kerala
കഞ്ചാവും മെത്താഫെറ്റമിനും ഉപയോഗിക്കാറുണ്ട്; സിനിമയിലെ സഹപ്രവര്‍ത്തകര്‍ എത്തിച്ചുതരും; ഷൈന്‍ ടോം ചാക്കോ
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോ മൊഴി നല്കി.

അറസ്റ്റിലായ നടന് ഷൈന്‍ ടോം ചാക്കോയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്. താന്‍ കഞ്ചാവും മെത്താഫെറ്റമിനുമാണ് ഉപയോഗിക്കാറുള്ളതെന്ന് നടന് പൊലീസിന് മൊഴി നല്കി. ലഹരി എത്തിച്ചുനല്‍കുന്നത് സിനിമയിലെ സഹപ്രവര്‍ത്തകരാണെന്നും നടന് പറഞ്ഞു.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോ മൊഴി നല്കി.
ഷൈന്‍ പ്രതിയായ 2015ലെ കൊക്കൈയന്‍ കേസില്‍ തസ്ലീമയും പ്രതിയായിരുന്നു. ഇവരുമായി ഇപ്പോഴും ഷൈനിന് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് വേണ്ടിയെന്ന് തസ്ലീമ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഷൈനടക്കമുള്ളവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
മുഖ്യ ലഹരി ഇടപാടുകാരനായ സജീറുമായും ബന്ധമുണ്ടെന്നും നടന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷൈന്‍ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. പല തവണയായി ഷൈന്‍ സജീറിന് പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാട്സ്ആപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസില്‍ നിര്‍ണായകമായത്.
അതേസമയം, ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു ശേഷം നടനെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ തിരികെയെത്തിച്ചു. സ്റ്റേഷനിലെത്തിച്ച് ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്നാണ് സൂചന.
സ്റ്റേഷന് ജാമ്യത്തില്‍ വിട്ടാലും ഷൈന്‍ ടോം ചാക്കോയെ വീണ്ടും പൊലീസ് വിളിപ്പിക്കും. ചില മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. ലഹരി പരിശോധനയുടെ ഫലം വരുന്ന മുറയ്ക്കായിരക്കും വിളിപ്പിക്കുക.
നടനെതിരെ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഡിപിഎസ് ആക്ട് 27ബി, 29, ബിഎന്‍സ് 238 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
kerala
അവധി തീര്‍ന്നേ…ബാഗെടുത്തോ..; സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും
മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്.

തിരുവനന്തപുരം: വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്. സംസ്ഥാന തല പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് 9.30 ന് ഉദ്ഘാടനം ചെയ്യും.
കാലവര്‍ഷം തകര്‍ത്തു പെയ്യുമ്പോളും ബാഗ് റെഡിയാക്കി ആവേശത്തോടെ കുട്ടികളിന്ന് സ്കൂളിലെത്തും. എന്നാല്‍, മഴ തെല്ലൊന്നു മാറിയത് കുട്ടികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും ആശ്വാസമായി. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകള്‍.
അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയ ഓള് പാസ് ഉണ്ടായിരിക്കില്ല. എഴുത്തു പരീക്ഷയില്‍ 30% മാര്‍ക്ക് ഇല്ലാത്തവര്‍ക്ക് ക്ലാസ് കയറ്റം നല്‍കേണ്ടതില്ലെന്നാണ് വകുപ്പ് തീരുമാനം. ആദ്യത്തെ രണ്ടാഴ്ച ലഹരി, അക്രമവാസന, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയ്ക്കെതിരെ ബോധവല്‍ക്കരണമായിരിക്കും സ്കൂളുകളില്‍ നടത്തുക. നാല്പത് ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളില്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
kerala
ഹജ്ജ് കര്‍മത്തിനായി എത്തിയ വടക്കഞ്ചേരി സ്വദേശി മക്കയില്‍ മരിച്ചു
അസീസിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തിയ വടക്കഞ്ചേരി സ്വദേശി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം വഴുവക്കോട് വീട്ടില്‍ കാസിം( 70 ) ആണ് മരിച്ചത്. ഭാര്യ നജ്മത്തിനോടൊപ്പം മെയ് 20നാണ് ഹജ്ജ് കര്‍മ്മത്തിനായി യാത്രതിരിച്ചത്. കൊച്ചി എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നായിരുന്നു യാത്രയായത്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മക്കയിലെത്തിയ കാസിം മക്കയിലത്തിയത്. തുടര്‍ന്ന് അസീസിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാസിം ഹാജിയുടെ നിര്യാണത്തില്‍ ഹജ്ജ് വകുപ്പു മന്ത്രിയും, ഹജജ് കമ്മിറ്റി ചെയര്‍മാനും ബന്ധുക്കളെ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി.. മക്കള്‍: റസീന, റമീജ, സൈനബ, റിയാസ്. മരുമക്കള്‍: ജിഫ്ന, മുത്തലവി, ഹക്കീം, അന്‍വര്‍.
kerala
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും പിടിവീണത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
kerala3 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി