Connect with us

News

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്; ആവേശത്തില്‍ ഫുട്‌ബോള്‍ ലോകം

ടെന്‍ ചാനലുകളില്‍ മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണമുണ്ട്.

Published

on

ഇസ്താംബൂള്‍: ട്രിപ്പിള്‍ എന്ന വ്യക്തമായ ലക്ഷ്യത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. അഞ്ചാം കിരീടമാണ് ഇന്റര്‍ മിലാന്റെ നോട്ടം. തുര്‍ക്കി നഗരമായ ഇസ്താംബൂളിലിന്ന് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിര്‍ണയിക്കുന്ന അതിഗംഭീര യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പുലര്‍ച്ചെ 12-30 ന് നടക്കുന്ന അങ്കം കാണാന്‍ സിറ്റിക്കാരും ഇന്ററുകാരും ഇസ്താംബൂള്‍ ലക്ഷ്യമിട്ട് വരുന്ന സാഹചര്യത്തില്‍ പോരാട്ടം കനക്കാനാണ് സാധ്യത.

ടെന്‍ ചാനലുകളില്‍ മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണമുണ്ട്. സിറ്റിക്കാണ് വ്യക്തമായ സാധ്യത നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. അപാര മികവിലാണ് പെപ് ഗുര്‍ഡിയോളയും സംഘവും കളിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം നിലനിര്‍ത്തി. എഫ്.എ കപ്പില്‍ നഗര വൈരിയായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 2-1 ന് വീഴ്ത്തി. അങ്ങനെ സ്വന്തം നാട്ടിലെ രണ്ട് മേജര്‍ കിരീടങ്ങള്‍ സ്വന്തമാക്കി ട്രിപ്പിള്‍ എന്ന വ്യക്തമായ പ്ലാനിലാണ് ടീം എത്തിയിരിക്കുന്നത്. ഇത് വരെ സിറ്റിക്ക് വഴങ്ങാത്ത കിരീടമാണ് ചാമ്പ്യന്‍സ് ലീഗ്. പെപ്പിന്റെ കരിയറിലെ കറുത്ത അധ്യായവും ഇത് തന്നെ. മാഞ്ചസ്റ്ററിലെത്തിയിട്ട് വര്‍ഷങ്ങളായെങ്കകിലും പലപ്പോഴും കപ്പിനും ചുണ്ടിനുമിടയില്‍ അകന്ന വലിയ നേട്ടം. ഇത്തവണ അത് നേടണമെന്ന് തന്നെ അദ്ദേഹം പറയുമ്പോള്‍ തപ്പിതടഞ്ഞ് കലാശത്തിന് എത്തിയവരാണ് റുമേലു ലുക്കാക്കുവിന്റെ ഇന്റര്‍. സിരിയ എ കിരീടം നാപ്പോളിക്കാര്‍ സ്വന്തമാക്കിയപ്പോള്‍ കാഴ്ച്ചക്കാരായിരുന്ന ഇന്റര്‍ പക്ഷേ ഏ.സി മിലാനെ തകര്‍ത്താണ് കലാശ ടിക്കറ്റ് നേടിയത്. ലുക്കാക്കുവിനെ കൂടാതെ ലത്തുറോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനക്കാരന്‍ ഗോള്‍ വേട്ടക്കാരനുമുണ്ട് ഇറ്റാലിയന്‍ ക്ലബില്‍. ലോക ഫുട്‌ബോളിലെ വലിയ അവസരവാദിയായ ലത്തുറോയെ പക്ഷേ സ്വതന്ത്രമാക്കില്ല സിറ്റി ഡിഫന്‍സ്. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധമാണ് സിറ്റിയുടേത്.

