Connect with us

main stories

ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ സിബിഐ ചോദ്യം ചെയ്യുന്നു

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നാല് കോടിയിലേറെ രൂപയുടെ ഇടപാട് നടന്നതായാണ് ആരോപണം.

Published

on

കൊച്ചി: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സിഇഒ യു.വി ജോസും രണ്ട് ഉദ്യോഗസ്ഥരും സിബിഐ ഓഫീസിലെത്തി. വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയും എത്തിയിട്ടുണ്ട്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് യു.വി ജോസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാരിനായി കരാറില്‍ ഒപ്പിട്ടത് യു.വി.ജോസായിരുന്നു. ഈ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പലതും കൃത്യമല്ലെന്ന ആക്ഷേപവും വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. നാലു കോടിയിലേറെ രൂപയുടെ കമ്മിഷന്‍ ഇടപാട് പദ്ധതിയില്‍ നടന്നതായുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

ലൈഫ് മിഷനും യൂണിടാക്കും തമ്മിലുള്ള ധാരണ കരാര്‍, പദ്ധതിക്കായി റവന്യൂ ഭൂമി ലൈഫ് മിഷന്‍ യൂണിടാക്കിന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഫ്ളാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടങ്ങിയവയാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

 

kerala

30 ദിനങ്ങളും കടന്ന് സമരം; ആശാ പ്രവര്‍ത്തകരോട് മുഖം തിരിച്ച് സര്‍ക്കാര്‍

ഈ മാസം 17നു ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും.

Published

on

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം 30 ദിനങ്ങളും കടക്കുന്നു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്തില്‍ സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തില്‍ സമരം കടുപ്പിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.

ഈ മാസം 17നു ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് ഉപരോധം. ന്യായമായ ആവശ്യങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചതെന്നു സമര സമിതി നേതാവ് എസ് മിനി വ്യക്തമാക്കി.

ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ചര്‍ച്ച നടത്തുകയോ പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് സമരക്കാര്‍ നിയമലംഘനത്തിനു തയാറാകുന്നതെന്ന് അസോസിയേഷന്‍ നേതാവ് എസ്. മിനി പറഞ്ഞു.

സമരം ചെയ്യുന്നവരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്നും നിയമം അനുസരിച്ചു സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചതിനാലാണ് നിയമലംഘന സമരത്തിലേക്ക് കടക്കുന്നതെന്നു പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുടെ നേതൃത്തില്‍ 13നു ആറ്റുകാല്‍ പൊങ്കാലയിടും.

 

Continue Reading

kerala

വെല്ലുവിളികളില്‍ പതറാതെയാണ് മുസ്‌ലിം ലീഗ് വളര്‍ന്നത്: പി കെ കുഞ്ഞാലിക്കുട്ടി

വര്‍ഗീയതയും തീവ്രവാദവുമായി പലരും പല പാര്‍ട്ടികളുണ്ടാക്കി ശ്രമിച്ച് നോക്കിയെങ്കിലും അതെല്ലാം പരാജയപ്പെട്ടതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

