Connect with us

Culture

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലും അത്‌ലറ്റികോയും മുഖാമുഖം; ആദ്യപാദം മെയ് 2ന്

Published

on

നിയോണ്‍: കാത്തിരിക്കൂ….. ചാമ്പ്യന്‍സ് ലീഗ് ആവേശത്തിന് ശേഷം ഇതാ സെമിയിലും ആവേശം മാനം മുട്ടെ…..തുടര്‍ച്ചയായി നാലാം സീസണിലും റയല്‍ മാഡ്രിഡ് അത്‌ലറ്റികോ മാഡ്രിഡ് പോരാട്ടത്തിന് വേദിയൊരുക്കിക്കൊണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ലൈനപ്പായി. ഇറ്റാലിയന്‍ കരുത്തരായ യുവന്തസ്-മൊണാക്കോയുമായി സെമിയില്‍ ഏറ്റുമുട്ടും. നേരത്തെ രണ്ടു തവണ ഫൈനലിലും ഒരു തവണ ക്വാര്‍ട്ടറിലും റയല്‍-അത്‌ലറ്റിക്കോ പോരാട്ടം നടന്നതെങ്കില്‍ ഇത്തവണ അത് സെമി ഫൈനലിലേക്ക് വഴി മാറിയെന്നു മാത്രം. 2014, 2016 ലും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്‌ലറ്റിക്കോയെ കീഴടക്കിയ റയല്‍ 2015 ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് നാട്ടുകാരെ തോല്‍പിച്ചത്. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനമായ റയല്‍-അത്‌ലറ്റിക്കോ മത്സരത്തിന്റെ ആദ്യ പാദം റയലിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണബ്യൂവില്‍ മെയ് രണ്ടിന് രാത്രി നടക്കും. മൊണോക്കോ-യുവെ മല്‍സരം മൂന്നിന് രാത്രിയാണ്. തൊട്ടടുത്ത ആഴ്ചയില്‍ റിട്ടേണ്‍ ലഗ് മത്സരങ്ങളും നടക്കും. മൊണാക്കോയുടെ ഹോം ഗ്രൗണ്ടാ. സ്‌റ്റേഡ് ലൂയിസിലാണ് മൊണാക്കോ-യുവന്തസ് ആദ്യ പാദം. ജൂണ്‍ മൂന്നിന് കാര്‍ഡിഫിലെ പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. ഇതാദ്യമായാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിന് വെയില്‍സ് വേദിയാവുന്നത്.