ഗോള്‍ വേട്ടക്കാരായ ഏര്‍ലിന്‍ ഹലാന്‍ഡ്, സില്‍വ, നായകന്‍ ഇഗോര്‍ ഗുന്‍ഡഗോന്‍ എന്നിവരുടെ സംയുക്ത ആക്രമണം വരുമ്പോള്‍ ഇവരെ നിയന്ത്രിക്കാന്‍ ഇന്റര്‍ പ്രതിരോധത്തിനാവുമോ എന്നതാണ് വലിയ ചോദ്യം. സെമി ഫൈനലില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ സിറ്റിക്കാര്‍ തകര്‍ത്ത കാഴ്ച്ച ലോകം കണ്ടതാണ്. രണ്ടാം പാദ സെമി സ്വന്തം വേദിയായ ഇത്തിഹാദില്‍ നടന്നപ്പോള്‍ മലവെള്ളപ്പാച്ചില്‍ പോലെയായിരുന്നു സിറ്റിക്കാര്‍. പുകള്‍പെറ്റ റയല്‍ പ്രതിരോധത്തില്‍ ഇദര്‍ മിലീഷ്യോയെ പോലുളളവരെ വിറപ്പിച്ച് നാല് ഗോളുകളാണ് അന്ന് നേടിയത്. അതിവേഗ നീക്കങ്ങള്‍, പന്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രതിയോഗികളെ നിസ്സഹായരാക്കല്‍-തുടങ്ങിയ തന്ത്രങ്ങള്‍ തന്നെ ഇന്നും പെപ് പയറ്റാനാണ് സാധ്യത.

kerala

പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ വിയൂര്‍ സ്വദേശിയാണ് അഭിജിത്ത്.

Published

on

പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയന്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ.ആര്‍ അഭിജിത്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടേയാണ് പാലക്കാട് മങ്കര റെയില്‍വെ പൊലീസ് സ്‌റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ വിയൂര്‍ സ്വദേശിയാണ് അഭിജിത്ത്.

Continue Reading

kerala

മൂവാറ്റുപുഴയില്‍ വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ച 150 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

നടുക്കരയില്‍ ഒരു മാസം മുന്‍പ് നടന്ന മധുരം വെയ്പ്പ് ചടങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

Published

on

എറണാകുളം മൂവാറ്റുപുഴയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആവോലി പഞ്ചായത്തിലെ നടുക്കരയില്‍ ഒരു മാസം മുന്‍പ് നടന്ന മധുരം വെയ്പ്പ് ചടങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

ആവോലി, മാറാടി, ആരക്കുഴ പഞ്ചായത്തുളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ചടങ്ങില്‍ ഭക്ഷണം തയ്യാറാക്കിയ കാറ്ററിംഗ് കമ്പനിയിലെ വെള്ളത്തില്‍ നിന്നുമാണ് മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്‌റെ പ്രാഥമിക കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് മാറാടിയില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനം അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.

മെയ് അഞ്ചിനാണ് വിവാഹം നടന്നത്. എന്നാല്‍ മൂന്നാം തീയതി നടുക്കരയിലെ വീട്ടില്‍ അടുത്ത സുഹൃത്തുക്കള്‍ക്കുമായി നടത്തിയ മധുരം വയ്പ് ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.വിവിധ ജില്ലകളില്‍ നിന്നടക്കം 150 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. വരും ദിവസങ്ങളില്‍ മാത്രമേ കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കാന്‍ സാധിക്കുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Continue Reading

kerala

ചരക്ക് കപ്പല്‍ അപകടം; വെല്ലുവിളിയായി തീ ആളിക്കത്തുന്നു; നാല് പേരെ ഇനിയും കണ്ടെത്താനായില്ല

നിയന്ത്രണം നഷ്ടപ്പെട്ട് കപ്പലും കണ്ടെയ്‌നറുകളും ഒഴുകി നടക്കുകയാണ്.

Published

on

കേരളാ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചതില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് കപ്പലും കണ്ടെയ്‌നറുകളും ഒഴുകി നടക്കുകയാണ്. കപ്പലിലെ തീ ആളിപ്പടര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായിട്ടുണ്ട്.

കപ്പലിലുണ്ടായിരുന്ന 22 പേരില്‍ 18 പേരെ രക്ഷപെടുത്തിയിരുന്നു. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്‌നറുകളിലുള്ളത്. കഴിഞ്ഞ ദിവസം കൊളംബോയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിന് തീ പിടിച്ചത്.

മംഗളൂരുവിലാണ് രക്ഷപ്പെട്ട 18 പേരെ ചികിത്സക്കായി എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറ് പേരെ മംഗളൂരു എ ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ചൈന ,തായ്‌വാന്‍ സ്വദേശികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 30 മുതല്‍ 45 ശതമാനം വരെയാണ് ജീവനക്കാര്‍ക്ക് പൊള്ളലേറ്റിട്ടുള്ളത്.

Continue Reading

Trending