Connect with us

india

ഉദ്ദവ് താക്കറെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ നടി കങ്കണയ്‌ക്കെതിരെ കേസ്

Published

on

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ നടി കങ്കണയ്‌ക്കെതിരെ കേസ്. വിക്രോളി പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം മുംബൈയിലെ കങ്കണയുടെ ഓഫീസ് പൊളിച്ചിരുന്നു.

മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ച സംഭവത്തില്‍ ഉദ്ദവ് താക്കറെയെ ട്വിറ്ററിലൂടെ കങ്കണ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘ഇന്ന് എന്റെ വീട് തകര്‍ത്തു, നിങ്ങളുടെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു’ കങ്കണയുടെ വെല്ലുവിളി.

മുംബൈ നഗരത്തെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിന്റെ പേരില്‍ പ്രതിഷേധങ്ങള്‍ നേരിടുന്ന കങ്കണ ഇന്നലെ മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. വിമാനത്താവളത്തിലെത്തിയ പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ചാണ് സുരക്ഷാ കമാന്‍ഡോകള്‍ കങ്കണയെ വീട്ടിലെത്തിച്ചത്. മൊഹാലിയില്‍ നിന്ന് മൂന്ന് മണിയോടെ മുംബൈയില്‍ പറന്നിറങ്ങിയ കങ്കണയെ പ്രധാന ഗേറ്റ് ഒഴിവാക്കി സുരക്ഷാ കമാന്‍ഡോകള്‍ പുറത്തെത്തിക്കുകയായിരുന്നു. പാലി ഹില്ലില്‍ രാവിലെ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച ഓഫീസ് കെട്ടിടത്തിലേക്ക് പോയ കങ്കണ അവിടുത്തെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് ഉദ്ദവ് താക്കറെയ വെല്ലുവിളിച്ച് വീഡിയോ സന്ദേശവും ട്വീറ്റ് ചെയ്തത്.

അനുവദിച്ച പ്ലാനിന് അപ്പുറം നിര്‍മ്മാണങ്ങള്‍ നടത്തിയെന്ന് കാണിച്ചാണ് മുംബൈ കോര്‍പ്പറേഷന്‍ കങ്കണയുടെ മണികര്‍ണിക ഫിലിംസിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചത്. 24 മണിക്കൂര്‍ സാവകാശം നല്‍കിയിട്ടും അനുമതി രേഖകള്‍ കങ്കണയ്ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോര്‍പ്പറേഷന്‍ വിശദീകരിക്കുന്നു. പൊളിക്കല്‍ നടപടികള്‍ക്കെതിരെ കങ്കണ ബോംബെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയെങ്കിലും അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയ ഭൂരിഭാഗവും അപ്പോഴേക്കും പൊളിച്ചിരുന്നു.

 

india

മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണം നടത്തി ഹിന്ദുത്വവാദികള്‍

ജബല്‍പൂരിലാണ് ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണമുണ്ടായത്

Published

on

മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. ജബല്‍പൂരിലാണ് ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. മതസ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസിനും നേരെയുള്ള ആക്രമണമാണിതെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.

2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തുകയായിരുന്നു. ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ വിശ്വാസികളെ ഓംതി പൊലീസ് സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോകുകയായിരിന്നു. പോലീസ് അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍ തീര്‍ഥാടനം ആരംഭിച്ചതിനിടെ അക്രമികള്‍ അവരെ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പൊലീസിന്റെ സാന്നിധ്യത്തില്‍ വൈദികരെയും വിശ്വാസികളെയും മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ ഭീഷണിയും മുഴക്കി. ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ലക്ഷ്യമിട്ടുള്ള പീഡനത്തിന്റെയും അക്രമത്തിന്റെയും അസ്വസ്ഥമായ രീതിയുടെ ഭാഗമാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി.

‘ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കുന്നതിനുള്ള മനഃപൂര്‍വമായ തന്ത്രമാണ്,’ സിബിസിഐ പറയുന്നു.’ഭരണഘടനാ മൂല്യങ്ങള്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മാണത്തിലും ക്രിസ്ത്യന്‍ സമൂഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. തീവ്രവാദികളുടെയും ദേശവിരുദ്ധരുടെയും പീഡനങ്ങള്‍ അവര്‍ തുടര്‍ന്നും നേരിടുന്നു എന്നത് വളരെ ആശങ്കാജനകമാണ്.’ സിബിസിഐ വിശദീകരിക്കുന്നു.

ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സംഘടന മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ എന്നിവരുള്‍പ്പെടെയുള്ളവരോട് ഇടപെടാനും നീതി ഉറപ്പാക്കാനും സിബിസിഐ ആവശ്യപ്പെട്ടു.’ഇന്ത്യയുടെ ജനാധിപത്യം മതേതരത്വം, ബഹുസ്വരത, മതസൗഹാര്‍ദ്ദം എന്നിവയെ അടിസ്ഥാനമാക്കിയാണ് വളരുന്നത്,’ സിബിസിഐ ഊന്നിപ്പറഞ്ഞു.

Continue Reading

india

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം

പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

Published

on

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധവും ഭിന്നിപ്പ് ഉണ്ടാക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ബില്ലിലെ നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷം നാളെ ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും ബില്ലിനെ എതിര്‍ക്കാനാണ് തീരുമാനം. അതേസമയം മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു.

ഭരണപക്ഷം പ്രകോപനമുണ്ടാക്കിയാലും സഭക്കുള്ളില്‍ തുടരുാനാണ് നീക്കം. ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും ഇറങ്ങി പോവില്ലെന്നും സഭയ്ക്കുള്ളില്‍ നിന്ന് ശക്തമായ എതിര്‍ വാദം ഉയര്‍ത്തുകയും വോട്ടെടുപ്പ് ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചു.

അതേസമയം നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വഖഫ് നിയമഭേദഗതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

Continue Reading

india

ഇന്ത്യന്‍ മ്യൂസിയത്തില്‍ ബോംബ് ഭീഷണി; താല്‍കാലികമായി അടച്ചു

വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്

Published

on

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിലുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് മ്യൂസിയം താല്‍കാലികമായി അടച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. മ്യൂസിയത്തിന്റെ ചുമതലയുള്ള സി.ഐ.എസ്.എഫ് ആണ് ന്യൂമാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.

ഇന്നാണ് മ്യൂസിയത്തിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഉറവിടം വ്യക്തമല്ലാത്ത ഇ-മെയിലില്‍ നിന്ന് സന്ദേശം അധികൃര്‍ക്ക് ലഭിച്ചത്. മ്യൂസിയത്തിനുള്ളിലെ 51 മുറികളില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്.

Continue Reading

Trending