രാജ്യം ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിതെന്നും എന്നാല്‍ ഇതിലും വലിയ വെല്ലുവിളികളെ നേരിട്ട് തന്നെയാണ് പിതാമഹന്മാര്‍ സംഘടനയെ ഈ മണ്ണില്‍ വളര്‍ത്തിയതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെല്ലുവിളികളില്‍ പതറാതെയാണ് മുസ്‌ലിം ലീഗ് വളര്‍ന്നത്. മതേതരത്വവും ബഹുസ്വരതയും മൂല്യങ്ങളായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ ഈ യാത്ര തുടരും. സമുദായ സമുദ്ധാരണവും ബഹുസ്വര സമൂഹത്തില്‍ സ്വീകരിക്കേണ്ട സമീപനങ്ങളും എന്തായിരിക്കണം എന്ന് മുസ്‌ലിം ലീഗിന് കൃത്യമായ ധാരണയുണ്ട്. മുസ്‌ലിം ലീഗ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ആര്‍ക്കും കാണാവുന്നതാണ്.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചൂഷണത്തിന്റെ നാളുകള്‍ക്ക് ശേഷം സമുദായത്തിന് അവഗണനയുടെ നാളുകളാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഖാഇദെ മില്ലത്ത് മുസ്ലിംലീഗിന് രൂപം നല്‍കിയത്. ആ മുസ്‌ലിം ലീഗാണ് പില്‍ക്കാലത്ത് ചരിത്രം സൃഷ്ടിച്ചത്. മുസ്‌ലിം ലീഗിന്റെ ആശയത്തോട് കിടപിടിക്കുന്ന ഒരു ആശയധാര പിന്നീട് ആര്‍ക്കും ഇന്ത്യയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മുസ്‌ലിം ലീഗ് അതേ പ്രൗഢിയോടെ നിലനില്‍ക്കുന്നത് അത് കൊണ്ടാണ്. വര്‍ഗീയതയും തീവ്രവാദവുമായി പലരും പല പാര്‍ട്ടികളുണ്ടാക്കി ശ്രമിച്ച് നോക്കിയെങ്കിലും അതെല്ലാം പരാജയപ്പെട്ടതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ കേരളം രാജ്യത്തിന് മാതൃക: പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍

‘ഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് തന്നെ വിവിധ സംസ്ഥാനങ്ങളിലേക്ക് മുസ്‌ലിംലീഗിന്റെ സന്ദേശം എത്തിക്കാന്‍ സാധിക്കും’

Published

on

ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പുരോഗതിക്കും ഐക്യത്തിനും മതസാഹോദര്യത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വേണ്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് ഖാഇദെ മില്ലത്ത് വ്യക്തമാക്കിയിട്ടുണ്ട്. കേരളമാണ് ആ സന്ദേശം ഏറ്റെടുത്ത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിലനില്‍പിന് മാതൃക കാണിച്ചത്. കേരളത്തിലാണ് അടിത്തട്ടില്‍ പാര്‍ട്ടിയെ സംഘടിപ്പിച്ചത്. തമിഴ്നാടിന് കേരളം പോലെ ഒരു മുന്നേറ്റം സാധിച്ചിട്ടില്ല. ഇപ്പോഴും ഞങ്ങള്‍ അതിന് വേണ്ടി ശ്രമിക്കുകയാണ്. ദേശീയ കമ്മിറ്റി മറ്റു സംസ്ഥാനങ്ങളില്‍ മുസ്‌ലിംലീഗിനെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് തന്നെ വിവിധ സംസ്ഥാനങ്ങളിലേക്ക് മുസ്‌ലിംലീഗിന്റെ സന്ദേശം എത്തിക്കാന്‍ സാധിക്കും.- അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗ് വ്യത്യസ്തമായ ഒരു രാഷ്ട്രീയ സമാജമാണ്. ഭരണഘടന രാജ്യത്തിന്റെ പേരെഴുതിയത് ഇന്ത്യന്‍ യൂണിയന്‍ എന്നാണ്. ആ പേര് തന്നെയാണ് മുസ്‌ലിംലീഗും അതിന്റെ ഒന്നാമത്തെ അടയാളമായി സ്വീകരിച്ചത്. മുസ്‌ലിംലീഗ് ഒരു പാരമ്പര്യമാണ്. മുസ്ലിംലീഗിന്റെ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു ഇ. അഹമ്മദ് സാഹിബെന്നും ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ലോകത്തെ മുസ്‌ലിംകള്‍ക്കാകെ മാതൃകയാണ് ഈ രാഷ്ട്രീയ കൂട്ടായ്മ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സമുദായ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മുസ്ലിംലീഗിന്റെ സന്ദേശത്തെ ഹൃദയത്തില്‍ സ്വീകരിക്കുകയായിരുന്നു കേരളം. കേരളത്തെ എല്ലാ സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending