Connect with us

GULF

സി ബി എസ് ഇ സൗദി ശാസ്ത്രമേള അൽ മുന സ്കൂളിന് ഒന്നാം സ്ഥാനം

അൽ മുന സ്കൂൾ സി ഇ ഓ ഡോക്ടർ ടി പി മുഹമ്മദ്, പ്രിൻസിപ്പൽ നാസർ അൽ സഹ്‌റാനി, മാനേജർ കാദർ മാസ്റ്റർ, അക്കാഡമിക് പ്രിൻസിപ്പൽ കാസ്സിം ഷാജഹാൻ, ഹെഡ് മാസ്റ്റർ പ്രദീപ് കുമാർ, വസുധ അഭയ്, മുഹമ്മദ് നിഷാദ്, സയൻസ് വിഭാഗം രെമ്യ ടീച്ചർ, കായിക വിഭാഗം തലവൻ ശിഹാബ്, സഫീർ, റുബീന, മുഹമ്മദ് റിഷാദ്, നസ്രീൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറിമാരായ റെനിഷ, ബിൽക്കിസ് എന്നിവർ വിജയികളെ അനുമോദിച്ചു.

Published

on

ദമാം: സി ബി എസ് ഇ സൗദി ചാപ്റ്റർ മുപ്പത്തി ഒന്നാം ക്ലസ്റ്റർ മീറ്റിനോടനുബന്ധിച് നടത്തിയ ശാസ്ത്ര മേളയിൽ ദമ്മാം അൽ മുന ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. സൗദി അറേബ്യയിലെ മൂന്ന് ഡസൻ സ്കൂളുകൾ പങ്കെടുത്ത ശാസ്ത്ര മേളയിൽ അൽ മുന സ്കൂൾ വിദ്യാർത്ഥികളായ അബ്രാർ മുല്ല, മുഹമ്മദ് ഇസ്മായിൽ എന്നിവർ ഭാവിയുടെ സാങ്കേതിക നഗരം എന്ന പ്രമേയത്തെ ആസ്പദമാക്കി അവതരിപ്പിച്ച ശാസ്ത്ര പ്രദര്ശനത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
ആധുനിക സാങ്കേതിക വിദ്യകൾ സാധാരണ ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വളരെ ലളിതമായ രീതിയിൽ പ്രദർശനം വിശദീകരിക്കുന്നു. ശുഭാപ്തിവിശ്വാസമുള്ള സാങ്കേതിക ഭൂമി (optimistic technological earth) എന്നാണ് വിദ്യാർത്ഥികൾ മോഡലിന് നാമകരണം നൽകിയത്,
ഹസ്ത ചലനത്തിലൂടെ പ്രവർത്തിക്കുന്ന ക്രയിൻ, റേഡിയോ ഫ്രീക്വെൻസി ഐഡന്റിഫിക്കേഷൻ ഡാറ്റാ ഉപയോഗിച്ച് അടക്കുകയും തുറക്കുകയും ചെയ്യാവുന്ന വാതിലുകൾ, മണ്ണിലെ ജലാംശം അറിയാനുള്ള മോയ്‌സ്ചർ ലെവൽ സെൻസർ, തൊട്ടു മുന്നിലെ അദൃശ്യമായ തടസ്സങ്ങളെ അറിയാനുള്ള അൾട്രാസോണിക് സെൻസർ തുടങ്ങി വിവിധ തരം സാങ്കേതിക വിദ്യാ ഉപകരണങ്ങൾ സാധാരണ ജീവിതത്തിൽ പ്രാപ്യമായ രീതിയിൽ തങ്ങളുടെ സാങ്കലിപിക നഗരത്തിൽ കുട്ടികൾ പ്രദർശിപ്പിച്ചു.

ക്ലസ്റ്റർ മീറ്റിനോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിൽ അൽ മുന സ്കൂൾ മൂന്നാം സ്ഥാനം നേടി. നേരത്തെ പ്രവിശ്യ തലങ്ങളിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകളാണ് ദേശീയ തലത്തിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. കിഴക്കൻ പ്രവിശ്യയിൽ അൽ മുന സ്കൂൾ ഒന്നാം സ്ഥാനം നേടിയിരുന്നു. സക്കീന മഹവീൻ, മുഹമ്മദ് ജിബ്‌രീൽ എന്നീ വിദ്യാർത്ഥികളാണ് ക്വിസ് മത്സരത്തിൽ വിജയികളായത്.

സൗദി തല കായിക മത്സരത്തിൽ അൽ മുന സ്കൂളിൽ നിന്നുള്ള ഹസൻ അഹ്മദ് (ജൂനിയർ ഷോട്ട്പുട്ട് ആൺ കുട്ടികൾ ) രണ്ടാസ്ഥാനവും, ശ്രേയ ജിയോ (ജൂനിയർ ഷോട്ട്പുട്ട് പെൺ കുട്ടികൾ ) രണ്ടാസ്ഥാനവും ഹന ഹനീഷ് (ജൂനിയർ ഡിസ്കസ് ത്രോ പെൺ കുട്ടികൾ ) രണ്ടാസ്ഥാനവും നേടി.

ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഹയർ ബോഡ് അംഗം അൻവർ സാദാത് ട്രോഫികൾ വിതരണം ചെയ്തു.

