Connect with us

News

ചാമ്പ്യന്‍സ് ലീഗ്: മാഞ്ച.സിറ്റി-റയല്‍ മഡ്രിഡ് രണ്ടാം പാദ സെമി ഇന്ന്

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ അതിശക്തരാണ് റയല്‍.

Published

on

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ വ്യക്തമായ ലക്ഷ്യം സീസണ്‍ ട്രിപ്പിളാണ്. അവരുടെ കോച്ച് പെപ് ഗുര്‍ഡിയോള ഇക്കാര്യം ഇന്നലെയും ആവര്‍ത്തിച്ചെങ്കില്‍ റയല്‍ മാഡ്രിഡിന്റെ പ്രധാന ലക്ഷ്യം -ഏക കിരീടമാണ്. കൈവശമുള്ള ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്തണം. ഈ ലക്ഷ്യത്തില്‍ ആര്‍ക്കായിരിക്കും വിജയം ഇന്ന് രാത്രി അറിയാം. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ഇന്ന് സിറ്റിയും റയലും നേര്‍ക്കുനേര്‍ വരുന്നു. ആദ്യ പാദം റയലിന്റെ ആസ്ഥാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്നപ്പോള്‍ ഇരുവരും ഒരു ഗോള്‍ അടിച്ച് പിരിയുകയായിരുന്നു. അതിനാല്‍ തന്നെ ഇന്നത്തെ ഇത്തിഹാദ് പോരാട്ടമാണ് നിര്‍ണായകം.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ അതിശക്തരാണ് റയല്‍. അസാമാന്യ വിജയങ്ങള്‍ നിരവധി തവണ സ്വന്തമാക്കിയവര്‍. ഈ കിരീടത്തില്‍ പതിനാല് തവണ മുത്തമിട്ടവര്‍. സിറ്റിയാവട്ടെ ഇത് വരെ വന്‍കരാ കിരീടത്തില്‍ തൊടാന്‍ കഴിയാത്തവരാണ്. ഒരു തവണ ഫൈനലിലെത്തി. അവിടെ ദയനീയമായി തകര്‍ന്നു. ആത്മവിശ്വാസത്തില്‍ സിറ്റിക്കാണ് ഇന്ന് വ്യക്തമായ മേല്‍ക്കൈ. സ്വന്തം മൈതാനത്ത് കളിക്കുന്നു. പ്രീമിയര്‍ ലീഗ് കിരീടം അരികില്‍ നില്‍ക്കുന്നു. ഏര്‍ലിന്‍ ഹലാന്‍ഡും നായകന്‍ കെവിന്‍ ഡി ബ്രുയനും മനോഹരമായി പേസ് ചെയ്യുന്നു. ധാരാളം ഗോളുകള്‍ സ്വന്തമാക്കാന്‍ അവര്‍ക്കാവുന്നു. ഗോള്‍ മുഖത്ത് പന്ത് കിട്ടിയാല്‍ ഏറ്റവും അപകടകാരികള്‍ സിറ്റി മുന്‍നിരക്കാരാണ്. അവസാന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ എവര്‍ട്ടണെതിരെ രണ്ട് സുന്ദര ഗോളുകള്‍ സ്വന്തമാക്കിയ ഇകര്‍ ഗുന്‍ഡഗോണും റിയാദ് മെഹ്റസുമെല്ലാം ഇത്തിഹാദില്‍ കുതിച്ച് വരുമ്പോള്‍ അവരെ തടയുക എന്നത് റയല്‍ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാണ്.

ലാലീഗ കിരീടം നഷ്ടമായവരാണ് റയല്‍. കൈവശം വെച്ചിരുന്ന വലിയ കിരീടം ബദ്ധവൈരികളായ ബാര്‍സിലോണക്ക് മുന്നില്‍ അടിയറ വെച്ച നിരാശയില്‍ അവര്‍ക്ക് മുന്നില്‍ ബാക്കി നില്‍ക്കുന്നത് ചാമ്പ്യന്‍സ് ലീഗാണ്. രണ്ട് വിജയങ്ങള്‍ സ്വന്തമാക്കാനായാല്‍ ആ കിരീടം നേടാനാവും. മുന്‍നിരക്കാരിലാണ് കോച്ച് കാര്‍ലോസ് അന്‍സലോട്ടി പ്രതീക്ഷ വെക്കുന്നത്. കരീം ബെന്‍സേമയും വിനീഷ്യസ് ജൂനിയറുമാണ് സീസണിലെ റയലിന്റെ പ്രധാന ബെറ്റുകള്‍. സീസണില്‍ ഗോള്‍ വേട്ടയില്‍ ബെന്‍സേമ ബഹുദുരം മുന്നിലാണ്. പരുക്കില്‍ നിന്ന് മുക്തനായാണ് അദ്ദേഹമെത്തിയിരിക്കുന്നത്. വിംഗുകളിലുടെ പറന്നു കയറുന്ന ബ്രസീലുകാരനാണ് വിനീഷ്യസ്. റോഡ്രിഗോയും മുന്‍നിരയില്‍ വരുമ്പോള്‍ സിറ്റി പ്രതിരോധത്തിനും പിടിപ്പത് ജോലിയുണ്ടാവും.

india

ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്‌

Published

on

ഇസ്രായേലിന് അനുകൂലമായ ഇന്ത്യയുടെ നിലപാടിലൂടെ മോദി സർക്കാർ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകർത്തു കളഞ്ഞതായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട യു.എൻ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന ഇന്ത്യയുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സമാധാനത്തിനും നീതിക്കും മനുഷ്യന്റെ അന്തസ് ഉയർത്തുന്നതിന് വേണ്ടി ഇന്ത്യ എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്ന് കോൺഗ്രസ് ഓർമിപ്പിച്ചു.

ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളാണ് പട്ടിണി കിടന്ന് മരിക്കുന്നത്. അന്താരാഷ്ട്ര സഹായം തന്നെ നിലച്ചു. ഇതൊരു മാനുഷിക ദുരന്തമാണ്. ഇത്തരമൊരു ഘട്ടത്തിൽ ഗസ്സയിലെ വെടിനിർത്തലിന് വേണ്ടി ഇന്ത്യ നിലകൊള്ളണമായിരുന്നു. എന്നാൽ യുദ്ധം, വംശഹത്യ, നീതി എന്നിവയ്ക്കെതിരായ തത്വാധിഷ്ഠിത നിലപാട് ഇന്ത്യ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യ എപ്പോഴും ഫലസ്തീനോടൊപ്പം നിൽക്കാൻ തീരുമാനിച്ചത് ഒരു നിലപാടിന്റെ ഭാഗമാണ്, അല്ലാതെ തന്ത്രപരമല്ല. എന്നാൽ മഹത്തായ പൈതൃകം ഇന്ന് തകർന്നു തരിപ്പണമായി. ഇന്ത്യ അതിന്റെ തത്വങ്ങളെല്ലാം ഇസ്രായേലിനു മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്. ഈ തത്വങ്ങളായിരുന്നു ഒരു കാലത്ത് ലോകത്തിന് തന്നെ വഴികാട്ടിയായിരുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം പ്രാധാന്യമർഹിക്കണമെങ്കിൽ അനീതിക്കെതിരെ ധൈര്യത്തോടെ നിലകൊള്ളുകയാണ് വേണ്ടത്. അക്രമങ്ങളാൽ ഗസ്സ വലയുമ്പോൾ ഇന്ത്യ മൗനം പാലിക്കുന്നത് ശരിയല്ല. പൂർണ്ണ ധൈര്യത്തോടെയും മനസ്സാക്ഷിയോടെയും സംസാരിക്കുന്നവരെ ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന് മോദി സർക്കാർ മനസിലാക്കണം”- കോൺഗ്രസ് വ്യക്തമാക്കി.

Continue Reading

india

ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്

Published

on

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ്. .ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രാഈല്‍ മാനവരാശിയുടെ അന്തകരാണ്. മനുഷ്യാവകാശം, അന്താരാഷ്ട്ര മര്യാദകള്‍ എന്നതൊന്നും ഇസ്രാഈലിന് ബാധകമല്ലെന്നാണ് അവരുടെ നിലപാട്. പശ്ചിമേഷ്യയുടെ ആകെ ഭീതിയായി മാറിയ ഇസ്രാഈലിനെ യു.എന്‍ ഇടപെട്ട് നിലക്കുനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെന്നൈ മഹാബലിപുരം ഐ.ടി.സി ഹോട്ടലില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും അവരെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണങ്ങളും ഫലപ്രദമായി ചെറുക്കണനെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഭാരവാഹികളായ കെ.പി.എ മജീദ് എം.എല്‍.എ, എം അബ്ദുറഹ്മാന്‍ എക്സ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, എസ്.നഈം അക്തര്‍ ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ ഉത്തര്‍പ്രദേശ്, കെ. സൈനുല്‍ ആബിദീന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍ ഡല്‍ഹി, നവാസ് കനി എം.പി്, അബ്ദുല്‍ ബാസിത് തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍, ആസിഫ് അന്‍സാരി ഡല്‍ഹി, അഡ്വ.വി.കെ ഫൈസല്‍ ബാബു കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി ഉത്തര്‍ പ്രദേശ്, ഫാത്തിമ മുസഫര്‍ തമിഴ്‌നാട്, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ സംസാരിച്ചു.

Continue Reading

india

ഒഡിഷയില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു

ഐഇഡി സ്ഫോടനത്തിലാണ് മരണം

Published

on

സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഐഇഡി സ്ഫോടനത്തിലാണ് മരണം. എഎസ്ഐ സത്യബെൻ കുമാർ സിംഗ് ആണ് മരിച്ചത്.

സിആർപിഎഫിന്റെ 134-ാം ബറ്റാലിയനിലെ എഎസ്ഐ സത്‌വാൻ സിംഗിന് മാവോയിസ്റ്റ് സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു. എഎസ്‌ഐ സത്‌വാൻ സിങ്ങിനെ ഉടൻ തന്നെ റൂർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മാവോയിസ്റ്റ് കലാപകാരികൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കലാപ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയ സമയത്താണ് സംഭവം.

സുരക്ഷാ സേന ഒളിത്താവളങ്ങൾ ലക്ഷ്യം വയ്ക്കുകയും, സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുകയും, മാവോയിസ്റ്റ് കേഡർമാർ ഉപയോഗിക്കുന്ന ലോജിസ്റ്റിക്കൽ സപ്പോർട്ട് നെറ്റ്‌വർക്കുകൾ തകർക്കാനുള്ള ശ്രമം ആരംഭിച്ചു. ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന സാരന്ദ വനം വർഷങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്നു.

Continue Reading

Trending