Connect with us

india

ഗര്‍ഭിണിയായ മകളെ അച്ഛന്‍ കൊലപ്പെടുത്തിയ കേസ്; വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു

2013 ജൂണ്‍ 28 നാണ് കൊലപാതകം നടന്നത്.

Published

on

ഗര്‍ഭിണിയായ മകളെ അച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു. 20 വര്‍ഷം കഠിനതടവായാണ് ഇളവ് ചെയ്തത്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി ഏക്നാഥ് കിസന്‍ കുഭര്‍കറുടെ വധശിക്ഷയാണ് കോടതി ഇളവ് ചെയ്തത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, അരവിന്ദ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരാണ് കേസില്‍ വിധി പറഞ്ഞത്.

2013 ജൂണ്‍ 28 നാണ് കൊലപാതകം നടന്നത്. മറ്റ് ജാതിയില്‍ പെടുന്ന യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് മകളെ ഏക്നാഥ് കൊലപ്പെടുത്തിയത്. ക്രൂരകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും കേസില്‍ പ്രതിയെ ശിക്ഷിച്ചത്.

എന്നാല്‍ സുപ്രീം കോടതി ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് വിലയിരുത്തി. പ്രതി ദരിദ്ര സാഹചര്യത്തില്‍ നിന്നുള്ളയാളാണെന്നും മാതാപിതാക്കളില്‍ നിന്ന് മികച്ച പരിചരണം ലഭിക്കാതിരുന്ന ബാല്യമാണ് പ്രതിയുടേതെന്നതും കോടതി പരിഗണിച്ചു. പ്രതിക്ക് മാനസാന്തരപ്പെടാനുള്ള സമയം കഴിഞ്ഞതായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബാബ സിദ്ദിഖി വധം; പ്രതികള്‍ തോക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യുട്യൂബിലൂടെ

ഒരു മാസത്തിനിടെ പത്തുതവണയാണ് പ്രതികള്‍ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Published

on

മുന്‍ മന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ തോക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യുട്യൂബിലൂടെയാണെന്ന് വെളിപ്പെടുത്തല്‍. ഒരു മാസത്തിനിടെ പത്തുതവണയാണ് പ്രതികള്‍ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സിദ്ദിഖിടോയൊപ്പം പലരും ഒരുമിച്ചുണ്ടായിരുന്നത് പ്രതികള്‍ക്ക് ആക്രമിക്കാന്‍ തടസ്സമായിയെന്ന് പൊലീസ് പറഞ്ഞു.

ബാന്ദ്രയില്‍ ശനിയാഴ്ച രാത്രിയാണ് ബാബ സിദ്ദിഖി വെടിയേറ്റു മരിച്ചത്. കൊലപാതകം നടത്ത സ്ഥലത്തിനു സമീപത്താണ് പ്രതികല്‍ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നത്. ഗുര്‍മൈല്‍ സിങ്, ധര്‍മരാജ് കശ്യപ്, ഹരിഷീകുമാര്‍ നിസാദ്, പ്രവീണ്‍ ലോന്‍കര്‍ എന്നിവരാണു പിടിയിലായത്. സിദ്ദിഖിക്കു നേരെ വെടിയുതിര്‍ത്ത യുപി സ്വദേശി ശിവകുമാര്‍ ഗൗതമിനെ ഇനിയും പിടികൂടാനായിട്ടില്ല.

 

 

Continue Reading

india

നീലഗിരി ജില്ലാ വൈറ്റ് ഗാര്‍ഡ് ശുചീകരണ പ്രവര്‍ത്തനം നടത്തി

പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം ഇന്നലെ ഊട്ടി മൈസൂര്‍ ദേശിയ പാതയിലായിരുന്നു.

Published

on

ഗുഡല്ലൂര്‍: ഗഡല്ലൂര്‍, ഊട്ടി, പന്തല്ലൂര്‍, മേഘലകളിലെ ദേശീയ പാതയോരങ്ങളിലെ കുറ്റിക്കാടുകള്‍ നീരൊഴുക്കിന് തടസ്സമാവുന്ന മണ്ണ്, കല്ല്, മരകൊമ്പുകള്‍ എന്നിവ വെട്ടി മാറ്റല്‍, നടപ്പാതകള്‍ വൃത്തിയാക്കല്‍, ആശ്യപത്രി, പോലീസ് സ്റ്റേഷന്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, തപാല്‍ ഓഫിസ് മുതലായ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ബോഡുകള്‍ എന്നിവ മുസ്ലിംലീഗിന്റെ വൈറ്റ് ഗാഡ് ജില്ലാ ക്യാപ്റ്റന്‍ വി കെ ശിഹാശിഹാബ്, ഫൈസല്‍ ബിതര്‍ക്കാട്, നൗഫല്‍ ഫസ്റ്റ് മൈല്‍ എന്നിവരുടെ നേത്രത്വത്തില്‍ നടന്നു.

പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം ഇന്നലെ ഊട്ടി മൈസൂര്‍ ദേശിയ പാതയിലായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ.ഹനീഫ, എം.എസ് ഫൈസല്‍ എന്നിവര്‍ മേല്‍ നോട്ടം വഹിച്ചു.

 

Continue Reading

india

വ്യാജ മദ്യം; ബിഹാറില്‍ ആറ് മരണം

ചൊവ്വാഴ്ച രാത്രി ഇവര്‍ വ്യാജമദ്യം കഴിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നത്.

Published

on

ബിഹാറില്‍ വ്യാജ മദ്യം കഴിച്ച് ആറു പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവാന്‍ ജില്ലയില്‍ നാല് പേരും സരണ്‍ ജില്ലയില്‍ രണ്ട് പേരുമാണ് മരിച്ചത്.

മാഘര്‍, ഔരിയ പഞ്ചായത്തുകളില്‍ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി ബുധനാഴ്ച രാവിലെ ഫിപ്പോര്‍ട്ട ചെയ്തതോടെ വ്യാജമദ്യ ദുരന്തമാണെന്ന് മഅന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. ബാക്കിയുള്ളവരെ ചികിത്സയ്ക്കായി അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ ആശുപത്രിയില്‍ പോകുന്ന വഴി മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി ഇവര്‍ വ്യാജമദ്യം കഴിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നത്. ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending