDP ) യുടെ പ്രാദേശിക നേതാവാണ് ഫഹീം ഖാൻ. പോലീസ് വാദത്തെ MDP നിഷേധിച്ചു .

” ഈ രാജ്യത്ത് എല്ലാവര്ക്കും പ്രതിഷേധിക്കാൻ അനുവാദമുണ്ട്. പക്ഷെ വിശുദ്ധ വചനങ്ങളെ പൊതുസ്ഥലത്തു വെച്ച് കത്തിക്കാൻ ആരാണ് അവർക്ക് അധികാരം നൽകിയത്. ഫാഹിം ഖാൻ അടക്കമുള്ള സംഘം ഈ വിഷയത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് സ്റ്റേഷനിൽ പോയത്. എന്നാൽ അതെ പോലീസ് ഇപ്പോൾ വീഡിയോ പ്രചരിപ്പിച്ചു എന്ന പറഞ്ഞു ഫഹീമിനെതിരെ കേസെടുത്തത് ഞെട്ടലുളവാക്കുന്നതാണ് . MDP നേതാവ് ആലിം പട്ടേൽ  പറഞ്ഞു.

എഫ്ഐആറുകൾ പ്രകാരം വിഎച്ച്പി മഹാരാഷ്ട്രയുടെ ചുമതലയുള്ള ഗോവിന്ദ് ഷിൻഡെ, അതല്ലാത്ത ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല.

Continue Reading

Trending