അൽ മുന സ്കൂൾ സി ഇ ഓ ഡോക്ടർ ടി പി മുഹമ്മദ്, പ്രിൻസിപ്പൽ നാസർ അൽ സഹ്‌റാനി, മാനേജർ കാദർ മാസ്റ്റർ, അക്കാഡമിക് പ്രിൻസിപ്പൽ കാസ്സിം ഷാജഹാൻ, ഹെഡ് മാസ്റ്റർ പ്രദീപ് കുമാർ, വസുധ അഭയ്, മുഹമ്മദ് നിഷാദ്, സയൻസ് വിഭാഗം രെമ്യ ടീച്ചർ, കായിക വിഭാഗം തലവൻ ശിഹാബ്, സഫീർ, റുബീന, മുഹമ്മദ് റിഷാദ്, നസ്രീൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറിമാരായ റെനിഷ, ബിൽക്കിസ് എന്നിവർ വിജയികളെ അനുമോദിച്ചു.

GULF

ഗാസയിൽ നിന്നുള്ള കുട്ടികൾക്കായി ബുർജീൽ ഹോൾഡിങ്‌സ് ഒരുക്കിയ വിനോദ സ്ഥലം സന്ദർശിച്ച് രാഷ്ട്ര തലവന്മാർ

Published

on

ഈജിപ്ത്-ഗാസ അതിർത്തിയിലെ അൽ ആരിഷ് ആശുപത്രിയിലെ കളി സ്ഥലത്തെത്തി ഈജിപ്റ്റ്, ഫ്രഞ്ച് പ്രസിഡന്റുമാരാണ് കുട്ടികളുമായിആശയവിനിമയം നടത്തിയത്.

അൽ ആരിഷ് (ഈജിപ്റ്റ്): കുട്ടികളുടെ കളി സ്ഥലത്തേക്ക് രാഷ്ട്ര തലവന്മാർ എത്തുക പതിവുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ ഏറെ സവിശേഷമായ സന്ദര്ശനത്തിനാണ് ഈജിപ്റ്റ്-ഗാസ അതിർത്തിയിലെ അൽ ആരിഷ് ആശുപത്രി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന്റെ ഈജിപ്റ്റ് സന്ദർശനത്തിന്റെ ഭാഗമായാണ് മാക്രോണും ഈജിപ്റ്റ് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും അൽ അരിഷ് ഹോസ്പിറ്റലിലെ വെൽനസ് ഒയാസിസ് സന്ദർശിച്ചത്. ഗാസയിലെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളുടെ ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതിനായി അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്സ് ഒരുക്കിയ കളി സ്ഥലത്തെത്തിയ രാഷ്ട്ര നേതാക്കൾ കുട്ടികളുമായി സംസാരിച്ച് വിശേഷങ്ങൾ ആരാഞ്ഞു. ചികിത്സയിൽ കഴിയുന്ന അവരെ ആശ്വസിപ്പിച്ചു. കുട്ടികളും കളി ചിരികളുമായി ഇരുവർക്കുമൊപ്പം ചേർന്നു.

ഈജിപ്റ്റ് അതിർത്തി വഴി ഗാസയിൽ നിന്നെത്തിയ പരിക്കേറ്റവർക്ക് തുടക്കം മുതൽ ആശ്രയം അൽ ആരിഷ് ആശുപത്രിയാണ്. പ്രതിസന്ധിയിലായവർക്ക് സഹായമെത്തിക്കാനുള്ള ഇടപെടലുകളുടെ തുടർച്ചയായി കഴിഞ്ഞ വർഷമാണ് പ്രത്യേക വിനോദ മേഖല ആശുപത്രിയിൽ ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചത്. വിവിധ വിനോദോപാധികൾ ലഭ്യമാക്കിയിരിക്കുന്ന വെൽനസ് ഒയാസിസ് ആശുപത്രിയിൽ എത്തുന്ന കുട്ടികളുടെ പ്രിയ കേന്ദ്രമാണ്. ഒപ്പം എല്ലാ പ്രമുഖ സന്ദർശങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഇടമായും ഇവിടം മാറി. രാഷ്ട്ര തലവന്മാരുടെ സന്ദർശനത്തിലൂടെ ഈ കളിസ്ഥലം അന്താരാഷ്ട്ര മാധ്യമ വാർത്തകളിലും ഇടം നേടുകയാണ്.

Continue Reading

Film

‘മരണമാസ്സിൽ കട്ട്’; സൗദിയിൽ വിലക്ക്, കുവൈത്തിൽ റീ എഡിറ്റ്

Published

on

ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചു. എന്നാൽ കുവൈറ്റിൽ അവരുടെ ഭാഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

“കുവൈറ്റിൽ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെൻസർ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്റ് ഹാഫിലെയും ചില സീനുകൾ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്… എഡിറ്റ് ചെയ്‌ത സീനുകളിലെ കല്ലുകടികൾ പൂർണ്ണമായ സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല എന്ന് കരുതുന്നു.. എല്ലാവരും സിനിമ തീയേറ്ററുകളിൽ തന്നെ കാണുക..” എന്ന് മരണമാസ്സ്‌ ടീം സോഷ്യൽ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

ബേസിൽ ജോസഫ് നായകനായി എത്തുന്ന സിനിമ ഒരു ഡാർക്ക് കോമഡി ത്രില്ലർ ഴോണറിലാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

GULF

2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലി

ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമൻ ; മുകേഷ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

Published

on

ദുബായ്: ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമതെത്തി. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ.

9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരിൽ മുന്നിൽ. ലോകസമ്പന്ന പട്ടികയിൽ 18ആം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ, എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺഫാംർമ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.

മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഒന്നാമൻ. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. ഇന്ത്യ ഇന്ത്യക്കാരിൽ 32ആം സ്ഥാനത്താണ് എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639ആം സ്ഥാനത്താണ് അദ്ദേഹം. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) ,കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ) ,ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരുമാണ് ആദ്യ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

Continue Reading

Trending