റയല്‍ മാഡ്രിഡ്
സൈനുദ്ദീന്‍ സിദാനെന്ന തന്ത്രശാലിയായ കോച്ചിന് കീഴില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇത്തവണ റയലിന്റെ സെമി പ്രവേശം. ബൊറൂസിയ ഡോര്‍ട്ട്മണ്ടിന് പിന്നിലായി ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാമതായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് റയല്‍ പ്രവേശിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ നാപോളിയെ ഇരു പാദങ്ങളിലായി 6-2ന് തോല്‍പിച്ച് ക്വാര്‍ട്ടറിലെത്തിയ റയല്‍ ബയേണ്‍ മ്യൂണിക്കിനെ കീഴടക്കിയത് മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ്. ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ പൂര്‍ത്തിയാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് ടീമിന്റെ സ്റ്റാര്‍ പ്ലെയര്‍. നിലവിലെ ചാമ്പ്യന്‍മാരായ റയലിന് ഇത്തവണ കപ്പ് നിലനിര്‍ത്താനായാല്‍ 1990ല്‍ എസി മിലാന് ശേഷം ഈ നേട്ടം ആവര്‍ത്തിക്കുന്ന ടീമെന്ന റെക്കോര്‍ഡ് സിദാന്റെ സംഘത്തിന് കൈവരും.
അത്‌ലറ്റിക്കോ
ഡീഗോ സിമിയോണിക്കു പിന്നില്‍ ലോകത്തിലെ മൂന്നാമത്തെ മികച്ച താരമായ അന്റോണിയോ ഗ്രീസ്മാനെ മുന്‍നിര്‍ത്തി ഇറങ്ങുന്ന അത്‌ലറ്റികോ മാഡ്രിഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ആറില്‍ അഞ്ച് മത്സരങ്ങളും വിജയിച്ചാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ബയര്‍ ലവര്‍കൂസനെ 4-2ന് കീഴടക്കിയ അത്‌ലറ്റിക്കോ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ ഇരുപാദങ്ങളിലായി 2-1ന് തോല്‍പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്.
2014ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ 94-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിന്റെ ഗോളില്‍ റയലിനോട് തോറ്റ അത്‌ലറ്റിക്കോയ്ക്ക് 2016ല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കാലിടറിയത്. ഇരു ടീമുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ റയല്‍ തന്നെയാണ് ഹോട്ട് ഫേവറിറ്റുകള്‍.
യുവന്തസ്
സൂപ്പര്‍ സ്റ്റാര്‍ പദവിയൊന്നുമില്ലാത്ത മാസിമിലാനോ അല്ലഗ്രിയെന്ന പ്രതിഭാധനനായ കോച്ചിന് കീഴില്‍ എത്തുന്ന യുവന്തസ് ഹിഗ്വയ്ന്‍, ഡിബാല, ചെല്ലീനി എന്നീ താരങ്ങളേയും പോസ്റ്റിന് കീഴില്‍ പരിചയ സമ്പന്നനായ വെറ്റിറന്‍ താരം ജിയാന്‍ ല്യൂഗി ബഫണിലുമാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. സെവിയ്യ, ലിയോണ്‍ തുടങ്ങി വന്‍തോക്കുകളുള്ള ഗ്രൂപ്പില്‍ നിന്നും പ്രീ ക്വാര്‍ട്ടറിലെത്തുമ്പോള്‍ കറുത്ത കുതിരകളായി മാത്രം വിശേഷിപ്പിച്ചിരുന്ന യുവന്തസ് പ്രീ ക്വാര്‍ട്ടറില്‍ എഫ്.സി പോര്‍ട്ടോയെ ഇരു പാദങ്ങളിലായി 3-0ന് തോല്‍പിച്ചപ്പോഴും ആരും വകവെച്ചിരുന്നില്ല. എന്നാല്‍ സൂപ്പര്‍ താരപ്പടയുമായി എത്തിയ ബാഴ്‌സലോണയെ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പിക്കുകയും ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ ഗോള്‍രഹിത സമനിലയില്‍ പിടിക്കുകയും ചെയ്തതോടെ ഇത്തവണത്തെ ഹോട്ട് ഫേവറിറ്റുകളായി ടീം മാറിക്കഴിഞ്ഞു. 1996-98 വരെ മൂന്നു തവണ തുടര്‍ച്ചയായി ഫൈനലിലെത്തിയ ചരിത്രമുള്ള യുവന്റസ് 96 ല്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുകയും 2013ലും 2015ല്‍ ഫൈനല്‍ പ്രവേശം നേടുകയും ചെയ്തിട്ടുണ്ട്.

മൊണോക്കോ
ലിയനാര്‍ഡോ യാര്‍ഡിം സെമി ഫൈനല്‍ പ്രവേശം നേടിയ നാലു ടീമുകളില്‍ അധികമൊന്നും അറിയപ്പെടാത്ത പേര്. എന്നാല്‍ മൊണോക്കോയുടെ യുവനിരയെ സെമി വരെ എത്തിച്ച യാര്‍ഡിം 2014ലാണ് ടീമിനൊപ്പം ചേരുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിരയുള്ള ടീമിനെ ആക്രമണ നിരയാക്കിയത് യാര്‍ഡിമിന്റെ മിടുക്കു തന്നെയാണ്. കിലിയന്‍ ബാപേയാണ് ടീമിന്റെ കുന്തമുന. ക്വാളിഫയിങ് റൗണ്ട് കളിച്ച് അവസാന നാലിലെത്തിയ മൊാക്കോ വില്ലറിയല്‍, ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസിയ ഡോട്മണ്ട് എന്നിവരെയാണ് പിന്തള്ളിയത്. 2004ല്‍ അപ്രതീക്ഷിതമായി ഫൈനലിലെത്തിയതൊഴിച്ചാല്‍ കാര്യമായ ചരിത്രമൊന്നും പറയാന്‍ മൊണാക്കോയ്ക്കില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വ്യസനസമേതം ബന്ധുമിത്രാദികൾ എത്തുന്നു. ഫസ്റ്റ് ലുക്ക് പുറത്ത്

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

വാഴ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ, ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല പ്രിപ്വേവ് കളക്റ്റീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ വി, 10G മീഡിയ, പി. ആർ. ഒ. എ എസ് ദിനേശ്.

Continue Reading

kerala

സര്‍ക്കാരിന് മുന്‍ഗണന ഇല്ല, നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷം

സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

Published

on

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ക്ഷേമനിധി വഞ്ചനയുടെ ഇരയാക്കി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പ്രതിസന്ധിയും ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്നതും സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിന്‍റെ തൊഴിലാളി വഞ്ചനയെ പ്രതിപക്ഷം വിചാരണ ചെയ്തു. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിക്കൊണ്ട് സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങുന്ന ഗുരുതര സാഹചര്യങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ ഉയര്‍ത്തിയത്.

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എം വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു. തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കിയില്ലെങ്കിലും എല്ലാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലും പിന്‍വാതിലിലൂടെ വേണ്ടപ്പെട്ടവരെ താല്‍ക്കാലിക ജീവനക്കാരായി സര്‍ക്കാര്‍ നിയമിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി.

വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യങ്ങളുടെ കണക്കുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് വോക്കൗട്ട് പ്രസംഗത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു. 31 ക്ഷേമനിധി ബോര്‍ഡുകളില്‍ പകുതിയിലേറെയും പ്രതിസന്ധിയിലാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തെ ലാഘവത്തോടെ കണ്ട് ചില കണക്കുകള്‍ നിരത്തി ധനകാര്യമന്ത്രി മറുപടി നല്‍കി സഭയില്‍ തടി തപ്പുകയായിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Continue Reading

kerala

സമ്മേളനപ്പിറ്റേന്ന് പത്തനംതിട്ട സിപിഎമ്മില്‍ വിള്ളല്‍: തുറന്ന് പറഞ്ഞത് പലരുടെയും വിയോജിപ്പെന്ന് എ.പത്മകുമാര്‍

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു.

Published

on

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പത്തനംതിട്ട സി.പി.എമ്മില്‍ പൊട്ടിത്തെറി. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പുള്ളതെന്ന് മുന്‍ എം.എല്‍.എ എ.പത്മകുമാര്‍.

ആരെങ്കിലും ആ വിഷയം പറയണമെന്നുള്ളത് കൊണ്ടാണ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ സംഘടന പ്രവര്‍ത്തനം നോക്കിയുള്ള തെരഞ്ഞെടുപ്പ് രീതി മാറിയതുകൊണ്ടാണ് പ്രതിഷേധിച്ചത്. തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിയുമെന്ന് പത്മകുമാര്‍ പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു. ‘ചതിവ്, വഞ്ചന, അവഹേളനം… 52 വര്‍ഷത്തെ ബാക്കിപത്രം…ലാല്‍ സലാം’ എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങള്‍ പിന്‍വലിച്ചെങ്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് പത്മകുമാര്‍ പിന്‍വലിച്ചത്.

അതേസമയം, എ. പത്മകുമാറിന്റെ പരസ്യപ്രതികരണം പാര്‍ട്ടി ഗൗരവത്തില്‍ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.പത്മകുമാര്‍ പാര്‍ട്ടിയുടെ പ്രധാന നേതാവാണ്. വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാലെന്നും മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്‌വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.

‘പത്മകുമാറിന്റെ പ്രതികരണം എന്ത് കൊണ്ട് എന്ന് അറിയില്ല. പത്മകുമാറുമായി ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കും.മന്ത്രിയെന്ന ഉത്തരവാദിത്തം വീണാ ജോര്‍ജ് ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുന്നുണ്ട്. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്ന വ്യക്തിയാണ് വീണാ ജോര്‍ജ് എന്നും രാജു എബ്രഹാം പറഞ്ഞു.

Continue Reading

Trending