Connect with us

india

കേന്ദ്ര ബജറ്റ് കർണാടകയോട് അനീതി കാട്ടി: മുഖ്യമന്ത്രി സിദ്ധരാമയ്യ

കേന്ദ്രത്തിലുള്ള ബി.ജെ.പിക്ക് മനുസ്മൃതി മാനസികാവസ്ഥയുണ്ടെന്നും മനുസ്മൃതിക്ക് എതിരായ സംസ്ഥാനങ്ങളോട് അവർ അന്യായമായി പെരുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

കേന്ദ്ര ബജറ്റ് കർണാടകയോട് അനീതി കാട്ടിയെന്ന വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രത്തിലുള്ള ബി.ജെ.പിക്ക് മനുസ്മൃതി മാനസികാവസ്ഥയുണ്ടെന്നും മനുസ്മൃതിക്ക് എതിരായ സംസ്ഥാനങ്ങളോട് അവർ അന്യായമായി പെരുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച മൈസൂരു ടി.കെ. ലേഔട്ടിലെ തന്റെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025-‘26 വർഷത്തേക്ക് നിരാശാജനകമായ ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കേന്ദ്ര ബജറ്റ് കർണാടകക്ക് കനത്ത പ്രഹരം നൽകി.

ബജറ്റിന് മുമ്പുള്ള ചർച്ചയിൽ പങ്കെടുക്കാൻ റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയെ ഞങ്ങൾ അയച്ചിരുന്നു. സംസ്ഥാനത്തിനുവേണ്ടി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷേ ഒരെണ്ണം പോലും അനുവദിച്ചില്ല.

55.46 ലക്ഷം കോടി രൂപയുടെ ബജറ്റിൽ കേന്ദ്രം 15.68 ലക്ഷം കോടി രൂപ കടമെടുത്തു. പലിശയിനത്തിൽ 12.7 ലക്ഷം കോടി രൂപ ലഭിച്ചു. രാജ്യത്തിന്റെ മൊത്തം കടം ഇപ്പോൾ 202-205 ലക്ഷം കോടി രൂപയാണ്. ധനക്കമ്മി 4.4 ശതമാനവും റവന്യൂ കമ്മി 1.5 ശതമാനവുമാണ്. ഏറ്റവും കൂടുതൽ നികുതി അടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ ബിഹാറിന് കൂടുതൽ ഫണ്ട് അനുവദിച്ചു. അതേസമയം ആന്ധ്രപ്രദേശിന് രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായി അധിക വിഹിതം ലഭിച്ചു.

മേക്കേദാട്ടു, ഭദ്ര അപ്പർ ബാങ്ക്, മഹാദായി, കൃഷ്ണ അപ്പർ ബാങ്ക് എന്നിവയുൾപ്പെടെ നിർണായക ജലസേചന പദ്ധതികൾക്ക് ഫണ്ടനുവദിച്ചില്ല. 2023-‘24 ബജറ്റിൽ ഭദ്ര അപ്പർ ബാങ്ക് പദ്ധതിക്ക് കേന്ദ്രം 5300 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഒരുരൂപപോലും ഇതുവരെ അനുവദിച്ചിട്ടില്ല. ഇത്തവണ പദ്ധതി പൂർണമായി ഒഴിവാക്കി.

കർണാടക ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റായ്ച്ചൂരിൽ എയിംസ് ആശുപത്രി ബജറ്റിൽ ഉൾപ്പെടുത്താത്തതിനെ മുഖ്യമന്ത്രി വിമർശിച്ചു. നഗരവികസനം, കുടിവെള്ള പദ്ധതികൾ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഹൈവേകൾ എന്നിവക്കുള്ള ഫണ്ടുകളും നിഷേധിക്കപ്പെട്ടു. രാജകലുവെ (അഴുക്കുകനാൽ സംവിധാനം) വികസനം, ബിസിനസ് ഇടനാഴി വികസനം എന്നിവയുൾപ്പെടെ ബംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ പദ്ധതികൾ അവഗണിക്കപ്പെട്ടു. കൂടാതെ, അംഗൻവാടി, ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യർഥന അവഗണിക്കപ്പെട്ടു. നഗരപ്രദേശങ്ങളിലെ ഭവനനിർമാണത്തിന് കേന്ദ്രം 1.5 ലക്ഷം രൂപയാണ് നൽകുന്നത്.

അതു ഞങ്ങൾ അഞ്ചു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പരിഗണിച്ചില്ല. ഗ്രാമപ്രദേശങ്ങളിൽ നിലവിലെ വിഹിതം 75,000 ആണ്. ഇതു ഞങ്ങൾ മൂന്നു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതും നിരസിക്കപ്പെട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം (എൻ.‌ആർ.ഇ.ജി‌.എ) ബജറ്റിൽ കഴിഞ്ഞ വർഷം 89,154 കോടിയിൽനിന്ന് ഈ വർഷം 86,000 കോടിയായി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി സർക്കാറിന്റെ മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ തുടങ്ങിയ മുൻനിര പദ്ധതികളെ സിദ്ധരാമയ്യ പരിഹസിച്ചു.

