Connect with us

india

കേന്ദ്രം കൊണ്ടുവരുന്നത് വഖഫ് ബോർഡിന്റെ ആത്മാവിനെ തകർക്കുന്ന നിയമം: അബ്ദുസ്സമദ് സമദാനി

പുതിയ വഖഫ് ബില്‍ പാസായി വന്നാല്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റക്കാര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

Published

on

വഖഫ് ബോര്‍ഡിന്റെ ആത്മാവിനെ തകര്‍ക്കുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് മുസ്‌ലിം ലീഗ് എം.പി അബ്ദുസ്സമദ് സമദാനി. ഒരു ജനവിഭാഗത്തിന്റെ വിശ്വാസ പ്രമാണത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 75 കൊല്ലമായി നിലവിലുള്ള നിയമത്തിന് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് അട്ടിമറി നീക്കമാണെന്നും സമദാനി പറഞ്ഞു.

പുതിയ വഖഫ് ബില്‍ പാസായി വന്നാല്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റക്കാര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഏറ്റവും വലിയ കയ്യേറ്റക്കാര്‍ സര്‍ക്കാര്‍ തന്നെയാണ്. വഖഫ് സ്വത്തിന്റെ അന്തഃസത്ത തകര്‍ക്കുന്ന ബില്ലാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. ആരൊക്കെ കയ്യേറ്റം നടത്തിയിട്ടുണ്ടോ അതെല്ലാം അംഗീകരിക്കുന്നതാണ് ബില്‍ എന്നും അദ്ദേഹം പറഞ്ഞു.

മതപരമായ സ്ഥാപനത്തില്‍ വിശ്വാസിയല്ലാത്തവരെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡില്‍ രണ്ട് മുസ്ലിം ഇതര വിഭാഗക്കാരെ കൂടി നിയമിക്കും. സര്‍ക്കാരിന്റെ ജല്‍പ്പനത്തിന് വഴങ്ങുന്ന ഒരാള്‍ സി.ഇ.ഒ ആവാനാണ് സാധ്യത. വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുന്ന നിയമമാണ് വരുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം ആരാധനാലയങ്ങളെ ചവിട്ടിയരക്കുന്ന നിയമമില്ലെന്നും ഇ.ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനാപകടം: 125 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്

Published

on

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 84 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിൻ്റെ മൃതദേഹം മുംബൈയിലെത്തിച്ചു.

അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. ഫലം കാത്ത് സഹോദരൻ രതീഷ് അഹമ്മദാബാദിൽ തുടരുകയാണ്.

അപകടത്തിന് പിന്നാലെ സർവ്വീസ് നിർത്തിവെച്ച അഹമ്മദാബാദ് – ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് 1.17 ന് എയർ ഇന്ത്യ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. അതേസമയം വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധനകളും മറ്റും തുടരും.

Continue Reading

Health

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ആക്റ്റീവ് കേസുകളുടെ എണ്ണം 6836

കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു

Published

on

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു. ഒറ്റ ദിവസം 261 കേസുകളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതുവരെ 14772 പേർ രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം.

ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരമാണ്. LF.7, XFG, JN.1, അടുത്തിടെ തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന ഉപ വകഭേദങ്ങൾ കാരണം ഇന്ത്യയിൽ നിലവിൽ കോവിഡ്-19 കേസുകൾ വർധിച്ചത്.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

Published

on

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 74 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

അപകടത്തില്‍ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകര്‍ന്ന് 274 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. അതില്‍ 241 പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്.

Continue Reading

Trending