Connect with us

india

സിബിഐയുടെ  അഭിഭാഷകന്‍ കോടതിയിലെത്തിയില്ല; ലാവ്ലിന്‍ കേസ് വീണ്ടും മാറ്റിവച്ചു

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി

Published

on

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഹരിജി പരിഗണിച്ചപ്പോള്‍ സിബിഐക്ക് വേണ്ടി ഹാജരാകേണ്ട സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിവെച്ചത്.

കോടതിയില്‍ എത്തിയശേഷം കേസ് മാറ്റിവയ്ക്കുന്നത് ഇത് 36ാം തവണയാണ്. ജസ്റ്റിസ് സൂര്യകാന്തിന്റെയും ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെയും ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പാകിസ്താനിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ

കോണ്‍ഗ്രസ് എംഎല്‍എ റഫീഖ് ഖാനെ ബിജെപി എംഎല്‍എ ഗോപാല്‍ ശര്‍മയാണ് പാകിസ്താനി എന്ന് വിളിച്ച് അവഹേളിച്ചത്

Published

on

രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പാകിസ്താനിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ. കോണ്‍ഗ്രസ് എംഎല്‍എ റഫീഖ് ഖാനെ ബിജെപി എംഎല്‍എ ഗോപാല്‍ ശര്‍മയാണ് പാകിസ്താനി എന്ന് വിളിച്ച് അവഹേളിച്ചത്. നഗരവികസന, ഭവന, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്കുള്ള ഗ്രാന്റുകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദ പരാമര്‍ശം.

ജയ്പൂരിലെ ആദര്‍ശ് നഗറിലെ കോണ്‍ഗ്രസ് എംഎല്‍എയാണ് റഫീഖ് ഖാന്‍. സിവില്‍ ലൈന്‍സിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ശര്‍മ്മ.
കോണ്‍ഗ്രസ് സര്‍ക്കാരുകളെയും ബിജെപി സര്‍ക്കാരുകളെയും താരതമ്യം ചെയ്ത് ഖാന്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗോപാല്‍ ശര്‍മയുടെ വിവാദ പരാമര്‍ശം.

റഫീഖ് ഖാന്‍ സംസാരിക്കുന്നതിനിടെ നിരന്തരം ഇടപെട്ട ഗോപാല്‍ ശര്‍മ പിന്നീട് ‘പാകിസ്താനി-പാകിസ്താനി’ എന്ന് പറയാന്‍ തുടങ്ങുകയായിരുന്നു. പിന്നാലെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ സഭയില്‍ ബഹളമായി. സ്പീക്കര്‍ സന്ദീപ് ശര്‍മ ഇടപെട്ടാണ് അംഗങ്ങളെ പരസ്പരം പോര്‍വിളിയില്‍ നിന്നും പിന്തിരിപ്പിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെയും ശര്‍മ നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒന്നടങ്കം പരാമര്‍ശത്തിനെതിരെ രംഗത്ത് എത്തുകയും ചെയ്തു. സഭയില്‍ അംഗമല്ലാത്തവരുടെ പേര് വലിച്ചിഴക്കരുതെന്ന് സ്പീക്കര്‍ പറഞ്ഞതോടെ അദ്ദേഹം പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു. അതേസമയം അന്തരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വരെ ശര്‍മ്മ ആരോപണങ്ങള്‍ ഉന്നയിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

ഇഫ്താര്‍ വിരുന്നൊരുക്കി വിജയ്; നോമ്പെടുത്ത്, പ്രാര്‍ത്ഥനയിലും പങ്കുചേര്‍ന്നു

വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു ഇഫ്താര്‍ വിരുന്നൊരുക്കിയത്.

Published

on

റമദാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഇഫ്താര്‍ വിരുന്നൊരുക്കി നടനും രാഷ്ട്രീയ നേതാവുമായ വിജയ്. വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു ഇഫ്താര്‍ വിരുന്നൊരുക്കിയത്. വിജയ് വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു.

തൊപ്പി ധരിച്ച് വെള്ളുത്ത വസ്ത്രം ധരിച്ചാണ് വിജയ് ഇഫ്താര്‍ വിരുന്നിനെത്തിയത്.15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. സാധാരണക്കാരടക്കം 3000ത്തോളം ആളുകള്‍ വിരുന്നില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

വൈഎംസിഎ ഗ്രൗണ്ടിലാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്. ക്ഷണം സ്വീകരിച്ചെത്തിയ എല്ലാവര്‍ക്കും വിജയ് നന്ദി പറഞ്ഞു.

 

 

Continue Reading

india

ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് വനിത ഹെഡ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

ടെര്‍മിനല്‍ മൂന്നിലെ വാഷ് റൂമില്‍ വച്ചാണ് ജീവനൊടുക്കിയത്.

Published

on

ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് വനിത ഹെഡ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ടെര്‍മിനല്‍ മൂന്നിലെ വാഷ് റൂമില്‍ വച്ചാണ് ജീവനൊടുക്കിയത്. സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തി. മൃതദേഹം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

സ്വന്തം സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ചാണ് സിഐഎസ്എഫ് വനിത ഹെഡ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കിയതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള (എഫ്എസ്എല്‍) സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു.

അതേസമയം സംഭവസ്ഥലത്ത് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയില്ല. മൃതദേഹം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ പോസ്റ്റ്മോര്‍ട്ടം നടത്തും. ഉദ്യോഗസ്ഥയെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിന് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

 

Continue Reading

Trending