Connect with us

kerala

ഗോകുലിന്റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം; ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമ വിരുദ്ധ സമിതി

ഗോകുലിനെതിരെ എല്ലാ നിയമങ്ങളെയും നോക്കുകുത്തിയാക്കി കസ്റ്റഡിയില്‍ വെച്ചുണ്ടായ പീഡനത്തെക്കുറിച്ച് അന്വേഷിക്കണം

Published

on

കല്‍പറ്റ: ഗോകുലിന്റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറകണമെന്ന് ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമ വിരുദ്ധ സമിതി. ഗോകുലിന്റെ മരണത്തിനുത്തരവാദികളായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്നും സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഗോകുലിനെതിരെ എല്ലാ നിയമങ്ങളെയും നോക്കുകുത്തിയാക്കി കസ്റ്റഡിയില്‍ വെച്ചുണ്ടായ പീഡനത്തെക്കുറിച്ച് അന്വേഷിക്കണം, പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, ഗോകുലിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ 10ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും.

ഒരുമിച്ച് ജീവിക്കുന്നതിനുമായി തീരുമാനിച്ച് ഇറങ്ങിതിരിച്ച രണ്ട് ആദിവാസികുട്ടികളായിരുന്നു ഗോകുലും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും. ഇവര്‍ തിരിച്ച് പോരുന്നതിനായി സഹായ അഭ്യര്‍ഥനയുമായി കോഴിക്കോട് പൊലീസുകാരെ സമീപിച്ചത്. കാണാനില്ല എന്ന പരാതിയുമായി ബന്ധപ്പെട്ട് ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നാലെ കല്‍പ്പറ്റ പൊലീസിന് കൈമാറി എന്നുമാണ് പൊലീസ് ഭാഷ്യം. ഈ കുട്ടികള്‍ രണ്ട് പേരും കല്‍പ്പ സ്റ്റേഷന്‍ പരിധിയിലല്ലാതിരുന്നിട്ടും കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ എല്ലാ നിയമങ്ങളേയും നോക്കുകുത്തിയാക്കി കസ്റ്റഡിയില്‍ വച്ചുവെന്നതിന് ജില്ലാ ഭരണകൂടം മറുപടി പറയണം.

ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആദിവാസി ജനവിഭാഗമായ പണിയ സമുദായത്തിനുള്ളില്‍ നിലനില്‍ക്കുന്ന ജീവിത രീതി, ജുഡീഷ്യറി, പൊലീസ്, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിലനില്‍ക്കുന്ന അജഞത എന്നിവയില്‍ നിന്നാണ് ആദിവാസി യുവാക്കള്‍ വൈവാഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ജയിലറകളില്‍ കഴിഞ്ഞുവരുന്നതിന് ഇടയാക്കുന്നത്. നിരവധി ആദിവാസി പെണ്‍കുട്ടികള്‍ കുറ്റ്യാടി, തലശ്ശേരി, മലപ്പുറം കല്യാണങ്ങള്‍ എന്ന് കുപ്രിസിദ്ധമായി അറിയപ്പെടുന്ന കല്യാണങ്ങളിലൂടെ ഗോത്ര ജനവിഭാഗങ്ങളല്ലാത്തവരിലേക്ക് എത്തിപ്പെടുന്നു.

ഇത്തരം ഗൗരവതരമായ പ്രശ്നങ്ങള്‍ ഗോത്രജനത അഭിമുഖീകരിക്കുമ്പോള്‍ ഇത്തരത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗോത്ര ജനവിഭാഗത്തില്‍പ്പെട്ടതും പ്രായപൂര്‍ത്തിയാകാത്തതുമായ ഗോകുലിനെ കസ്റ്റഡിയില്‍ എടുത്തതു മുതല്‍ മരണം വരെ പൊലീസ് നടത്തിയ എല്ലാ നടപടികളും അന്വേഷണവിധേയമാക്കണം. ഗോകുലിന്റെ കൊലപാതകമടക്കമുള്ള മുഴുവന്‍ ആദിവാസി കൊലപാതകങ്ങളും സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു..

സമിതി ചെയര്‍മാന്‍ അമ്മിണി കെ.വയനാട്, വൈ.ചെയര്‍മാന്‍ പി.കെ. രാധാകൃഷ്ണന്‍, കണ്‍വീനര്‍ സി. മണികുട്ടന്‍, ജി. പാലന്‍, വി.കെ. വിനു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വര്‍ക്കലയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകര്‍ന്നു

കഴിഞ്ഞവര്‍ഷവും പരിശോധനയ്ക്കായി സ്ഥാപിച്ചപ്പോള്‍ ബ്രിഡ്ജ് തകര്‍ന്നിരുന്നു.

Published

on

വര്‍ക്കലയില്‍ പരിശോധനയ്ക്ക് സ്ഥാപിച്ച ഫ്‌ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകര്‍ന്നു. വര്‍ക്കല പാപനാശം തീരത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജാണ് തകര്‍ന്നത്. എന്‍ഐടിയുടെ സ്റ്റെബിലിറ്റി ടെസ്റ്റിനായാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് പുന:സ്ഥാപിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ബ്രിഡ്ജ് തകര്‍ന്നത്.
കഴിഞ്ഞവര്‍ഷവും പരിശോധനയ്ക്കായി സ്ഥാപിച്ചപ്പോള്‍ ബ്രിഡ്ജ് തകര്‍ന്നിരുന്നു. അതേ ഭാഗത്താണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് വീണ്ടും സ്ഥാപിച്ചത്.

Continue Reading

kerala

വാടക കുടിശ്ശിക ലക്ഷങ്ങള്‍ കടന്നു; നാദാപുരത്ത് ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു

ഇതോടെ സര്‍ക്കാര്‍ ഓഫിസുകളുടെ അടക്കം പ്രവര്‍ത്തനം അവതാളത്തിലായി

Published

on

വാടക കുടിശ്ശിക ലക്ഷങ്ങള്‍ കടന്നതോടെ കോഴിക്കോട് നാദാപുരം മേഖലയില്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു. ഇതോടെ സര്‍ക്കാര്‍ ഓഫിസുകളുടെ അടക്കം പ്രവര്‍ത്തനം അവതാളത്തിലായി.

ബിഎസ്എന്‍എലിന്റെ ഇന്റര്‍നെറ്റ് കേബിള്‍ കടന്ന് പോവുന്ന വൈദ്യുതി വകുപ്പിന്റെ പോസ്റ്റുകളുടെ വാടകയാണ് കുടിശ്ശികയായത്. 2023 – 24 വര്‍ഷത്തില്‍ നാല് ലക്ഷത്തോളം രൂപയാണ് കെഎസ്ഇബിക്ക് ലഭിക്കാനുള്ളത്.

Continue Reading

kerala

മുഖ്യമന്ത്രി വരുന്നതിനാല്‍ കടകള്‍ അടച്ചിടമെന്ന് പൊലീസ്;  ‘പാവപ്പെട്ടവരുടെ കഞ്ഞികുടി മുട്ടിക്കാതെ തിരുവെഴുന്നെള്ളത്ത് നടത്താന്‍ പറ്റില്ല എന്നുണ്ടോ’; വി.ടി. ബല്‍റാം 

കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്.

Published

on

ആലപ്പുഴ കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിനാല്‍ കടപ്പുറത്തെ കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് പൂര്‍ണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാരോട് പൊലീസിനെറ ഉത്തരവ്. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ വലിയ ജനക്കൂട്ടം കടപ്പുറത്ത് ഉണ്ടാകും. ഇതിനാല്‍ പൊതുസുരക്ഷയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങള്‍ 11.04.2025 തീയതി പൂര്‍ണ്ണമായി അടച്ചിടണമെണന്നുമാണ് ഉത്തരവില്‍ പറയുന്നത്.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം വിമര്‍ശിച്ചു. ‘ബഹു. മുഖ്യമന്ത്രി ഒരു നാട്ടില്‍ വരുമ്പോള്‍ അവിടുള്ളവര്‍ സന്തോഷപൂര്‍വ്വം അദ്ദേഹത്തെ വരവേല്‍ക്കുന്ന സാഹചര്യമാണ് സാധാരണ ഗതിയില്‍ ഉണ്ടാവേണ്ടത്. സന്ദര്‍ശിക്കുന്ന വ്യക്തിയോട് ജനങ്ങള്‍ക്ക് സ്‌നേഹ ബഹുമാനങ്ങള്‍ ആണ് ഉള്ളതെങ്കില്‍ അഥവാ സന്ദര്‍ശനം കൊണ്ട് നാട്ടുകാര്‍ക്ക് ഏതെങ്കിലും രീതിയില്‍ ഗുണമാണുണ്ടാവുന്നതെങ്കില്‍ മനസ്സു നിറഞ്ഞ സ്വീകരണം സ്വാഭാവികമായിത്തന്നെ ഉണ്ടാവും. അതല്ല, പ്രതിഷേധമാണ് ജനങ്ങളുടെ മനസ്സിലെങ്കില്‍ സന്ദര്‍ശനവേളയില്‍ നാട്ടുകാര്‍ കടകളടച്ചും മറ്റും ഹര്‍ത്താലാചരിക്കും. ഇതിപ്പോ പൊലീസ് തന്നെ ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോലെയായി. പാവപെട്ട കുറേ കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന തരത്തിലല്ലാതെ ഈ തിരുവെഴുന്നെള്ളത്ത് നടത്താന്‍ പറ്റില്ല എന്നുണ്ടോ?’ -ബല്‍റാം ചോദിച്ചു.

പൊലീസ് അറിയിപ്പില്‍നിന്ന്:

11.04.2025 തിയതി ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അവര്‍കള്‍ ആലപ്പുഴ ബീച്ചില്‍ KPMS ന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. ടി സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ ഒരു വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് സംജാതമാകുന്നതിനാലും പൊതുസുരക്ഷയുടെ ഭാഗമായി താങ്കളുടെ ഉടമസ്ഥതയില്‍ ഉള്ള ബീച്ചിലെ കച്ചവട സ്ഥാപനം നാളെ 11.04.2025 തീയതി പൂര്‍ണ്ണമായി അടച്ചിടണം എന്ന് താങ്കളെ തെര്യപ്പെടുത്തി കൊള്ളുന്നു.

സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍

Continue Reading

Trending