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടും മേക്ക് ഇൻ ഇന്ത്യക്ക് 100 കോടി മാത്രമേ അനുവദിച്ചിട്ടുള്ളൂ. ചുരുക്കത്തിൽ ഇതു പൊള്ളയായ വാക്കുകളുടെ ബജറ്റാണ്. കർഷകരുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിൽ നിക്ഷേപിക്കുന്നതിനുപകരം, സർക്കാർ കോർപറേറ്റ് താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെലങ്കാനയിലെ ദുരഭിമാന കൊല; രണ്ടാം പ്രതിക്ക് വധശിക്ഷ, മറ്റ് പ്രതികൾക്ക് ജീവപര്യന്തം

2018ല്‍ പ്രണയ് എന്ന ദളിത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്‌

Published

on

തെലങ്കാനയിലെ ദളിത് യുവാവിന്റെ ദുരഭിമാന കൊലയില്‍ രണ്ടാം പ്രതിക്ക് വധശിക്ഷ. 2018ല്‍ പ്രണയ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാല്‍കൊണ്ട എസ്സി-എസ്ടി സെക്കന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ മറ്റ് ആറ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. കേസിലെ രണ്ടാം പ്രതി ബിഹാര്‍ സ്വദേശി സുഭാഷ് ശര്‍മയ്ക്കാണ് വധശിക്ഷ വിധിച്ചത്. ഇയാളാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ആസൂത്രകനും മുഖ്യപ്രതിയുമായ പ്രണയ്യുടെ പങ്കാളി അമൃതയുടെ പിതാവ് മാരുതി റാവു 2020 മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു.

2018 സെപ്റ്റംബര്‍ 14നാണ് പങ്കാളി അമൃത വര്‍ഷിണിയുടെ മുന്നില്‍ വെച്ച് പ്രണയ്കുമാറിനെ കൊലപ്പെടുത്തിയത്. അന്യജാതിയില്‍പ്പെട്ടൊരാളെ വിവാഹം ചെയ്തതില്‍ പ്രകോപിതരായി അമൃതയുടെ അച്ഛനും അമ്മാവനും പ്രണയ്കുമാറിനെ കൊല ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. രാജ്യമൊട്ടാകെ ചര്‍ച്ചയായ കേസില്‍ 2019ല്‍ എട്ട് പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ആറ് വര്‍ഷത്തിലധികമായി നടന്ന കോടതി വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറയുകയായിരുന്നു. പ്രതികള്‍ക്ക് അവരുടെ തെറ്റ് മനസിലാകട്ടെയെന്ന് കോടതി വിധിക്ക് ശേഷം പ്രണയ്യുടെ പിതാവ് പെരുമാള്‍ ബാലസ്വാമി പറഞ്ഞു. ഈ കൊലപാതകത്തിന് ശേഷവും നിരവധി ദുരഭിമാനക്കൊല നടന്നിട്ടുണ്ടെന്നും എല്ലാവര്‍ക്കും ഈ വിധിയൊരു പാഠമാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading

india

കഴിഞ്ഞ 4 വര്‍ഷത്തിനിടെ കേരളത്തില്‍ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം

രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം. കേന്ദ്രത്തിന്റെ ഉദയം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രകാരമുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്. ഗുജറാത്തും മഹാരാഷ്ട്രയും കര്‍ണാടകയും ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പൂട്ടിയ സംരംഭങ്ങളുടെ എണ്ണം കുറവാണ്. രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ 8472, ഗുജറാത്തില്‍ 3148, കര്‍ണാടക 2010, ഉത്തര്‍ പ്രദേശില്‍ 1318 എന്നിങ്ങനെയാണ് പൂട്ടിയ ചെറുകിട സംരഭങ്ങളുടെ കണക്ക്. ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് സര്‍ക്കാര്‍ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു.

Continue Reading

india

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പണി മുടക്കി ‘എക്‌സ്’

3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്‌സുമായി ബന്ധപ്പെട്ട് ലഭിച്ചത്

Published

on

ന്യൂയോര്‍ക്ക്: ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പണി മുടക്കി എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്. സാങ്കേതിക തകരാറുകള്‍ ആഗോള തലത്തില്‍ ട്രാക്ക് ചെയ്യുന്ന ടെക് കമ്പനിയായ ഡൗണ്‍ ഡിറ്റക്ടര്‍ നല്‍കുന്ന വിവരമനുസരിച്ച് 3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്‌സുമായി ബന്ധപ്പെട്ട് ലഭിച്ചത്.

നിരവധി എക്‌സ് ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈന്‍ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിലവില്‍ എക്‌സ് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

Continue Reading

Trending